പത്രസമ്മേളനം പൊലീസ് ഒഴിവാക്കിപ്പിച്ചത് വമ്പൻ സ്രാവിനെ രക്ഷിക്കാനോ? ഗൂഢാലോചന പുറത്തുവരാതിരിക്കാൻ നടിക്കും കുടുംബത്തിനും മേൽ ഭീഷണിയെന്ന് ബിജെപി; യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് വി മുരളീധരൻ; 'സൂപ്പർതാര' ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ വരട്ടേയെന്ന് കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും പ്രശ്നങ്ങൾ തീരുന്നില്ല. ഒരു മാദ്ധ്യമത്തിൽ ഗൂഢാലോചനയില്ലെന്നു വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ചാണു താൻ പറഞ്ഞത്. കാള പെറ്റെന്നു കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും അതിരൂക്ഷമായ ആരോപണമാണ് പ്രതിപക്ഷവും ബിജെപിയും ഉയർത്തുന്നത്. ജനരോഷം കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് തിരുത്തിയതെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തുവന്നു. ഇതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുയർത്തി ബിജെപി നേതാവ് വിമുരളീധരനും രംഗത്തുവന്നു. അന്വേഷണത്തിൽ നടിയുടെ കുടുംബത്തിന് പരാതിയുണ്ടെന്ന വികാരമാണ് മുരളീധരൻ പങ്കുവച്ചത്. ഇതോടെ നടിയെ അക്രമിച്ച കേസിന് പുതിയ തലം വരികയാണ്.
നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതിൽ പൊലീസിലും സിനിമാ ലോകത്തും അമർഷം. ഇടപെടലിൽ ദുരൂഹതയുമുണ്ട്. സംഭവത്തിനു പിന്നിലെ യഥാർഥ പ്രതിയെ രക്ഷിക്കാനാണിതെന്നാണ് സൂചന. സാങ്കൽപ്പിക പ്രതിയെ പിടിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇനി മുൻപോട്ട് അന്വേഷണം വേണ്ടെന്ന വ്യക്തമായ സൂചനയാണ് പൊലീസിനു നൽകുന്നതെന്ന വിലയിരുത്തലും വന്നു. സിനിമാ ലോകത്തിന്റെ പൊതുതാത്പര്യം എന്ന പേരിലാണ് കേസ് അന്വേഷണത്തിൽ മുഖ്യമന്ത്രി ഇടപെട്ടതെന്നാണ് ആക്ഷേപം. ഇതോടെ, പൊലീസിലും, സിനിമാ ലോകത്തും ഭരണ മുന്നണിയിലും ഭിന്നത പ്രകടമായി. നടിയുടെ പത്ര സമ്മേളനം മുടക്കിയതോടെ പൊലീസിന്റെ ഇടപെടൽ കൂടുതൽ പ്രത്യക്ഷമായി എന്നാണ് ആരോപണം. താര സംഘടനയായ അമ്മയ്ക്ക് എതിരേയും സംശയമുന നീണ്ടു. ഗൂഢാലോചനയുണ്ടെന്നും സിനിമാ ലോകത്തെ കള്ളനാണയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടണമെന്നും മറ്റും വാദിച്ചവർ ഇപ്പോൾ പ്രതിയുടെ കഥകളിൽ ഒതുങ്ങിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്. സിനിമാ ലോകത്തും രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള ചിലർ ചേർന്നുണ്ടാക്കിയ ധാരണയാണ് ഇപ്പോൾ അന്വേ,ണത്തിൽ നിറയുന്നതെന്നാണ് ആരോപണം. കേസ് ഡയറി കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നതും ചിലർ ആരോപണത്തിന് കരുത്ത് പകരാൻ ഉയർത്തിക്കാട്ടുന്നു.
ഇന്നലെ വിഷയത്തിൽ പത്രസമ്മേളനത്തിന് പീഡിപ്പിക്കപ്പെട്ട നടി തന്നെ തയ്യാറായിരുന്നു. തനിക്ക് പറ്റിയത് പുറംലോകത്തെ അറിയിക്കാനുള്ള ശക്തമായ തീരുമാനമായിരുന്നു അതിന് കാരണം. എന്നാൽ ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് വന്നതോടെ പൊലീസ് ഇടപെട്ടു. പത്രസമ്മേളനം നടത്തരുതെന്ന് ആവശ്യപ്പെട്ടു. വിചിത്രമായ ന്യായങ്ങളാണ് പൊലീസ് ഇതിനായി ഉയർത്തിയത്. തിരിച്ചറിയൽ പരേഡ് നടക്കുന്നത് വരെ പത്ര സമ്മേളനം നടത്തരുത്. ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് നടിയെ അറിയിച്ചത്. ഇത് അസ്വാഭാവികമാണെന്ന് ഏവരും വിലിയുത്തുന്നു. ഇര പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത് തിരിച്ചറിയിൽ പരേഡിനെ എങ്ങനെ ബാധിക്കും. സാധാരണ പെൺവാണിഭക്കേസിൽ പ്രതിയെ തിരിച്ചറിയുന്നതു വരെ അവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവരാതിരിക്കാൻ പൊലീസ് ശ്രമിക്കും. ഇവിടെ പൾസർ സുനിയുടേയും സഹ പ്രതികളുടേയും മുഖങ്ങൾ പത്രങ്ങളിൽ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ തിരിച്ചറിയിൽ പരേഡു പോലും പ്രഹസനമാണ്. ഇങ്ങനെ മാദ്ധ്യമങ്ങൾ ചർച്ച ചെയ്ത പ്രതികളുടെ തിരിച്ചറിയിൽ പരേഡിന് നിയമസാധുത കുറവാണ്. ഏറെ അന്വേഷണ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. അതിനെ മറയ്ക്കാനുള്ള തന്ത്രമായിരുന്നു തിരിച്ചറിയിൽ പരേഡ്. അത്തരമൊരു പരേഡിന് മുമ്പ് ഇര മാദ്ധ്യമങ്ങളെ കാണുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പറയുന്നത് വിചിത്ര ന്യായമാണ്-ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു.
നടി എന്തെങ്കിലും പറയുമോ എന്ന ഭയം പൊലീസിനുണ്ട്. ആറു മാസം മുമ്പ് നടി അനുവദിച്ച അഭിമുഖത്തിൽ തനിക്കെതിരായ സൂപ്പർതാരത്തിന്റെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു. പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരാം. മഞ്ജു വാര്യർ നടത്തിയ പ്രസ്താവനകളെ കുറിച്ച് ചോദിക്കാം. ഇതിനോടുള്ള നടിയുടെ പ്രതികരണങ്ങൾ അന്വേഷണത്തെ സ്വാധീനിക്കും. ഒരിക്കൽ പൊതു സമൂഹത്തിന് മുമ്പിൽ മനസ്സ് തുറന്നാൽ അതിലെ വസ്തുതകൾ കണ്ടില്ലെന്ന് നടിക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യം വരും. വമ്പൻ സ്രാവുകളെ രക്ഷിക്കാനാണ് ഇതിലൂടെ പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോണം. ഇതിനെടയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്ത് വന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി നേതാവ് വി.മുരളീധരൻ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കുകയോ കോടതി നിരീക്ഷണത്തിൽ നടത്തുകയോ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നടിയുടെ കുടുംബം പറഞ്ഞതൊന്നും താനിവിടെ പറയുന്നില്ലെന്ന് കൂടി വിശദീകരിച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് മുരളീധരൻ ചെയ്തത്. തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്നതിനെകുറിച്ചും അന്വേഷിക്കണമെന്ന് മുരളീധരൻ നേരത്തെയും ആവശ്യപ്പെട്ടിരുന്നത്.
തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും ഇതിനു പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നുന്നത്. എന്നാൽ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് ഈ കൃത്യം നടത്തിയത് എന്നതിക്കെുറിച്ച് പൊലീസ് ഒരന്വേഷണവും ഇതുവരെ നടത്തുന്നുമില്ല. സിനിമ മേഖലയിൽ നിന്നും ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കണമെന്ന് മുരളീധരൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്ക്ക് ശേഷവും ആക്രമിക്കപ്പെട്ട നടിയുടെ കുടുംബത്തെ നേരിട്ട് കണ്ടെന്ന സൂചനയാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞത്. സിബിഐയെ കൊണ്ടോ കോടതിയെ കൊണ്ടോ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ സിനിമ മേഖലയിൽ സമരം നടന്നപ്പോൾ തീയേറ്റർ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയിൽ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരെ നടന്ന ഈ സംഭവത്തിൽ ക്വട്ടെഷൻ സംഘങ്ങളെ അയച്ചതിൽ ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതാണെന്ന നിലപാട് നേരത്തെയും മുരളീധരൻ പരസ്യമായി സ്വീകരിച്ചിരുന്നു.
ഇത് തുറന്നു പറഞ്ഞ ചുരുക്കം നേതാക്കളിൽ ഒരാളാണ് മുരളീധരൻ. സിനിമ മേഖലയെ മാഫിയകളുടെ നീരാളിപിടിത്തത്തിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ എത്ര ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നൊന്നും പൊലീസ് അന്വേഷണത്തെ കുറ്റപ്പെടുത്താനോ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ നിയമസഭയിൽ പ്രശ്നം അതിഗൗരവത്തോടെ ഉന്നയിക്കേണ്ട സാഹചര്യം ഉണ്ടെന്ന് കോൺഗ്രസ് മനസ്സിലാക്കുന്നു. അതിനാൽ വിഷയത്തിൽ പുതിയ തലങ്ങൾ കണ്ടെത്തുകയാണ് കോൺഗ്രസ്. ഇതോടെ സർക്കാരിന് മേലും സമ്മർദ്ദം ശക്തമാവുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചയാണ്. അതിനാൽ കേസ് സിബിഐയ്ക്ക് വിട്ടുകൊടുക്കുന്നതും സർക്കാർ പരിഗണിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിലാണ് ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പരാമർശം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഈ കേസിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വിശദീകരണം നൽകിയത്. ഗൂഢാലോചനയില്ലെന്നു താൻ തറപ്പിച്ചു പറയുകയല്ല ചെയ്തതെന്നു മുഖ്യമന്ത്രി ഇന്നു വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്റെ മുന്നിൽ ഒരു പത്രമുണ്ടായിരുന്നു. ഈ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന വാർത്ത ആ പത്രത്തിൽ കണ്ടു. അതിനെക്കുറിച്ചാണു താൻ വേദിയിൽ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഗൂഢാലോചനയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വന്നതിനെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചും താൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ചു താൻ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
സർക്കാരിന്റെ തലവനായ മുഖ്യമന്ത്രി ഇത്തരത്തിലുള്ള പരാമർശം നടത്തരുതായിരുന്നു എന്ന് മുതിർന്ന സിപിഐ നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. കേസിന്റെ അന്വേഷണഗതിയെത്തന്നെ ബാധിക്കാവുന്ന പരാമർശങ്ങളാണു മുഖ്യമന്ത്രി നടത്തിയതെന്നും വിലയിരുത്തലുണ്ടായി. ഇതിന് പുതിയ തലം നൽകുന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കോൺഗ്രസും നിലപാട് കടുപ്പിക്കുന്നു. നടിക്കെതിരായ ആക്രമണത്തിൽ ആരെയോ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പറയാൻ പാടില്ലാത്തതാണു പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറയുന്നു, ജനം ഇതിൽ ഏതു വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തിൽ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തലയും ആവശ്യപ്പെട്ടു. നാളെ സംഭവത്തിൽ ജ്യൂഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെടാൻ സാധ്യത ഏറെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്