ഉപദേശകനായി ബെഹ്റ; സംവിധായികയായി സന്ധ്യ; പിഴക്കാതെ ചുവടുകൾ വച്ച് ശ്രീജിത്ത്; ഈഗോകൾ മാറ്റി വച്ച് എസ്പിമാരും ഡിവൈഎസ്പിമാരും സിഐമാരും അടങ്ങിയ സംഘം; ജിഷയുടെ കൊലപാതകിയെ പിടിച്ചത് പഴുതുകൾ ഇല്ലാത്ത അന്വേഷണ സംഘത്തിന്റെ മികവ് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെയ് 26നാണ് ദക്ഷിണമേഖലാ എഡിജിപിയായി ബി സന്ധ്യ ചുമതലയേറ്റത്. അന്ന് തന്നെ ജിഷ കൊലക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യംമുതൽ തുടങ്ങുമെന്ന് സന്ധ്യ വ്യക്തമാക്കുകയും ചെയ്തു. പിണറായി മന്ത്രിസഭയുടെ ആദ്യ യോഗ തീരുമാനങ്ങളിൽ ഒന്നും ജിഷാക്കേസ് അന്വേഷണം സന്ധ്യയെ ഏൽപ്പിക്കാനായിരുന്നു. കേസ് അന്വേഷണത്തിൽ സർക്കാർ കാട്ടിയ വിശ്വാസ്യതയോട് സന്ധ്യ നൂറു ശതമാനവും കൂറുപുലർത്തി. അന്വേഷണ സംഘത്തിൽ തനിക്ക് തൊട്ടു താഴെ ഐജിയായി എസ് ശ്രീജിത്ത് എത്തിയതോടെ ആത്മവിശ്വാസം കൂടി. ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ പെൺവാണിഭ സംഘത്തിന്റെ ഉറക്കം കെടുത്തിയ ശ്രീജിത്തിനെ പ്രത്യേക ഉത്തരവിലൂടെ എറണാകുളം റേഞ്ച് ഐജിയാക്കിയതോടെ സന്ധ്യയ്ക്ക് മികച്ച കീഴുദ്യോഗസ്ഥനുമായി. മുകളിൽ അന്വേഷണത്തിന് വേണ്ട നിർദ്ദേശം നൽകാൻ ലോക്നാഥ് ബെഹ്റയെന്ന ഡിജിപിയും.
അതീവ രഹസ്യമായി അന്വേഷണം നടത്താനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം റൂറൽ എസ്പിയായി ഉണ്ണിരാജയെ നിയമിച്ചു. അന്വേഷണ സംഘത്തിലുള്ളവർ തന്നെ അതത് പ്രദേശത്തിലെ ക്രമസമധാന ചുമലത നയിക്കുന്നതാണ് ഉത്തമമെന്ന ബെഹ്റയുടെ വിലയിരുത്തലായിരുന്നു ഇതിന് കാരണം. ഇതോടെ അന്വേഷണ വിവരങ്ങൾ മറ്റൊരു പ്രധാനിയിലേക്ക് അനാവശ്യമായി ചോർന്നെത്താനുള്ള സാധ്യത കുറഞ്ഞു. ലോക്കൽ പൊലീസും അന്വേഷണത്തിൽ സജീവമാകേണ്ട അവസ്ഥ വന്നു. അന്വേഷണത്തിലെ ഓരോ ഘട്ടവും സന്ധ്യ നേരിട്ട് വിലയിരുത്തി. ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോലും സന്ധ്യ പോയില്ല. മുഴുവൻ സമയവും കേസിന്റെ ഏകോപനമാണ് സന്ധ്യ നടത്തിയത്. ശ്രീജിത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്ന് സന്ധ്യ തന്നെ നിശ്ചയിച്ചു. ഇതിലൂടെ ആരും സ്വന്തം നിലയിൽ അന്വേഷണത്തിൽ ഇടപെടൽ നടത്തിയില്ലെന്ന് ഉറപ്പിച്ചു.
എഡിജിപിയുടെ നിർദ്ദേശമാണ് ഓരോരുത്തരും അനുസരിക്കുന്നതെന്ന തിരിച്ചറിവ് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഈഗോ ഇല്ലാതാക്കി. അങ്ങനെ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിൽ ആദ്യ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഈഗോയുടെ പേരിൽ കണ്ടില്ലെന്ന് നടിക്കാൻ സന്ധ്യ തയ്യാറായില്ല. ഇതിനൊപ്പം അതിസൂക്ഷ്മമായ അന്വേഷണവും ഈ കേസിൽ ഒത്തുചേർന്നതോടെ കൊല നടന്ന് 47-ാം ദിവസം കൊലയാളി വലയിലായി. ഇവിടെ യഥാർത്ഥ താരം സന്ധ്യയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ സമ്മതിക്കുന്നു. ആരും വേണ്ടാതെ ഉപേക്ഷിച്ച ചെരുപ്പിനെ ചൂണ്ടിക്കാട്ടിയത് ബഹ്റയാണ്. എന്നാൽ ചെരുപ്പിനെ പിന്തുടർന്ന് പ്രതിയെ കണ്ടെത്തിയത് സന്ധ്യയുടെ അന്വേഷണ ബുദ്ധി തന്നെയാണ്.
ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അതി സമർത്ഥമായി തന്നെ ചെയ്യാൻ എറണാകുളം റേഞ്ച് ഐജി ശ്രീജിത്തും ഒപ്പം കൂടി. ക്രൈംബ്രാഞ്ചിലെ ഐജിയെന്ന അന്വേഷണ പരിചയം ജിഷാക്കേസ് അന്വേഷണത്തിലേക്ക് ശ്രീജിത്തുകൊണ്ടു വന്നു. എസ്പിയായെത്തിയ ഉണ്ണിരാജയും ക്രൈംബ്രാഞ്ചിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥനാണ്. ഈ ഏകോപനങ്ങൾ പ്രതിയിലേക്ക് എത്താൻ സഹായകമായി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധു, ഡിവൈഎസ്പിമാരായ ശശിധരൻ, സോജൻ എന്നിവരും സത്യസന്ധമായി തന്നെ ഉപദേശങ്ങൾ പിന്തുടർന്നു. പെരുമ്പാവൂർ, കുറുപ്പംപടി സിഐമാരായി പുതിയ സംഘത്തിലെ അംഗങ്ങളായ ബൈജു പൗലോസിനെയും ഷംസുവിനെയും നിയമിച്ചതോടെ എല്ലാം അതിവേഗത്തിലായി. പെരുമ്പാവൂർ ഡിവൈഎസ്പിയായി കെ.എസ്.സുദർശനും അന്വേഷണത്തിലെ പ്രധാന പങ്കാളിയായി.
സമീപവാസികളുടെ മൊഴി രേഖപ്പെടുത്താൻ എഡിജിപി ബി.സന്ധ്യ നേരിട്ടെത്തി. കൊലയാളിയെ കണ്ടെത്താൻ അറിയാവുന്ന മുഴുവൻ വിവരങ്ങളും പൊലീസിനെ അറിയിക്കേണ്ടത് ആവശ്യമാണെന്ന് എഡിജിപി വിശദീകരിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ച ബി.സന്ധ്യ കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായി മൂന്നു മണിക്കൂർ ചെലവഴിച്ചു. അറിയാവുന്ന മുഴുവൻ വിവരങ്ങളും സംശയങ്ങളും റൂറൽ എസ്പി പി.എൻ.ഉണ്ണിരാജൻ, എസ്പി പി.കെ.മധു എന്നിവരടക്കമുള്ളവർക്കു കൈമാറണമെന്നു നാട്ടുകാരോട് അഭ്യർത്ഥിച്ചു. കുറുപ്പംപടി വട്ടോളിപ്പടിയിൽ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ച ശേഷം, കേസിൽ മൊഴി കൊടുത്ത അയൽവാസികളുമായി എ!ഡിജിപി സംസാരിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിച്ചു. ഇതോടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊലപാതകിയെന്ന് ഉറപ്പിച്ചു. ബെഹ്റ എത്തിയതോടെ ചെരുപ്പും നിർണ്ണായക തെളിവായി. രാജേശ്വരിയെ വാടക വീട്ടിലേക്കു മാറ്റാനുള്ള നീക്കം റവന്യു വകുപ്പ് ഉപേക്ഷിച്ചതും സന്ധ്യയുടെ നിർദ്ദേശത്തെ തുടർന്നാണ്. കൊലയാളിയെ പിടികൂടുംവരെ രാജേശ്വരിയുടെ സുരക്ഷ ഉറപ്പാക്കാൻ അതാണു നല്ലതെന്ന പൊലീസിന്റെ അഭിപ്രായം മാനിച്ചാണു വാടകവീടു കണ്ടെത്താനുള്ള നീക്കം ഉപേക്ഷിച്ചത്.
പിന്നീട് കണ്ടതു കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശാസ്ത്രീയമായ തെളിവുശേഖരണം. കൊല നടന്ന ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം പാളിയെന്ന ആരോപണം നിലനിൽക്കെയാണു കുറ്റാന്വേഷണത്തിലെ ഏറ്റവും വിശ്വസനീയമായ ഡിഎൻഎ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസ് വിജയിച്ചത്. ജിഷയുടെ കടിയേറ്റ കൊലയാളി തിരികെ കടിച്ചപ്പോൾ ജിഷയുടെ ചുരിദാറിൽ പറ്റിയ ഉമിനീരാണ് കേസിൽ പൊലീസിനു ലഭിച്ച ആദ്യ പിടിവള്ളി. അതിൽ കൊലയാളിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞു. എന്നാൽ ജിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോവാൻ വീട്ടിൽനിന്ന് ആംബുലൻസിലേക്കു നീക്കിയ ആരെങ്കിലും അറിയാതെ തുപ്പിയപ്പോൾ തെറിച്ചു വീണതാണോ ഈ ഉമിനീരെന്നു സംശയിച്ചിരുന്നു. മൃതദേഹത്തിനു ദുർഗന്ധമുണ്ടായിരുന്നതിനാൽ അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലായിരുന്നു. എന്നാൽ ജിഷ കൊലയാളിയെ മാന്തിയപ്പോൾ നഖത്തിനുള്ളിൽ പറ്റിയ ചർമ്മ കോശങ്ങളിലെ ഡിഎൻഎയും ഉമിനീരിലെ ഡിഎൻഎയും പൊരുത്തപ്പെട്ടതോടെ ഈ ഫൊറൻസിക് തെളിവ് അതിശക്തമായി. ചെരുപ്പിലെ ഡിഎൻഎ കാര്യങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു.
കഴുത്തിൽ കുത്തേറ്റു താഴേക്കുവീണ ജിഷയുടെ രക്തത്തുള്ളി കൊലയാളിയുടെ റബർ ചെരിപ്പിലേക്കു തെറിച്ചു വീണിരുന്നു. ഇതു ശ്രദ്ധിക്കാതിരുന്ന കൊലയാളി വീടിനു സമീപത്തെ കനാലിലേക്ക് ഇറങ്ങി. കനാലിലെ നീരൊഴുക്ക് അപ്പോൾ നിലച്ചിരുന്നതിനാൽ ചെരിപ്പിലെ രക്തത്തുള്ളി കഴുകിപ്പോയില്ല. കനാലിലെ പശിമയുള്ള ചെളിയിൽ ചെരിപ്പു പുതഞ്ഞതോടെ കൊലയാളിക്കു വേഗത്തിൽ നടക്കാൻ കഴിയാതെയായി. ചെരിപ്പ് കയ്യിൽ ഊരിപ്പിടിച്ചു കനാൽ വരമ്പിലേക്കു കയറിയ കൊലയാളി ചെളിപുരണ്ട ചെരിപ്പ് റോഡരികിൽ ഉപേക്ഷിച്ചു. എന്നാൽ കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള തെളിവായി മാത്രം ആദ്യ അന്വേഷണ സംഘം ഇതിനെ കണ്ടു. ഈ ചെരുപ്പുകളെ കാനാലിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടുകാരണം പ്രതി അഴിച്ചു വച്ചതാണെന്ന ബെഹ്റയുടെ അന്വേഷണ ബുദ്ധി സന്ധ്യ അക്ഷരംപ്രതി ഉൾക്കൊണ്ടു. അങ്ങനെയാണ് ചെരുപ്പുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. എല്ലാ ഡിഎൻഎയും ഒന്നാണെന്ന് വന്നതോടെ ഈ നീക്കവും ഫലം കണ്ടു.
ജിഷ കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഏപ്രിൽ 27 മുതൽ പിറ്റേന്ന് 29 വരെ പെരുമ്പാവൂർ കുറുപ്പംപടി മേഖലയിലെ സെൽ ഫോൺ ടവറുകൾ വഴി 27 ലക്ഷം മൊബൈൽ ഫോൺ സിഗ്നലുകളാണ് കടന്നു പോയത്. ഇവ ഓരോന്നും പരിശോധിച്ച സൈബർ പൊലീസ് 38–ാം ദിവസം സംശയകരമായ 200 ഫോൺ നമ്പറുകളും അവയുടെ ഉടമകളുടെ പേരുകളും അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണ സംഘം ആദ്യം ചെയ്തത് ഇതിൽ ഏതെല്ലാം നമ്പറുകൾ, ജിഷ കൊല്ലപ്പെട്ട 28 നു ശേഷം നിർജീവമാണെന്നു കണ്ടെത്തുകയാണ്. ഇത്തരത്തിലുള്ള 26 നമ്പറുകൾ കണ്ടെത്തി. അതിൽ ജിഷയുടെ വീടിന് ഏറ്റവും സമീപമുള്ള 10 നമ്പറുകൾ ഉണ്ടായിരുന്നു. അതിൽ ഒരു നമ്പറിന്റെ പ്രത്യേകത അന്വേഷണ സംഘം ശ്രദ്ധിച്ചു. സംഭവം നടന്ന രാത്രി അതിൽനിന്ന് ഒരു കോൾ പുറത്തേക്കു പോയിട്ടുണ്ട്. അത് അസമിലേക്കാണ്.
ഈ നമ്പർ ഉപയോഗിച്ച ഫോൺ തിരിച്ചറിഞ്ഞതോടെ അതേ ഫോണിൽ പിന്നീടുള്ള ദിവസങ്ങളിൽ മറ്റു രണ്ടു പുതിയ സിമ്മുകൾ കൂടി ഉപയോഗിച്ചതായി കണ്ടെത്തി. പിന്നീട് ഈ ഫോൺ ഉപയോഗിച്ചയാളുടെ സഞ്ചാരം പിൻതുടർന്ന് ഒരു സംഘം പൊലീസുകാർ അസമിലേക്കു തിരിച്ചു. അതിനിടയിൽ അതേ ഫോൺ പുതിയ സിം നമ്പറിൽ തമിഴ്നാട് കാഞ്ചീപുരത്തെ ടവർ ലൊക്കേഷനിൽ തെളിഞ്ഞു. അങ്ങനെ പ്രതി പടിയിലൂമായി. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബെഹ്റയുടെ വിദഗ്ധ ഉപദേശത്തിന്റെ കരുത്തിൽ സന്ധ്യ തന്നെയാണ് ഈ നീക്കങ്ങൾക്ക് ബുദ്ധി പകർന്നത്. കണ്ണൂരിലെ സൈബർ വിദഗ്ധരാണ് ഇതിന് തുണയായ മറ്റൊരു ഘടകം. മൊബൈൽ ഫോണുകളുടെ വിലയിരത്തലും വിവര ശേഖരണവും അതിവേഗം ഇവർ നിർവ്വഹിച്ചു. ഇതും പ്രതിയിലേക്ക് വേഗത്തിൽ കാര്യങ്ങളെത്താൻ കാരണമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്