Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തെ ഞെട്ടിച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കൊടുംകുറ്റവാളി കുറുപ്പംപടിക്കാർക്ക് മുന്നിൽ ശാന്തനായ ചെറുപ്പക്കാരൻ; പുറമേയുള്ള കൂട്ടുകാരെയൊന്നും വീട്ടിലോ നാട്ടിലോ അടുപ്പിക്കാറില്ല; സിനിമാലോകത്ത് ഡ്രൈവറായ ശേഷം പൾസർ സുനി നാട്ടിലും വീട്ടിലും വരുന്നത് അപൂർവം; കൂലിപ്പണിയെടുത്ത് പോറ്റിയ മകൻ കൊടുംക്രൂരൻ ആയതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മയും സഹോദരിയും

കേരളത്തെ ഞെട്ടിച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കൊടുംകുറ്റവാളി കുറുപ്പംപടിക്കാർക്ക് മുന്നിൽ ശാന്തനായ ചെറുപ്പക്കാരൻ; പുറമേയുള്ള കൂട്ടുകാരെയൊന്നും വീട്ടിലോ നാട്ടിലോ അടുപ്പിക്കാറില്ല; സിനിമാലോകത്ത് ഡ്രൈവറായ ശേഷം പൾസർ സുനി നാട്ടിലും വീട്ടിലും വരുന്നത് അപൂർവം; കൂലിപ്പണിയെടുത്ത് പോറ്റിയ മകൻ കൊടുംക്രൂരൻ ആയതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മയും സഹോദരിയും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഇവിടെയുള്ളപ്പോൾ അവന്റെ കാര്യങ്ങളും ഞാനാണ് നോക്കുന്നത്. കൂലിപ്പണിക്ക് പോയിട്ടാണ് ജീവിക്കുന്നത്. 24 വർഷം മുമ്പ് പണിത വീടാണിത്. ഇടക്ക് ചില്ലറ അറ്റകുറ്റപ്പണികൾ നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഇതല്ലാതെ ഞങ്ങൾക്ക് മറ്റൊരു സമ്പാദ്യവുമില്ല. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ പൊലീസ് തിരയുന്ന പൾസർ സുനിയെ കുറിച്ച് ഇതു പറയുമ്പോൾ അമ്മ ശോഭനയുടെ മിഴികൾ ഈറനഞ്ഞിരുന്നു.

രാവിലെ 11 മണിയോടെ കുറുപ്പംപടി അകനാട് നെട്ടൻ സിറ്റിക്കു സമീപത്തെ നെടുവേലി കുടി വീട്ടിലെത്തുമ്പോൾ അമ്മ ശോഭനയേയാണ് ആദ്യം കണ്ടത് . പത്രക്കാരാണാണെന്ന് അറിഞ്ഞതോടെ സഹോദരിയും ഭർത്താവും പിതാവുമെല്ലാം കൺവെട്ടത്തു വരാതെ ഒഴിഞ്ഞുമാറി. ശോഭന-സുരേന്ദ്രൻ ദമ്പതികളുടെ മൂത്ത മകനാണ് സുനിൽകുമാർ.

പിന്നെ പത്രക്കാർ വിവരങ്ങൾ തിരക്കിയപ്പോൾ പിന്നാലെ എത്തിയെങ്കിലും ഇവർ കാര്യമായി പ്രതികരിക്കാനും ഇവർ തയ്യാറായില്ല. 'ഞങ്ങളോടൊക്കെ വലിയ സ്‌നേഹമായിരുന്നെ'ന്ന് മാത്രമാണ് ഫാഷൻ ഡിസൈർ കൂടിയായ സഹോദരി സുനിലിനെക്കുറിച്ച് പറഞ്ഞത്. കോടനാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി കുടുംബാംഗങ്ങളോട് വിവരങ്ങൾ ചോദിച്ചു മടങ്ങിയതിന് പിന്നാലെയായിരുന്നു പത്രപ്രവർത്തകർ പ്രതികരണം തേടി വീട്ടിലെത്തിയത്.

പൊലീസിന്റെ വിവരശേഖരണവും അടിക്കടിയുള്ള വരവു പോക്കുമെല്ലാം സൃഷ്ടിച്ച മാനക്കേടിൽ മനംനൊന്തു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ സുനിയെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. അയൽവാസികളിൽ ഒട്ടുമിക്കവർക്കും സുനിയെ കുറിച്ച് കാര്യമായി വിവരമില്ല. ഏതാണ്ട് 20 ദിവസം മുമ്പ് സുനിയെ നാട്ടിൽ കണ്ടതായി സമീപത്തെ വ്യാപാര സ്ഥാപന ഉടമ അറിയിച്ചു. ഇക്കാര്യം മാതാവ് ഓമനയും സ്ഥിരീകരിച്ചു.

പുറമേ കൂട്ടുകെട്ടുകളുണ്ടെങ്കിലും ഇവരിൽ ആരെയും സുനി നാട്ടിലോ വീട്ടിലോ ഇതുവരെ കൊണ്ടുവന്നിട്ടില്ലന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് .
14 വയസ്സു മുതൽ ഡ്രൈവിങ് വശമുള്ള ഇരുപത്തൊമ്പതുകാരനായ സുനിൽ കുമാർ കുറച്ചുനാൾ വീടിനടുത്തെ ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്നു. ഇതിന് ശേഷം ഡ്രൈവിങ് ജോലിയിലേക്ക് തിരിഞ്ഞതോടെ മകനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും ഓമന വ്യക്തമാക്കി.

ഇടക്ക് നാട്ടിലെത്തുമ്പോൾ സമീപത്തുള്ള തങ്ങളുടെ വീട്ടിലും സുനി എത്താറുണ്ടെന്നും അധിക സമയം ചിലവഴിക്കാതെ മടങ്ങുകയാണ് പതിവെന്നും സഹോദരീ ഭർത്താവ് ശരത് പറഞ്ഞു. വിശദമായി മൊഴി രേഖപ്പെടുത്തുന്നതിനായി തങ്ങളെ അന്വേഷണ സംഘം ആലുവയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

നടിയെ ആക്രമിച്ചതുൾപ്പെടെയുള്ള വലിയ കുറ്റകൃത്യങ്ങളിൽ സുനിൽ ഉൾപെട്ടതായി അറിച്ചപ്പോൾ നാട്ടുകാർ അത്ഭുതപ്പെടുകയായിരുന്നു. നാട്ടിൽ ഇയാളെക്കുറിച്ച് കാര്യമായി ആരും ഒന്നും സംസാരിക്കാൻ തയ്യാറാവുന്നില്ല. നെട്ടൻ സിറ്റിക്ക് സമീപം വാഹനം നിർത്തി, പാതവക്കിൽ നിന്ന വയോധികയോട് വഴി ചോദിച്ചപ്പോൾ ഉപദ്രവിക്കരുതേയെന്ന യാചനയായിരുന്നു ഇവരിൽ നിന്നുള്ള പ്രതികരണം. അടിക്കടി പൊലീസ് വാഹനങ്ങൾ ഇവിടെ റോന്തുചുറ്റുന്നതും വ്യാപകമായ ഇക്കൂട്ടരുടെ വിവരശേഖരണവുമെല്ലാം പരിഭ്രാന്തിയും അസ്വസ്ഥതയും സൃഷ്ടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP