അടിമാലിയിലെ ലോറി ഡ്രൈവർ 20 വർഷം കൊണ്ട് കോടികൾ മൂല്യമുള്ള കെഎൻപി കമ്പനിയുടെ ഉടമയായി മാറി; ഉദ്യോഗസ്ഥരും വക്കീലന്മാരും പത്രക്കാരും അവരുടെ അതിഥികളായി: പാവപ്പെട്ട തമിഴരേയും മുതുവാന്മാരേയും കൂട്ടുപിടിച്ച് യൂക്കാലി എന്ന വിഷവൃക്ഷത്തിലൂടെ വട്ടവടയെയും കാന്തല്ലൂരിനേയും തകർത്തെറിഞ്ഞ കഥ
ജിജോ കുര്യൻ
വട്ടവടയും കോവിലൂരും ഒരു കാലം 'കേരളത്തിന്റെ പഴക്കൂട' എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഊരുകൾ 1900 വരെ ധാന്യങ്ങളുടെ കാലവറകളായിരുന്നു. വെള്ളക്കാരാണ് ഊരുകാരെ ഉരുളക്കിഴങ്ങു് , ക്യാരറ്റ് , ബീട്രൂറ്റ്, കാബേജ് എന്നിവയൊക്കെ കൃഷി ചെയ്യാൻ പരിശീലിപ്പിച്ചത്.
ഒപ്പം സ്ട്രോബെറി പോലുള്ള ശീതകാല പഴങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. കാലംപോകെ കൃഷി രീതിയിലെ അപാകതകൾ മൂലം മേൽമണ്ണിന്റെ ഗുണം കുറഞ്ഞു വന്നു. അക്കാലത്താണ് പുറത്തു നിന്നെത്തിയ (പ്രധാനമായും ഇടുക്കിയുടെ ലോറേഞ്ച്, എറണാകുളം) കുത്തക മുതലാളിമാർ ഈ കർഷക ഗ്രാമത്തിന്റെ മലകളിലും താഴ്വാരങ്ങളിലും ഗ്രാൻഡിസ് മരങ്ങൾ (യൂക്കാലി) നട്ടുവളർത്തി ലാഭം കൊയ്യാൻ തുടങ്ങിയത്.
പച്ചക്കറികൃഷി തുടർച്ചയായി നഷ്ടടമായപ്പോൾ ഗ്രാമവാസികളും ആ ലാഭക്കൊയ്ത്തിന്റെ വഴി തേടി. കൃഷിയിടങ്ങൾ ഗ്രാൻഡിസ് മരത്തോട്ടങ്ങളായി. എന്നാൽ അമിതമായി മണ്ണിൽനിന്ന് ജലവും ജൈവാംശവും വലിച്ചെടുത്ത് തഴയ്ക്കുന്ന ഈ മരങ്ങൾ അവരുടെ മണ്ണിനേയും പ്രകൃതിയേയും ഊഷരമാക്കിയത് അറിയാൻ അവർ വീണ്ടും വൈകി.
- അമ്പത് ഏക്കർ ഉള്ളവൻ എങ്ങനെ 1500 ഏക്കർ സ്വന്തമാക്കി? നിയമം ലംഘിച്ച് പണിതുയർത്തിയ റിസോർട്ടുകളുടെ ഉടമകളാര്? വിഎസിന്റെ പുലിയും പൂച്ചയും മലയിറങ്ങിയ ശേഷം എങ്ങനെ കൊള്ള ഇരട്ടിയായി? പരിസ്ഥിതി കളങ്കപ്പെടുത്തുന്നത് കുമ്പസാരക്കുറ്റം ആക്കും മുമ്പ് ഒരുകൂട്ടം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് മൂന്നാറിനെ വ്യഭിചരിക്കുന്നത് കണ്ടെത്താൻ ഇറങ്ങിയ വൈദികൻ പറയുന്ന കഥ
- 3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം
- കയ്യേറിയ 50 ഏക്കർ എംഎം മണിയുടെ സഹോദരന്റെ വക; അഞ്ചുസെന്റ് പട്ടയത്തിൽ 12 സെന്റ് നിറഞ്ഞ് സിപിഐയുടെ പഞ്ചനക്ഷത്ര റിസോർട്ട്; ചെങ്കുത്തായ മലയിലെ ബഹുനില മന്ദിരം ജോയിസ് ജോർജിന്റെ സഹോദരന്റെ; മാണിയുടെ മരുമക്കൾക്ക് കോടികളുടെ റിസോർട്ട്; പട്ടയമേളകൾ ഹർത്താൽ നടത്തി ഉഴപ്പുന്നതിന്റെ പിന്നിലും ഗൂഢാലോചന; മൂന്നാറിൽ വിഎസിന്റെ ഓപ്പറേഷൻ പൊളിഞ്ഞത് ഇങ്ങനെ
അജ്ഞരായ ഈ മനുഷ്യർ നാളെ അവരുടെ മണ്ണിനും ജീവിതത്തിനും സംഭവിക്കാൻ പോകുന്നതൊന്നും ഗൗരവമായി ചിന്തിക്കാതെ മുതലാളിമാർക്ക് ഒത്താശചെയ്ത് കൂടെനിന്നു. ഒരിക്കൽ വർഷം മുഴുവൻ കൃഷിചെയ്യാൻ മാത്രം ജലസമൃദ്ധമായിരുന്ന വട്ടവട, കോവിലൂർ ഗ്രാമങ്ങൾ ഇപ്പോൾ വരൾച്ചയുടെ പിടിയിലമരുന്നു. വർഷത്തിൽ ആറുമാസത്തിൽ കൂടുതൽ.
സമുദ്രനിരപ്പിൽ നിന്ന് 4000 അടിക്ക് മേലെ ഉയരമുള്ള മൂന്നാറിന്റെ മലകളിൽ യൂക്കാലി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അന്ന് ലോകം മുഴുവൻ കാർഷിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. പ്ലാന്റേഷൻ മേഖലയിൽ വർദ്ധിച്ചുവന്ന വിറകിന്റെ ആവശ്യത്തിനായിരുന്നു യൂക്കാലി നട്ടു പിടിപ്പിച്ചത്. വളരെ വേഗത്തിൽ ഒരു ഒറ്റത്തടിയായി വളരുന്നു. മുറിച്ച് ശേഖരിക്കാൻ എളുപ്പം. വേഗത്തിൽ തീ പിടിക്കുന്നു ഇവയൊക്കെയാണ് അതിന് അവർ കണ്ട ഗുണങ്ങൾ.
വനസംരക്ഷണത്തെ നമ്മൾ ഗൗരവമായി എടുക്കുന്നത് എഴുപതുകളിലാണ്. പശ്ചിമഘട്ടത്തിന്റെ വനമേഖലയ്ക്ക് ഗണ്യമായി കുറവ് സംഭവിച്ചെന്നും ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കിൽ ഇന്ധന ആവശ്യത്തിന് ജനങ്ങൾ സ്വാഭാവിക വനത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരണമെന്നുമുള്ള ചിന്തയിലാണ് സോഷ്യൽ ഫോറസ്ട്രി തന്നെ റവന്യൂ ഭൂമിയിൽ സ്റ്റേറ്റിന്റെ ഇന്ധന തടി ആവശ്യത്തിനായി വേഗത്തിൽ വളരുന്ന, വളർച്ചയ്ക്ക് അധികം സ്ഥലവിസ്തീർണ്ണം ആവശ്യമില്ലാത്ത യൂക്കാലി നട്ടുപിടിപ്പിക്കുന്നത്.
വേണ്ടത്ര പാരിസ്ഥിതിക പഠനങ്ങളൊന്നും നടത്തി ആരംഭിച്ച ഒന്നായിരുന്നില്ല അത്. കുറഞ്ഞ സ്ഥലത്ത്. കുറഞ്ഞ സമയത്ത്, കൂടുതൽ ലാഭം. അതായിരുന്നു യൂക്കാലിയുടെ വ്യാവസായിക സാധ്യത.
യൂക്കാലി മരങ്ങൾ വട്ടവട ഗ്രാമത്തിന്റെ കൃഷിയിടങ്ങളിലും ചെരിവുകളിലും മലമുകളിലും ചേക്കേറാൻ തുടങ്ങിയത് തൊണ്ണൂറുകൾക്ക് ശേഷമാണ്. വട്ടവടയുടെ ആദിമ നിവാസികൾ മുതുവാൻ ഗോത്ര വിഭാഗങ്ങളായിരുന്നു. അവിടെ പിന്നീട് കുടിയേറിപ്പാർത്തവരാണ് തമിഴ് സമൂഹങ്ങൾ.
1980കൾ വരെ ആദിമ ഗോത്ര വർഗ്ഗവും തമിഴ് കുടിയേറ്റക്കാരും മാത്രം അധിവസിച്ചിരുന്ന വട്ടവടയിൽ മലയാളി എത്തിപ്പെടുന്ന കാലത്ത് തുടങ്ങുന്നതാണ് വട്ടവടയുടെ പാരിസ്ഥിതിക അധോഗതി. വട്ടവടയിൽ 1990 കളിൽ ശക്തമായി ഭൂമി 'കയ്യേറി'യെത്തിയ മലയാളികൾക്ക് ലാഭക്കൊയ്ത്ത് മാത്രമായിരുന്നു ലക്ഷ്യം.
വട്ടവടയുടെ ഭൂമി കൈവശമാക്കുന്നതിൽ മലയാളി സമൂഹം തന്ത്രപൂർവ്വം തമിഴ് സമൂഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലമുകളിലെ കാടുകൾ വെട്ടിപ്പിടിച്ചെടുത്താൽ വാങ്ങിക്കൊള്ളാമെന്നുള്ള ഉറപ്പ് കട്ടിയപ്പോൾ തമിഴൻ ആ വഴി തിരഞ്ഞെടുത്തു. അവിടെ പണം കൊയ്യുന്ന യൂക്കാലി വ്യവസായത്തിന്റെ മാജിക്കും കൂടി കാട്ടിത്തരാമെന്നായപ്പോൾ അവർ ഒട്ടും മടിച്ചില്ല. മലയാളി തമിഴനിൽ നിന്ന് ഭൂമി ചുളുവിലയ്ക്ക് വാങ്ങി. രേഖകൾ ഉള്ളതും ഇല്ലാത്തതുമായ ഭൂമി. എങ്ങനെ ചെങ്കുത്തായ താഴ്വാരങ്ങളിലും മലമുകളിലും ഭൂമിക്ക് രേഖകൾ ഉണ്ടായി എന്ന് ചോദിക്കരുത്. പിന്നെ അവിടെ വ്യാപകമായ യൂക്കാലി നടീൽ അരങ്ങേറുകയായിരുന്നു.
മൂന്നാം വർഷം വെട്ടിപ്പോകുന്ന മരങ്ങൾ വീണ്ടും അതി ശക്തിയായി കുറ്റിയിൽ നിന്ന് മുളച്ചുവന്ന് തഴയ്ക്കും. വർഷം മുഴുവൻ തമിഴന് പണി, കൈ നിറയെ പണം. ആവേശം മൂത്ത് തമിഴർ തങ്ങളുടെ കൃഷിയിടത്തിലും നട്ടു പണം കായ്ക്കുന്ന ഈ മരം. കെ.എൻ.പി. മരക്കച്ചവടക്കമ്പനിയുടെ ജീപ്പുകളും ലോറികളും വട്ടവടയുടെ ചെങ്കുത്തായ കുന്നിൻ മുകളിലൊക്കെ ചീറി നടന്നു.
ഒരു അതിസാധാരണ അടിമാലിക്കാരൻ ലോറി ഡ്രൈവർ വെറും ഇരുപത് വർഷം കൊണ്ട് കോടികളുടെ അസ്തിയുള്ള കെ.എൻ.പി. കമ്പനിയുടെ ഉടമയായി. വട്ടവടയുടെ ഭൂമി പ്രശ്നം പഠിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും പത്രക്കാരും കെ.എൻ.പിയുടെ ഗസ്റ്റ് ഹൗസുകളിൽ ആതിഥ്യം സ്വീകരിച്ച് ആഘോഷിച്ച് പോയി. അതിനിടയിൽ വട്ടവട ഗ്രാമത്തിന് എന്തു സംഭവിച്ചു?
വർഷം മുഴുവൻ ജലസമൃദ്ധമായിരുന്ന വട്ടവട ഗ്രാമം വരൾച്ചയുടെ പിടിയിൽ പെട്ട് മണ്ണ് തരിശാകാൻ തുടങ്ങി. വെള്ളം കുടിച്ച് ചീർക്കുന്ന യൂക്കാലി മരങ്ങൾ മുമ്മൂന്ന് വർഷങ്ങളിൽ വെട്ടിയിറങ്ങിയപ്പോൾ മണ്ണ് ഊഷരമായി. ഈ ഏക വൃക്ഷത്തോട്ടം ജൈവ വൈവിദ്ധ്യത്തെ നശിപ്പിച്ചു. ഇന്നോളം ഒരു മലയാളിയും അവിടെ കൃഷി ചെയ്തിട്ടില്ല.
അവർ ചെയ്തത് യൂക്കാലി നട്ട് ലാഭം കൊയ്യുകയായിരുന്നു. ആർക്കാണ് ആത്യന്തികമായി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ വട്ടവടയിലെ പരമ്പരാഗത കർഷകർക്കാണ്. അവരുടെ മണ്ണാണ് തരിശായത്. അവരുടെ കുടിവെള്ളവും നീർച്ചാലുകളുമാണ് വറ്റിയത്. എന്നിട്ടിപ്പോൾ ഗവൺമെന്റ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു.
ഒരുനാൾ വർഷം മുഴുവൻ നീർച്ചാലുകൾ ഒഴുകി ഹരിതാഭമായിരുന്ന ഒരു ഗ്രാമം മുഴുവൻ കൃഷിക്കും മറ്റാവശ്യത്തിനുമായി പൈപ്പ് വെള്ളം എത്തിച്ചു കൊടുക്കാൻ അവിടെ മുഴുവൻ പൈപ്പുകൾ കഴിച്ചിടുന്നു. ആ പൈപ്പുകളിൽ വർഷം മുഴുവൻ ഇടതടവില്ലാതെ എവിടെ നിന്ന് വെള്ളം കിട്ടുമെന്ന് മാത്രം ചോദിക്കരുത്. ജൈവാംശം നഷ്ടപ്പെട്ട മണ്ണിന് വേണ്ടി സമൃദ്ധമായി രാസവളവും കീടനാശിനിയും കൊടുക്കുന്നു. ഇതാണ് കീഴ് മേൽ മറഞ്ഞ വികസനവും സംരക്ഷണവും.
വട്ടവടയുടെ പ്രശ്നങ്ങൾ പലതാണ്. ആദ്യ പ്രശ്നം ഭൂമി പ്രശ്നം തന്നെ. 1990ന് ശേഷം മലയാളി തമിഴനെ മറയാക്കി കൈയേറിയ ഭൂമി മുഴുവൻ ഒരു റീസർവ്വേ നടത്താതെ ഒരിക്കലും അത് പരിഹരിക്കപ്പെടാവുന്നതല്ല. ഇപ്പോഴത്തെ എംപി. ജോയ്സ് ജോർജിന് കൊട്ടക്കാമ്പൂർ ഉള്ള ഭൂമിയടക്കം പുറമേക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമി ശരിയായ രേഖകളോടെയാണോ എന്ന ചോദ്യം ചോദിക്കാൻ ഏറെ രാഷ്ട്രീയ കടമ്പകൾ കടക്കണം.
ഏക വൃക്ഷത്തോട്ട വ്യവസായത്തിലൂടെ നശിച്ചുപോയ മണ്ണിനെ അതിന്റെ സ്വാഭാവികതയിലേ്ക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള നൈപുണ്യമൊന്നും നമ്മുടെ കൃഷി വകുപ്പിന്റെ കൈവശമില്ലെന്നതാണ് മറ്റൊരു പ്രശ്നം. എന്തായാലും ഭൂമി ഇടപാടിൽ തീരുമാനമാകും വരെ യൂക്കാലി മരങ്ങൾ വട്ടവടയിൽ നിന്ന് മുറിക്കേണ്ടെന്ന് കഴിഞ്ഞ സർക്കാരിന്റെ ക്യാബിനറ്റ് തീരുമാനമുണ്ടായി.
വട്ടവട , കാന്തല്ലൂർ ഗ്രാമങ്ങളിൽ മാത്രമല്ല ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും യൂക്കാലി കൃഷിയുണ്ട്. മലഞ്ചെരിവുകളിൽ കൃഷി ചെയ്തിട്ടുള്ള യൂക്കാലി മുറിച്ചെടുത്തു കഴിഞ്ഞ് തീയിടുന്ന രീതി വ്യാപകമാണ്. മണ്ണിന്റെ അവശേഷിക്കുന്ന ജീവൻ നഷ്ടപ്പെടുത്തുന്ന ഈ രീതി കർശനമായി നിരോധിക്കപ്പെടേണ്ട ഒന്നാണ്. യൂക്കാലി മരങ്ങളുടെ കുറ്റികൾ യന്ത്ര സഹായത്താൽ വേരോടെ പിഴുതെടുക്കുമ്പോൾ മണ്ണൊലിപ്പ് വൻ തോതിലുണ്ടാകും.
ഇടനാട്ടിലെ കോണ്ടൂർ ലൈൻ രീതികൾ ഹൈറേഞ്ച് കർഷകർക്ക് പരിചയമുള്ള കാര്യമല്ല . കോണ്ടൂർ ലൈനുകൾ മഴവെള്ളം മണ്ണിൽ ഊർന്നിറങ്ങാനും ഉറവകൾ സജീവമാകാനും സഹായിക്കുന്നു . കോണ്ടൂർ ലൈനുകൾ നിർമ്മിക്കുന്ന രീതി കേരളത്തിലെ കാർഷിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലിപ്പിക്കുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണ്. മണ്ണിലെ ജൈവ വൈവിധ്യം എങ്ങിനെ ഉണ്ടാകുന്നുവെന്നും അവ കൃഷിയെ എങ്ങിനെ സഹായിക്കുന്നുവെന്നും മലയോര കർഷകരെ പഠിപ്പിക്കുന്ന ഒരു ക്ലാസ് റൂം പോലും കേരളത്തിലില്ല.
മലകളും, വനങ്ങളും, പുൽമേടുകളും കർഷകർക്കും നാടിനും നൽകുന്ന സേവനങ്ങളെ തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനുണ്ടാക്കുന്ന പദ്ധതികളെ അവഗണിക്കുകയും എതിർക്കുകയും ചെയ്യുന്ന പ്രവണത എന്തെല്ലാം കെടുതികളാണ് കാർഷിക മേഖലയ്ക്ക് വരുത്തിയതെന്ന് ഇനിയെങ്കിലും ഇടുക്കിയിലെ യുവ കർഷകർ പഠിക്കാൻ ശ്രമിക്കേണ്ടതാണ്. അവരുടെ തന്നെ നിലനിൽപ്പിന് വേണ്ടിയെങ്കിലും.
ഇന്നല്ലെങ്കിൽ നാളെ മണ്ണിന്റെ ഊർവ്വരതയും ജലാംശവും ഊറ്റികുടിക്കുന്ന രാക്ഷസമരങ്ങളെ വെട്ടി നീക്കി മാത്രമേ കൃഷിയോഗ്യമായ പഴയ മണ്ണിലേയ്ക്ക് വട്ടവടയേയും ഇടുക്കിയുടെ മുഴുവൻ യൂക്കാലിവനം പിടിപ്പിച്ച ഹൈറേഞ്ചിനേയും സാവകാശമെങ്കിലും കൊണ്ടുവരാനാവൂ. ഇക്കോ റിസ്റ്റൊറേഷൻ പ്രോജക്റ്റ് എന്ന വിളിപ്പേരിൽ ചില സുഹൃത്തുക്കൾ ഇപ്പോൾ വട്ടവടയിൽ തന്നെ ആരംഭിച്ചിരിക്കുന്ന ജൈവ മണ്ണു സമ്പുഷ്ഠീകരണ പ്രവർത്തനങ്ങൾ അതാണ്. അത്തരം ശ്രമങ്ങളെ ഏറ്റെടുത്തും ഏകീകരിച്ചും കേരളത്തിന്റെ പഴക്കൂടയെ വീണ്ടും ഫലസമൃദ്ധമാക്കാൻ ഇറങ്ങിത്തിരിക്കണം. ഇടുക്കി സമഗ്രമായ ഒരു വിമോചനം കാത്തിരിക്കുന്നു.
(പരമ്പര അവസാനിച്ചു)
Stories you may Like
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- തൃശ്ശൂരിൽ റോഡ്ഷോയിൽ മോദിക്കും സുരേഷ് ഗോപിക്കുമൊപ്പം അഡ്വ. സി നിവേദിതയും
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്