ജേക്കബ് തോമസിന്റെ കാര്യത്തിൽ വാളെടുക്കുന്നത് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം; ചരടു വലിക്കുന്നതു ടോം ജോസും; ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതിയിൽ എബ്രഹാമിനെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനിച്ചതു പ്രതിസന്ധിക്കു കാരണമായി; പരാതിയുടെ പിന്നിൽ രാഷ്ട്രീയ സമർദ്ദങ്ങളേക്കാൾ കൂടുതൽ ഉദ്യോഗസ്ഥ സമ്മർദ്ദം തന്നെ; വീണു കിട്ടിയ അവസരം വിനിയോഗിക്കാൻ രാഷ്ട്രീയക്കാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കാൻ അതിവിദഗ്ധമായി കരുക്കൾ നീക്കിയത് ഐഎഎസ് ലോബി. അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം വന്നതോടെയാണ് നിലപാട് കടുപ്പിച്ചത്. ജേക്കബ് തോമസിനെ മാറ്റിയാൽ മാത്രമേ അടങ്ങുവെന്ന് എബ്രഹാം തീരുമാനിച്ചു. ഇതോടെയാണ് മനോരമ അടക്കമുള്ള പത്രങ്ങളിൽ ജേക്കബ് തോമസിനെതിരെ വാർത്ത വരുന്നത്. ഇത് മനസ്സിലാക്കിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിയാൻ ജേക്കബ് തോമസ് കത്ത് നൽകിയത്.
തൊഴിൽവകുപ്പ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റുമായ ടോം ജോസ്, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസുകാർ ഗൂഢാലോചന സജീവമാക്കിയത്.
കൂടാതെ ടി.ഒ.സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി തേടുകയും ആരോപണം നേരിടുന്ന മറ്റ് ഐ.എ.എസ്, ഐ.ഐ.പി.എസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആരോപണങ്ങളും വിജിലൻസ് ഡയറക്ടർ പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസ് 200913കാലത്ത് തുറുമുഖ ഡയറക്ടറായിരിക്കെ സർക്കാറിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഐ.എ.എസ്. അസോസിയേഷൻ പ്രസിഡന്റ് ടോം ജോസിനെതിരെ വിജിലൻസ് കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ചവറ കെ.എം.എം.എല്ലിലെ മഗ്നീഷ്യം ഇടപാടിൽ തിരിമറിനടന്നുവെന്നാണ് കേസ്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ ജില്ലയിൽ 50 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മറ്റൊരു അന്വേഷണവും ടോം ജോസിനെതിരെ നടക്കുന്നുണ്ട്. വരുമാനത്തിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ച കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അനധികൃതമായ സന്പാദ്യം ഉപയോഗിച്ച് വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് കേസ്. കൊല്ലത്തുനടന്ന കൊക്കൂൺ അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനായിരുന്ന ഐ.ജി.ക്കെതിരെയും അന്വേഷണമുണ്ട്. ഇതിനിടെയാണ് കെഎം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജോമോൻ പുത്തൻപുരയ്ക്കിലന്റെ ഹർജി എത്തുന്നത്. ഇതിൽ വിജിലൻസ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു.
സഹാറാ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയെ ജയിലിടച്ച കെ എം എബ്രഹാം അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പേരെടുത്ത ഉദ്യോഗസ്ഥനായിരുന്നു. കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയും പുറത്തു കൊണ്ടു വന്നത് എബ്രഹാമാണ്. എന്നാൽ മനോരമാ കുടുംബാഗമായി എബ്രഹാം തനിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ ജേക്കബ് തോമസിന് എതിരായി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് പോലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സർക്കാരിന് രാജി കത്തും നൽകി. അത് മുഖ്യമന്ത്രി പിണറായി അംഗീകരിച്ചില്ല. തൊട്ടു പിറകെയാണ് ജേക്കബ് തോമസിന്റെ ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നത്. ഇത് ടോം ജോസും
നേരത്തെ ഊമക്കത്തുകളുടെപോലും അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ തങ്ങളുടെ പേരിൽ കേസെടുക്കുകയാണെന്നും ഇതു കൃത്യനിർവഹണത്തെ ബാധിക്കുമെന്നും മുതിർന്ന ഒരു സംഘം ഐ.എ.എസ്. ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകിയിരുന്നു. ജേക്കബ് തോമസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഐ.എ.എസ്. തലത്തിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നും അവർ പിണറായിയെ ധരിപ്പിച്ചു. പരാതികളില്ലാതെ, കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന നിരവധി ഉദ്യോഗസ്ഥരെ വിജിലൻസ് കാരണമില്ലാതെ വേട്ടയാടുകയാണെന്നും ഇതു സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രതിനിധികളെന്ന നിലയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.കെ.എം. ഏബ്രഹാം, പി.ജെ. കുര്യൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാർക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല.
ഐ.എ.എസ്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന് പരാതി ലഭിച്ചാൽ ഇക്കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തുകയും തുടർനടപടികൾക്ക് അനുമതി വാങ്ങുകയും വേണമെന്നു ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ചെയ്യാതെ ഡിവൈ.എസ്പിമാരെക്കൊണ്ട് കേസെടുപ്പിക്കുകയും എഫ്.ഐ.ആർ. തയാറാക്കി കള്ളന്മാരെപ്പോലെ കണക്കാക്കി നടപടികളുമായിമുന്നോട്ടുപോകുകയുമാണ് വിജിലൻസ് ചെയ്യുന്നത്. ജേക്കബ് തോമസ് ആവശ്യപ്പെടുന്നതുപോലെ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് കൂടിയായാൽ ഉദ്യോഗസ്ഥരെ അതിനകത്താക്കുകയും ചെയ്യാമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
ജോലിയുടെ ഭാഗമായോ മറ്റോ വിരോധമുള്ള ആർക്കും തങ്ങൾക്കെതിരെ പരാതി നൽകി ഇത്തരത്തിൽ പക തീർക്കാമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഐ.എ.എസുകാർ അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യുന്ന അന്തരീക്ഷം കേരളത്തിൽ മാത്രമേയുള്ളുവെന്നും ഐഎഎസുകാർ പറയുന്നു. ജേക്കബ് തോമസ് നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ തങ്ങൾക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കണം. അല്ലാത്തപക്ഷം ദീർഘകാലം സംസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചശേഷം കൊള്ളക്കാരാണെന്ന പേരുദോഷത്തോടെ പുറത്തുപോകേണ്ടിവരും. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദുമായി കൂടിയാലോചിച്ചശേഷമാണ് ഐ.എ.എസ് സംഘം മുഖ്യമന്ത്രിയെ കണ്ടത്.
ധനമന്ത്രി തോമസ് ഐസക്കുമായും അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഇക്കാര്യം ചർച്ച നടത്തിയിരുന്നു. മലബാർ സിമെന്റ്സ് അഴിമതിക്കേസിൽ ഉൾപ്പെടുത്താൻ ജേക്കബ് തോമസ് ശ്രമിക്കുന്നതായാണ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ആക്ഷേപമെന്നറിയുന്നു. പ്രതികാരം ചെയ്യുന്നതുപോലെയാണ് വിജിലൻസ് ഡയറക്ടർ പെരുമാറുന്നതെന്നും ഇവർ പരാതിപ്പെട്ടു. എന്നാൽ ഇത്തരം വാദങ്ങളിലൊന്നും അർഥമില്ലെന്നാണ് വിജിലൻസിന്റെ പ്രതികരണം. കൈകൾ ശുദ്ധമായ ആർക്കും ഒരു ഭീതിയുമില്ലാതെ സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമാണ് വിജിലൻസ് ഒരുക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ കേസെടുക്കുകയുള്ളുവെന്ന് അവർ പറയുന്നു.
Stories you may Like
- കോട്ടയത്ത് പിതാവ് പെൺമക്കളെ വക വരുത്താൻ തുനിഞ്ഞതിനു പിന്നിൽ!
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- പൊതുജനാഭിപ്രായം മറുനാടനൊപ്പം: ജോമോൻ പുത്തൻപുരയ്ക്കൽ
- കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം
- പത്തനംതിട്ട ജില്ലയിൽ 47 പേരുടെ കൈവശം കൂടുതൽ ഭൂമിയുള്ളതായി വിവരാവകാശ രേഖ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍