അഞ്ചരകോടിക്ക് വാങ്ങാമായിരുന്ന ഇടപാടിന് ആറരക്കോടി നൽകി ആർക്കും വേണ്ടാത്ത പ്രിയദർശനി ആശുപത്രി വാങ്ങി ഫാർമസി കോളേജ് തുടങ്ങിയതിൽ കള്ളക്കളി; സഹകരണമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത; കൺസ്യൂമർ ഫെഡിനെ മുടിച്ച മറ്റൊരു ഇടപാട്
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതിയിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനും പങ്കുണ്ടെന്ന് സൂചന. തൃശൂർ കേച്ചേരിയിലുള്ള ഫാർമസി കോളേജിന്റെ പേരിൽ കൺസ്യൂമർഫെഡിൽ നിന്ന് ഒഴുകിയത് കോടികളാണ്. ഇതിനായി മന്ത്രി കള്ളക്കളികൾ നടത്തിയെന്ന തെളിവുകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
കേച്ചേരിയിലെ ഫാർമസി കോളേജിൽ 2015 മാർച്ച് 27, 28 തീയതികളിൽ പരിശോധന നടത്തിയതിന തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് സഹകരണ വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും അഴിമതിയിൽ പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2011-13 കാലയളവിൽ കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ്തോമസ്, മാനേജിങ് ഡയറക്ടർ റിജി ജി നായർ, താൽക്കാലിക മാനേജിങ് ഡയറക്ടറുടെ പദവി വഹിച്ചിരുന്ന രജിസ്ട്രാർ വി.സനൽ കുമാർ എന്നിവർ നടത്തിയ കുംഭകോണം ' മറുനാടൻ മലയാളി' രേഖാമൂലം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേലി തന്നെ വിളവു തിന്നെന്ന പഴമൊഴി പോലെ സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണനും കൺസ്യൂമർഫെഡ് അഴിമതിയിൽ പങ്കുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
കൺസ്യൂമർ ഫെഡ് ത്രിവേണി ഫാർമസി കോളേജിനായി തൃശൂർ കേച്ചേരിയിൽ സ്ഥലവും കെട്ടിടവും വാങ്ങിയ ഇടപാടിൽ ഒരു കോടിയിലധികം രൂപ അധികമായി നൽകിയതിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് ദുരൂഹമാണെന്നാണ് കൺസ്യൂമർ ഫെഡിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന പ്രിയദർശിനി സഹകരണ ആശുപത്രിയാണ് ഫാർമസി കോളേജിനായി വാങ്ങിയത് . ഇതിൽ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ അമിത താത്പര്യവും അംഗീകാരവുമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. വില്പന നടക്കുന്ന വേളയിൽ മുന്‍മന്ത്രി കെ.പി. വിശ്വനാഥൻ ആയിരുന്നു പ്രിയദർശിനി ആശുപത്രിയുടെ പ്രസിഡന്റ്. അതിന് മുമ്പ് സി.എൻ. ബാലകൃഷ്ണനായിരുന്നു പ്രസിഡന്റ്. ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം അനുസരിച്ച് കൺസ്യൂമർ ഫെഡ് വിജിലൻസ് വിഭാഗം ഇൻസ്പെക്ഷൻ ഓഫീസർ ദിനേശ് ലാലും സംഘവുമാണ് അന്വേഷണം നടത്തിയത്. കൺസ്യൂമർ ഫെഡ് അഴിമതി സംബന്ധിച്ച അന്വേഷണം മന്ത്രിതലത്തിലേക്ക് നീളുന്ന ഘട്ടത്തിലായിരുന്നു തച്ചങ്കരിക്ക് സ്ഥാനചലനമുണ്ടായത്.
2008ൽ തൃശൂരിലെ കേച്ചേരിയിൽ സ്ഥാപിതമായ പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 2 ഏക്കർ സ്ഥലവും കെട്ടിടവും ഫർണിച്ചറുകളും 2012ലാണ് കൺസ്യൂമർഫെഡ് ആറു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയ്ക്ക് വാങ്ങുന്നത്. പ്രിയദർശനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ നിക്ഷേപം ലഭിക്കാതെ വന്ന സാഹചര്യത്തിൽ സഹകാരികൾ കേസിനു പോകുകയും ഈ സ്ഥലം ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പ്രകാരം അഞ്ചു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ടു രൂപയാണ് പ്രിയദർശിനി ഹോസ്പിറ്റൽ സഹകാരികൾക്ക് നൽകേണ്ട ബാധ്യത. ഈ ബാധ്യതയുള്ള സ്ഥലമാണ് കോടതി ഉത്തരവിൽ പറഞ്ഞതിനേക്കാൾ ഒരു കോടി അധികം നൽകി ഏറ്റെടുക്കാൻ കൺസ്യൂമർഫെഡ് തീരുമാനിക്കുന്നത്. കൺസ്യൂമർഫെഡ് ഉന്നത ഉദ്യോഗസ്ഥരുടേയും സഹകരണവകുപ്പ് മന്ത്രിയായ സി.എൻ.ബാലകൃഷ്ണന്റെയും അനുമതിയോടു കൂടിയാണ് പ്രമാണം കൺസ്യൂമർഫെഡിന് രജിസ്റ്റർ ചെയ്ത് നൽകുന്നത്.
ഇനി ഇക്കാര്യത്തിൽ സഹകരണ വകുപ്പ് മന്ത്രിയുടെ റോൾ. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ലിമിറ്റഡിന്റെ മുൻ പ്രസിഡന്റ് സി.എൻ.ബാലകൃണനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ സ്ഥാപനത്തിന് അഞ്ചരക്കോടിയുടെ ബാധ്യതയുണ്ടായത്. കൺസ്യൂമർഫെഡിന്റെ ബൈലാ പ്രകാരം ഫാർമസി കോളേജ് തുടങ്ങുന്നതിന് അനുമതിയില്ല. തന്റെ കാലത്ത് ഉണ്ടാക്കിയ ബാധ്യത കൺസ്യൂമർഫെഡിന്റെ തലയിൽ കെട്ടിവച്ചാണ് പ്രിയദർശിനിയെ ഫാർമസി കോളേജാക്കി മാറ്റിയത്. അതും കോടതി പറഞ്ഞതിനേക്കാൾ ഒരു കോടി രൂപ അധികം നൽകി. പ്രിയദർശിനി ഹോസ്പിറ്റലിന്റെ 2 ഏക്കർ സ്ഥലം കൺസ്യൂമർഫെഡ് വാങ്ങിയതിൽ ഉന്നതരുടെ പങ്ക് ദുരൂഹവും സംശായസ്പദവുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രിയദർശിനിയിലെ ബാധ്യത കൊടുത്തു തീർക്കേണ്ടവരുടെ ലിസ്റ്റ് പ്രകാരം നിക്ഷേപകർക്ക് പണം മടക്കി കൊടുത്തതിന്റെ ബാക്കിയായി 20 ലക്ഷത്തോളം ബാക്കിയുണ്ട്. തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പ്രത്യേക അക്കൗണ്ടിലാണ് ഈ തുക.
ഇങ്ങനെ അധികമായി നൽകിയ ഒരു കോടിയും തൃശൂർ ജോയിന്റ് രജിസ്ട്രാറുടെ പക്കലുള്ള 20 ലക്ഷം രൂപയും ഫാർമസി കോളേജ് മോടി പിടിപ്പിക്കാൻ ചെലവാക്കിയ 3 കോടിരൂപയും ഫാർമസി കോളേജിൽ നടന്ന അനധികൃതനിയമനങ്ങളിലും മന്ത്രി സി.എൻ ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോർട്ട്. പ്രിയദർശിനി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ.പി.വിശ്വനാഥൻ ആണ്. 2012 മെയ് മാസം 23 ആം തീയതിയാണ് കെ.പി.വിശ്വനാഥനും ജോസ്പോളും ചേർന്ന് കൺസ്യൂമർഫെഡ് എം.ഡി. റിജി നായർക്ക് 2 ഏക്കർ സ്ഥലം തീറാധാരാമായി എഴുതി നൽകുന്നത്. കൺസ്യൂമർഫെഡിലെ പകൽകൊള്ളയുടെ അമരക്കാരനായിരുന്ന റിജി ജി നായർ ഇടപെട്ടാൽ തന്നെ ഇടപാടിൽ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപാടും നടന്നിരിക്കുന്നത്.
പ്രിയദർശനി സഹകരണ ആശുപത്രിലിമിറ്റഡിന്റെ ഭൂമിയും കെട്ടിടങ്ങളും അതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും അടക്കമാണ് ആറരക്കോടിക്ക് കൺസ്യൂമർഫെഡ് വാങ്ങിയത്. എന്നാൽ ഇതിലെ ഉപകരണങ്ങളും ഫർണിച്ചറുകളും കൺസ്യൂമർഫെഡിലെ ഉന്നത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലേലം ചെയ്തു. ഇതിന്റെ തുകയെ പറ്റി പരാമർശമില്ല. കൂടാതെ സ്കാനിങ്, എക്സറേ മെഷീനുകൾ എന്നിവ 13.25 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. ഈ ഇടപാടിലും വൻ അഴിമതിയാണ് നടന്നത്. കൺസ്യൂമർഫെഡിനെ നശിപ്പിച്ച് കുളം തോണ്ടിയ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താൻ് സഹകരണവകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് കേച്ചേരി ഫാർമസി കോളേജിൽ നടത്തിയ ഈ അന്വേഷണ റിപ്പോർട്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍