സംസ്ഥാന വ്യാപകമായി സ്വാശ്രയ കോളേജുകളിൽ സംഘർഷം; അച്ചടക്ക നടപടി പേടിച്ച് ഇതുവരെ മിണ്ടാതിരുന്ന വിദ്യാർത്ഥികൾ രംഗത്തിറങ്ങി; സംഘർഷം ഒഴിവാക്കാൻ അവധി നൽകി മിക്ക കോളേജുകളും; ഓബുഡ്സ്മാൻ നിയമനത്തിൽ അതൃപ്തരായ മാനേജ്മെന്റുകളും രണ്ടും കൽപ്പിച്ച്; ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ മാറിയതോടെ കടുത്ത നിലപാടിലേക്ക് നീങ്ങാൻ ഉറച്ച് സ്വകാര്യ കോളേജ് മാനേജ്മെന്റുകളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : തൃശൂർ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിൽ ജിഷ്ണു പ്രണോയ്് മരിക്കുമ്പോൾ ആരും ഇത്രയും മാറ്റം പ്രതീക്ഷിച്ചില്ല. ജിഷ്ണുവിന്റെ മരണം തുടക്കത്തിൽ വാർത്തയാക്കിയത് മറുനാടനും ചില ഓൺലൈൻ മാദ്ധ്യമങ്ങളുമാണ്. സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തതോടെ മറ്റ് മാദ്ധ്യമങ്ങളും പാമ്പാടിയിൽ എത്തി. പിന്നെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി. പാമ്പാടിയിലെ കുട്ടികൾ അവരുടെ ദുരിതങ്ങൾ പുറത്തുവന്നു. ലേഡീസ് ഹോസ്റ്റലിൽ പോലും ഭീതി വിതയ്ക്കുന്ന ഷോമാന്മാർ അങ്ങനെ പുറംലോകത്ത് എത്തി. വിദ്യാർത്ഥികളെ ഇടിച്ച് കൊല്ലാകൊല ചെയ്യുന്ന ഇടിമുറിയും ചർച്ചയായി. ഇതിനിടെയാണ് ഇതൊക്കെ സ്വാശ്രയ കോളേജുകളിലെ പൊതുചിത്രമാണെന്ന വാദം ഉയരുന്നത്. ഇത് ശരിവച്ച് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾ തെരുവിലിറങ്ങി.
സ്വാശ്രയ മാനേജ്മെന്റിന്റെ ഇടിയും പിഴയും ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ജിഷ്ണുവിന്റെ മരണം എത്തിയതോടെ ഈ കുട്ടികൾ തെരുവിലെത്തി. കേരളത്തിലുടനീളം കോളേജുകളിൽ പ്രതിഷേധം ആർത്തിരമ്പി. എസ് എഫ് ഐയും കെ എസ് യുവും ഈ കോളേജുകളിൽ സജീവമായി. എബിവിപിയും വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. അങ്ങനെ ഇതുവരെ പുറത്തുവരാത്ത പീഡന കഥകളുമായി വിദ്യാർത്ഥികൾ തെരുവിലെത്തി. മനുഷ്യാവകാശ ലംഘനങ്ങളുടെ വിദ്യാഭ്യാസ കഥകൾ ചർച്ചയായി. ഇതോടെയാണ് സർക്കാരും കുടത്ത തീരുമാനത്തിന് എത്തിയത്.
പമ്പാടിയിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ വീട്ടിൽ ആശ്വാസ വചനവുമായെത്താൻ മന്ത്രിമാർക്ക് സമയം കിട്ടിയില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം വിഷയം മന്ത്രിസഭ പരിശോധിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളജുകളുടെ പ്രവർത്തനം പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സമിതിയുടെ ഏകോപനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനായിരിക്കും. പാമ്പാടി നെഹ്റു കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കാര്യങ്ങൾ മാറി മറിയുകയാണ്. ഇനി എല്ലാത്തിനും ഒരു വ്യവസ്ഥ വരും. പരാതിപ്പെടാൻ കൃത്യമായ സംവിധാനവും എത്തുന്നു.
സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർത്ഥികളുടെ പരാതികൾക്കു പരിഹാരം കാണുന്നതിന് ഓംബുഡ്സ്മാനെ നിയമിക്കാൻ സർവകലാശാലയും തീരുമാനമെടുത്തു. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ എൻജിനീയറിങ് കോളജുകളിലും പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അഫിലിയേഷനുള്ള പരിശോധനയുടെ മാതൃകയിലായിരിക്കും ഇത്. പാമ്പാടിയിൽ മാത്രമുയർന്ന പ്രതിഷേധങ്ങളുടെ ഫലമല്ലായിരുന്നു ഇത്. കേരളത്തിലെ സർവ്വകലാശാലകളുടെ പൊതു ചിത്രമായി പാമ്പാടിയിലെ വിഷയം മാറിയതിന്റെ ഫലമായിരുന്നു ഇത്. നിയന്ത്രണങ്ങളെ മാനേജ്മെന്റ് അസോസിയേഷന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഓബുഡ്സ്മാനെ കുറിച്ചോർത്താണ് ആവരുടെ ആധി. കേരള സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള 120 കോളജുകൾ പ്രതിഷേധത്തിലാണ്.
വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫിസും തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജും അടിച്ചുതകർത്ത സംഭവത്തിൽ അവരും പ്രതിഷേധിക്കുന്നു. ഇന്ന് ആരും കോളേജ് തുറക്കില്ല. അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള എംബിഎ, എംസിഎ കോളജുകളും അടച്ചിടും. സംസ്ഥാനത്തെ 158 എൻജിനീയറിങ് കോളജുകളിൽ 120 എണ്ണവും അസോസിയേഷനു കീഴിലാണ്. പക്ഷേ ചെറിയ പ്രതിഷേധം കൊണ്ട് കാര്യമില്ലെന്ന് അവർക്ക് അറിയാം. എങ്ങനേയും ഓബുഡ്സ്മാൻ നിയമനത്തെ അട്ടിമറിക്കാനാണ് ഇനി ശ്രമിക്കുക.
തൃശൂർ പാമ്പാടി നെഹ്റു കോളജിലെ പ്രശ്നം അതീവ ഗൗരവത്തോടെയാണു മന്ത്രിസഭ ഇന്നലെ പരിഗണിച്ചത്. ജിഷ്ണു പ്രണോയിയുടെ ജീവൻ നഷ്ടപ്പെട്ടതു പോലുള്ള പ്രശ്നങ്ങൾ ഇനി ആവർത്തിക്കരുതെന്ന പൊതുവികാരം യോഗത്തിൽ ഉണ്ടായി. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയ എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന കാര്യം മന്ത്രിമാരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അങ്ങനെ ചെമ്പേരിയിലെ വിമൽ ജ്യോതി കോളേജും സർക്കാരിന്റെ കണ്ണിലെ കരടായി. വെള്ളാപ്പള്ളി കോളേജും തൃശൂരിലെ മദർ കോളേജുമെല്ലാം പിരശോധനകൾക്ക് വിധേയമാകും.
സാങ്കേതിക സർവകലാശാലയ്ക്കു കീഴിൽവരുന്ന സ്വാശ്രയ കോളജുകളുടെ വിദ്യാഭ്യാസപരവും ഭൗതികവുമായ സാഹചര്യങ്ങൾ പരിശോധിച്ചു പ്രശ്നങ്ങൾ കണ്ടെത്താൻ ഉന്നതതല സമിതിയെ നിയോഗിക്കാനാണു മന്ത്രിസഭാ തീരുമാനം. കുട്ടികളുടെ പഠനം, പഠനേതര പ്രവർത്തനങ്ങൾ, താമസസൗകര്യം തുടങ്ങിയവ പ്രത്യേകം പരിശോധിക്കും. അക്കാദമിക് കാര്യങ്ങളിൽ കോളജ് എത്രമാത്രം ശ്രദ്ധിക്കുന്നു, പരീക്ഷാ നടത്തിപ്പ്, ഇന്റേണൽ അസെസ്മെന്റ് എന്നിവയും വിലയിരുത്തും. എഐസിടിഇയുടെ 2012ലെ പരാതി പരിഹാര ചട്ടങ്ങൾ അനുസരിച്ചാണ് ഓംബുഡ്സ്മാനെ നിയമിക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത്.
സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ എൻജിനീയറിങ്, എംബിഎ, എംസിഎ, ആർക്കിടെക്ചർ കോളജുകളിലെയും വിദ്യാർത്ഥികൾക്ക് ഓംബുഡ്സ്മാനു പരാതി നൽകാം. ആദ്യം കോളജ് തലത്തിലുള്ള പരാതിപരിഹാര സംവിധാനത്തിൽ പരാതിപ്പെടുകയും എന്നിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെങ്കിൽ മാത്രം ഓംബുഡ്സ്മാനെ സമീപിക്കുകയും വേണം. സർക്കാർ, എയ്ഡഡ് കോളജ് വിദ്യാർത്ഥികൾക്കും പരാതി നൽകാം. ജില്ലാ ജഡ്ജിയിൽ കുറയാത്ത പദവിയിലുള്ളയാളായിരിക്കും ഏകംഗ ഓംബുഡ്സ്മാൻ. സർവകലാശാലയ്ക്കു കീഴിൽ 212 കോളജുകളാണുള്ളത്. എഐസിടിഇ മാനദണ്ഡം അനുസരിച്ചു നിയോഗിക്കുന്ന സമിതിയെയാണു വിവിധ എൻജിനീയറിങ് കോളജുകളിലെ വിശദ പരിശോധനയ്ക്കായി സാങ്കേതിക സർവകലാശാല അയയ്ക്കുക.
Stories you may Like
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- നടന്റെ മരണത്തിലെ ദുരൂഹത തീരാൻ പോസ്റ്റുമോർട്ടം
- ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
- ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍