Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതിയിൽ നിന്ന് പിന്നോട്ട് ഒരടി നീങ്ങില്ല; നടക്കുന്നത് ക്രൂരമായ മാദ്ധ്യമ വിചാരണ; എല്ലാ പിന്തുണയുമായി പ്രതിശ്രുത വരനും നടിക്കൊപ്പം; സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും ആരും പരാതി നൽകാത്തത് മീഡിയയെ ഭയന്ന്; അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് മറുനാടനോട് പറഞ്ഞത്; നടി നാളെ മാദ്ധ്യമങ്ങളെ കണ്ടേക്കും

പരാതിയിൽ നിന്ന് പിന്നോട്ട് ഒരടി നീങ്ങില്ല; നടക്കുന്നത് ക്രൂരമായ മാദ്ധ്യമ വിചാരണ; എല്ലാ പിന്തുണയുമായി പ്രതിശ്രുത വരനും നടിക്കൊപ്പം; സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും ആരും പരാതി നൽകാത്തത് മീഡിയയെ ഭയന്ന്; അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് മറുനാടനോട് പറഞ്ഞത്; നടി നാളെ മാദ്ധ്യമങ്ങളെ കണ്ടേക്കും

അർജുൻ സി വനജ്

കൊച്ചി: തനിക്ക് നേരെ നടന്ന അതിക്രമത്തിനേക്കാൾ ഭീകരമാണ് ഇപ്പോൾ നടക്കുന്ന മാദ്ധ്യമവിചാരണയെന്ന് കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി. ഇരയെപ്പോലും പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിലേക്കുള്ള മാദ്ധ്യമവിചാരണ ഭയന്നാണ് സിനിമ മേഖലയിലടക്കമുള്ള സ്ത്രീകൾ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും എവിടേയും പരാതി നൽകാത്തത്.

നേരത്തെ നടി ശനിയാഴ്ച രാവിലെ മാദ്ധ്യമങ്ങളെ കണ്ടേക്കും എന്ന് അറിയിച്ചിരുന്നുവെങ്കിലും കേസന്വേഷണം നടക്കുന്ന ഘട്ടത്തിൽ മാദ്ധ്യമങ്ങളെ കാണരുതെന്ന പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് അവർ കൂടിക്കാഴ്‌ച്ച മാറ്റിവച്ചിരുന്നു. എന്നാൽ ഞായറാഴ്‌ച്ച വൈകിട്ട് അവർ മാദ്ധ്യമങ്ങളെ കണ്ടേക്കും എന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം.

തനിക്ക് നേരെ നടന്ന അക്രമത്തിന്റെ പിന്നിൽ ആരാണെങ്കിലും സത്യം പുറത്ത് വരണം. സിനിമരംഗത്തെ നല്ലവരായ ഭൂരിഭാഗം സഹപ്രവർത്തകരും തനിക്കൊപ്പമുണ്ട്. ചില ഓൺലൈൻ പത്രങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണ്. റീഡർഷിപ്പിന് വേണ്ടി എന്തും എഴുതിവിടാൻ ഒരു മടിയുമില്ലാത്ത അവസ്ഥയാണ് ഇവരിൽ ഭൂരിഭാഗം പേർക്കുമെന്നും നടിയുടെ അടുത്ത സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് കൊച്ചിയിൽ പറഞ്ഞു.

തന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് സഹോദരിയായും സുഹൃത്തായും കണ്ട് തനിക്കൊപ്പം നിന്ന സിനിമ രംഗത്തേയും പൊതുസമൂഹത്തിലേയും മുഴുവൻ പേരോടുമുള്ള നന്ദിയും നടി അറിയിച്ചതായി അടുത്ത സുഹൃത്തും നടനുമായ വ്യക്തി മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിന്റെ പുരോഗതി നടിയും സുഹൃത്തുക്കളും കുടുംബാഗങ്ങളും സസൂഷ്മം നിരീക്ഷിച്ച് വരുകയാണെന്നും, പരാതിയിൽ നിന്ന് പിന്നോട്ട് ഒരടി നീങ്ങില്ലെന്നും അവർകൂട്ടിച്ചേർത്തു. മറുനാടൻ മലയാളിയടക്കമുള്ള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടിയുടെ ഉറ്റസുഹൃത്തുക്കൾ മറുനാടൻ ലേഖകനെ ഫോണിൽ ബന്ധപ്പെട്ട് നേരിൽ കാണാൻ ആവശ്യപ്പെട്ടത്.

കേസിന്റെ അന്വേഷണം പൂർത്തിയാകുന്നത് വരെ മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം നടിക്കും അടുത്ത കുടുംബാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷ സംഘത്തിന്റെ അനുമതി ലഭിച്ചാൽ, അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മാദ്ധ്യമങ്ങളെ കാണുമെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

അക്രമണത്തിന് ശേഷമുള്ള ഒരു ദിവസം കൊച്ചിയിൽ തങ്ങിയ നടി തൃശ്ശൂരിലെ വീട്ടിൽ വിശ്രമിച്ചതിന് ശേഷം തിങ്കളാഴ്ചയാണ് വീണ്ടും കൊച്ചിയിലെത്തിയത്. നടിയും അടുത്ത സുഹൃത്തുമായ രമ്യനമ്പീശന്റെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് അക്രമത്തിന് ഇരയായ താരം താമസിച്ച് വന്നത്. ഫ്ലാറ്റിൽ മഫ്തിയിൽ പൊലീസുകാർ പൂർണ്ണസമയവും കാവലുണ്ടായിരുന്നു. പ്രതിശ്രുതവരനും കന്നട നിർമ്മാതാവുമായ നവീൻ നടിക്കൊപ്പമുണ്ട്. ചില ദിവസങ്ങളിൽ സഹോദരൻ ജയദേവനും കൂടെ ഉണ്ട്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊച്ചി വിട്ട നടിയിപ്പോൾ തൃശ്ശൂരിലെ വീട്ടിൽ വിശ്രമത്തിലാണ്. വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. സിനിമ രംഗത്തുള്ള അടുത്ത സുഹൃത്തുക്കൾക്ക് മാത്രമാണ് ഇപ്പോൾ കൂടിക്കാഴ്ചയ്ക്കുള്ള അനുമതിയുള്ളൂ. ശാരീരികമായി ശക്തിയാർജ്ജിട്ടുണ്ടെങ്കിലും, മാനസികമായി ഇനിയും ദൃഡത നടി കൈവരിക്കാനുണ്ട്. അക്രമത്തിന്റെ ഷോക്കിൽ നിന്ന് ഇപ്പോളും നടി പൂർണ്ണമായും മുക്തയായിട്ടില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

നിശ്ചയിച്ച തിയതി പ്രകാരം തന്ന നേരത്തെ കരാർ ഒപ്പിട്ട ചിത്രങ്ങൾ അഭിനയിച്ചു തീർക്കും. പുതിയ കഥകൾ കേൾക്കുന്നത് സംബന്ധിച്ച് അതിന് ശേഷം മാത്രമേ ചിന്തിക്കുകയുള്ളുവെന്നും അവർ പറഞ്ഞു. ലേഖകൻ നിരവധി ചോദ്യങ്ങൾ നടിയുടെ സുഹൃത്തുക്കളോട് ചോദിച്ചെങ്കിലും കോൺട്രവേഴ്സിക്ക് തയ്യാറല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP