നിനക്കുള്ള വഴി ഞാൻ കാണിച്ചു തരുമെന്ന അശരീരിയും കൽപനയും കേട്ടതോടെ ബാബ വീട്ടിന് പുറത്ത് പന്തലൊരുക്കി കിടന്നുറങ്ങാൻ തുടങ്ങി; അകത്തുകിടന്നാലും ആരോ പന്തലിൽ കൊണ്ടുകിടത്തുമെന്ന് ബാവ ; ദൈവത്തെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ ശീൽക്കാരംമുഴക്കി ബാവ ബാധയേറ്റതുപോലെ വിറച്ചു: സോഷ്യൽമീഡിയയിൽ ദിവ്യത്വം കൽപിക്കപ്പെട്ട കരീംബാവ സത്യത്തിൽ സ്വയം ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് മായിക ലോകത്ത് കഴിയുന്നൊരു പാവം ഗ്രാമീണൻ
രഞ്ജിത് ബാബു
കാസർഗോഡ്: വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവ എന്ന സിദ്ധന്റെ ബോർഡും അദ്ദേഹം പച്ചവെള്ളംകൊണ്ട് നൽകുന്ന ചികിത്സകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് മറുനാടൻ ഇദ്ദേഹത്തെ പറ്റി അന്വേഷണം നടത്തുന്നത്. സ്വന്തം നാട്ടിൽ പോലും ആർക്കും ഇത്തരമൊരു സിദ്ധനെ പറ്റി അറിവോ വിശ്വാസമോ ഇല്ല. കാസർകോട്ട് മധൂർ പഞ്ചായത്തിലെ പട്ളയിലെ സിദ്ധനെ അന്വേഷിച്ചുചെന്നപ്പോൾ പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്ച്ചകളുടെ രണ്ടാം ഭാഗം വായിക്കാം:
കരിം ബാവയുടെ വീട്ടുമുറ്റത്ത് വടക്കു ഭാഗത്തായി രോഗികൾക്ക് വെള്ളം ജപിച്ചു നൽകാൻ ഒരു പന്തൽ കെട്ടിയിട്ടുണ്ട്. മജ്ലിസ് എന്നാണ് അദ്ദേഹം അതിന് കൽപ്പിച്ചു നൽകിയ പേര്. താമസിക്കുന്നതും നിസ്കരിക്കുന്നതും ഈ പന്തലിൽ വെച്ചു തന്നെ വേണമെന്നാണ് നബീസത്തുൽ മിസ്രയുടെ അശരീരി.
ആര് പറയുന്നതും നീ കേൾക്കേണ്ടതില്ല. നിനക്കുള്ള വഴി ഞാൻ കാണിച്ചു തരും. ഒന്നിനേയും നീ ഭയക്കേണ്ടതുമില്ല. ദൈവം അങ്ങിനെ അരുളിചെയ്തെന്നാണ് കരിം ബാവ പറയുന്നത്. വീടിനകത്ത് കിടന്ന് ഉറങ്ങരുതെന്നാണ് നിർദ്ദേശം. അഥവാ കിടന്നാലും തനിയെ ഞാൻ പന്തലിലെത്തും. എന്നെ ആരോ എടുത്തു കൊണ്ടു വരുന്നതാണ്. ഒരു മുറി കണക്കേ തുണികൊണ്ട് മനോഹരമായി കെട്ടിയുണ്ടാക്കിയതാണ് മജ്ലിസ്. കട്ടിലും മെത്തയുമെല്ലാം ഇതിലുണ്ട്. മെത്തയിലിരുന്നാണ് രോഗികളുമായി കരിം ബാവ സംവദിക്കുന്നത്.
___________________________________
പരമ്പരയുടെ ആദ്യഭാഗം:
___________________________________
ഖുർ-ആൻ സൂക്തങ്ങളെഴുതിയ പച്ച ബാനറുകളും അത്യാവശ്യം ഇലക്ട്രോണിക്ക് സംവിധാനങ്ങളും ഭൗതിക സൗകര്യങ്ങളും മുറയിലൊരുക്കിയിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയതിനു ശേഷം അതു വരെ ലുങ്കി മാത്രം ഉടുത്ത കരിം ബാവയോട് സിദ്ധന്റെ വേഷമണിയാൻ ഞാൻ ആവശ്യപ്പെട്ടു. അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അനുസരിക്കുകയായിരുന്നു.
അറബികളുടേതിന് സമാനമായി വസ്ത്രം ധരിച്ചു. പിന്നീട് തളങ്കര തൊപ്പി വച്ചു. കഴുത്തിൽ രണ്ട് ഷാളുകളും കയ്യിൽ ഒരു വലിയ വടിയും. ഒടുവിൽ മെതിയടിയും ധരിച്ചു. തനി ആത്മീയ വേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
പിന്നീട് ഞാൻ ദൈവത്തെ വിളിക്കാൻ ആശ്യപ്പെട്ടു. കരിം ബാവ കണ്ണുകൾ മുകളിലോട്ട് ചലിപ്പിച്ചു. നിമിഷങ്ങൾക്കകം പെട്ടെന്ന് ശീൽക്കാരത്തോടെയുള്ള വിറയൽ. ഞാൻ ഞെട്ടി വിറച്ചു പോയി. മൂന്ന് തവണ കരിം ബാവ ബാധയേറ്റതു പോലെ വിറച്ചു. ശരീരത്തിൽ ദൈവ സാന്നിധ്യമുണ്ടായതായി അയാൾ പറയുന്നു.
മജ്ലിസിൽ നബി വചനങ്ങൾ എഴുതിയ പച്ചക്കൊടിക്കൂറകൾ തൂക്കിയിട്ടുണ്ട്. എല്ലാം അറബിയിലാണ്. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കരിം ബാവക്ക് അറബി ഭാഷ വശമില്ലെന്നും അയാൾ പറഞ്ഞു. വീണ്ടും ഞങ്ങൾ മജ്ലിസിൽ നിന്നും വീട്ടു വരാന്തയിലെത്തി. അതോടെ രണ്ടാം ഭാര്യ കുഞ്ഞിനേയുമെടുത്ത് വരാന്തയിൽ വന്നു. അവർ എന്നോടായി പറഞ്ഞു. നിങ്ങളെ തടയാൻ കുറച്ച് പേർ റോഡിൽ നിൽക്കുന്നുണ്ട്. ശ്രദ്ധിക്കണം. എന്നു പറഞ്ഞ് അവർ വീടിനകത്തേക്ക് പോയി.
അതോടെ കരിം ബാവയുടെ മുഖത്ത് ആശങ്ക വളർന്നു. പിന്നീട് അയാൾക്ക് സംസാരിക്കാൻ വിഷമം നേരിടുന്നതും കണ്ടു. നിങ്ങൾക്ക് ഇനി മടങ്ങാം. എല്ലാം ഞാൻ ദൈവത്തോട് പറയുന്നുണ്ട്. ആരെങ്കിലും നിങ്ങളെ തടഞ്ഞാൽ അവർക്ക് ദൈവം കൊടുത്തോളും. എന്നാൽ കരിം ബാവയിൽ നിന്നും കുറച്ചു കൂടി വിവരങ്ങൾ എനിക്ക് ശേഖരിക്കേണ്ടതുണ്ടായിരുന്നു.
മുറ്റത്ത് പ്രദർശിപ്പിക്കപ്പെട്ട വലിയ ബോർഡിൽ എഴുതി വച്ച കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ വന്നു. 'ഫാത്തിന സൂറത്ത് ഓതി ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ കാൻസർ രോഗം സുഖപ്പെടുന്നു. ഒറ്റ മൂലി നൽകി പ്രമേഹരോഗം മാറ്റുന്നു. സൂചിയും മരുന്നുകളും വലിച്ചെറിഞ്ഞ് കരിം ബാവയെ നേരിൽ കാണുക.
മരുന്ന് കഴിക്കുമ്പോൾ മധുരം കഴിക്കാം. ബിരിയാണിയും കഴിക്കാം. മരുന്ന് നൽകാൻ ജാതി മത ഭേദമില്ലെന്നും ബാവ ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നേയുമുണ്ട് കരിം ബാവയുടെ വിശേഷങ്ങൾ. കിണർ കുഴിക്കുന്നവർക്ക് വെള്ളത്തിന്റെ സാന്നിധ്യം കാട്ടികൊടുക്കുമെന്നും കരിംബാവ വാഗ്ദാനം ചെയ്യുന്നു. അതിന് സഹായിക്കാൻ കരിം ബാവക്ക് ഇസ്മായിൽ നബിയും കിളർ നബിയും അലി സലാമും തുണയുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു. ജലസാന്നിധ്യമുള്ളിടത്ത് അവർ മൂന്ന് പരും തന്നെ കൂട്ടിക്കൊണ്ടു പോവുകയാണെന്ന് ബാവ പറയുന്നു.
സത്യത്തിൽ കരിം ബാവ അറിഞ്ഞുകൊണ്ട് ആളുകളെ വഞ്ചിക്കുന്ന വ്യക്തിയല്ല. സ്വയം ദൈവവിളിയുണ്ടെന്ന് വിശ്വസിച്ച് മായാലോകത്ത് കഴിയുന്ന ഒരു പാവം ഗ്രാമീണനാണ്. കൃഷിപ്പണിയെടുത്ത് മക്കളെ വളർത്തുകയും നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്ത ഗൃഹനാഥനായിരുന്നു ഇയാൾ. ആദ്യ ഭാര്യയുടെ ആകസ്മിക മരണം അയാളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോയി.
അതോടെയാണ് കരിംബാവക്ക് സ്വപ്ന ദർശനമുണ്ടായത്. ഇന്ന് രണ്ടാം ഭാര്യ മാത്രമാണ് കരിം ബാവയുടെ ഇപ്പോഴത്തെ സിദ്ധനെന്ന പദവിക്ക് പിൻതുണ നൽകുന്നത്. രണ്ടര മണിക്കൂറോളം കരിം ബാവയുടെ വീട്ടിൽ ഞാൻ ഉണ്ടായിട്ടും ഒരാൾ പോലും രോഗ ചികിത്സക്കെത്തിയിരുന്നില്ല. മുൻ ദിവസങ്ങളിലും ഇത് തന്നെയായിരുന്നു അനുഭവമെന്ന് അയാൾ പറഞ്ഞു. കരിം ബാവയുടെ മജ്ലിസിനകത്തെ ചെറിയ ഭണ്ഡാരത്തിൽ അടുത്ത കാലത്തൊന്നും ഒരു രൂപ പോലും വീണിട്ടില്ല. നേരിട്ട് കൈകൊണ്ട് പ്രതിഫലം വാങ്ങരുതെന്ന് ദൈവ നിർദ്ദേശവുമുണ്ട്.. അതെല്ലാം പാലിച്ചിട്ടും കരിംബാവയുടെ ഭണ്ഡാരം കാലിയാണ്. പ്രചരണം കൊഴുത്തിട്ടും കരിം ബാവയെ കാണാൻ ആരും വരുന്നില്ല.
കരിം ബാവയോട് വിട പറഞ്ഞ് പുറത്തിറങ്ങി. അപ്പോഴും നിങ്ങളെ തടയാൻ കുറച്ചു പേർ റോഡിൽ നിൽക്കുന്നുണ്ടെന്ന് അയാലുടെ ഭാര്യ മുന്നറിയിപ്പ് നൽകി. റോഡിൽ എത്തിയ ഉടൻ ഒരു കൂട്ടം യുവാക്കൾ എന്നോട് കാര്യങ്ങൾ ആരാഞ്ഞ് തടഞ്ഞു നിർത്തി. നിങ്ങൾ വീഡിയോ റിക്കാർഡ് ചെയ്തതും ഫോട്ടോ ഓടുത്തതും ആരോട് ചോദിച്ചിട്ടാണ് ? അവർക്ക് മാനസികമായി കുഴപ്പമുണ്ട്. ഞങ്ങൾ ചികിത്സിച്ചതാണ്. എന്നാൽ മരുന്ന് കഴിക്കില്ല. മൂന്ന് പേരും കൂടി പറഞ്ഞു.
നിങ്ങളെ അപകീർത്തിപ്പെടുത്താൻ വന്നതല്ലെന്നും നിജസ്ഥിതി മാത്രമേ നൽകുമെന്നും പറഞ്ഞെങ്കിലും അവർ തൃപ്തരായില്ല. അതിലൊരാൾ കരിം ബാവയുടെ മകൻ ബഷീർ ആയിരുന്നു. ബികോം ഫൈനലിയർ വിദ്യാർത്ഥി. മറ്റൊരാൾ കരിം ബാവയുടെ സഹോദര പുത്രൻ. എല്ലാവരും വിദ്യാസമ്പന്നർ.
അര മണിക്കൂറോളം അവരുമായി തർക്കിച്ചും സ്നേഹിച്ചും അവിടുന്ന് സ്ഥലം വിടുകയായിരുന്നു. എങ്കിലും മകൻ ബഷീറിന് തന്റെ ഉപ്പ ഇത്തരമൊരു പ്രവർത്തിക്ക് മുതിരുന്നത് അങ്ങേയറ്റം ദുഃഖമുണ്ട്. എന്നാൽ കരിം ബാവയെ കുറിച്ച് ഇല്ലാത്ത കഥകൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് ബഷീർ പറയുന്നു.
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- പ്രവാസിയുടെ രണ്ടുകോടിരൂപ തട്ടിയെടുത്ത് വ്യാജ സിദ്ധൻ
- ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും
- ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഏകദിന പരമ്പര നൽകിയത് മലയാളി ബാറ്റിങ് കരുത്ത്
- വിൻഡീസിനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍