നെന്മാറയിൽ കൊല്ലപ്പെട്ടത് കൈക്കുഞ്ഞടക്കം ഏഴ് പേർ; കുത്തൊഴുക്കിൽ പെട്ട കാറിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയത് അനേകം പേർക്ക്; അട്ടപ്പാടിയിലും ദുരിത മഴ തുടരുന്നു; പെരുമഴയിൽ വിറങ്ങലിച്ച പാലക്കാടിന് ഇന്നലെ മാത്രം നഷ്ടമായത് പത്ത് ജീവനുകൾ
മറുനാടൻ ഡെസ്ക്
പാലക്കാട്: കനത്ത മഴ താണ്ഡവമാടുന്ന കാഴ്ച്ചയാണ് പാലക്കാട് നിന്നും ദൃശ്യമാവുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു കുടുംബങ്ങളിലായി കൈക്കുഞ്ഞ് ഉൾപ്പടെ ഏഴ് പേരാണ് മരിച്ചത്. ഇതേ കുടുംബങ്ങളിലെ രണ്ട് പേരെ കാണാതായിട്ടുമുണ്ട്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇവർക്കായുള്ള തിരച്ചിൽ താൽകാലികമായി നിറുത്തി വെക്കുകയായിരുന്നു. നെന്മാറ പോത്തുണ്ടിക്കു സമീപം അളുവശ്ശേരി ചേരുംകാട്ടിൽ ഗംഗാധരൻ (55), ഭാര്യ സുഭദ്ര (50), മക്കളായ ആതിര (24), ആര്യ (17), ആതിരയുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ്, തൊട്ടടുത്ത വീട്ടിലെ പരേതനായ ഉണ്ണിക്കൃഷ്ണന്റെ മക്കളായ അഭിജിത് (25) അനിത (28 ) എന്നിവരാണു മരിച്ചത്. ഗംഗാധരന്റെ മകൻ അരവിന്ദ് (17), മരിച്ച അനിതയുടെ മൂന്നര വയസ്സുള്ള മകൾ ആത്മിക, സമീപവാസി സുന്ദരന്റെ മകൻ സുധിൻ (20) എന്നിവരെ കണ്ടെത്താനാണു തിരച്ചിൽ തുടരുന്നത്.
ഗംഗാധരന്റെ മകൾ അഖില (25), സമീപവാസികളായ മണികണ്ഠൻ (47), ഭാര്യ സുനിത (37), അമ്മ കല്യാണി (60), മക്കളായ പ്രവീൺ എന്നിവരെ രക്ഷപെടുത്തി. ഇവർക്ക് ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആതനാട് കുന്നിൽ ഉരുൾപൊട്ടലുണ്ടായത്. കണ്ണടച്ചു തുറക്കും മുൻപേയായിരുന്നും വീടുകളിലേക്ക് കല്ലും മണ്ണും വെള്ളവും വന്ന് പതിച്ചത്. ഉരുൾപൊട്ടുന്ന ശബ്ദം കേട്ടതോടെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അംബിക, മകൾ അജിത എന്നിവർ മറുവശത്തേക്ക് ഓടിയതിനാൽ അവർ രക്ഷപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടു മണിയോടെ തന്നെ മൃതദേഹങ്ങൾ വീണ്ടെടുത്തു നെന്മാറ ഗവ. ആശുപത്രിയിലെത്തിച്ചു.
മണ്ണാർക്കാടിനു സമീപം തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാലിയിൽ പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേരെ കാണാതായിട്ടുണ്ട്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മലയിടിച്ചിൽ മൂലം കുതിരാനിലും അട്ടപ്പാടി ചുരത്തിലും ഗതാഗതം പൂർണമായും നിരോധിച്ചു. പട്ടാമ്പി പാലത്തിലൂടെ ഭാരതപ്പുഴ കവിഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് ഈ ഭാഗത്തെ ഗതാഗതം പൂർണമായും മുടങ്ങി. സ്വകാര്യ ബസുകളും ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും സർവിസ് അവസാനിപ്പിച്ചു. അണക്കെട്ടുകളിൽ മലമ്പുഴയും വാളയാറും ഷട്ടറുകൾ ഉയർത്തി. തമിഴ്നാട്ടിലെ ആളിയാറിൽ നിന്നു വെള്ളം ഇരച്ചെത്തിയതോടെ പാലക്കാട് നഗരത്തിലെ കൽപ്പാത്തി, ശേഖരീപുരം, ഒലവക്കോട് എന്നിവിടങ്ങൾ വെള്ളത്തിനടിയിലായി. കൽപ്പാത്തി പുഴയും നിറഞ്ഞൊഴുകുകയാണ്.
മഴവെള്ളപ്പാച്ചിലിൽ വലഞ്ഞ് അട്ടപ്പാടി
അട്ടപ്പാടിയിൽ ഭവാനിപ്പുഴയിലെ മഴവെള്ളപ്പാച്ചിലിൽ നൂറിലധികം വീടുകൾ മുങ്ങി. താവളത്ത് മുസ്ലിം പള്ളിയിലും കടകളിലും ചെമ്മണൂരിൽ റേഷൻ കടയിലും വെള്ളം കയറി. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.ഇന്നലെ രാവിലെ അഞ്ചോടെയാണു ഭവാനിപ്പുഴയിൽ മലവെള്ളം ഇരച്ചെത്തിയത്. തമിഴ്നാട്ടിൽ അപ്പർ ഭവാനി ഡാം തുറന്നതും സൈലന്റ് വാലി, കരുവാര, ചിണ്ടക്കി മലനിരകളിൽ ഉരുൾപൊട്ടിയതുമാണു നീരൊഴുക്ക് കൂടാൻ കാരണമായത്. ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കക്കുംപടിക്കും താവളത്തിനുമിടയിൽ പ്രധാന റോഡിൽ പലയിടത്തും ഒരാൾപൊക്കത്തിൽ വെള്ളം കയറി. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി.കൽക്കണ്ടിയിൽ പ്രധാന റോഡരികിലെ ഷോപ്പിങ് ക്ലോംപ്ലംക്സിലേക്കു മണ്ണിടിഞ്ഞു വീണ് രണ്ടു കടമുറികൾ തകർന്നു. പൊട്ടിക്കൽ, താഴെ കക്കുപടിയിൽ, താമിച്ചോട്, കരുവാര ഊരുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.പാക്കുളത്ത് പ്രധാന പാത ഇടിഞ്ഞു. 15 കിലോ മീറ്ററിനുള്ളിൽ കൃഷി വെള്ളത്തിനടിയിലായി. പുതൂർ പഞ്ചായത്തിലെ വനത്തിനകത്തെ ഗോത്രവർഗ ഊരുകൾ ഒറ്റപ്പെട്ടു.
സൈലന്റ് വാലി ദേശീയോദ്യാനത്തിൽ വിവിധഭാഗങ്ങളിൽ ജീവനക്കാർ താമസിക്കുന്ന എട്ടു ക്യാംപ് ഷെഡുകൾക്കു മുകളിൽ മണ്ണിടിഞ്ഞുവീണു. പൊതുവാപ്പാടത്തുള്ള ഷെഡിനു മുകളിൽ പുലർച്ചെ അഞ്ചരയോടെ മണ്ണിടിഞ്ഞു വീണെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു ജീവനക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.പദ്ധതിപ്രദേശത്ത് മഴക്കാടുകളിൽ ഉൾപ്പെടെ 12 ക്യാംപുകളുണ്ട്. ഓരോ ക്യാമ്പുകളിലും ഒൻപത് ജീവനക്കാർ വീതമുണ്ടെന്നാണ് വിവരം.
ഒഴുക്കിൽപെട്ട കാറിൽ നിന്നും അത്ഭുതകരമായി മടങ്ങി വരവ്
ശേഖരീപുരം തോടിനു കുറുകെയുള്ള പാലത്തിലെ കുത്തൊഴുക്കിൽപ്പെട്ട കാറിൽ നിന്നു മൂന്നു പേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ആലത്തൂർ കുനിശ്ശേരി പാറക്കുളം രാജഗോപാലൻ (76), ഭാര്യ രാജലക്ഷ്മി (68), ഡ്രൈവർ കണ്ണാടി പൊക്കാട്ട് പാണ്ടിയോട് ദിവാകരൻ (50) എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണു സംഭവം. ബെംഗളൂരുവിൽ നിന്നെത്തിയ രാജഗോപാലനും ഭാര്യ രാജലക്ഷ്മിയും കൽപാത്തിയിലെ ബന്ധു വീട്ടിലെത്തി തിരിച്ചുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
പാലത്തിലെ വെള്ളക്കെട്ടു കണ്ടു സാഹസികമായി മുന്നോട്ടെടുത്തതാണു കാർ അപകടത്തിൽപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒഴുക്കിൽപ്പെട്ട കാറിൽ നിന്നു ഡ്രൈവർ രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാരുടെ കൃത്യമായ ഇടപെടലാണു ദമ്പതികളെ രക്ഷപ്പെടുത്തിയത്. ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്കു സസ്പെൻഡ് ചെയ്യണമെന്നു പൊലീസ് ആർടി അധികൃതരോടു നിർദ്ദേശിച്ചു.
Stories you may Like
- മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് തിരുവനന്തപുരം നഗരസഭ
- കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെ.സുധാകരൻ
- മഴക്കെടുതി: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍