പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ മറവിൽ അവിടെ നടന്നുവന്നതുകൊക്കെയ്ൻ ഉത്പാദനം; വെൽഡിങ് ജോലിക്കായി പോയവർ എത്തിയത് മാഫിയാ കേന്ദ്രത്തിൽ; ചതി തിരിച്ചറിഞ്ഞത് പൊലീസ് പിടിയിലായപ്പോൾ മാത്രം; മയക്കുമരുന്ന് കേസിൽ മലേഷ്യയിൽ ജയിലിലുള്ളത് നാല് മലയാളികൾ; മലേഷ്യൻ ജയിലിൽ വധശിക്ഷ കാത്തുകിടക്കുന്ന ഭർത്താവിന്റെ മോചനത്തിന് അഞ്ചു വയസുകാരനുമായി അഖിലയുടെ നെട്ടോട്ടം തുടങ്ങിയിട്ട് അഞ്ചു വർഷം; ചിറ്റാറിലെ യുവതിയുടെ കണ്ണീരൊപ്പാൻ സുഷമ്മയ്ക്കാകുമോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ജോലി തേടി ഗൾഫിലേക്ക് പോകുന്നവരുടെ കൈയിൽ പലഹാരപ്പൊതിയാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കൊടുത്തു വിടുകയും അവർ പിടിയിലായി ജയിലിൽ കഴിയുകയും ചെയ്യുന്നതിനെ കുറിച്ച് മുൻപ് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വെൽഡിങ് ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ജോലി കൊടുത്ത് ഒടുവിൽ പൊലീസ് പിടിച്ചപ്പോൾ മാത്രം അതുകൊക്കെയ്ൻ നിർമ്മാണ കമ്പനിയാണെന്ന് അറിയുകയും പിന്നീട് വധശിക്ഷ കാത്ത് ജയിലിൽ ആവുകയും ചെയ്ത കഥ കേട്ടിട്ടുണ്ടോ? അത്തരമൊരു ചതിയിൽപ്പെട്ട യുവാവിന്റെ ജീവന് രക്ഷിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി പിഞ്ചു മകനെയും ചേർത്ത് പിടിച്ച് അധികാരകേന്ദ്രങ്ങളുടെ പടി ചവിട്ടി മടുക്കുകയാണ് ഒരു യുവതി. ആ കണ്ണീർ ആരും കാണുന്നില്ല, കേൾക്കുന്നില്ല.
മയക്കു മരുന്ന് നിർമ്മാണ കേസിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലേഷ്യൻ ജയിലിൽ കഴിയുന്ന ചിറ്റാർ സ്വദേശി സജിത്ത് സദാനന്ദന്റെ(29) ഭാര്യ അഖിലയും മകൻ അഭിജിത്തുമാണ് അധികാരകേന്ദ്രങ്ങൾ തോറും അലയുന്നത്. ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം മുമ്പ് ഭർത്താവ് കോലാലമ്പൂരിൽ ജയിലിലായ വിവരമറിഞ്ഞതു മുതൽ ഈ സാധു യുവതി അധികൃതരുടെ കനിവ് തേടി അലയുകയാണ്. വേണ്ടത് ചെയ്യാം എന്ന ആശ്വാസ വചനങ്ങളിൽ വിശ്വസിച്ച് കഴിയുമ്പോഴാണ് ജനുവരിയിൽ സജിത്ത് സദാനന്ദൻ ഉൾപ്പെടെ നാല് മലയാളികളെ മയക്കുമരുന്നു കേസിൽ വധശിക്ഷയ്ക്ക് വിധിച്ചതായുള്ള വിവരം അറിയുന്നത്. മാനസികമായി തകർന്ന അഖില കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോൾ.
സജിത്ത് സദാനന്ദനൊപ്പം പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ (28), എരുമേലി സ്വദേശി എബി അലക്സ് (37), കൊല്ലം വർക്കല സ്വദേശി സുമേഷ് സുധാകരൻ (30) എന്നിവരാണ് മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ അകപ്പെട്ട് കോലാലമ്പൂരിലെ ജയിലഴിക്കുള്ളിൽ മരണവും കാത്ത് കഴിയുന്നത്. മലേഷ്യയിൽ നേരത്തെ തന്നെ ജോലി ചെയ്തു വന്ന എരുമേലി സ്വദേശി എബി അലക്സിന്റെ പ്രേരണ മൂലമാണ് വെൽഡിങ് പഠിച്ച സജിത്ത് മലേഷ്യയിലേക്ക് ജോലി തേടി പോയത്.
ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്ക്കായി ഒരു ലക്ഷം മുൻകൂർ നൽകണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ചെന്നൈയിൽ താമസിക്കുന്ന ഏജന്റ് വർക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരൻ മാമ എന്നു വിളിക്കുന്ന ഷാജഹാനും കൈമാറി. ബാക്കി തുക ശമ്പളത്തിൽ നിന്നും പിടിക്കുമെന്നാണ് ഇവർ അറിയിച്ചത്. ഇതേ തുടർന്ന് 2013 ജൂലൈ അഞ്ചിന് സജിത്ത് കോലാലമ്പൂരിലേക്ക് വിമാനം കയറി. ജൂലൈ ഒമ്പതിന് ജോലിയിൽ പ്രവേശിച്ചതായി അറിയിപ്പും ലഭിച്ചു.
വെൽഡിങ് ജോലിക്കെന്നുപറഞ്ഞ് മലേഷ്യയിൽ എത്തിയ സജിത്തിന് മെർക്കുറി എന്ന കമ്പനിയിൽ ലഭിച്ചത് മറ്റൊരു ജോലിയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് നിർമ്മാണമാണ് നടക്കുന്നതെന്നും ക്ലീനിങ് ആണ് ജോലിയെന്നുമാണ് അഖിലയെ അറിയിച്ചിരുന്നത്. സ്ഥിരം വിസ എന്ന പേരിൽ ഏജന്റ് നൽകിയത് വിസിറ്റിങ് വിസ ആയിരുന്നുവെന്ന് പിന്നീട് മനസിലായി. പാസ്പോർട്ട് അടക്കമുള്ള എല്ലാ രേഖകളും കമ്പനി അധികൃതരുടെ പക്കലായിരുന്നു. കൂടാതെ പുറം ലോകവുമായി ബന്ധപ്പെടാൻ സജിത്തിനും കൂടെയുള്ളവർക്കും യാതൊരു അനുവാദവും ഇല്ലായിരുന്നു. താമസ സ്ഥലത്തു നിന്നും വാഹനത്തിൽ ജോലി സ്ഥലത്തെത്തിക്കും. വിജനമായ സ്ഥലത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ ക്ലീനിങ് സെക്ഷൻ ഒഴികെ മറ്റൊരിടത്തേക്കും ഇവർക്ക് പ്രവേശിക്കാൻ അനുമതിയും ഇല്ലായിരുന്നു.
ബന്ധുക്കൾക്ക് ഫോൺ ചെയ്യണമെങ്കിൽ കമ്പനി അധികൃതർ അറിഞ്ഞിരിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശഷം മറ്റാരുടെയൊ ഫോണിൽ നിന്നും സജിത്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഖില പറഞ്ഞു. എന്നാൽ പെട്ടെന്ന് എല്ലാം നിലച്ചു. 2013 ജൂലൈ 26ന് പുലർച്ചെ സജിത്ത് താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് റെയ്ഡ് നടന്നു. മലേഷ്യൻ സ്വദേശിയായ നാഗരാജൻ എന്നയാളിന്റെ ബാഗിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. റൂമിൽ ഉണ്ടായിരുന്ന നാഗരാജൻ, ചിറ്റാർ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജൻ, വർക്കല സ്വദേശി മുഹമ്മദ് ഷബീർ ഷാഫി, ചെന്നെ സ്വദേശി ഷാജഹാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തുമിനിറ്റിന് ശേഷം കമ്പനിയിലും റെയ്ഡ് നടന്നു. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദൻ, എരുമേലി സ്വദേശി എബി അലക്സ്, പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ, വർക്കല സ്വദേശി സുമേഷ് സുധാകരൻ, മലേഷ്യക്കാരൻ സർഗുണൻ എന്നിവർ പൊലീസ് പിടിയിലായി.
മയക്കുമരുന്നിനെപ്പറ്റി തങ്ങൾക്ക് ഒന്നും അറിയില്ലെന്നും കമ്പനി അധികൃതർ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നുമാണ് പിന്നീട് സജിത്ത് അഖിലയെ അറിയിച്ചത്. ഇതു സംബന്ധിച്ച് ഇന്ത്യാ ഗവണ്മെന്റിൽ പരാതിപ്പെടരുതെന്നും അങ്ങനെ സംഭവിച്ചാൽ ജീവൻ അപകടത്തിലാകുമെന്നും സജിത്ത് പറഞ്ഞിരുന്നു. പിന്നീട് ഇടയ്ക്ക് സജിത്ത് അഖിലയെ വിളിക്കുമായിരുന്നു. വൈകാതെ ജയിൽ മോചിതനാകുമെന്ന് ഓരോ തവണ വിളിക്കുമ്പോഴും സജിത്ത് പറയുമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ചിറ്റാർ സ്വദേശി സിജോ തോമസ്, മവേലിക്കര സ്വദേശി രതീഷ് രാജൻ, വർക്കല സ്വദേശി മുഹമ്മദ് കബീർ ഷാഫി എന്നിവർ ജയിൽ മോചിതരായി. ഒടുവിൽ മലേഷ്യയിൽ നിന്നും ഇറങ്ങുന്ന ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് സജിത്ത് അടക്കം നാലുപേരെ മയക്കുമരുന്ന് കേസിൽ വധശിക്ഷയ്ക്ക് വിധിച്ച വിവരം അഖില അറിയുന്നത്.
വെൽഡിങ് ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് മലേഷ്യയിൽ എത്തിയ സജിത്തും കൂട്ടുകാരും യഥാർഥത്തിൽ മയക്കുമരുന്ന് നിർമ്മാണ ശാലയിലാണ് എത്തിയതെന്നാണ് വിവരം. പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ മറവിൽ അവിടെ നടന്നുവന്നതുകൊക്കെയ്ൻ ഉത്പാദനമായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഭർത്താവിനെ രക്ഷിക്കാൻ അഞ്ചുവർഷം മുമ്പ് കൈക്കുഞ്ഞുമായി ഇറങ്ങിത്തിരിച്ച അഖിലയ്ക്ക് കരയാൻ കണ്ണീർ ബാക്കിയില്ല. ഇതിനിടെ ജയിൽ മോചിതരായി നാട്ടിലെത്തിയവർ ഒന്നും തുറന്നു പറയാത്തതും സംശയത്തിന് ഇട നൽകുന്നു. ഇവർ മാപ്പു സാക്ഷികളായിട്ടാണ് ജയിൽ മോചിതരായത് എന്ന് സംശയിക്കപ്പെടുന്നു. അവിടെ എന്താണ് നടന്നത് എന്ന് ഇവർക്ക് അറിയാമെങ്കിലും ഒന്നും വിട്ടു പറയാൻ തയാറാകുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍