ആരെയും അതിശയിപ്പിക്കും ഈ മങ്കടക്കാരന്റെ പേനക്കച്ചവടം; 27 കൊല്ലം കൊണ്ടു വിറ്റഴിച്ചതു ലക്ഷക്കണക്കിനു പേനകൾ; ഒരു ഹോബി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ 'പെന്നളിയൻ' അബ്ദുറഹ്മാന്റെ കഥ
എം പി റാഫി
മലപ്പുറം: മങ്കട പടപ്പറമ്പ് കൊറ്റൻതോടൻ അബ്ദുറഹിമാനെ ആരും ഒന്ന് പരിചയപ്പെടേണ്ടതാണ്. പേനക്കച്ചവടം ഹോബിയാക്കിയ അബ്ദുറഹ്മാൻ 27 വർഷം കൊണ്ട് ലക്ഷക്കണക്കിന് പേനകളാണ് വിറ്റൊഴിച്ചത്.
കളിയായി തുടങ്ങിയ പേനക്കച്ചവടം ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതിലുപരി അബ്ദുവിന്റേയും കുടുംബത്തിന്റേയും ജീവിതോപാധി കൂടിയാണ് പേന കച്ചവടം.
പരമ്പരാഗത കച്ചവടത്തിൽ നിന്നും വിഭിന്നമായ കച്ചവട ശൈലികളാണ് അബ്ദുറഹ്മാനെ വ്യത്യസ്തനാക്കുന്നത്. വസ്ത്രത്തിൽ നിറയെ പേനയും കഴിക്കാൻ പോക്കറ്റിൽ കരുതിയ പഴവർഗങ്ങളും വെള്ളത്തിനും മൂത്രമൊഴിക്കുന്നതിനും ദേഹത്ത് ഫിറ്റ് ചെയ്ത ട്യൂബുകളുമായി സംസ്ഥാനത്തങ്ങോളമിങ്ങോളം കച്ചവടം നടത്തുന്ന ഏക മനുഷ്യനായിരിക്കും അബ്ദുറഹ്മാൻ.
കച്ചവടശൈലികൾ അടുത്തറിഞ്ഞാൽ ആരെയും വിസ്മയിപ്പിക്കുന്നതാണ്. രണ്ടര പതിറ്റാണ്ടിലധികം തനിക്കു ലഭിച്ച കച്ചവടാനുഭവങ്ങളും ജനങ്ങളുമായി അടുത്തിടപഴകാൻ സാധിക്കുന്നതുമാണ് അബ്ദുറഹിമാനെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നത്. മാത്രമല്ല, കഠിനാധ്വാനവും ഏത് ജോലിയും ചെയ്ത് ജീവിക്കാനുള്ള ആത്മവിശ്വാസമാണ് അബ്ദുറഹ്മാൻ തന്റെ ജീവിതത്തിലൂടെ പുതുതലമുറക്ക് പകർന്ന് നൽകുന്നത്. 44ാം വയസ്സിലും തന്റെ വേറിട്ട കച്ചവട രീതിയുമായി അബ്ദു കർമനിരതനാണ്.
പരേതരായ അബ്ദുൽ ഖാദർ-ആമിന ദമ്പതികളുടെ മകനാണ് താനൂർ സ്വദേശിയായ കൊറ്റൻതോടൻ അബ്ദുൽ റഹ്മാൻ. താനൂർ മൂന്നുപള്ളി പൂളക്കലിലാണ് ജനിച്ചതും വളർന്നതുമെല്ലാം. മാതാപിതാക്കളുടെ മരണ ശേഷം ഭാര്യവീടായ മങ്കട പടപ്പറമ്പിലേക്ക് താമസം മാറി. ഭാര്യ റുഖിയക്കും മക്കളായ ഒമ്പതാം ക്ലാസുകാരി ഫാത്വിമ ഇഫ്റത്ത്, നാലാം ക്ലാസുകാരൻ മുഹമ്മദ് ബാസിത് എന്നിവർക്കുമൊപ്പം ഇവിടെ കഴിഞ്ഞു വരികയാണ്. തന്റെ പേനക്കച്ചവടം വ്യാപിച്ചതും പച്ചപിടിച്ചതുമെല്ലാം പടപ്പറമ്പിലേക്ക് മാറിയതിനു ശേഷമാണെന്ന് അബ്ദു ഓർത്തെടുക്കുന്നു.
പേനക്കച്ചവടം പുഷ്ടിപ്പെട്ടതോടെ പടപ്പറമ്പുകാർ 'പെന്നളിയൻ' എന്ന പേരും സ്നേഹത്തോടെ വിളിച്ചു തുടങ്ങി. അബ്ദുറഹ്മാൻ എന്ന് പറഞ്ഞാൽ മങ്കടക്കാർക്കോ പടപ്പറമ്പുകാർക്കോ അറിയില്ല. പെന്നളിയൻ എന്നുതന്നെ പറയണം. പെന്നളിയൻ എന്ന അബ്ദുറഹ്മാനും പേന കച്ചവടവുമെല്ലാം ഇന്ന് പ്രശസ്തമാണ്. സംസ്ഥാനത്തെ എല്ലാ നഗരങ്ങൾക്കും അബ്ദു സുപരിചിതനാണ്.
അബ്ദുറഹ്മാന്റെ പേന കച്ചവടത്തിലേക്കുള്ള ചുവടുവെപ്പിനു പിന്നിലും മറ്റൊരു കഥയുണ്ട്. പതിനെട്ടാം വയസിൽ തമിഴ്നാട് തിരിപ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു അബ്ദു. ഈ സ്ഥാപനത്തിലെ ഏജന്റുമാർ മുഖേനയായിരുന്നു ശമ്പളം നൽകിയിരുന്നത്. എന്നാൽ അബ്ദുറഹ്മാന് ശമ്പളം നൽകാതെ മാസങ്ങളോളം ഇവർ ചുറ്റിച്ചു. പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. സെക്യൂരിറ്റി ഗാർഡിന്റെ ആറ് പോക്കറ്റുള്ള പ്രത്യേക വസ്ത്രവും തൊപ്പിയും ലെതറിന്റെ ഷൂവുമായി അബ്ദുറഹിമാൻ ഇവിടെ നിന്നും മുങ്ങി. ഈ വസ്ത്രമായിരുന്നു അബ്ദുവിന്റെ പ്രചോദനം. സെക്യൂരിറ്റി ജോലി നഷ്ടമായതോടെ ജീവിത മാർഗമായി കുറച്ചു പേനകൾ ഇതേ വസ്ത്രത്തിൽ നിറച്ച് കച്ചവടം ആരംഭിച്ചതായിരുന്നു.
ആറു പോക്കറ്റിൽ നിന്നും തുടങ്ങിയ കച്ചവടം ഇന്ന് 113 പോക്കറ്റിൽ എത്തി നിൽക്കുന്നു. വിലകുറഞ്ഞ പേനകളും പെൻസിലുകളുമായിരുന്നു കച്ചവടത്തിന്റെ തുടക്കം. നല്ല രീതിയിൽ കച്ചവടം മുന്നോട്ടു പോയതോടെ പോക്കറ്റുകളുടെ എണ്ണം കൂട്ടിയും ഇതേ വസ്ത്രങ്ങൾ പുതിയത് തയ്പ്പിച്ചും കച്ചവടത്തിന് മാറ്റു കൂട്ടി. അബ്ദുവിന്റെ പേനകൾക്ക് വില കുറവായതു കൊണ്ടു തന്നെ ആവശ്യക്കാരും ഏറി കച്ചവടം പൊടിപൊടിച്ചു. പിന്നീടങ്ങോട്ട് പേന കച്ചവടം തുടർന്നു പോരാൻ അബ്ദു തീരുമാനിക്കുകയായിരുന്നു.
പത്ത് തരത്തിലുള്ള ഫൈബർ, ബോൾ പേനകൾ മൂന്ന് ഇനം റീഫിലർ പേനകൾ, ചൈനീസ് പേനകൾ, വിവിധ ഇനം പെൻസിലുകൾ, വാട്ടർ കളറുകൾ എന്നിവയാണ് അബ്ദുവിന്റെ പ്രധാന ഇനങ്ങൾ. പത്ത് രൂപക്ക് ഏഴ് പേനകൾ വരെ ലഭിക്കും ഇതാണ് ഏറ്റവും കുറഞ്ഞ ചാർജ്. പത്ത് രൂപക്ക് നാലു പേന ലഭിക്കുന്നതാണ് കൂടിയ വില. കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുമാണ് വിൽപനക്കായുള്ള പേന മൊത്തമായി എത്തിച്ചിരുന്നത്. അതിരാവിലെ ആറു മണിക്ക് ആരംഭിക്കുന്ന കച്ചവടം ഉച്ചയ്ക്ക് 2 മണി വരെ തുടരും. വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ആയിരത്തോളം പേന വസ്ത്രത്തിൽ ഫിറ്റ് ചെയ്തിരിക്കും. ബാഗിൽ ആയിരക്കണക്കിന് പേന വേറെയും കരുതും. തൊപ്പിയിൽ മാത്രം നൂറിൽ അധികം പേനയുണ്ടാകും. ശരീരവും വസ്ത്രവും നിറയെ പേനകൊണ്ട് മൂടപ്പെട്ടതിനാൽ പിന്നെ കച്ചവടമല്ലാതെ മറ്റു പ്രവർത്തികളിൽ നിന്നെല്ലാം വിട്ടു നിൽക്കും. ഇതിനാൽ കച്ചവടത്തിനിനു പുറപ്പെടുമ്പോൾ മുൻകൂട്ടി സജ്ജമായിട്ടായിരിക്കും ഇറങ്ങുക. വസ്ത്രത്തിന്റെ 113 പോക്കറ്റുകളിൽ 12 പോക്കറ്റുകൾ ദൈനം ദിന ആവശ്യങ്ങൾക്കും മറ്റുമായാണ് ഉപയോഗിച്ചു വരുന്നത്. ലഘു ഭക്ഷണങ്ങളും പഴ വർഗങ്ങളും മൂന്ന് പോക്കറ്റുകളിലായി നിക്ഷേപിക്കും. ലൈം, വെള്ളം, മറ്റു പാനീയങ്ങൾ എന്നിവ ബോട്ടിലുകളിലായി പോക്കറ്റുകളിൽ ഫിറ്റ് ചെയ്തിരിക്കും. അസുഖം വന്നാൽ മുൻകരുതലായി ചെറിയ മെഡിസിനുകളും അലർജി ഗുളികകളുമുണ്ടാകും ഒരു പോക്കറ്റിൽ. പണം നിക്ഷേപിക്കാൻ മറ്റൊരു പോക്കറ്റും. മൂത്രമൊഴിക്കാൻ പ്രത്യേക ട്യൂബും ഫിറ്റ് ചെയ്തിരിക്കും.
നാട് ചുറ്റിയുള്ള പേന കച്ചവടം ഹോബിയാക്കിയ അബ്ദുറഹിമാൻ അമിത ലാഭം ലക്ഷ്യമിട്ടിരുന്നില്ല. വിലകുറവിൽ നല്ല ഇനം പേനകൾ നൽകുന്നുവെന്നത് അബ്ദുവിന്റെ മാത്രം പ്രത്യേകതയാണ്. ഉച്ചവരെ കച്ചവടം ചെയ്താൽ ജീവിച്ചു പോകാനുള്ള ലാഭം കിട്ടും. 4000 രൂപയുടെ പേന വിറ്റാൽ ചെലവെല്ലാം കഴിച്ച് 800 രൂപ ലഭിക്കുമെന്ന് അബ്ദു പറയുന്നു. കേരളത്തിലെ എല്ലാ നഗരങ്ങളിലും പേനവിൽപ്പനക്കായി അബ്ദു പോയിട്ടുണ്ട്. കേരളത്തിൽ വേനൽ അവധി വരുമ്പോൾ തമിഴ്നാട്ടിലും മറ്റു സംസ്ഥാനത്തേക്കും കച്ചവടത്തിനായി പോകും. നഗരങ്ങളിൽ നിന്നും തന്റെ കച്ചവടവുമായി ഗ്രാമങ്ങളിലേക്ക് പോകാനാണ് അബ്ദുവിന്റെ തീരുമാനം. നാട്ടിൻപുറങ്ങളിലെ കവലകളിലും നാലാൾ കൂടുന്ന ഗ്രാമങ്ങളിലേക്കും എത്തുകയാണ് അബ്ദുറഹിമാന്റെ ഇനിയുള്ള ലക്ഷ്യം. ഉച്ചവരെയുള്ള കച്ചവടം കഴിഞ്ഞാൽ ചില ദിവസങ്ങളിൽ ബസ് കണ്ടക്ടറായും പോവാറുണ്ട്. ചെറുപ്പം തൊട്ടേ ബസിലെ ജോലിയും എടുത്ത് ശീലിച്ചിരുന്നു അബ്ദു. സുഹൃത്തുക്കൾ വിളിക്കുമ്പോഴൊക്കെ ഈ ജോലിക്കും പോവാറുണ്ടെന്ന് അബ്ദു പറഞ്ഞു. വലിയ സമ്പാദ്യമൊന്നും ഇല്ലെങ്കിലും ഇന്ന് അബ്ദുറഹ്മാൻ പ്രശസ്തനാണ്. പേനക്കച്ചവടം നാലാൾ അറിയും. എവിടെ പോയാലും അബ്ദുവിന്റെ പേനക്കായി ആളുകൾ തടിച്ചു കൂടും. സൗഹൃദങ്ങളും ബന്ധങ്ങളും നിരവധി. മിക്ക പത്രങ്ങളും അബ്ദദുവിന്റെ വിസ്മയക്കച്ചവടത്തെ പറ്റി സ്റ്റോറികളെഴുതി. 27 വർഷത്തെ പേന കച്ചവടത്തിൽ നിന്നും ജനങ്ങളുടെ സ്നേഹവും ഇടപഴക്കവുമാണ് ലഭിച്ച നേട്ടമായി അബ്ദു കരുതുന്നത്. നാട്ടിൽ ഒരു പണിയും ഇല്ലാതെ നടക്കുന്നവർ എന്ത് ജോലിയും ചെയ്യാനുള്ള മനസ് കാണിക്കണമെന്നാണ് അബ്ദുവിന് പുതുതലമുറയോടു പറയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്