15ഉം 17ഉം വയസ്സുള്ള രണ്ട് മക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് സ്വന്തം അമ്മ; പിടിയിലായ പ്ലാന്ററെ രക്ഷിച്ചെടുക്കാൻ മൊഴിമാറ്റാൻ പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖന്റെ പേഴ്സണൽ സ്റ്റാഫ്; നിർഭയ സെന്ററിൽ നിന്ന് കുട്ടികളെ ഇറക്കികൊണ്ടുവരാൻ കൂട്ട് ബാലവകാശ കമ്മീഷൻ അംഗമായ സിസ്റ്ററും വെൽഫയർ കമ്മിറ്റി അംഗമായ ഫാദറും; ഒടുവിൽ കുട്ടികൾക്ക് വീണ്ടും പീഡനം; സർക്കാരും പീഡകർക്ക് ഒപ്പമോ? വേട്ടക്കാരന്റെ പരാതി കേട്ട് ഇരയെ വിട്ടുകൊടുക്കാനാവുമോ? മറുനാടൻ അന്വേഷണ പരമ്പര തുടങ്ങുന്നു
അരുൺ ജയകുമാർ
തിരുവനന്തപുരം: മഴ നനയാതിരക്കാൻ അരമനയിലേക്ക് കയറിനിന്ന ഒരു പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിയെ സംരക്ഷിക്കാൻ കുട്ടികൾക്കായുള്ള സമിതികളും, ആ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ രഹസ്യമായി വളർത്താൻ കന്യസ്ത്രീകളും വരെ കൂട്ടുനിന്ന നാടാണിത്. കൊട്ടിയുർ പീഡനത്തിൽ സർക്കാർ സംവിധാനങ്ങളും പങ്കാളിയായി എന്നതിന്റെ വിവരങ്ങൾ പുറത്തുന്നപ്പോൾ അമ്പരന്ന കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലക്കുന്ന ഒരു പീഡന കഥകൂടിയാണ് മറുനാടൻ മലയാളി ഇപ്പോൾ പുറത്തുവിടുന്നത്. ഓരോ ദിവസവും നിരവധി പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്ന നമ്മുടെ നാട്ടിൽ ഒരിക്കൽ പീഡിപ്പിക്കപ്പെട്ട കുട്ടികൾ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. രക്ഷകരാകേണ്ട സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പലരുടെയും ചട്ടുകങ്ങളായി പ്രവർത്തിക്കുമ്പോൾ ഈ കുട്ടികൾക്ക് കിട്ടുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാണ്.
ഇടുക്കിയിലെ ഹൈറേഞ്ചിൽ ഒരു പ്ലാന്ററിൽനിന്ന് പീഡനത്തിനിരയാത് പതിനഞ്ചും പതിനേഴും വയസ്സുമാത്രമുള്ള രണ്ട് സഹോദരിമാരായിരുന്നു. പീഡനത്തിന് കൂട്ടുനിന്നതോ സ്വന്തം അമ്മയും! കുട്ടികളുടെ മാനസിക വിഷമം കണ്ടുകൊണ്ട് അദ്ധ്യാപകരുടെ ഇടപെടലിൽ സംഭവം കേസാകുന്നു. പ്ലാന്ററും അമ്മയും അടക്കമുള്ളവർ പിടയിലാവുന്നു. കുട്ടികൾ നിർഭയ സെന്ററിലുമെത്തുന്നു. പിന്നീടാണ് ഈ കേസ് ഇല്ലാതാക്കാനും ഈ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചവരെയും ഒത്താശ ചെയ്തവരെയും രക്ഷിക്കാനും കളികൾ അരങ്ങേറുന്നത്. അവിടെനിന്ന് കുട്ടികളെ തിരിച്ച് വീട്ടിൽ തന്നെ എത്തിച്ച് മൊഴിമാറ്റിക്കുന്നതിന് നടത്തിയ ശ്രമങ്ങളിൽ ആരൊക്കെയാണ് കൂട്ടുനിന്നത് എന്നുകേട്ടാൽ ഞെട്ടിപ്പോവും.
സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച ഇരട്ടച്ചങ്കൻ പിണറായി വിജയന്റെ മന്ത്രിസഭയിലെ ഒരു പ്രമുഖന്റെ പേഴ്സണൽ സ്റ്റാഫ്, ബാലവകാശ കമ്മീഷൻ അംഗമായ കന്യാസ്ത്രീ, വെൽഫയർ കമ്മിറ്റി അംഗമായ ഫാദർ.. ഇങ്ങനെ നീളുന്നു അവരുടെ പട്ടിക. അവിടംകൊണ്ടും തീർന്നില്ല പീഡനങ്ങൾ. പീഡനക്കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി, നിർഭയ സെന്ററിൽനിന്ന് ഇങ്ങനെ പുറത്തിറക്കികൊണ്ടുവന്ന കുട്ടികളെ വീണ്ടും പീഡിപ്പിച്ചിരിക്കുന്നു.
അപ്പോൾ എവിടെയാണ് സ്ത്രീസുരക്ഷയുള്ളത്. ഇങ്ങനെ എത്ര പെൺകുട്ടികൾ സർക്കാർ സംരക്ഷണ കേന്ദ്രങ്ങളിൽനിന്ന് സെക്സ് റാക്കറ്റുകളിൽ എത്തിപ്പെട്ടിരിക്കും. എങ്ങനെയാണ് ഇവർക്കൊക്കെ ഇങ്ങനെ നഗ്നമായ നിയമ ലംഘനം നടത്താൻ കഴിയുന്നത്. മറുനാടൻ മലയാളി തയ്യാറക്കിയ പ്രത്യേക അന്വേഷണ റിപ്പോർട്ട് ഇന്നുമുതൽ മുതൽ
നീതിതേടി നിർഭയമാർ
സംഭവം നടക്കുന്നത് ഇടുക്കിയിലെ ഹൈറേഞ്ചിലാണ്. ഒരു മൂന്ന് വർഷം പിന്നോട്ട് പോണം ഈ ദുരന്തകഥയുടെ ചുരുളഴിക്കാൻ. കോട്ടയം പാല അണക്കര സ്വദേശിയായ ഷാർവി എന്ന പ്ലാന്ററും കൂട്ടരും ചേർന്ന് സഹോദരിമാരായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കടിച്ചുകീറിയ ക്രൂരമായ സംഭവം നടക്കുന്നത് ഹൈറേഞ്ചിൽ തന്നെയാണ്. കുമളിയിൽ സ്ഥലമെടുത്ത് പ്ലാന്റേഷൻ നടത്തുന്ന വ്യക്തിയാണ് ഷാർവി. ഹൈറേഞ്ചിലെ തന്നെ ഒരു സ്ത്രീയുമായുള്ള അടുപ്പമാണ് ഇയാളെ സ്കൂൾ വിദ്യാർത്ഥിനിയിലേക്ക് എത്തിച്ചത്.
ഷാർവിയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ത്രീയുടെ 15,17 പ്രായമുള്ള രണ്ട് കുട്ടികളായിരുന്നു ഈ സംഭവത്തിലെ ദുരന്ത ബാല്യങ്ങൾ. രണ്ട് മക്കളേയും ഷാർവിക്കും കൂട്ടർക്കും അമ്മ തന്നെ കാഴ്ച വയ്ക്കുകയായിരുന്നു. ഒരിക്കലും ഇവർ രണ്ട് കുട്ടികളേയും ഒരുമിച്ച് കൊണ്ട് പോയിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും പീഡനത്തിനും കൊടിയ ഉപദ്രവത്തിനും ഇരയാകുന്നുണ്ടായിരുന്നുവെന്ന് പരസ്പരം അറിഞ്ഞിരുന്നുമില്ല. മുതിർന്ന കുട്ടിയെ അമ്മ നിരവധിപേർക്ക് കാഴ്ചവച്ചെങ്കിലും ഇളയ കുട്ടിയെ ഷാർവിക്ക് മുന്നിൽ മാത്രമെ അമ്മയെന്ന രാക്ഷസി എറിഞ്ഞ് കൊടുത്തിരുന്നുള്ളു. കുട്ടികളുടെ പിതാവിന് അമ്മ മക്കളെ ഇപ്രകാരം ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നുവെങ്കിലും പണം കണ്ട് കണ്ണ് മഞ്ഞളിക്കുന്ന അയാൾക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല.
സംഭവം പുറത്തറിഞ്ഞത് അദ്ധ്യാപകരുടെ ഇടപെടലിൽ
പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ തന്നെ സംഭവത്തിന്റെ ഗൗരവം സ്വയം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കാൻ കുട്ടികൾക്ക് ധൈര്യമില്ലായിരുന്നു. എന്നാൽ സ്കൂളിൽ രണ്ട് കുട്ടികളുടേയും പെരുമാറ്റം കണ്ട് അദ്ധ്യാപകർക്ക് സംശയം തോന്നിയിരുന്നു. പിന്നീട് കുട്ടികളുമായി സംസാരിച്ച ശേഷം എന്താണ് നടന്നതെന്ന് ഇവർ മനസ്സിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. പ്രവർത്തകരെത്തി കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയും പിന്നീട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റർ ഷാർവിയെ ഒന്നാം പ്രതിയായും കുട്ടികളുടെ അമ്മയെ രണ്ടാം പ്രതിയായും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കുട്ടികളെ ഇടുക്കി നിർഭയ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
മൊഴി മാറ്റാൻ പ്രതിയായ അമ്മയുടെ നിർബന്ധം
ഇടുക്കി നിർഭയയിൽ കഴിയുന്ന സമയത്ത് പെൺകുട്ടികളെ കൊണ്ട് നിർബന്ധിപ്പിച്ച് വീട്ടിലേക്ക് കൊണ്ട് പൊകാനുള്ള നീക്കങ്ങൾ നടത്തുകയായിരുന്നു വീട്ടുകാർ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സ്വാധീനത്തിന്റെയും, ഷാർവി എന്ന പ്ലാന്ററുടെ പണവും ഉപയോഗിച്ചായിരുന്നു ഈ ഓപ്പറേഷൻ നടത്തിയത്. വീട്ടിൽ നിന്ന് നിരന്തരമുള്ള നിർബന്ധമായപ്പോൾ കുട്ടികൾക്ക് അത് സമ്മതിക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇവർ കുട്ടികളെ വീണ്ടും തങ്ങൾക്കൊപ്പം കൊണ്ട് പോയത്. എന്നാൽ കേസിലെ രണ്ടാം പ്രതിയായ അമ്മ കൂടി ഉള്ള വീട്ടിലേക്കാണ് കൊണ്ട് പോയത് എന്നോർക്കണം.
പെൺകുട്ടികളുടെ 19 കാരനായ സഹോദരൻ കസ്റ്റോഡിയനായിട്ടാണ് അവരെ അയാൾക്കൊപ്പം പറഞ്ഞുവിട്ടത്. എന്നാൽ രണ്ടാം പ്രതിയായ അമ്മയും ഒന്നാംപ്രതി സ്ഥിരം സന്ദർശകനുമായ വീട്ടിൽ കുട്ടികൾ എങ്ങനെ സുരക്ഷിതരാകും എന്ന് ചിന്തിക്കാൻ വെൽഫെയർ കമ്മിറ്റി തയ്യാറായില്ലെന്ന് വേണം മനസ്സിലാക്കാൻ. ഈ വീട്ടിലെത്തിച്ച ശേഷം കുട്ടിയെ മൊഴിമാറ്റാൻ ഇവർ നിരന്തരം നിർബന്ധിക്കുകയായിരുന്നു. ഇതിനിടയിൽ നിർഭയ ക്യാമ്പിൽ നിന്നാണ് പെൺകുട്ടികൾ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പാസ്സാകുന്നത്.
വീട്ടിലെത്തിച്ച ശേഷം നിർഭയ അധികൃതർ ഭയന്നത് പോലെ തന്നെ കുട്ടിയെ മൊഴി മാറ്റിക്കുക എന്നതായിരുന്നു പ്രധാന പരിപാടി. ഇതിനായി കുട്ടിയെ കൊടിയ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഈ സമയത്താണ് കുമളി പൊലീസ് കേസിൽ പ്രതികൾക്ക് വിചാരണ ആരംഭിക്കണമെന്ന് കാണിച്ച് സമൻസ് അയക്കുന്നത്. എന്നാൽ ഈ വിവരം അറിയിച്ചപ്പോൾ പെൺകുട്ടികളുടെ പിതാവ് പറഞ്ഞത് അതൊക്കെ ഒത്തു തീർപ്പായി, ആർക്കും പരാതി ഒന്നും ഇല്ല. നിങ്ങൾ പൊയ്ക്കോളു എന്നാണ്.
മൊഴി മാറ്റാൻ പ്രേരിപ്പിച്ച് സംസ്ഥാന മന്ത്രിയുടെ പഴ്സണൽ സ്റ്റാഫും
പെൺകുട്ടിയെ മൊഴി മാറ്റാൻ വീട്ടിലെത്തിച്ച ശേഷം നിരന്തരം ശ്രമിക്കുകയായിരുന്നു പ്ലാന്റർ ഷാർവിയും കൂട്ടരും. പെൺകുട്ടിയുടെ അമ്മും അച്ഛനും ചില അടുത്ത ബന്ധുക്കളും തന്റെയൊപ്പമായത് പ്ലാന്റർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പിന്നീട് പല ഉന്നത ബന്ധങ്ങളും ഉപയോഗിച്ച് പെൺകുട്ടിയെ കൊണ്ട് മൊഴി മാറ്റിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ ഒരു സംസ്ഥാന മന്ത്രിയുടെ ഓഫീസിനെ പോലും ഇതിലേക്കായി ഉപ.ാേഗിക്കുക.ും ചെയ്തു. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായ സിപിഎം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും ഇതിനായി ഉപയോഗിച്ചു എന്നാണ് പെൺകുട്ടി നൽകിയ മൊഴി. അഭിഭാഷകൻ കൂടിയായ ഈ പ്രൈവറ്റ് സെക്രട്ടറി കേസ് ഒത്ത് തീർപ്പാക്കിവിടാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നുമുണ്ട്.
തൊടുപുഴ കോടതിയിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ ഇളയ പെൺകുട്ടി മൊഴി മാറ്റി പറയുകയും ചെയ്തു. ഇളയ കുട്ടി പഠിക്കുന്നുവെന്ന് പറഞ്ഞ സ്കൂളിൽ അന്വേഷണം നടത്തിയപ്പോൾ മനസ്സിലായത് ഇവിടെ നിന്ന് സ്കൂളിലേക്ക് ആവശ്യമുള്ള പുസ്തകം വാങ്ങുകയും പണം അടയ്ക്കുകയും ചെയ്തെങ്കിലും ക്ലാസിൽ വന്നിരുന്നില്ലെന്നാണ്. കുട്ടിയെ മുണ്ടക്കയത്തിനടുത്തുള്ള മറ്റൊരു സ്കൂളിലേക്കാണ് ചേർത്തത്. അതേ സമയം ഈ സ്കൂളിലും കുട്ടി സ്ഥിരമായി എത്തിയിരുന്നില്ലെന്നും പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ചിരുന്നുവെന്നും മനസ്സിലാക്കുകയായിരുന്നു. മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ രണ്ട് തവണ ചികിത്സ തേടുകയും ചെയ്തതോടെയാണ് മൊഴി മാറ്റിക്കാൻ കുട്ടിക്ക് ശാരീരിക പീഡനം നേരിട്ടിരുന്നുവെന്ന് മനസ്സിലാക്കുന്നത്.
പെൺകുട്ടിക്ക് മൊഴിമാറ്റാൻ ഭീഷണിയും ശാരീരിക പീഡനവും നേരിടേണ്ടി വന്നിരുന്നുവെന്ന് മനസ്സിലാക്കിയ ഇടുക്കി നിർഭയ അധികൃതർ പിന്നീട് ഇത് സംബന്ധിച്ച പരാതി ജില്ലാ കളക്ടർക്കും, ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും, ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനും നൽകുകയായിരുന്നു. ഇതിന് പിന്നാലെ കളക്ടർ വിശദമായി അന്വേഷണം നടത്തി പെൺകുട്ടിയ ഹാജരാക്കാൻ ഉത്തരവിടുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം നിർഭയ സെന്ററിരിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു.
(നാളെ: ഇരയെ വീണ്ടും വേട്ടക്കാർക്കൊപ്പം വിട്ട കന്യാസ്ത്രീയും പുരോഹിതനും)
Stories you may Like
- അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും
- ഡൽഹി ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കന്യാസ്ത്രീ ബസിടിച്ച് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- ഡൽഹി വനിതാ ശിശുവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും ഭാര്യയും അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്