ചന്ദനക്കുറിയണിഞ്ഞ് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് ബാലികയെ മദ്രസയിൽ നിന്ന് പുറത്താക്കി; മതനിന്ദയെന്ന പേരിൽ വിലക്ക് നേരിട്ടത് സാഹിത്യകാരൻ കൂടിയായ ഉമ്മർ മലയിലിന്റെ മകൾ ഹെന്നയ്ക്ക്; പഠനത്തോടൊപ്പം കലയിലും ശോഭിക്കുന്ന പെൺകുട്ടിയെ മദ്രസയിൽ നിന്ന് പുറത്താക്കുന്നത് ഷോർട് ഫിലിമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ; നിലവിളക്കും ഹൈന്ദവകലകളും നിഷിദ്ധമെന്ന് അടിക്കടി 'ഉദ്ബോധിപ്പിക്കുന്ന' മുസ്ളീം പ്രഭാഷകരുടെ ആഹ്വാനത്തിന് ഇരയായി ഒരു കൊച്ചുമിടുക്കി
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: പൊട്ടുതൊട്ട് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് മദ്രസയിൽനിന്ന് കുട്ടിയെ പുറത്താക്കിയത് ചർച്ചയാകുന്നു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഉമ്മർ മലയിലിന്റെ മകളായ ഹെന്ന മലയിൽ എന്ന കൊച്ചുകുട്ടിയെ ഒരു ഷോർട് ഫിലിമിൽ ചന്ദനക്കുറി അണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ പുറത്താക്കുകയായിരുന്നു.
പഠനത്തോടൊപ്പം കലയിലും മിടുക്കുകാണിക്കുന്ന കുട്ടിയാണ് ഹെന്ന. പൊട്ടുതൊടലും നിലവിളക്ക് കൊളുത്തലും തട്ടം അണിയാത്തതുമെല്ലാം മതനിന്ദയാണെന്ന ഫത്വകൾ പല മുസ്ളീം പ്രഭാഷകരും പുറപ്പെടുവിക്കാറുണ്ട്. അടുത്തിടെയും ഇത്തരത്തിൽ നിരവധി പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വരികയും അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തന്നെയാണ് ഇപ്പോൾ ഹെന്നയ്ക്കെതിരെയും മദ്രസയിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവവും ചർച്ചയാകുന്നത്. ഹൈന്ദവ ക്ഷേത്രകലകൾ എന്ന നിലയിൽ പരിഗണിച്ച് കഥകളിയും ഭരതനാട്യവുമൊക്കെ പഠിക്കുന്ന മുസ്ളീം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിലക്കേർപ്പെടുത്തുന്ന സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുമുണ്ട്.
സമാനമായ രീതിയിലാണ് ഇപ്പോൾ പഠനത്തോടൊപ്പം കലയിലും മിടുക്കു കാണിക്കുന്ന ഹെന്ന മലയലിനെ മദ്രസയിൽനിന്ന് പുറത്താക്കിയത്. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമൊക്കെയായ ഉമ്മർ മകളെ കലാ രംഗത്ത് പ്രോത്സാഹിപ്പിക്കാറുണ്ട്. സ്കൂൾ കലോത്സവത്തിൽ ജില്ലാതലത്തിൽ വരെ സമ്മാനങ്ങളും നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. പാട്ടിലും പ്രസംഗത്തിലും അഭിനയത്തിലുമൊക്കെ മികവുകാട്ടിയ കൊച്ചുമിടുക്കി.
പൊതു പഠനത്തിലും മദ്രസയിലെ പഠനത്തിലും അതേപോലെ തന്നെ ശോഭിക്കുന്നുമുണ്ട്. മദ്രസ പൊതു പരീക്ഷയിൽ കഴിഞ്ഞ വർഷം അഞ്ചാം റാങ്കുകാരിയുമാണ് ഹെന്ന. എന്നാൽ അതൊന്നും പരിഗണിക്കാതെ ഒരു ഷോർട് ഫിലിമിൽ ചന്ദനക്കുറി അണിഞ്ഞ് അഭിനയിച്ചതിന്റെ പേരിൽ ഈ കുഞ്ഞിനെ മദ്രസയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
പട്ടാമ്പി-ചെർപ്പുളശേരി റൂട്ടിലെ മേലെ പൊട്ടച്ചിറയിലാണ് മദ്രസ. പെരുന്നാൾ സമയത്ത് മകൾ ഒരു ഷോർ്ട്ട് ഫിലിമിന്റെ ആദ്യ ഷെഡ്യൂളിൽ അഭിനയിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തെത്തി. ഇതു കണ്ട് മദ്രസയുമായി ബന്ധപ്പെട്ടവർ വീട്ടിലെത്തി. ഇത് ശരിയല്ലെന്നും മകളെ ഷോർട്ട് ഫിലിമിൽ അയച്ചാൽ ്മദ്രസയിൽ പഠനം തുടരാൻ സാധിക്കില്ലെന്നും പറഞ്ഞു. ഉസ്താദിനെ നേരിൽക്കണ്ട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ മകളെ ഇനി മദ്രസയിലേക്ക് അയക്കേണ്ടെന്ന് പറയുകയായിരുന്നു.
എന്നാൽ മകനെയും മകളെയും മറ്റൊരു മദ്രസയിൽ കഴിഞ്ഞദിവസം ഉമ്മർ ചേർക്കുകയും ചെയ്തു. മദ്രസക്കാരുടെ തീവ്രനിലപാടാണ് പ്രശ്നത്തിന് പിന്നിലെന്നാണ് ഉമ്മർ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ ഒപ്പമുണ്ടായവർ പോലും കൈയൊഴിഞ്ഞ അവസ്ഥയിലാണ് ഉമ്മറെന്ന് ഇദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവർ മറുനാടനോട് പറഞ്ഞു. ഇപ്പോൾ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്ന് ഉമ്മറും വ്യക്തമാക്കി. സമുദായത്തിനു നേരെയുള്ള പോരാട്ടമെന്ന പേരിൽ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ഉമ്മർ പറഞ്ഞു. സമുദായത്തിൽ ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്ന് അടുപ്പമുള്ളവർ പോലും പറയുന്നതായും ഉമ്മർ പറഞ്ഞു.
യാദൃച്ഛികമായി ലഭിച്ചതായിരുന്നു ഷോർട് ഫിലിമിൽ അഭിനയിക്കാനുള്ള അവസരം. ചിത്രത്തിൽ കഥാപാത്രം പൊട്ടുതൊട്ടിട്ടായിരുന്നു. ചന്ദനക്കുറിയണിഞ്ഞ ഒരു ഹൈന്ദവ ബാലികയുടെ വേഷം. അതോടെ ഹെന്നയെ മദ്രസയിൽനിന്ന് പുറത്താക്കി. മകളെ പുറത്താക്കിയ വിവരം ഉമ്മർ മലയിൽ തന്നെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം സംഭവങ്ങളെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്.
'ഒരു പൊട്ടുതൊട്ട് അഭിനയിച്ചു.. അയ്നാണ്' എന്ന് ഫീലിങ് ടൈറ്റിൽ നൽകിയാണ് ഉമ്മർ മലയിലിന്റെ പോസ്റ്റ്. മകളെ പുറത്താക്കിയ സംഭവം വിവരിച്ച് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് 'കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്ത് ഭാഗ്യം'. കലയും നൃത്തവുമെല്ലാം ഇസ്ലാമിന് ഹറാമാണെന്നും സ്ത്രീകൾ ജോലിക്കുപോകുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്നതുമടക്കം ചില തീവ്ര ഇസ്ലാം മത പ്രഭാഷകരുടെ വാക്കുകൾ അടുത്തിടെ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൊച്ചുപെൺകുട്ടിയെ ചന്ദനപ്പൊട്ടണിഞ്ഞ് അഭിനയിച്ചതിന് മദ്രസയിൽ വിലക്കേർപ്പെടുത്തുന്നത്.
ഉമ്മറിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
Ummer Malayil is feeling ഒരു പൊട്ടു തൊട്ട അഭിനയിച്ചു. അയ്നാണ്.
മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ). പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ. കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു.
കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...?
(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍