Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി സുധാകരന് തിമിരം ബാധിച്ചു, ശസ്ത്രക്രിയ വേണമെന്ന് വയൽക്കിളികൾ; മന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല, വയലിൽ നിന്ന് അവസാനത്തെ വയൽക്കിളിയേയും പൊലീസ് കൂട്ടിലടച്ചു കൊണ്ടുപോയ ശേഷമാണ് സമരപ്പന്തൽ കത്തിച്ചതെന്ന് സുരേഷ് കീഴാറ്റൂർ

മന്ത്രി സുധാകരന് തിമിരം ബാധിച്ചു, ശസ്ത്രക്രിയ വേണമെന്ന് വയൽക്കിളികൾ; മന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല, വയലിൽ നിന്ന് അവസാനത്തെ വയൽക്കിളിയേയും പൊലീസ് കൂട്ടിലടച്ചു കൊണ്ടുപോയ ശേഷമാണ് സമരപ്പന്തൽ കത്തിച്ചതെന്ന് സുരേഷ് കീഴാറ്റൂർ

 

തളിപ്പറമ്പ്: കീഴാറ്റൂർ ബൈപ്പാസ് സമരത്തെ കഴുകന്മാരുടെ സമരം എന്നു വിശേഷിപ്പിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മറുപടിയുമായി വയൽക്കിളികൾ. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചിരിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നും വയൽക്കിളി കൂട്ടായ്മയുടെ പ്രതിനിധിയായ സുരേഷ് കീഴാറ്റൂർ പറഞ്ഞു.

മന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല. വയലിൽ നിന്ന് അവസാനത്തെ വയൽക്കിളിയേയും പൊലീസ് കൂട്ടിലടച്ചു കൊണ്ടു പോയ ശേഷമാണ് സമരപ്പന്തൽ കത്തിച്ചത്. അത് അവരിലെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ ഭാഗമാണ്. സമരങ്ങളിലൂടെ വളർന്ന് വന്ന മേഖലയിലെ ഉന്നത നേതാക്കളാണ് അതിന് നേതൃത്വം കൊടുത്തത്. ബൈപാസ് അലൈന്മെന്റിനെതിരെ ശരീരത്തിൽ ഡീസൽ ഒഴിച്ച് നേരിടേണ്ടി വന്ന നിവൃത്തികേട് കേരളം കണ്ടതാണ്. അത് ഉൾക്കൊള്ളാൻ ഭരണ പക്ഷത്തിന്റെ ഭാഗമായി നിൽക്കുന്ന പ്രമാണിമാരായ ആൾക്കാർക്ക് പോലും സാധിച്ചില്ല.

മാർച്ച് 25 ന് ഞായറാഴ്ച തളിപ്പറമ്പിൽ നിന്ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിലുള്ള മാർച്ച് നടക്കുന്നുണ്ട്. കേരളം തന്നെയാണ് കീഴാറ്റൂരിലേക്ക് ഒഴുകുന്നത്. ആ കേരളീയ ജനതയെ നിങ്ങൾക്ക് തടയാനാകുമോ എന്നും സുരേഷ് കീഴാറ്റൂർ ചോദിച്ചു.

സിപിഎം അതിന്റെ മുൻകാല സമരചരിത്രത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുകയാണ്. വയൽക്കിളികൾ മന്ത്രിക്ക് വയൽക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ്. അധിക്ഷേപിക്കുന്ന ആ പ്രസ്താവന മന്ത്രി പിൻവലിക്കണമെന്നും സുരേഷ് കീഴാറ്റൂർ ആവശ്യപ്പെട്ടു. ഇതുവരെ വയലിൽ ഇറങ്ങാത്തവരാണ് സമരവുമായി രംഗത്തു വന്നിരിക്കുന്നത് എന്നതുൾപ്പെടെ ഇന്ന് നിയമസഭയിൽ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP