അപേക്ഷയെഴുതാൻ 30 രൂപ വാങ്ങി; നൂറു രൂപ തന്നിട്ടു ബാക്കി വാങ്ങാതെ അപേക്ഷക പോയി; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊലീസ് പിടികൂടി: '70 രൂപ കൈക്കൂലി' കേസിൽ പത്തുദിവസം അഴിക്കുള്ളിലായ ശശിധരൻ നായർക്കു പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ഗൂഢാലോചനയും കൂർമ്മബുദ്ധിയും ശശിധരൻ നായർക്ക് നഷ്ടമാക്കിയത് ഉപജീവനമാർഗ്ഗമാണ്. പത്ത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം മടങ്ങിയെത്തിയെങ്കിലും തകർന്നത് ജീവിക്കാനുള്ള വഴിയായിരുന്നു. തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറിനെ ചിലർ തെറ്റദ്ധരിപ്പിച്ചതിന്റെ ബാക്കി പത്രം. കളക്ടർ പദവിയിൽ നിന്ന് ബിജു പ്രഭാകർ മാറുകയാണ്. പുതിയ ആൾ ഉടനെത്തും. അപ്പോഴെങ്കിലും ഈ വയോധികന്റെ കണ്ണീരിന് അവസാനമാകുമോ?
എഴുപത് രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എഴുപതുകാരനെ ജയിലിലടച്ചത് 10 ദിവസം. കള്ളക്കേസിൽ കുടുക്കിയതെന്ന് കാണിച്ച് കളക്ടർക്കെതിരെ ഉൾപ്പെടെ പരാതിയുമായി ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശശിധരൻ നായർ.
തിരുവനന്തപുരം കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ അപേക്ഷ എഴുതി നൽകിയും ഫോറങ്ങൾ പൂരിപ്പിച്ച് നൽകിയും സഹായിച്ച് ശശിധരൻ 35 വർഷമായി കളക്ടറേറ്റിന്റെ മുന്നിലെ ഇരിപ്പ് തുടങ്ങിയിട്ട്. 1981 മുതൽ ഇതാണ് ശശിധരന്റെ തൊഴിൽ. അപേക്ഷയെഴുതി നൽകുന്നതിനായി ശശിധരൻ 70 രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുക്കുകയും തുടർന്ന് 10 ദിവസം പൂജപ്പുര സബ് ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തു. കളക്ടറേറ്റിനുള്ളിലുള്ള ചിലരുടെ ശത്രുതയാണ് കളക്ടറെ ഉപയോഗിച്ചും തെറ്റിദ്ധരിപ്പിച്ചും തനിക്കെതിരെ കേസെടുത്തതിന് കാരണമെന്നും ശശിധരൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ 16ന് രാവിലെ ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം. വട്ടിയൂർക്കാവ് ഫർദ്ദീസ് മൻസിലിൽ ഫാത്തിമ ബീവി എന്ന സ്ത്രീയും മരുമകളുമായി അപേക്ഷ എഴുതുന്നതിനായി ശശിധരൻ നായരെ സമീപിക്കുകയായിരുന്നു. അവരുടെ റേഷൻകാർഡ് എ.പി.എല്ലിൽ നിന്നും ബി.പി.എല്ലായി മാറ്റുന്നതിനായി അപേക്ഷ എഴുതാനാണ് ഇവർ സമീപിച്ചത്. ചില രേഖകളും ഇവർ കൊണ്ട് വന്നിരുന്നു. അതിൽ വരുമാന സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനെ തുടർന്ന് വില്ലേജോഫീസിൽ നിന്നും അതും വാങ്ങണമെന്ന് ശശിധരൻ നായർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതിനുള്ള അപേക്ഷ കൂടി എഴുതണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അതും എഴുതി നൽകുകയായിരുന്നു.
ഭർത്താവിന്റെ ചികിത്സാ ചെലവിളവ് നേടുന്നതിനായിട്ടാണ് ഇവർ റേഷൻ കാർഡ് ബിപിഎല്ലാക്കാനായി എത്തിയത്. അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ കൊണ്ട് അറ്റസ്റ്റ് ചെയ്ത് നൽകുകയും ചെയ്തു. തുടർന്ന് അപേക്ഷ എഴുതിയതിന് എത്ര രൂപയായി എന്ന് ചോദിച്ചപ്പോൽ 30 രൂപ എന്ന് പറയുകയായിരുന്നു. 100 രൂപയുടെ നോട്ട് നൽകിയ ഇവർക്ക് ബാക്കി നൽകുന്നതിനായി കൈവശം ചില്ലറ ഇല്ലായിരുന്ന. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറോട് തിരക്കിയെങ്കിലും അയാളുടെ കൈവശവും ചില്ലറ ഇല്ലായിരുന്നു. തുടർന്ന് അവർ തന്നെ പറയുകയായിരുന്നു തിരികെ വരുമ്പോൾ ബാക്കി തുക വാങ്ങിക്കോളാമെന്ന്.
വൈകുന്നേരമായിട്ടും ഇവർ തിരികെ വന്നില്ല. സിവിൽ സ്റ്റേഷനുമുന്നിൽ നിന്നു തന്നെ അവർ ബസിൽ കയറിയതാകുമെന്നും അതിനാൽ മറന്നതാകുമെന്നുമാണ് ശശിധരൻ നായർ കരുതിയത്. കുറച്ച് ദിവസം കഴിഞ്ഞ് പേരൂർക്കട പൊലീസ് അഡീഷണൽ എസ്ഐ വന്ന് തനിക്കെതിരെ ഒരു പരാതി ഉണ്ടെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോവുകയായിരുന്നുവെന്നും ശസിധരൻ പറയുന്നു. കളക്ടറേറ്റിലെ തന്നെ അക്ഷയ കേന്ദ്രം നടത്തുന്ന സജിലാൽ എന്നയാളാണ് തന്നെ കള്ളക്കേസിൽ കുടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതെന്നും ശശിധരൻ പറയുന്നു. ഇയാൾ അക്ഷയ കേന്ദ്രത്തിൽ അപേക്ഷ എഴുതി നൽകിയിരുന്നു.
താനുൾപ്പടെയുള്ളവർ പുറത്ത് അപേക്ഷ എഴുതാനിരിക്കുന്നത് കാരണം തന്റെ ബിസിനസ് കുറഞ്ഞതിലെ അമർഷമുള്ളതിനാലാണ് ചിലരെ കൂട്ടുപിടിച്ച് സജിലാൽ തന്നെ കുരുക്കിയതെന്നും ശശിധരൻ പറയുന്നു. 70 രൂപ കൈക്കൂലി വാങ്ങി എന്ന് ഫാത്തിമ ബീവിയെയും മരുമകളെയും കൊണ്ട് എഴുതി വാങ്ങിയ ശേഷം ഒപ്പിടീപ്പിക്കുകയും തുടർന്ന് കളക്ടർ ബിജു പ്രഭാകറിനെ അറിയിക്കുകയുമായിരുന്നു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ കേസെടുക്കാൻ കളക്ടർ നിർദ്ദേശിക്കുകയുമായിരുന്നു. താൻ പ്രശ്നക്കാരനാണെന്ന സജിലാലും സെക്യൂരിറ്റി കളക്ടറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ശശിധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റേഷനിൽ എത്തിയ ശേഷം പൊലീസുകാർ കലക്ടറോട് ചോദിച്ചിരുന്നു സർ 70 രൂപയല്ലേ എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോൾ അവർക്ക് കിട്ടിയ മറുപടി നിയമപരമായി മുന്നോട്ട് പോകു എന്നാണ്.
മജിസ്ട്രേട്ടിന്റെ മുൻപാകെ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേക്ക് അയക്കുകയുമായിരുന്നു. പിന്നീട് ജയിലിൽ വച്ച് ഹൃദ്രോഗി കൂടിയായ ശശിധരനെ ആരോഗ്യനില വഷളായതിനെതുടർന്ന് ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും അവിടെനിന്നും മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്യുകയുമായിരുന്നു. മെഡിക്കൽ കോളെജിൽ സെൽ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷം 16ാം വാർഡിലേക്ക് മാറ്റിയെങ്കിലും ഡിസ്ചാർജ് കാർഡ് ഉൾപ്പടെയുള്ളവ കളക്ടറുടെ ഓഫീസ് ഇടപെട്ട് തടഞ്ഞ് വെയ്പ്പിക്കുകയായിരുന്നുവെന്നും ശശിധരൻ നായർ ആരോപിക്കുന്നു.
70 വയസ്സ് പിന്നിട്ടിട്ടും സ്വന്തം അധ്വാനംകൊണ്ടാണ് ജീവിക്കുന്നത്. തന്റെ മാനത്തിന് ഒരു വിലും കൽപ്പിക്കാതെ 70 രൂപയുടെ പേരിൽ തന്നെ തുറങ്കിലടച്ചവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ശശിധരൻ നായരുടെ തീരുമാനം. എന്തൊക്കെ തടസ്സം ഉണ്ടായാലും നഷ്ടപ്പെട്ട മാനം തിരിച്ചു പിടിക്കാനുള്ള ഉറച്ച തീരുമാനമാണ് തന്റേതെന്നും ശശിധരൻ പറയുന്നു. തന്റെ ആവശ്യം ന്യായമായത് മാത്രമാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതിന് പ്രതികാരം ഒന്നുമാത്രമാണ് ഇനിയും തനിക്ക് അതേ ജോലി ചെയ്യണം. കളക്ടറേറ്റ് വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കാലം മുതൽ തുടങ്ങിയ ജോലിയാണിത്. ഇത്രയും കാലം അന്നം തന്ന തന്റെ തൊഴിൽ തുടർന്നും ചെയ്യാൻ അനുവദിക്കണമെന്നു മാത്രമെ ഈ വയോധികന് അപേക്ഷിക്കാനുള്ളു. കോടികൾ കട്ടുമുടിക്കുന്ന പല അധികാരികളും കൊടിവച്ച കാറിൽ കറങ്ങി നടക്കുന്ന നമ്മുടെ രാജ്യത്ത് വെറും 70 രൂപയടെ പേരിൽ ഇല്ലാത്ത കൈക്കൂലിക്കേസുണ്ടാക്കിയത് എന്ത് ധാർമികതയാണെന്നും ശശിധരൻ നായർ ചോദിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍