വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി മാത്രം ടെണ്ടർ നൽകിയതിൽ ദുരൂഹത ആരോപിച്ച് സിപിഐ(എം); സർക്കാർ ഏറ്റെടുത്തു നൽകിയ സ്ഥലം റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുമോ എന്ന് സംശയം; വ്യവസ്ഥകളുടെ പൂർണ്ണരൂപം പ്രസിദ്ധീകരിക്കണമെന്ന് എം എ ബേബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനും നടത്തിപ്പിനുമായുള്ള ടെണ്ടൽ സമാപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ അദാനി പോർട്സ് ലിമിറ്റഡ് മാത്രം ടെണ്ടർ നൽകിയതിൽ ദുരൂഹത ആരോപിച്ച് സിപിഐ(എം) രംഗത്ത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രി കെ ബാബുവും അടക്കമുള്ളവർ ഡൽഹിയിലെത്തി പ്രത്യേകം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗൗതം അദാനിയുടെ കമ്പനി തുറമുഖ പദ്ധതിക്ക് താൽപ്പര്യം പ്രകടിപ്പിച്ച് ടെണ്ടർ നൽകിയത്. അദാനി തുറമുഖം നിർമ്മിക്കുന്നതിനെ തുറന്നെതിർക്കാത്ത സിപിഐ(എം) ടെണ്ടറിന്റെ ഉള്ളടക്കത്തിൽ എന്തൊക്കെയാണ് ഉള്ളതെന്ന കാര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തുന്നത്.
പദ്ധതിയുടെ നടത്തിപ്പുക്കാരെന്ന നിലയിൽ 1635 കോടിയുടെ ഗ്രാന്റാണ് തുറമുഖ നിർമ്മാണത്തിന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. മൊത്തം പദ്ധതിത്തുകയുടെ നാൽപ്പത് ശതമാനമാണിത്. ടെണ്ടറിൽ മറ്റ് കമ്പനികൾ പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രിയുടെ അടുപ്പക്കാരായ ടീം പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണെന്ന വിലയിരുത്തലും ഒരുവശത്തുണ്ട്. പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമി റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടുമോ, തുറമുഖത്തിനായി ട്രഡ്ജിങ് വേണ്ടിവന്നാൽ അതിന് പണം സർക്കാർ മുടക്കുമോ എന്നീ ആശങ്കകളാണ് സിപിഐ(എം) ഉയർത്തുന്നത്. ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി രേഖപ്പെടുത്തുകയും ചെയ്തു. ഫേസ്ബുക്ക് പേജിലൂടെ ബേബി തന്റെ ആശങ്ക പങ്കുവച്ചത് ഇങ്ങനെയാണ്:
''വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടർ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ ആശങ്കയുണർത്തുന്നതാണ്. ഗൗതം അദാനിയുടെ കമ്പനി സമർപ്പിച്ച ഒറ്റ ടെണ്ടർ മാത്രമേ ഉള്ളൂ. ഇപ്പോൾ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ആകെ ചെലവ് 7525 കോടി രൂപയാണ്. ഇതാണ് അദാനി ഗ്രൂപ്പ് അവരുടെ ബിഡ്ഡിൽ നല്‍കിയിരിക്കുന്ന തുക. ഇതിൽ 2454 കോടി രൂപയാണ് അദാനി നിക്ഷേപിക്കുക.
അതേസമയം കേരള സർക്കാർ 4253.2 കോടി രൂപ നിക്ഷേപിക്കണം. ഇതിൽ 817.2 കോടി അദാനിക്കുള്ള ഗ്രാന്റ് ആണ്. ഭാരത സർക്കാർ 817.8 കോടി രൂപ നല്‍കണം. ഈ തുക മുഴുവൻ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ആയി അദാനിക്ക് പോകും. 40 വർഷത്തിന് ശേഷം, പ്രോജക്ട് ലാഭത്തിലാകുമ്പോൾ ഈ തുക അദാനി തിരിച്ചു നല്‍കും! 32.6 ശതമാനം മാത്രം നിക്ഷേപം നടത്തുന്ന അദാനിക്ക് ആയിരിക്കും തുറമുഖത്തിന്റെ പൂർണ നടത്തിപ്പ്, പൂർണ നിയന്ത്രണം. ലാഭമുണ്ടെങ്കിൽ കേരള സർക്കാരിന് 60 വർഷത്തിന് ശേഷം ലാഭവിഹിതം കിട്ടാൻ തുടങ്ങും!
ശരിയാണെങ്കിൽ ഈ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഗൗതം അദാനിയുടെ കമ്പനികളുടെ പ്രവർത്തനം എന്നും വിവാദം നിറഞ്ഞതുമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ഗൗതം അദാനിയുടെ സ്വത്തിലുണ്ടായ വളർച്ച അഭൂതപൂർവമാണ്, 2013-2014ൽ 25000 കോടി രൂപയുടെ വളർച്ച.
ഈ സാഹചര്യത്തിൽ കേരള സർക്കാർ നമ്മുടെ സംസ്ഥാനത്തിന്റെ വലിയൊരു വികസനസാധ്യത അദാനിക്ക് അടിയറവ് വയ്ക്കാതെ സിയാൽ മാതൃകയിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തിനോ പുനർലേലത്തിനോ പോകണം. പദ്ധതി സംബന്ധിച്ച ചില കണക്കുകൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അതും കമ്പനി അധികൃതർ പുറത്തുവിട്ടവ. മറ്റെന്ത് വ്യവസ്ഥകളാണ് അദാനി നൽകിയ ബിഡ്ഡിൽ ഉള്ളതെന്ന് അറിവില്ല. രണ്ട് പ്രധാന കാര്യങ്ങൾ സംബന്ധിച്ചെങ്കിലും വ്യക്തത ആവശ്യമാണ്.
ഒന്നാമത്തേത്, പോർട്ടുമായി ബന്ധപ്പെട്ട എസ്റ്റേറ്റ് വികസനം. പോർട്ടിനല്ലാതെയുള്ള ആവശ്യങ്ങൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ബിഡിൽ പങ്കെടുക്കുന്ന കമ്പനികൾ ആവശ്യപ്പെട്ട കാര്യം വി.ജി.എഫ് സംബന്ധിച്ച മിനിട്സുകളിലുണ്ട്. റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾക്കായി പോർട്ടിനുവേണ്ടി ലഭിക്കുന്ന സ്ഥലം വിനിയോഗിക്കാനാണ് അദാനി ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ കാര്യം, വിഴിഞ്ഞം പോർട്ടിന് മെയിന്റനൻസ് ഡ്രഡ്ജിങ് വേണ്ടിവരികയാണെങ്കിൽ അത് ആരു വഹിക്കും എന്നതാണ്?
വല്ലാർപാടത്ത് തുറമുഖം ഏറ്റെടുത്ത് നടത്തുന്നത് ദുബായ് പോർട്സ് ആണെങ്കിലും മെയിന്റനൻസ് ഡ്രഡ്ജിങ് നടത്തുന്നതിന്റെ ബാധ്യത കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയും നഷ്ടവും പോർട്ട് ട്രസ്റ്റിന് ഉണ്ടാക്കിയിട്ടുണ്ട്. അദാനിയുടെ കൈവശം 16 ഡ്രഡ്ജറുകളുണ്ട്, അവയ്ക്ക് അധികം പണി കിട്ടാത്ത സ്ഥിതിയാണ്. വിഴിഞ്ഞത്ത് ഡ്രഡ്ജിംഗിന് അത് ഉപയോഗിക്കാനും എന്നാൽ ചെലവ് കേരള സംസ്ഥാനം വഹിക്കേണ്ടതായും വരുമോ? ഇങ്ങനെയുള്ള നിരവധി കാര്യങ്ങളെ കുറിച്ച് വ്യക്തത ആവശ്യമാണ്. ഈ സാഹചര്യത്തിൽ അദാനി നൽകിയിരിക്കുന്ന ബിഡിലുള്ള വ്യവസ്ഥകളുടെ പൂർണ്ണരൂപം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.''
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പദ്ധതിക്കായി ടെണ്ടർ ക്ഷണിച്ചപ്പോൾ മൂന്ന് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇതിൽ അദാനി ഗ്രൂപ്പും ഉണ്ടായിരുന്നു. അന്ന് അപേക്ഷ പരിഗണിച്ചപ്പോൾ അദാനി പോർട്ട്സിന് സുരക്ഷാ കാരണങ്ങളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നില്ല. മറ്റ് രണ്ട് കമ്പനികൾ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണത്താൽ ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപി സർക്കാർ അധികാരത്തിൽ ഏറിയതോടെ അദാനി അഭൂതപൂർവ്വമായ വിധത്തിൽ വളരുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ നിരവധി തുറമുഖ പദ്ധതികളുമായി രംഗത്തെത്തിയത് കൂടാതെ വിദേശ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് അദാനി ഗ്രൂപ്പ് സമർപ്പിച്ച ടെൻഡർ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് സമിതി പരിഗണിക്കാനിരിക്കേയാണ് സിപിഐ(എം) വിഷയത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടെൻഡർ നടപടികളുമായി എങ്ങനെ മുന്നോട്ടുപോകാമെന്ന് സമിതി തീരുമാനിക്കും. സമിതിയുടെ ശുപാർശകൾ പരിഗണിച്ച് ഇക്കാര്യത്തിൽ മന്ത്രിസഭയാകും തീരുമാനമെടുക്കുക. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം പത്തിലേറെ തവണ ടെൻഡർ നീട്ടിവച്ചിരുന്നു. അദാനി പോർട്സ്, എസാർ പോർട്സ്, സ്രേ ആൻഡ് ഒഎച്ച്എൽ കൺസോർഷ്യം എന്നിവരാണ് ഇത്തവണ ടെൻഡർ രേഖകൾ വാങ്ങിയിരുന്നത്. എന്നാൽ, അദാനി, ടെണ്ടൽ നൽകിയതോടെ മറ്റെല്ലാവരും പദ്ധതിയോടെ മുഖം തിരിഞ്ഞു. അതിനിടെ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാകാൻ അദാനി തന്നെയാണ് നല്ലതെന്ന അഭിപ്രായവും ഒരു വിഭാഗത്തിനിടെ ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍