Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹിതയും എട്ടുവയസുള്ള കുഞ്ഞിന്റെ മാതാവുമായി 29കാരി ക്രിസ്ത്യൻ യുവതി 21കാരനൊപ്പം ഒളിച്ചോടി; യുവതിയെ വലയിലാക്കിയത് ലേക്ഷോർ ആശുപത്രിയിൽ വെച്ചുള്ള പരിചയം മുതലാക്കി; മതംമാറ്റി വിദേശത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന് ആരോപണം; കൊച്ചിയിൽ നിന്നും ഹാദിയ കേസിനെ വെല്ലുന്നൊരു കഥ

വിവാഹിതയും എട്ടുവയസുള്ള കുഞ്ഞിന്റെ മാതാവുമായി 29കാരി ക്രിസ്ത്യൻ യുവതി 21കാരനൊപ്പം ഒളിച്ചോടി; യുവതിയെ വലയിലാക്കിയത് ലേക്ഷോർ ആശുപത്രിയിൽ വെച്ചുള്ള പരിചയം മുതലാക്കി; മതംമാറ്റി വിദേശത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന് ആരോപണം; കൊച്ചിയിൽ നിന്നും ഹാദിയ കേസിനെ വെല്ലുന്നൊരു കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഖിലയെന്ന പെൺകുട്ടിയെ ഹാദിയ ആക്കി മതംമാറ്റിയ ശേഷം തീവ്രവാദ പ്രസ്ഥാനത്തിലേക്ക് നയിച്ചു എന്ന കേസിനെ തുടർന്നുണ്ടായ ഹൈക്കോടതി വിധിയും വിധിയിൽ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളും മറ്റും ക്രമസമാധാന പ്രശ്‌നമായി മാറിയിരുന്നു. മുസ്ലിം യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടിയെ മാതാപിതാക്കളെ വിട്ട വിധിയാണ് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയത്. ഈ സംഭവത്തിന് പിന്നാലെ മറ്റ് സമാന സ്വഭാവമുള്ള കേസുകൾ വീണ്ടു വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.

കൊല്ലം സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ കാമുകൻ മതം മാറ്റി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെന്ന കേസാണ് കോടതി കയറുന്നത്. ഭർത്താവും എട്ട് വയസുള്ള കുട്ടിയുമൊത്തുകൊച്ചിയിൽ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 29 കാരിയാണ് 21 വയസുള്ള കാമുകന്റെ വലയിൽ വീണത്. ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ ഇന്ന് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു.

ഹാദിയ കേസിന്റെ ആവർത്തനമാണ് എന്ന പരാതി ഉന്നയിച്ചു കൊണ്ടാണ് ഹർജിയും. കൊല്ലം സ്വദേശിനിയായ യുവതി വിവാഹത്തിന് ശേഷമാണ് കൊച്ചിയിൽ എത്തിയത്. ഇവിടെ ലേക് ഷോർ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അവർ. ഈ സമയത്താണ് 21കാരനായ മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി പ്രണയത്തിലാകുന്നത്. ഇതോടെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ശ്രമങ്ങൾ തുടങ്ങി. അതുവരെ ദാമ്പത്യത്തിൽ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതിയിൽ കാര്യമായ മാറ്റങ്ങൾ തുടങ്ങുകയു ചെയ്തു. യുവതി ഡിവോഴ്‌സ് ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു.

ഭർത്താവിൽ നിന്നും ക്രൂരമായ മർദ്ദനം നേരിടുന്നെന്നും ഒന്നിച്ചു ജീവിക്കാൻ താത്പര്യമില്ലെന്നുമായിരുന്നു യുവതിയുടെ നിലപാട്. വിവരമറിഞ്ഞ യുവതിയുടെ മാതാവ് കുവൈറ്റിൽ നിന്നും നാട്ടിലെത്തി വിവരം തിരക്കി. പെൺകുട്ടിയുടെ ഭർത്താവിനെ കുറിച്ച് ഒൻപത് വർഷമായി ഇത്തരത്തിൽ ഒരു പരാതി കേട്ടിട്ടില്ലെന്ന് അമ്മയും പറയുന്നു. പെൺകുട്ടിയുടെ മനസ് പെട്ടെന്നു മാറാനുള്ള കാരണമന്വേഷിച്ചതോടെയാണ് പ്രണയ വിവരം പുറത്തുവന്നത്. കാമുകൻ മതംമാറ്റാൻ പ്രേരിപ്പിച്ചു എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.

ഇതേത്തുടർന്ന് രണ്ടു കുടുംബങ്ങളും പരമാവധി ശ്രമിച്ചെങ്കിലും വക്കീൽ മുഖേന യുവതിയും കാമുകനും വിവാഹ ബന്ധം പിരിയാൻ കുടുംബ കോടതിയെ സമീപിച്ചു. ലേക്ഷോറിലെ ജോലി മതിയാക്കി വൈറ്റിലയിലെ ഒരു സ്ഥാപനത്തിലേക്ക് യുവതിയെ മാറ്റിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം പിന്നെയും തുടർന്നു. ഇതോടെ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വിമല ബിനു മുഖേന പെൺകുട്ടിയുടെ ഭർത്താവും കുടുംബാംഗങ്ങളും കുടുംബ കോടതിയിൽ കൗൺസിലറോട് കാര്യങ്ങൾ ബോധിപ്പിച്ചു. എന്നാൽ ഇതിനു തൊട്ടുപിന്നാലെ കഴിഞ്ഞ 19നു പെൺകുട്ടിയും യുവാവും ഒളിച്ചോടുകയായിരുന്നു.

യുവതിയെ ബ്രെയിൻവാഷ് ചെയ്തുവെന്ന ആരോപണമാണ് പരാതി നൽകിയ ബന്ധുക്കൾ ഉന്നയിക്കുന്നത്. മതത്തെ സംബന്ധിക്കുന്ന തീവ്രമായ കാര്യങ്ങൾ പെൺകുട്ടിയെ പഠിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. വീട്ടുകാർ എതിർത്തതിനു പിന്നാലെ വീടു വിട്ടിറങ്ങിയ പെൺകുട്ടി കൊച്ചിയിലെ ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ കർണാടകയിലെ ഏതോ ഒളിസങ്കേതത്തിലാണ് ഇവരെന്നുമാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP