കേരളാ പൊലീസിൽ 933 ക്രിമിനലുകൾ ജോലിയെടുക്കുന്നു; സസ്പെൻഡ് ചെയ്യപ്പെട്ടവർ 2018 പേർ; കൈക്കൂലിക്കേസിൽ പിടിയിലായത് 1016 പേരും; ക്രിമിനലുകളിൽ 16 പേർ ഡിവൈഎസ്പിമാർ; 76 സിഐമാരും 62 എസ്ഐമാരും ഒരു ഡിഐജിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനപൊലീസിൽ വിലസുന്ന ക്രിമിനലുകളുടെ എണ്ണം ആയിരത്തോളമെത്തിയെന്ന് റിപ്പോർട്ട്. കേരള പൊലീസിൽ വർധിച്ചുവരുന്ന ക്രിമിനലിസം തടയാൻ നടപടിയെടുക്കണമെന്നു 2012 ൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും പൊലീസ് ക്രിമിനലുകളുടെ എണ്ണം കൂടിവരുന്നതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടിയുണ്ടായില്ലെങ്കിലും പുതിയ സർക്കാർ വന്നതോടെ ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്തെ പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 933 ഉദ്യോഗസ്ഥർ ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം എഡിജിപി തയ്യാറാക്കിയ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുകയാണ്. ഇവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലിയിൽ തുടരുന്നതായാണ് റിപ്പോർട്ട്. ഡിഐജി മുതൽ സാധാരണ സിവിൽ പൊലീസ് ഓഫിസർമാർ വരെ ഈ പട്ടികയിലുണ്ട്.
ഭരണമാറ്റത്തെ തുടർന്ന് ആഭ്യന്തരവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. 2010 മുതൽ 2015വരെയുള്ള കാലത്ത് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാരുടെ എണ്ണം 700ൽ താഴെയായിരുന്നു. പിന്നീടുള്ളകാലത്ത് മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതിയാകുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
ക്രിമിനൽ കേസുകളിൽപ്പെട്ട ഡിഐജിമാർ രണ്ടുപേരാണ്. 16 പേർ ഡിവൈഎസ്പിമാരാണ്. 76 സിഐമാരും 62 എസ്ഐമാരും 82 എഎസ്ഐമാരും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുതിർന്ന ഉദ്യോഗസ്ഥർവരെ ക്രിമിനലുകളായി മാറിയതോടെ പൊലീസ് സേനയ്ക്കുതന്നെ അപമാനമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സിവിൽ പൊലീസ് ഓഫിസർമാരായ 675 പേരാണ് കേസുകളിൽ വിചാരണ നേരിടുന്നത്.
ഇതിൽ 73 പേർ സദാചാര വിരുദ്ധപ്രവർത്തനം, 16 പേർ ലോക്കപ്പ് മർദ്ദനം, 22 പേർ കസ്റ്റഡി പീഡനം, കള്ളക്കേസിൽ കുടുക്കൽ എന്നിവയാണ് സിവിൽ പൊലീസ് ഓഫിസർമാർക്കെതിരേയുള്ള പ്രധാന പരാതികൾ. സദാചാര വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടികൾ നേരിട്ട 176 പേർ ഇപ്പോൾ പൊലീസ് സേനയിലുണ്ട്.വിവിധ കുറ്റങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട 2018 പേർ സേനയിൽ ഇപ്പോഴും സേവനം തുടരുന്നതായി കണക്കുകൾ പറയുന്നു. കൈക്കൂലിക്ക് പിടിയിലായ 1,016 പൊലീസുകാരും സർവീസിൽ തുടരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരിക്കെ നിരവധി ആരോപണങ്ങൾ നേരിട്ട സലീംരാജുൾപ്പെടെയുള്ളവരുടെ പട്ടികയാണ് ഇപ്പോൾ അന്വേഷണസംഘം സമർപ്പിച്ചിരിക്കുന്നത്. കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വർധിക്കുന്നത് ക്രമസമാധാന പാലന രംഗത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മാഫിയകളുമായി സജീവബന്ധം പുലർത്തുന്ന ആയിരത്തിലേറെ പൊലീസുകാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. ക്രിമിനലുകളായ പൊലീസുകാരെ കണ്ടെത്താൻ ഇടത് മന്ത്രിസഭ അധികാരത്തിൽ വന്നതിനുശേഷം പ്രത്യേക സർവേ ആരംഭിച്ചതോടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം മുൻ ഇടതു സർക്കാരുകളുടെ കാലത്തും ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേർ സേനയിൽ കടന്നുകൂടിയിട്ടുമുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ 1973 മുതലാണു സേനയിൽ പ്രവേശിക്കാൻ തുടങ്ങിയതെന്ന് ജയിൽ എഡിജിപിയായിരുന്ന കാലത്ത് അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത്തരക്കാർ പൊലീസിനെത്തിയതിനുപിന്നിൽ മന്ത്രിമാർക്കും പങ്കുണ്ടെന്നും ഇവരുടെ ബന്ധുക്കളാണ് അനധികൃതമായി സേനയിൽ പ്രവേശിക്കപ്പെട്ടവരിൽ മിക്കവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ രണ്ടു ക്രിമിനൽ കേസുകളിലും ഒരു വിജിലൻസ് കേസിലും പ്രതിയായയാളെ എടുക്കാൻ പറ്റില്ലെന്നു താൻ പറഞ്ഞെങ്കിലും കോടതി നിർദേശ പ്രകാരം സർവീസിലെത്തിയ ഇയാൾ സർക്കിൾ ഇൻസ്പെക്ടർവരെ ആയെന്നകാര്യവും അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയിരുന്നു.
ക്രിമിനൽ കേസിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകളിൽനിന്നു മാറ്റിനിർത്തണമെന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം വരുംനാളുകളിൽ സേനയ്ക്കുള്ളിൽ നടപ്പാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനമെന്നാണ് സൂചന. ഡിജിപി ലോക്നാഥ് ബെഹ്റതന്നെ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകൾ. എന്നാൽ, സേനയിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന വാദമുയർത്തിയാണ് പലപ്പോഴും ക്രിമിൽ പശ്ചാത്തലം വെളിപ്പെടുകയോ കേസിൽ പ്രതിയാകുകയോ ചെയ്താലും മിക്കവരേയും സേനയിൽ നിലനിർത്തുന്നതെന്നാണ് സൂചനകൾ. എൽഡിഎഫ് വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഇവർക്കെതിരെ നടപടി സ്വീകരിച്ചേക്കില്ലെന്ന ചർച്ചകൾ ഇപ്പോൾത്തന്നെ സേനയിൽ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് അനുകൂലികളായ ഉദ്യോഗസ്ഥരെ അപ്രധാന പദവികളിൽ നിയോഗിച്ചുകൊണ്ട് സേനയിൽ ഉടച്ചുവാർക്കലും ഉടൻ ഉണ്ടായേക്കും. ഏറ്റവും കൂടുതൽ ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥർ ഉള്ളതുകൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വയനാട്ടിലും പത്തനംതിട്ടയിലും. 2014ലെ കണക്കുകൾ പ്രകാരം ക്രിമിനൽ കേസുകളിൽ പെട്ട 125 പേർ തിരുവനന്തപുരത്ത് സേനയിൽ തുടരുന്നതായാണ് കണ്ടെത്തിയിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍