വ്യാജന്മാരുടെ കളി ഇനി നടപ്പില്ല;150 ഓളം കുടുംബങ്ങൾക്ക് ആവശ്യം പോലെ വായ്പയെടുക്കാം; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഇരകളായ വസ്തുഉടമകളുടെ കരം സ്വീകരിച്ചുതുടങ്ങി; കുടുംബങ്ങളുടെ ജീവിതം ദുരിതമയമായത് വിവാദ തണ്ടപ്പേർ റദ്ദാക്കാനുള്ള മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിമുഖത മൂലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പ് എങ്ങനെ 150 ഓളം വസ്തുഉടമകളുടെ ജീവിതം താറുമാറാക്കി എന്നത് കരളലയിക്കുന്ന കഥയാണ്. 70 ലേറെ വർഷങ്ങളായി സ്വന്തം വസ്തുവിൽ കരമടച്ചുവന്നിരുന്നവർക്കാണ് ഈ ദുരിതം ഏറ്റുവാങ്ങേണ്ടി വന്നത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഇവർക്ക് നീതി കിട്ടിയിരിക്കുകയാണ്. ഭൂമിയുടെ യഥാർത്ഥ ഉടമകളുടെ കരം കടകംപള്ളി വില്ലേജ് ഓഫീസിൽ സ്വീകരിച്ച് തുടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട തട്ടിപ്പിനെ തുടർന്ന് നാല് വർഷമായി ഇവിടെ കരം സ്വീകരിച്ചിരുന്നില്ല.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് 19 സർവേ നമ്പറിൽ ഉൾപെട്ട ഭൂമിയിലെ നികുതി സ്വീകരിക്കുന്നത് നിർത്തി വച്ചിരുന്നു. വർഷങ്ങളായി നികുതി അടച്ചുവരുന്നവരും, ഭൂമി കൈവശം വച്ചുവരുന്നവരുമായവർക്ക് ഭൂനികുതി സ്വീകരിക്കാതിരുന്നത് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്.
തിരുവനന്തപുരം കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുത്ത സംഭവത്തെ തുടർന്നാണ് യഥാർത്ഥ ഭൂ ഉടമകളിൽ നിന്ന് കരം സ്വീകരിക്കുന്നത് ആദ്യം നിർത്തിവെച്ചത്. 2013ൽ കരമടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമിതട്ടിപ്പിനെ കുറിച്ച് എല്ലാവരും അറിയുന്നത്. 2012-2013 കാലഘട്ടത്തിൽ നടന്ന തട്ടിപ്പിനെ തുടർന്ന് ഇക്കാലമത്രയും ഇവിടെയുള്ള 150 ഓളം കുടുംബങ്ങളുടെ കരം വില്ലേജ് ഓഫീസിൽ സ്വീകരിച്ചിരുന്നില്ല.
ഇതേ തുടർന്ന് കുട്ടികളുടെ വിദ്യാഭ്യാസ വായ്പ , ഭവന വായ്പ, കാർഷിക വായ്പ എന്നിവ എടുക്കാൻ ഈ കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പല വസ്തുക്കളും മക്കളുടെ കുടുംബവിഹിതമായി വിവാഹസമയത്ത് നൽകിയതും തർക്കത്തിൽ പെട്ടിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പ് സാമൂഹിക വിപത്തായി മാറിയതിനെ തുടർന്നാണ് നീണ്ട നിയമപോരാട്ടം തുടങ്ങിയത്. സർക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും ഇടപെടലുമാണ് ഇപ്പോൾ കരം സ്വീകരിക്കുന്നതിന് വഴിയൊരുക്കിയത്. സിബിഐ യഥാർഥ ഉടമസ്ഥരുടെ പേരുവിവരങ്ങളും വസ്തുവകകളുടെ വിവരങ്ങളും തങ്ങളുടെ റിപ്പോർ്്ട്ടിൽ പരാമർശിച്ചതും പരാതിക്കാർക്ക് നേട്ടമായി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജുൾപ്പെട്ട തട്ടിപ്പിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ തീർപ്പുണ്ടാകുന്നത് വരെ കരം സ്വീകരിക്കേണ്ടെന്ന് അന്നത്തെ എ.ജി കെ.പി ദണ്ഡപാണി ജില്ലാ കളക്ടർക്ക് നിയമോപദേശം നൽകിയതാണ് പരാതിക്കാർക്ക് തിരിച്ചടിയായത്.
പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കടകംപള്ളി ലാൻഡ് ആക്ഷൻ കൗൺസിൽ അംഗം കിഷോർ നൽകിയ പരാതിയെ തുടർന്നാണ് വ്യാജ പട്ടയം റദ്ദാക്കി യഥാർത്ഥ ഉടമകൾക്ക് കരം സ്വീകരിക്കാൻ ജില്ലാ കളക്ടർ തഹസിൽദാരോട് ഉത്തരവിട്ടത്.
കരം സ്വീകരിച്ച് തുടങ്ങിയതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ കരം അടയ്ക്കാനായി കടകംപള്ളി വില്ലേജ് ഓഫീസിൽ എത്തിതുടങ്ങി. കുറ്റക്കാർക്കെതിരെ നിയമപോരാട്ടം തുടരാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
കടകംപള്ളി ഭൂമി ഇടപാടിലെ വിവാദമായ തണ്ടപ്പേർ സർക്കാർ റദ്ദാക്കിയതോടെയാണ് 150 ഓളം കുടുംബങ്ങളുടെ പരാതിക്ക് പരിഹാരമായത്.. തട്ടിപ്പു നടത്താൻ എഴുതിചേർത്ത 3587 എന്ന തണ്ടപ്പേരാണ് തിരുവനന്തപുരം ജില്ലാ കളക്ടർ റദ്ദാക്കിയത്. സിബിഐ നിർദ്ദേശിച്ചിട്ടും യുഡിഎഫ് സർക്കാർ വിവാദതണ്ടപ്പേർ റദ്ദാക്കാൻ തയ്യാറായിരുന്നില്ല.
കടകംപള്ളിയിലെ വിവാദഭൂമി ഇടപാടിന് കാരണമായ 3587 എന്ന തണ്ടപ്പേര് റദ്ദാക്കിയാണ് ജില്ലാകലക്ടർ ഉത്തരവിറക്കിയത്. രേഖകൾ പരിശോധിച്ചതിൽ നിന്നും കടകംപള്ളി വില്ലേജിലെ 3587 നമ്പർ തണ്ടപ്പേർ വ്യാജമായി എഴുതി ചേർത്തതാണെന്ന് ജില്ലാകലക്ടർ കണ്ടെത്തി. ഈ ഭൂമി തട്ടിപ്പുകാർ അവകാശപ്പെടുംപോലെ കോടതി റിസീവറുടെ കൈവശത്തിലല്ല. അന്യകൈവശത്തിലാണെന്ന് കോടതി റിസീവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 3587 എന്ന തണ്ടപ്പേർ നിയമവിരുദ്ധമായി എഴുതി ചേർത്തതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
നേരത്തെ 3587 ആം നമ്പർ തണ്ടപ്പേർ റദ്ദാക്കണമെന്ന് സിബിഐ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ സർക്കാറിന്റെ നിലപാട്. ഹൈക്കോടതിയും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റവന്യൂ ഇന്റലിജൻസും തണ്ടപ്പേർ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വീണ്ടും കോടതി ഉത്തരവുമായി ഭൂമി തട്ടിപ്പു കേസിലെ പ്രതികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോഴാണ് ഇപ്പോൾ കലക്ടർ തണ്ടപ്പേർ തന്നെ റദ്ദാക്കി ഉത്തരവ് ഇറക്കിയത്.
നേരത്തെ ഭൂമി തട്ടിപ്പുകാർ തെളിവായി കോടതിയിൽ പോലും ഹാജരാക്കുന്നത് 3587 എന്ന തണ്ടപ്പേർ രജിസ്റ്റർ ആയിരുന്നു.തണ്ടപ്പേർ വ്യാജമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ ശേഷവും കയ്യേറ്റക്കാർ ഇതേ വ്യാജരേഖ തന്നെ ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തണ്ടപ്പേർ റദ്ദാക്കിയതോടെ കടകംപള്ളിയിലെ നൂറു കണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍