എല്ലാം ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് ആരോപിക്കുന്ന വെള്ളാപ്പള്ളിമാർ ഉത്തരം പറയുമോ? സ്വകാര്യ ക്ഷേത്രമായ ആറ്റുകാലിന് സർക്കാർ നൽകുന്നത് അഞ്ച് കോടി; കൂടാതെ കോടികളുടെ അടിസ്ഥാന സൗകര്യം വേറെ; ഒരു ദിവസം തലസ്ഥാനം സ്തംഭിപ്പിക്കുന്നതിന് കണക്കുണ്ടോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഞ്ചാം മന്ത്രി പദവി മുതൽ ഉമ്മൻ ചാണ്ടി സർക്കാർ ഭൂരിപക്ഷ വിരുദ്ധമാണെന്നാണ് വിമർശനം ഉയർത്തുന്നത്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനങ്ങളിൽ മനംമടുത്ത് എസ്എൻഡിപി യൂണിയൻ രാഷ്ട്രീയ പാർട്ടി പോലും തുടങ്ങി. ക്ഷേത്ര വരുമാനം മുഴുവൻ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നുവെന്ന് ബിജെപിയും ആരോപിച്ചു. ഈ വാദങ്ങളുയർത്തുന്നവർ ചിലത് കണ്ടില്ലെന്ന് നടക്കുന്നു. സർക്കാരിന്റെ ഇടപെടലുകൾ അനുകൂലമാകുമ്പോൾ മൗനത്തിലാകും.
ശബരിമലയുടെ വരുമാനം സർക്കാർ കൊള്ളയടിക്കുന്നില്ലെന്ന ആക്ഷേപം എങ്ങുമെത്താതെ പോയി. ഭക്തരുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ശബരിമലയിലുണ്ട്. എന്നാൽ സർക്കാർ ഫണ്ട് തട്ടുന്നുവെന്നത് ശരിയല്ലെന്ന് വ്യക്തമാക്കാൻ കോൺഗ്രസിനായതോടെയായിരുന്നു ഇത്. ക്ഷേത്രങ്ങളുടെ വികസനത്തിന് സർക്കാർ കോടികൾ നൽകുന്നുണ്ടെന്ന് വിഡി സതീശനെ പോലുള്ളവർ വാദിച്ചപ്പോഴും ഹിന്ദു ഐക്യവേദി നേതാക്കൾ അത് അംഗീകരിച്ചില്ല. എന്നാൽ സർക്കാർ പറഞ്ഞതിൽ പലകാര്യവുമുണ്ടെന്ന് വ്യക്തമാവുകയാണ് ഇവിടെ. സ്വകാര്യ ട്രസ്റ്റാണ് ആറ്റുകാൽ ക്ഷേത്രം. അതുകൊണ്ട് തന്നെ അതിന്റെ ഉൽസവം തീർത്തും സ്വകാര്യവും.
ആറ്റുകാൽ ക്ഷേത്രത്തിന്റെ പൊങ്കാല മഹോൽസവത്തിന് ലക്ഷങ്ങൾ തലസ്ഥാനത്ത് എത്തും. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത സർക്കാരിനുമുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന് സഹായം നൽകുന്നതിനെ ചോദ്യം ചെയ്യാൻ കഴിയുകയുമില്ല. എന്നാൽ സർക്കാരിനെ ന്യൂനപക്ഷ പ്രീണനത്തിന്റെ വിമർശന മുനയിൽ നിർത്തുന്നവർ സ്വകാര്യക്ഷേത്രമായ ആറ്റുകാലിന് നൽകുന്ന സഹായങ്ങൾ സർക്കാരിന് അനുകൂലമായി ഉയർത്തിക്കാട്ടുന്നില്ല. കേരളത്തിലെ ഒരു പള്ളിയുടേയും ഉൽസവങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കുന്നില്ല. എന്നിട്ടും ക്ഷേത്ര ഖജനാവ് കൊള്ളയടിക്കുന്നുവെന്നും മറ്റും ബിജെപിയും അവരുടെ അനുകൂലികളും പ്രചരിപ്പിക്കുന്നു.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്നും അത് ഹിന്ദുക്കളോടുള്ള അനീതിയാണെന്നുമായിരുന്നു പ്രചരണം. ലീഗും കേരളാ കോൺഗ്രസും അടങ്ങിയ യുഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് ഈ ആക്ഷേപം കൂടുതൽ ശക്തമായിരുന്നത്. വെള്ളാപ്പള്ളി നടേശൻ നടത്തിയ സമത്വ മുന്നേറ്റ യാത്രയിൽ പങ്കെടുത്ത മിക്ക നേതാക്കളും സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും ഈ ആരോപണത്തിന്റെ മുനയൊടിക്കുന്നമറുപടിയുമായി ദേവസ്വം മന്ത്രി വി എസ് ശിവകുമാർ രംഗത്തെത്തി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ലെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. ക്ഷേത്രങ്ങളുടെ വികസനത്തിനായി സർക്കാർ അങ്ങോട്ട് കോടിക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കിയാണ് വി.ഡി.സതീശന്റെ സബ്മിഷന് ദേവസ്വംവകുപ്പ് മന്ത്രി മറുപടി നൽകിയത്. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ എടുക്കുന്നുണ്ടെന്നത് അവാസ്തവ പ്രചരണമാണെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 231.38 കോടി രൂപ ക്ഷേത്രങ്ങളുടെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കൊച്ചി ദേവസ്വം ബോർഡിനു മാത്രമായി രണ്ടുകോടി രൂപയും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 61 കോടി രൂപയും നൽകിയിട്ടുണ്ടെന്ന വ്യക്തമായ കണക്കുകൾ മന്ത്രി നിയമസഭയിൽ അറിയിച്ചു. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കൈക്കലാക്കി വകമാറ്റി ചെലവഴിക്കുന്നുവെന്ന രീതിയിൽ വർഗീയ പ്രചരണങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഇതെല്ലാം അവാസ്തവമാണെന്നും മന്ത്രി ശിവകുമാർ പറഞ്ഞു. അതിന് ശേഷവും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദങ്ങളെത്തി. അതുകൊണ്ട് മാത്രമാണ് ആറ്റുകാലിലെ ഉത്സവ നടത്തിപ്പിന് സർക്കാർ നൽകുന്ന സഹായം ഉയർത്തിക്കാട്ടേണ്ടി വരുന്നത്.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു എത്തുന്ന ഭക്തർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനും ക്ഷേത്രത്തിനു ചുറ്റുമുള്ള ഉത്സവമേഖലയുടെ വികസന പ്രവർത്തനങ്ങൾക്കുമായി അഞ്ച് കോടി രൂപ ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം അവലോകന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പലതും നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തവണ നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടിയത്. ഫെബ്രുവരി 15 മുതൽ 24 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. 23നാണ് പൊങ്കാല. ഉത്സവമേഖലയിലെ 28 നഗരസഭാവാർഡുകൾക്ക്, അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി അഞ്ച് ലക്ഷം രൂപവീതം അനുവദിക്കും.
സുരക്ഷയ്ക്കും ഭക്തജനസേവനത്തിനുമായി വനിതകൾ ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറോളം പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ ,പൊലീസ് ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കും. റവന്യൂ വകുപ്പ് കൺട്രോൾ റൂം തുറക്കും. 1250 താൽക്കാലിക ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം. രണ്ടു പുതിയ ട്രാൻസ്ഫോമറുകൾ കെ.എസ്.ഇ.ബി സ്ഥാപിക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തും. നഗരസഭാ റോഡുകളുടെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് യോഗത്തെ അറിയിച്ചു.
കെ.എസ്.ആർ.ടി.സി. ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. ആരോഗ്യവകുപ്പ് വൈദ്യസഹായം നൽകുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കും. അത്യാവശ്യമായ മാൻഹോളുകൾ പുനർനിർമ്മിച്ച് ലൈനുകൾ വൃത്തിയാക്കി സ്വീവറേജ് സിസ്റ്റം കുറ്റമറ്റതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സർക്കാർ പറയുന്നു. അതായത് എല്ലാ കൂടെ സർക്കാർ ഖജനാവിൽ നിന്ന് ഏഴ് കോടിയിലധികം ആറ്റുകാൽ ഉൽസവത്തിനായി ചെലവാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് ടൗൺഷിപ്പ് പദ്ധതി വേറെയുമുണ്ട്. ഇതിനും കോടികളാണ് ചെലവഴിക്കുന്നത്.
ഇതു പോലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളുടേയും പ്രാദേശിക ഉത്സവത്തിന് സർക്കാർ സഹായം നൽകുന്നുണ്ട്. പണം കൊടുത്തില്ലെങ്കിൽ എല്ലാം സർക്കാരിന്റെ വീഴ്ചയായി ഉയർത്തിക്കാട്ടും. ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രി നേരിട്ട് തന്നെ ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കം വിലയിരുത്തുന്നത്. ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഇതെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രതികരണം. എന്നാൽ സ്വകാര്യ ട്രസ്റ്റായ ആറ്റുകാലിന് പ്രതിദിനം പതിനായിരങ്ങളുടെ വരുമാനം ഉണ്ട്. അതുപയോഗിച്ച് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ ഉൽസവവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കേണ്ടതുണ്ടോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. പൊങ്കാല ദിവസം തിരുവനന്തപുരം പൂർണ്ണമായും സ്തംഭിക്കും. അതിലൂടെ ഉണ്ടാകുന്ന നഷ്ടം കണക്കാക്കാൻ പറ്റാത്തതുമാണ്.
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നൗഷാദ് മരിച്ചപ്പോൾ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാൽ അപകടത്തിൽ മരിച്ച ഹാൻഡ്ബോൾ താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ഇത്തരം ചർച്ചകൾ സജീവമാക്കുന്നവർ ആറ്റുകാലിലെ സർക്കാർ സഹായത്തെ പറ്റി മിണ്ടുന്നില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ആറ്റുകാലിനെ വിവാദത്തിലാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രതികരണവുമില്ല. ആരെന്ത് പറഞ്ഞാലും കടമകൾ നിർവ്വഹിക്കുമെന്നാണ് ദേവസം മന്ത്രി വി എസ് ശിവകുമാറിന്റെ ഓഫീസ് നൽകുന്ന വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്