അസമയത്ത് വനിതാ ഹോസ്റ്റൽ പരിസരത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ആരാ.. എന്നു ചോദിച്ചു; വധുവിനെ കാണാൻ വന്ന എസ്ഐ ജാള്യത മറയ്ക്കാൻ 'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നു ചോദിച്ച് പിതാവിനെ മർദ്ദിച്ചു; തടയാൻ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിക്കും ക്രൂരമർദ്ദനം; കേസെടുക്കാതെ പ്രതിഷേധക്കാരെ തല്ലിയോടിച്ച് പൊലീസും; ഒടുവിൽ ജയിച്ചത് നിശ്ചയദാർഢ്യവും; എസ്ഐ ഹബീബുള്ളയ്ക്ക് പണിയായി
കോഴിക്കോട്: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിയും പട്ടികജാതിക്കാരനുമായി അജയ്യെ മർദ്ധിച്ച എസ്ഐക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തിയേക്കും. ഇതോടെ എസ്ഐക്ക് സസ്പെൻഷനോ അറസ്റ്റോ നേരിടേണ്ടിവരും. സമരക്കാരുമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ അഞ്ചും അംഗീകരിച്ചതോടെ വിദ്യാർത്ഥിയുടെ കുടുംബം നടത്തിയ നിരാഹാരം അവസാനിപ്പിച്ചു.
സമീപ കാലത്ത് പൊലീസിന് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ അജയ്യെ മർദ്ദിച്ച സംഭവം. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഹബീബുള്ള മർദ്ദിച്ചതായാണ് പരാതി. തുടക്കം മുതൽ ഈ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെയാണ് അജയ്യുടെ കുടുംബം നിരാഹാര സമരം ആരംഭിച്ചത്. ഇതോടെ പൊലീസ് പ്രതിരോധത്തിലായി. ഇതേ തുടർന്നാണ് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷ്ണർ സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്.
ചർച്ചയിൽ കുടുബവും സമരസമിതിയും ഉന്നയിച്ച ആവശ്യങ്ങളിൽ മിക്കതും പൊലീസ് അംഗീകരിക്കുകയായിരുന്നു. അജയ്യെ മർദ്ദിച്ച സംഭവം പുനരന്വേഷിക്കാൻ തീരുമാനിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ ആയിട്ടുള്ള വികെ രാജുവിന്റെ നേതൃത്വത്തിലാണ് കേസ് പുനരന്വേഷിക്കുക. നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രിഥിരാജിനെ അന്വേഷണ ചുമതല ഏൽപ്പിക്കാമെന്ന് കമ്മീഷ്ണർ നിർദ്ദേശിച്ചെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. തുടർന്ന് സമരക്കാർത്തന്നെയാണ് വികെ രാജുവിന്റെ പേര് നിർദ്ദേശിച്ചത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. അജയ്യെ മർദ്ദിച്ച സംഭവവും നിരാഹാര സമരത്തിനിടെ നടന്ന പൊലീസ് അതിക്രമവും എല്ലാം അന്വേഷണ പരിധിയിൽ വരും.
എസ്ഐ ഹബീബുള്ളക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് മറ്റൊരു തീരുമാനം. നിലവിൽ ഐപിസി 323 പ്രകാരമാണ് എസ്ഐക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കൈക്കൊണ്ട് അടിച്ചു എന്നാണ് കേസ്. എന്നാൽ അജയ് പട്ടിക ജാതിക്കാരനാണെന്നും പ്രായപൂർത്തിയാവാത്ത ആളാണെന്നുമുള്ള കാര്യങ്ങൾ പൊലീസ് മനഃപൂർവ്വം മറച്ചു വെച്ചിരുന്നു. പുതിയ തീരുമാനപ്രകാരം പട്ടിക ജാതിക്കാരനെ മർദ്ദിച്ച വകുപ്പും പ്രായപൂർത്തിയാവാത്ത ആളെ മർദ്ദിച്ച വകുപ്പും എസ്ഐക്കെതിരെ ചുമത്തും. ഇതോടെ അറസ്റ്റിനോ സസ്പെൻഷനോ സാധ്യതയുണ്ട്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ചർച്ചയിൽ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ അവസാനം അന്വേഷണംനടത്തി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കാമെന്ന കമ്മീഷ്ണറുടെ നിർദ്ദേശം ആക്ഷൻ കമ്മിറ്റി അംഗകീരിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ അച്ഛൻ, സഹോദരൻ എന്നിവർക്കെതിരെ എടുത്തിരുന്ന കേസ് പൊലീസ് പിൻവലിക്കും. എസ്ഐയുടെ ഭാവി വധു താമസിച്ചിരുന്ന ഹോസ്റ്റലും പൊലീസ് പരിശോധിക്കും. ഹോസ്റ്റൽ നിയമപരമായാണോ നടത്തുന്നതെന്നാണ് പരിശോധിക്കുന്നത്. നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഹോസ്റ്റൽ അടച്ചു പൂട്ടുമെന്ന് കമ്മീഷ്ണർ സമരസമിതി നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ആവശ്യങ്ങളിൽ മിക്കതും അംഗീകരിച്ചതോടെ അജയ്യുടെ കുടുംബം നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നേരത്തെ അജയ്യുടെ അമ്മയും സഹോദരനും നിരിഹാര സമരം നടത്തിയിരുന്നു.
എന്നാൽ പൊലീസ് സമരപന്തലിൽ കയറുകയും അജയ്യുടെ അമ്മ ഉൽപ്പടെയുള്ളവരെ ബലമായി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സാരമായി പരുക്കു പറ്റിയ അജയ്യുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ ഇന്ന് ആശുപത്രി വിടും. അമ്മയെ അറസ്റ്റ് ചെയ്തതോടെ അവരുടെ സഹോദരിയും അജയ്യുടെ സഹോദരനും നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഒത്തു തീർപ്പു വ്യവസ്ഥകളിൽ എന്തെങ്കിലും അപാകതകളുണ്ടായാൽ വീണ്ടും ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് സമരസമിതി കൺവീനർ കെപി വിജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതുക്കൊണ്ടുത്തന്നെ കുറ്റക്കാർക്കെതിരെ നടപടി ആവുന്നതുവരെ സമരസമിതി പിരിച്ചു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 26നാണ് പിതാവിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത അജയ്ക്ക് എസ്ഐയുടെ മർദ്ദനമേൽക്കുന്നത്. ഭാവിവധുവിനെ കാണാനായി അവർ താമസിക്കുന്ന ഹോസ്റ്റലിന് സമീപം എത്തിയതായിരുന്നു എസ്ഐ. മർദ്ദനമേറ്റ് അജയ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ എസ്ഐക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസ് എടുക്കുകയായിരുന്നു പൊലീസ്. മാത്രമല്ല വനിതയെ അസഭ്യം പറഞ്ഞെന്ന് പറഞ്ഞ് അജയ്ക്കെതിരെയും പിതാവിനെതിരെയും കേസ് എടുത്ത് അവരെ സമ്മർദ്ദത്തിലാക്കാനും പൊലീസ് ശ്രമിച്ചു.
അജയ്യുടെ ജാതിയും പ്രായവും മറച്ചുവെച്ച് എസ്ഐയെ രക്ഷിക്കാനും പൊലീസ് പഠിച്ചപണി പതിനെട്ടും നോക്കി. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി എടുത്തതിന് ശേഷമേ വിശ്രമമൊള്ളൂ എന്ന അജയ്യുടെ കുടുംബത്തിന്റ നിശ്ചയദാർഢ്യത്തിന് മുന്നിൽ പൊലീസിന് അവസാനം മുട്ട് മടക്കേണ്ടി വന്നു. എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിന് സമീപത്താണ് സംഭവം. സംഭവത്തെ കുറിച്ച് വിദ്യാർത്ഥി പറയുന്നത് ഇങ്ങനെയാണ്: തന്റെ വീട്ടിലേക്കും തൊട്ടടുത്ത വനിതാ ഹോസ്റ്റലിലേക്കും ഒരേ വഴിയാണ്. ഈ ഹോസ്റ്റലിൽ താമസിക്കുന്ന ഭാവി വധുവിനെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഹബീബൂള്ള യൂണിഫോമിൽ സഹപ്രവർത്തകരോടൊപ്പം എത്തിയതായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. അസമയത്ത് ഹോസ്റ്റൽ ഗെയ്റ്റിന് അടുത്ത് ഒരാൾ പതുങ്ങി നൽക്കുന്നത് തൊട്ടടുത്ത വീട്ടുകാർ കണ്ടു. അസമയത്ത് വഴിയിൽ നിൽക്കുന്നതാരാണെന്ന് നോക്കുന്നതിനിടെ അച്ഛൻ പുരുഷോത്തമനെ എസ്ഐ അസഭ്യം പറഞ്ഞു.
'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നായിരുന്നു എസ്ഐയുടെ വാക്കുകൾ. വീട്ടിൽ നിൽക്കുന്ന തന്നെ അസഭ്യം പറഞ്ഞതോടെ പുരുഷോത്തമൻ എസ്ഐയുടെ അടുത്തേക്ക് ചെല്ലുകയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ എസ്ഐ കൂടുതൽ രൂക്ഷമായി അസഭ്യം പറയുകയായിരുന്നു. അച്ഛനെ അസഭ്യം പറയുന്നത് കേട്ട് വീട്ടിൽ പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്ന താൻ അങ്ങോട്ട് ചെന്നു. യൂണിഫോമിലുള്ള ഉത്തരവാദിത്വമുള്ള പൊലീസുകാരൻ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഇതോടെ എസ്ഐ തന്റെ കഴുത്തിൽ പിടിക്കുകയും ഇടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പൊലീസുകാരും മർദ്ദിച്ചു. തുടർന്ന് തന്നെ ജീപ്പിലേക്ക് എടുത്തിട്ടു. സീറ്റിൽ നെഞ്ചിടിച്ചാണ് വീണതെന്നും വിദ്യാർത്ഥി പറയുന്നു.
ഇത് കണ്ട അമ്മ ബഹളം വെച്ച് കരയുകയും ശബ്ദം കേട്ട് നാട്ടുകാർ ഓടി കൂടുകയും ചെയ്തു. വിദ്യാർത്ഥിയുടെ സഹോദരനും യൂത്ത് കോൺഗ്രസ് എരഞ്ഞിപ്പാലം മണ്ഡലം പ്രസിഡന്റുമായ അതുൽ നടക്കാവ് പൊലീസിൽ ബന്ധപ്പെട്ടു. ഇതോടെ പൊലീസ് എത്തി എസ്ഐയേയും സംഘത്തേയും രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കുപറ്റിയ അതുൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ വിദ്യാർത്ഥിയുടെ ബന്ധുക്കൾ നക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നു. എന്നാൽ എസ്ഐക്കെതിരായ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്.
Stories you may Like
- നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
- ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു
- പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അക്രമങ്ങൾ വെളിപ്പെടുത്തി മുൻ പി ടി എ പ്രസിഡന്റ്
- ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ടമർദ്ദനം
- മുൻ പിടിഎ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്