സർക്കാർ വിലക്കിന് പുല്ലുവില! വിൽക്കരുതെന്ന് പറഞ്ഞിട്ടും ചൂടപ്പം പോലെ വിറ്റഴിയുന്ന മരുത്വ ഉൽപ്പന്നങ്ങൾ; അപ്സരസുകളുടെ അംഗലാവണ്യം സ്വപ്നം കണ്ടവരെ പറ്റിക്കാൻ പഞ്ചജീരകഗുഡവും: 'മരുത്വാ ഫാർമയുടെ മയക്കുവിദ്യകൾ' ഇങ്ങനെ
തിരുവനന്തപുരം: ഡോ.ഹരീന്ദ്രൻനായരും പങ്കജകസ്തൂരിയും കോടികൾ ലാഭമുണ്ടാക്കാൻ തുടങ്ങിയതോടെ നിരവധി 'മുറിവൈദ്യൻ'മാരാണ് കേരളത്തിന്റെ ആയുർവേദ വിപണയിൽ അരങ്ങേറിയത്. അതിൽ പെട്ട പ്രമുഖനാണ് മരുത്വാ ഫാർമയുടെ മുതലാളി ബി.ശശിധരൻ. മെലിഞ്ഞ സ്ത്രീകൾക്ക് എങ്ങനെ ആകർഷകമായ ശരീരമുണ്ടാക്കാം എന്ന വിപണനതന്ത്രം മുന്നിൽ വച്ച് പഞ്ചജീരകഗുഡം എന്ന ആയുർവേദം ഔഷധം വിപണിയിലെത്തിച്ചു. സ്വന്തം ശരീരത്തിനോട് ആരാധന നടത്തുന്നവരിൽ പുരുഷന്മാരെക്കാൾ മുൻപന്തിയിലാണ് സ്്ത്രീകൾ എന്ന കാര്യത്തിൽ സംശയമില്ല. മാറുന്ന സൗന്ദര്യസങ്കൽപങ്ങളും സൗന്ദര്യരാധാനയും സ്ത്രീകളെ ഏറെ സ്വാധീനിക്കുന്നതിനാൽ, അവരെ ലക്ഷ്യമിട്ടാണ് ബി.ശശിധരൻ വിപണിയിലേക്ക് ഇറങ്ങിയത്. സ്ത്രീകളുടെ അംഗലക്ഷണങ്ങളെ കുറിച്ച് ബൃഹസ്പദിയുടെ വാക്കുകൾ കടമെടുത്ത് ഇറങ്ങിയ പരസ്യങ്ങളിൽ കേരളം മയങ്ങി എന്നതാണ് യാഥാർഥ്യം.
- ആസ്ത്മയ്ക്കുള്ള 'ഗംഭീര ഉൽപ്പന്ന'ത്തിനു മോഹൻലാലിന്റെ സാക്ഷ്യപത്രം! തട്ടിപ്പ് മരുന്നിന്റെ പരസ്യത്തിനു സൂപ്പർതാരം മോഡലായപ്പോൾ കോടികളുടെ വിറ്റുവരവും; വ്യാജ ഔഷധം വിപണിയിൽ ഇറക്കിയതിനു കോടതി ശിക്ഷിച്ച പങ്കജകസ്തൂരിക്കാരനു പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും
- ഇടവേളയ്ക്കു ശേഷം ധാത്രിയുടെ പരസ്യം വീണ്ടും; പരസ്യം ചെയ്തു നോക്കി മറ്റു ചില ആയുർവേദ ഉൽപന്നങ്ങളും; പത്രങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കീശ വീർപ്പിച്ച തട്ടിപ്പ് ഉൽപ്പന്നങ്ങൾ വീണ്ടും മലയാളിയെ വിഴുങ്ങാൻ വരുമോ?
1983ലാണ് ആർട്സ് ബിരുദധാരിയായ ബി.ശശിധരൻ കേരളത്തിലെ ജനങ്ങൾക്ക് ആയുർവേദത്തിന്റെ 'പുണ്യം' പകരാനുള്ള ഉദ്യമം മരുത്വാഫാർമയിലെ ആരംഭിച്ചത്. ബി.എയും ആയുർവേദവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിക്കരുത്. എന്തെന്നാൽ കേരളത്തിൽ അത് അങ്ങനെയാണ്. സഹസ്രയോഗ വിധി പ്രകാരം പഞ്ചജീരകഗുഡം നിർമ്മിച്ച് വിൽക്കാനുള്ള വിൽക്കാനുള്ള ലൈസൻസ് 2002ൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം അനുവദിക്കുകയും ചെയ്തു. ജനറിക് മരുന്നുകൾ (ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഔഷധങ്ങൾ) യാതൊരു കാരണവശാലും പരസ്യം ചെയ്യരുതെന്നാണ് ചട്ടം. ഈ നിയമം നിലവിലുള്ളതു കൊണ്ടാണ് പാരസിറ്റാമോൾ പോലെയുള്ള മരുന്നുകൾക്ക് പരസ്യങ്ങൾ ചെയ്യാൻ അനുമതി നൽകാത്തത്. എന്നാൽ ലക്ഷങ്ങൾ മുടക്കി മരുത്വാ ഫാർമ തുടങ്ങി ബി.ശശിധരൻ എന്ന മുതലാളിക്ക് പരസ്യം നൽകാതെ വിപണിയിൽ പിടിച്ചു നിൽക്കാനാകാതെ വന്നതോടെ നിയമത്തെ ഒരു സൈഡിൽ മാറ്റി വച്ച് പഞ്ചജീരകഗുഡത്തിന്റെ പരസ്യങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മാദ്ധ്യമങ്ങളിൽ നിറച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളിലൂടെ മരുത്വാ പഞ്ചജീരകഗുഡത്തിന്റെ ലാഭം ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് ഉയർന്നു. പഞ്ചജീരകഗുഡത്തിന് പിന്നാലെ മരുത്വഫാർമ 'പോഷക് പ്ലസ്' എന്ന പേരിൽ പുതിയ ഒരു ഉൽപന്നം വിപണിയിലെത്തിച്ചു. പോഷക് പ്ലസിന്റെ പേരിലെടുത്ത ലൈസൻസിൽ, താൻ ഗവേഷണം നടത്തിയ കണ്ടെത്തിയതെന്ന് അവകാശവാദത്തോടെ 'അശ്വഗന്ധരാസായനം' പോഷക്പ്ലസിന്റെ പേരിൽ വിൽക്കാൻ തുടങ്ങി. രണ്ടു മരുന്നുകളിൽ നിന്നും ലാഭം കൂടിയതോടെ ശശിധരന്റെ വക്രബുദ്ധി ഉണർന്നു.
പിന്നീട് കേരളത്തിലെ ജനങ്ങളെ കൂടുതൽ നന്നായി എങ്ങനെ പറ്റിക്കാം എന്നതിലാണ് മരുത്വാ ഫാർമ ഗവേഷണം നടത്തിയത്. മരുത്വാഫാർമയുടെ തട്ടിപ്പിന്റെ വഴി ഇങ്ങനെ ആയിരുന്നു. പഞ്ചജീരകഗുഡം വിൽക്കുന്നതിനോടൊപ്പം അതെ പഞ്ചജീരക ഗുഡം മരുത്വാ ഫോർ വുമൺ എന്ന പേരിൽ വിപണയിൽ എത്തിച്ചു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. അപ്സരസുകളുടെ അംഗലാവണ്യം സ്വപ്നം കണ്ട്് പഞ്ചജീരകഗുഡവും മരുത്വാ ഫോർ വിമൺ എന്ന തട്ടിപ്പ് സാധനവും വാങ്ങി ഇപ്പോഴും കഴിക്കുന്ന ആയിരിക്കണക്കിന് തരുണീമണികൾ ഇന്നും കേരളത്തിലുണ്ട്. വളരെ കരുതലോടെ ശാസ്ത്രീയമായി തയ്യാറാക്കിയ പഞ്ചജീരകഗുഡത്തിനു മാത്രമെ അവയവഭംഗി പ്രദാനം ചെയ്യാൻ കഴിയുമെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ അടിവരയിട്ടു പറയുമ്പോൾ, മരുത്വാ ഫാർമയ്ക്കും ശശിധരനും ഇത് വെറും കച്ചവടം മാത്രമാണ്.
പുരുഷന്മാർക്ക് മാത്രം ഉപയോഗിക്കണമെന്ന പേരിൽ പുറത്തിറക്കിയ പോഷക് പ്ലസ്, ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണ് നിർമ്മാണവും വിൽപനയും നടത്തിയതെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തന്നെ അംഗീകരിക്കുന്നു. ഒരു ലേബലിൽ പഞ്ചജീരകഗുഡം എന്ന് വലിയ അക്ഷരത്തിലെഴുതിയും മരുത്വ ഫോർ ഫോർ വുമൺ ലേബലിൽ ചെറിയ അക്ഷരത്തിൽ എഴുതിയും ഒരേ ഔഷധം രണ്ടു ബോട്ടിലുകളിലായിട്ടാണ് ഇപ്പോഴും മെഡിക്കൽ സ്റ്റോറുകളിൽ കൂടി വിൽപന നടത്തുന്നത്. മരുത്വാ ഫോർ വിമൺ എന്ന പേരിൽ വ്യാജപഞ്ചജീരക ഗുഡം വിൽക്കുന്നതിലൂടെ ജനങ്ങളെ കബളിപ്പിച്ചതിന് കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സംസ്ഥാന ഡ്രഗ്സ കൺട്രോൾ വിഭാഗം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്താണ് പഞ്ചജീരകഗുഡം? ആയുർവേദഗ്രന്ഥപ്രകാരം സഹസ്രയോഗ വ്യാഖാനത്തിൽ പരാമർശിച്ചിരിക്കുന്ന ആയുർവേദ ഔഷധമാണ് പഞ്ചജീരകഗുഡം. ജീരകം ,അടയ്ക്കാമണിയൻവേര്, കൊത്തമ്പാലരി, ശതകുപ്പ, ദേവദാരം, കുറാശാണി, കരിംജീരകം, കായം, പൊന്നാരിവീരൻ, തിപ്പലി, കാട്ടുതിപ്പലിവേര് , അയമോദകം, പെരുഞ്ജീരകം, കൊടുവേലിക്കിഴങ്ങ് , കുഴിമുത്തങ്ങാ, ചുക്ക്, കൊട്ടം, കുറാശാണി, ശർക്കര, പാൽ തുടങ്ങിയ ചേരുവകളാണ് പ്രധാനമായും ഇതിലടങ്ങിയിരിക്കുന്നത്. ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഔഷധങ്ങൾ നിർമ്മിച്ച് വിൽക്കുമ്പോൾ, ഏതു ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഉൽപന്നം, ആ മരുന്നിൽ ചേർത്തിരിക്കുന്ന ആയുർവേദ ചേരുവകൾ എന്നിവ നിർബന്ധമായും ലേബലിൽ ഉൾപ്പെടുത്തണമെന്നാണ് നിയമം. നിയമങ്ങൾ നിയമഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയാണെന്ന് ഏറ്റവും നന്നായി അറിയുന്നവരാണ് ഇത്തരം ഔഷധങ്ങളെ വ്യാജമായി നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്.
മരുത്വഫാർമ നിർമ്മിക്കുന്ന ഔഷധങ്ങളിലും അവയുടെ വിൽപനയിലും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡിന് തൃപ്തിയില്ലാത്തതിനാൽ പഞ്ചജീരകഗുഡം, പോഷക് പ്ലസ് എന്നിവയുടെ നിർമ്മാണവും വിൽപനയും നിരോധിച്ചിരുന്നു. നടപടിക്കെതിരെ സ്ഥാപനമുടമയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണമെന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പിന് മരുത്വാ ഫാർമ ഉടമ ബി.ശശിധരൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ' ഇനി ഞാൻ നന്നായിക്കോളാം, ഡ്രഗ്സ് കൺട്രോളറുടെ അനുമതിയും നിയമങ്ങളും ഇനി മുതൽ പാലിക്കുമെന്നായിരുന്നു മറുപടി ' (വിവരാകാശരേഖപ്രകാരം ലഭിച്ച രേഖ അനുസരിച്ച് ). അപ്പോൾ വർഷങ്ങളായി 'പഞ്ചജീരകഗുഡം', 'പോഷക്പ്ലസ',് 'മരുത്വാ ഫോർ മെൻ', 'മരുത്വാ ഫോർ വിമൺ' എന്ന പേരിൽ ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് ഉടമസ്ഥൻ തന്നെ സമ്മതിക്കുന്നതിൽ കൂടുതൽ കേരളത്തിലെ ആയുർവേദ ഔഷധങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്ക് വേറെന്തു തെളിവ് വേണം.
മരുത്വായുടെ പഞ്ചജീരകഗുഡവും അനുബന്ധ ഔഷധങ്ങൾ വർഷങ്ങളായി കഴിച്ചിട്ടും സ്ത്രീ-പുരുഷന്മാരുടെ അയവങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകാത്തതു കൊണ്ട് മരുത്വാ ഫാർമ പുതിയ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടന്നു. തോന്നിയതു പോലെയുള്ള ജീവിതശൈലികളും ഭക്ഷണരീതികളും കാരണം പുതിയ തലമുറയിലെ പെൺകുട്ടികളിലെ ആർത്തവസംബന്ധമായ പ്രശ്നങ്ങളിലേക്കാണ് മരുത്വായുടെ ഗവേഷണം ചെന്നെത്തിയത്. ഏറ്റവും കൂടുതൽ ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് പല മുറിവൈദ്യന്മാരും കടന്നു വരുന്നത്. രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന മഹദ് ലക്ഷ്യത്തോടെ മരുത്വാ മൈ ഡെയ്സ് എന്ന പേരിൽ പുതിയ ഒരു ഉൽപന്നം തട്ടിക്കൂട്ടി.
ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് ആയുർവേദം നിർദ്ദേശിക്കുന്ന മരുന്നികളിൽ പ്രധാനമാണ് അശോകാരിഷ്ടം. അശോകാരിഷ്ടം പുതിയ രൂപഭാവങ്ങളോടെ മരുത്വാ മൈഡെയ്സ് ആയി വിപണിയിലെത്തി. പേരിൽ മാത്രം മാറ്റം. 450 മില്ലി അശോകാരിഷ്ടം ആയുർവേദ ഫാർമസികളിൽ നിന്ന് 60ൽ താഴെ രൂപയ്ക്ക് ലഭിക്കുമ്പോൾ, ശശിധരൻ മുതലാളി ഇറക്കുന്ന അശോകാരിഷ്ടത്തിന് വില 225 രൂപ. ഇത്രയും കൊള്ളലാഭം കൊയ്യാൻ പറ്റുമ്പോൾ നാട്ടിൽ മുറിവൈദ്യന്മാരുടെ എണ്ണം കൂടുന്നതിൽ അത്ഭുതമില്ലലോ.
1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമപ്രകാരം സ്ത്രീകളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഔഷധങ്ങൾക്ക് യാതൊരു കാരണവശാലും പരസ്യങ്ങൾ നൽകാൻ പാടില്ല എന്ന നിയമത്തെ മരുത്വാ ഫാർമ പാടെ അവഗണിച്ചാണ് പരസ്യങ്ങൾക്കായി കോടികൾ ചെലവിട്ടത്. നിയമത്തെ വെല്ലുവിളിച്ച് ഇറക്കിയ ഔഷധത്തിനെതിരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്. വ്ക്രബുദ്ധിയും പണവും കൈയിലുണ്ടെങ്കിൽ ആർക്കും കേരളത്തിൽ ഔഷധങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്ത് കോടികൾ സമ്പാദിക്കാനാകും എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് മരുത്വായിലെ ശശിധരൻ അവർകൾ.
(തുടരും)
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ആയുർവേദീയം വരും വർഷങ്ങളിലും നടത്തണമെന്ന് കൊച്ചി മേയർ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകൾ തുറക്കും: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്