പുലർച്ചെയാകുമ്പോൾ സാധാരണ കുട്ടികളെ പോലെ അവൾ ചിരിച്ചും കളിച്ചും നടക്കും; കണ്ടാൽ ആർക്കും ഒന്നും തോന്നില്ല; വൈകുന്നേരം വീണ്ടും ഡയാലിസിസ് തുടങ്ങിയില്ലെങ്കിൽ ജീവൻ കാക്കാനും കഴിയില്ല; ജന്മനാ ഒരു വൃക്ക മാത്രമുള്ള പത്തുവയസുകാരിക്ക് അത് കൂടി തകരാറിലായപ്പോൾ ഒന്നും കൂട്ടിയാൽ കൂടില്ലെന്ന നിരാശയിൽ കുടുംബം; കോതമംഗലം നെല്ലിക്കുഴിയിൽ ആദിത്യയുടെ ജീവരക്ഷയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:'അവളെ ഒന്നും അറിയിച്ചിട്ടില്ല.സഹായം തേടുന്നതിനെക്കുറിച്ച് ആരോപറഞ്ഞ് അറിഞ്ഞ അവൾ, ഇതിന്റെ പേരിൽ രണ്ട് ദിവസം ഞങ്ങളോട് മിണ്ടിയില്ല. എന്തുചോദിച്ചാലും തുറിച്ച് നോക്കും.മനസ്സിൽ വല്ലാത്ത വിഷമം തോന്നി.ഇതുവരെ ആരെയും ഒന്നും അറിയിച്ചിട്ടില്ല.ഇപ്പോൾ കൂട്ടിയാൽ കൂടില്ല .എന്റെ മകളെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരണം.ഞങ്ങൾക്ക് അവൾമാത്രമേയുള്ളു.സഹായിക്കണം...തൊഴുകൈകളോടെ മധു ഇത് പറയുമ്പോൾ മിഴികൾ ഈറനഞ്ഞിരുന്നു.
നെല്ലിക്കുഴി പഞ്ചായത്തിലെ പൂവത്തൂർ പാറക്കാട്ടുകുടി മധുവിന്റെയും അനിലയുടെയും ഏക മകളാണ് 10 വയസുകാരി ആദിത്യ.പിറന്നത് മുതൽ ഒരു കിഡ്നിയുമായിട്ടായിരുന്നു അടുത്തകാലം വരെ ആദിത്യ ജീവിച്ചത്.വിധിവിളയാട്ടത്തിൽ നിലവിൽ പ്രവർത്തിച്ചുവന്നിരുന്ന കിഡ്നിയും പണിമുടക്കി.കഴിഞ്ഞ ഏതാനും വർഷങ്ങളായി മകളുടെ ജീവൻ നിർത്താൻ ഒട്ടോറിക്ഷാ ഡ്രൈവറായ മധു നെട്ടോട്ടത്തിലാണ്.മാസം ശരാശരി മുപ്പതിനായിരം രൂപയെങ്കിലും വേണമെന്നതാണ് നിലവിലെ സ്ഥിതി.
ഇതിനകം തന്നെ ലക്ഷങ്ങൾ ചികത്സയ്ക്കായി ചെലവായി.ഇതേത്തുടർന്ന് കുടുബം വൻ സാമ്പത്തിക പ്രതിസന്ധിയിലുമായി.ഈ സാഹചര്യത്തിലാണ് വിവരമറിഞ്ഞ് നാട്ടുകാരിൽ ചിലർ സഹായഹസ്തവുമായി എത്തിയത്.ഇപ്പോൾ ഇവരുടെ നേതൃത്വത്തിൽ ആദിത്യാ ചികിത്സാ സഹായ നിധി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാൻ ഇന്ന് സഹായനിധി ഭാരവാഹികൾ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മകളുടെ രോഗാവസ്ഥയെക്കുറിച്ച് വിതുമ്പലോടെയാണ് മധു വിവരിച്ചത്.ഒരുഘട്ടത്തിൽ നിയന്ത്രണം വിട്ട് കരഞ്ഞ മധുവിനെ ഒപ്പമുണ്ടായിരുന്നവർ ആശ്വാസിപ്പിക്കുന്നതും കാണാമായിരുന്നു.
നിലവിൽ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പെരിട്ടോണിയൽ ഡയാലീസീസ് (സി എ പി ഡി)വഴിയാണ് ആദിത്യയുടെ ജീവൻ നിലനിർത്തുന്നത്.പുലർച്ചെയാവുന്നതോടെ സാധാരണ കുട്ടികളെപ്പോലെ അവൾ ചിരിച്ചും കളിച്ചും നടക്കും.കണ്ടാൽ രോഗമുള്ള കുട്ടിയാണെന്ന് തോന്നുകയേ ഇല്ല. വൈകുന്നേരമാവുമ്പോൾ വീണ്ടും ഡയാലസീസ് ആരംഭിച്ചില്ലങ്കിൽ ജീവൻ പിടിച്ചുനിർത്താൻ വഴിയില്ലതാണ് വസ്തുത.കോതമംഗലം ഗ്രീൻവാലി സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആദിത്യ പഠിത്തത്തിലും മിടുക്കിയാണ്.
മുതിർന്ന ആളുകളിൽ രക്തത്തിൽ ക്രീയാറ്റിന്റെ ആളവ് സാധാരണ 1-ൽ താഴെയാണ്.ഈ കരുന്നിന്റെ ശരീരത്തിൽ ഇത് ഇപ്പോൾ 10.5 എന്ന അത്യന്തം അപകടകരമായ അളവിൽ എത്തിയിരിക്കുകയാണ്.ഓപ്പറേഷൻ നടത്തി കിഡ്നി മാറ്റിവെക്കുക എന്നതല്ലാതെ ഇതിന് ശാശ്വതമായ മറ്റൊരു പോംവഴിയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ചികിത്സക്കായി 20 ലക്ഷത്തോളം രൂപ ചെലവ് വേണ്ടിവരും. കഴിഞ്ഞ എട്ടു വർഷക്കാലമായി നടത്തി വന്ന തന്റെ മകളുടെ ചികിത്സക്കായി ആരുടെ മുന്നിലും സഹായം ചോദിക്കാൻ തയ്യാറാകാത്ത മധുവിന് ഇപ്പോൾ അതിന് കഴിയുന്നില്ല.
ജനപ്രതിനിധികളായ ആന്റണി ജോൺ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.പരീത്, മറ്റ് ജനപ്രതിനിധികളായ എ. ആർ.വിനയൻ, എം.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പി.എ.എം..ബഷീർ ചെയർമാനായും സി.സതീഷ്ബാബു കൺവീനറായും പി.എം.അബ്ദുൽ ഷുക്കൂർ ട്രഷറർ ആയും രൂപീകരിച്ചിട്ടുള്ള എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടുന്ന സഹായ നിധി കമ്മിറ്റിയാണ് ആദിത്യയുടെ ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.
ചികിത്സക്കുള്ള ഭാരിച്ച തുക സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ആദിത്യയുടെ നാട്ടിൽ നിന്നുമാത്രം കണ്ടെത്താൻ കഴിയില്ലെന്നുള്ള യാഥാർഥ്യം മുൻനിർത്തിയാണ് ഇക്കാര്യത്തിൽ നാടിനപ്പുറമുള്ള സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് സഹായനിധി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റണി ജോൺ എംഎൽഎ അടക്കം പങ്കെടുത്ത വാർത്താ സമ്മേളനം സംഘടിപ്പിച്ചത്. ആദിത്യ ചികിത്സാ നിധിയിലേക്ക് വിവരമറിഞ്ഞയുടൻ അരലക്ഷംരൂപ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ 'മോർണിങ് സെവൻസ്' വാഗ്ദാനം ചെയ്തിരുന്നു. കച്ചവടക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമെല്ലാമടങ്ങുന്ന മോർണിങ് സെവൻസിലെ താരങ്ങൾ സ്വന്തം കയ്യിൽ നിന്നുമാണ് ആദിത്യക്കുള്ള അരലക്ഷംരൂപ കണ്ടെത്തി നൽകാൻ തീരുമാനിച്ചത്.
ഇങ്ങനെ സ്വരൂപിക്കുന്ന സഹായധനത്തിന്റെ ആദ്യഗഡു കോതമംഗലം പ്രസ്സ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ മോർണിങ് സെവൻസ് ഭരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. കായിക കൂട്ടായ്മയായ മോർണിങ് സെവൻസ് കാണിച്ച ഈ മാതൃക പിന്തുടർന്ന് ആദിത്യയുടെ ചികിത്സാചെലവ് പൊതുസമൂഹം ഏറ്റെടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.ആദിത്യ ചികിത്സാ സഹായ ദൗത്യത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ജാതി-മത-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ട് വരണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെല്ലിക്കുഴി ശാഖയിലാണ് ആദിത്യ ചികിത്സാ സഹായ നിധിയുടെ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുള്ളത്. അക്കൗണ്ട് നമ്പർ : 00000037627625543ഉം IFSC കോഡ് SBIN0070992ഉം ആയുള്ള അക്കൗണ്ടിലേക്കാണ് സഹായധനം സ്വീകരിക്കുന്നത്. ഇതനുസരിച്ചുള്ള എല്ല പിന്തുണയും എല്ലാ വിഭാഗം ആളുകളിൽ നിന്നുമുണ്ടാകണമെന്ന് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം.പരീതും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
\
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ആർ.വിനയൻ, വാർഡ് മെമ്പർ എം.കെ.സുരേഷ്, ചികിൽസാ സഹായ കമ്മിറ്റി ചെയർമാൻ പി. എം.ബഷീർ, കൺവീനർ സി.സതീഷ് ബാബു, അബ്ദുൽ ഷുക്കൂർ, സി.കെ.സത്യൻ, ശശി പൂവത്തൂർ, ആദിത്യയുടെ പിതാവ് മധു, മോർണിങ് സെവൻസ് ഭാരവാഹികളായ പ്രസിഡന്റ് :പി.എം.നൗഷാദ്, സെക്രട്ടറി: പി.എം.നാസർ, രക്ഷാധികാരികളായ :റഷീദ് കാരയിൽ, സലാം കവാട്ട്, ട്രഷറർ:മീരാൻ ചാത്തനാട്ട്, ജോയിന്റ് സെക്ട്ടറി :റെജി കുറ്റിലഞ്ഞി, ഫാരിസ്.എം.ബി, യാസർ അയ്യൂട്ടിപ്പടി ,എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍