വിവാഹം കഴിച്ചതിന്റെ പേരിൽ വയനാട്ടിൽ നിരവധി ആദിവാസികൾ ജയിലിൽ! ആധാരവും നികുതിച്ചീട്ടുമില്ലാത്തതിനാൽ ജാമ്യം കിട്ടുന്നില്ല;'പോക്സോ' നിയമത്തിനെതിരെ പ്രതിഷേധം ശക്തം; വിശദമായ പഠനം നടത്താമെന്ന് ഒടുവിൽ മന്ത്രി ജയലക്ഷ്മി
കെ വി നിരഞ്ജൻ
കൽപ്പറ്റ:. കോടികൾ കട്ടുമുടിച്ചവരും കൊലപാതകികളും നെഞ്ച് വിരിച്ച് നടക്കുന്ന ഈ നാട്ടിൽ ആചാരപ്രകാരം വിവാഹം കഴിച്ചു എന്ന കുറ്റത്തിന് ജയിലിൽ കിടക്കുന്നവരുണ്ടെന്ന് കേട്ടാൽ ഞെട്ടരുത്.! അതും നിർധനരും നിരാംലംബരുമായ ആദിവാസികൾ. ആഫ്രിക്കയിലൊന്നുമല്ല. പ്രബുദ്ധകേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് ഒരു മന്ത്രിയുള്ള വയനാട്ടിൽ നിന്നാണ് സംഭവം. ഇവിടെ പണിയ കാട്ടുനായ്ക്ക സമുദായത്തിൽ പെട്ട നിരവധിപേർ ഇന്ന് കല്യാണം കഴിച്ചതിന്റെ പേരിൽമാത്രം ജയിലാണ്.പ്രായപൂർത്തിയാകാത്ത പെണ്ണിനെ കല്യാണം കഴിച്ചതാണ് ഇവരെ കുടുക്കിയത്. ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) ചുമത്തിയാണ് ഈ യുവാക്കളെ ജയിലിലാവുന്നത്.
പണിയ വിഭാഗത്തിൽ പെണ്ണും ചെക്കനും ഇഷ്ടപ്പെട്ടാൽ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെൺകുട്ടി വയസ്സറിയിച്ചാൽ ഇഷ്ടപ്പെട്ടയാളോടൊപ്പം താമസിക്കാമെന്നതാണ് സമുദായ കീഴ് വഴക്കം. ഊരിൽ ഉത്സവമോ മറ്റെന്തെങ്കിലും പരിപാടികളോ നടക്കുമ്പോൾ പെൺകുട്ടി ചെറുക്കന്റെ വീട്ടിലത്തെി താമസം തുടങ്ങും. ഇങ്ങനെ ഒന്നിച്ചു താമസിക്കുന്ന വിവരം ലഭിച്ചാൽ പൊലീസ് യുവാക്കളെ പിടിച്ചുകൊണ്ടുപോയി കടുത്ത കുറ്റകൃത്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർക്കുകയാണെന്നാണ് ആക്ഷേപം. 'ഭർത്താവ്' ജയിലിലാകുന്നതോടെ പെൺകുട്ടികളുടെ ജീവിതവും നിയമക്കുരുക്കിലാകും. കൈക്കുഞ്ഞുങ്ങളുമായി കേസ് നടത്താനത്തെുന്നവരുമുണ്ട്. വയനാട്ടിൽ മുപ്പതിലധികം ആദിവാസി യുവാക്കളാണ് 'പോക്സോ' പ്രകാരം ജയിലിലുള്ളത്. ഇവരിലേറെയും പണിയ വിഭാഗക്കാരാണ്.
മിക്കവരും 'പോക്സോ'യും ഒപ്പം 376ാം വകുപ്പും ചുമത്തുന്നതോടെ പിന്നീട് ജാമ്യം പോലും കിട്ടാത്ത അവസ്ഥയിൽ കാലങ്ങളായി തടവറയിൽ കഴിയുന്നവർ ഒരുപാട്. ജാമ്യ ഉടമ്പടി പൂർത്തിയാകണമെങ്കിൽ ഒറിജിനൽ ആധാരം വേണമെന്നതിനാൽ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി യുവാക്കൾ ജാമ്യം കിട്ടിയാലും ജയിലഴികൾക്കുള്ളിൽ തന്നെയാവും. പണിയ വിഭാഗക്കാർ പരമ്പരാഗതമായി ചെറുപ്രായത്തിൽ വിവാഹിതരാവുന്നത് പതിവാണ്. ഇതിനെതിരെ ബോധവത്കരണവും നടക്കാറില്ല. ഈ സാഹചര്യത്തിൽ, 'പോക്സോ' കേസുകൾ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.വയനാട് ചൈൽഡ് ലൈനിന്റെ കണക്കനുസരിച്ച് 2010 ഏപ്രിൽ മുതൽ 2015 മാർച്ച് വരെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 66 പരാതികളാണ് ലഭിച്ചത്. ഇതിലേറെയും ആദിവാസി കോളനികളിൽനിന്നാണ്.
മാദ്ധ്യമം ദിനപ്പത്രത്തിന്റെ വയനാട് ലേഖകൻ എൻ.എസ് നിസാർ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ വെളിപ്പെട്ടത്.മുത്തങ്ങ കാടിനോടടുത്ത കല്ലൂർ തിരുവണ്ണൂർ കോളനിയിലെ കൊച്ചുകൂരയിൽ വെള്ളയും കുടുംബവും പട്ടിണിയിലായത് നിസാർ ഉദാഹരണ സഹിതം ചുണ്ടജക്കാട്ടുന്നു. വികലാംഗനായ വെള്ളക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻപോലും കഴിയില്ല. മൂത്ത മകൻ ബാബുവും ജന്മനാ വികലാംഗനാണ്. ഇഷ്ടികക്കളത്തിൽ പണിക്കുപോകുന്ന 19 വയസ്സുള്ള രണ്ടാമത്തെ മകൻ ശിവദാസാണ് ഒമ്പതംഗങ്ങളുള്ള ഈ കുടുംബത്തിന്റെ അത്താണി. ഇളയ മൂന്നു സഹോദരങ്ങളുടെ പഠനഭാരവും ശിവദാസിന്റെ ചുമലിലാണ്. എന്നാൽ, ഒന്നര മാസമായി ശിവദാസ് പോക്സോ നിയമപ്രകാരം ജയിലിലാണ്. അതോടെ കുടുംബം പട്ടിണിയിലായി.
ഈ നിയമത്തിന്റെ കുരുക്കിൽപെട്ട് യുവതികളും ദുരതത്തിലായെന്ന് തുടർ അന്വേഷണങ്ങൾ വ്യക്തമാവുന്നു. മുത്തങ്ങ കാടിനോടടുത്ത കല്ലൂർ തിരുവണ്ണൂർ കോളനിയിലെ വെള്ളയുടെ 19 വയസ്സുള്ള മകൻ ശിവദാസാണ് ഗോത്രാചാരപ്രകാരം വിവാഹം കഴിച്ചപെൺകുട്ടിയിപ്പോൾ റെസ്ക്യൂഹോമിലാണ്. പോക്സോ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതൽ ശിവദാസൻ മാനന്തവാടി ജില്ലാ ജയിലിലായത്. രണ്ടുതവണ ജാമ്യഹരജി നൽകിയെങ്കിലും കോടതി തള്ളി. ബുധനാഴ്ച വീണ്ടും ജാമ്യഹരജി കോടതി പരിഗണിക്കുന്നുണ്ട്. ശിവദാസൻ ജയിലിലായതോടെ ഭാര്യയായ പെൺകുട്ടിയെ നിയമം അനുശാസിക്കുന്ന തരത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ള്യു.സി) നിർദേശ പ്രകാരം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
നിയമപ്രകാരം ഇത്തരത്തിലുള്ള പെൺകുട്ടികളെ കോടതി മൊഴിയെടുക്കുന്നതുവരെ വീട്ടിലേക്ക് പറഞ്ഞയക്കില്ല. അടുത്ത ബന്ധുക്കളല്ലാതെ ആരെയും കാണിക്കുകയുമില്ല. പെൺകുട്ടിയുടെ സുരക്ഷ മുൻനിർത്തിയും കുറ്റക്കാർ സ്വാധീനിക്കുന്നത് ഒഴിവാക്കാനും കൂടിയാണിത്. അന്നുമുതൽ കോളനിയിലുള്ള അമ്മയും അച്ഛനും മകളെ കാണണമെന്ന് ഏറെ കൊതിച്ചു. ദുരിതം പിടിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി, കിലോമീറ്ററുകൾ താണ്ടി അത്താഴപ്പട്ടിണിക്കാരായ അവർ കൽപറ്റയിൽ സി.ഡബ്ള്യു.സിയുടെ സിറ്റിങ്ങിനത്തെി അപേക്ഷ നൽകി. ഇവിടെനിന്നുള്ള കത്തുമായി പിന്നീട് മാനന്തവാടിയിലെ 'സമഖ്യ' കേന്ദ്രത്തിൽ നേരിട്ടത്തെണം. നിരവധി അസുഖങ്ങളുള്ള അമ്മക്ക് ഇതിന് കഴിയില്ളെന്നറിയിച്ചതോടെ പെൺകുട്ടിയെ നേരിട്ട് കോളനിയിലത്തെിക്കണമെന്ന് സി.ഡബ്ള്യു.സി ഡിസംബർ ഏഴിന് നിർദേശിച്ചു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല.
തിങ്കളാഴ്ച നടന്ന സിറ്റിങ്ങിലും വീട്ടുകാർ അപേക്ഷ നൽകി. അപ്പോഴാണ് പെൺകുട്ടിയെ ഇതുവരെ അമ്മയെ കാണിച്ചില്ളെന്ന കാര്യം സി.ഡബ്ള്യു.സി പോലും അറിയുന്നത്. ഇതോടെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പെൺകുട്ടിയുമായി അധികൃതർ കോളനിയിലത്തെിയത്. ഒരു മണിക്കൂറോളം അമ്മയും മകളും സംസാരിച്ചു. കുട്ടിത്തം വിട്ടുമാറാത്ത അവൾ അമ്മയോട് ചേർന്നുനിന്നു. വാക്കുകൾ മുറിഞ്ഞു. ഉടൻ തന്നെ തിരിച്ചുപോവുകയും ചെയ്തു. ആദിവാസികൾക്കു മേൽ പോക്സോ നിയമം കൃത്യമായി ചാർത്തുന്ന അധികൃതർ ഇതിനുശേഷമുള്ള നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്നുവെന്ന് ആക്ഷേപമുണ്ട്. വയനാട് ജില്ലാ കോടതിയിൽ ഇപ്പോൾ 90 പോക്സോ കേസുകളാണുള്ളത്.
ഇതിൽപ്പെട്ട മുപ്പതോളം യുവാക്കൾ മാനന്തവാടി ജില്ലാ ജയിലിലും വൈത്തിരി സബ് ജയിലിലും കഴിയുകയാണ്. ഒരു വർഷത്തിനുള്ളിൽ വിചാരണ തീർക്കണമെന്നാണ് നിയമമെങ്കിലും ഇത് നീളുകയാണ്. ജാമ്യത്തിന് സ്വന്തം ആധാരം ഈട് വെക്കണം. ഇതില്ലാത്തതിനാൽ യുവാക്കൾക്ക് ജാമ്യം പോലും കിട്ടുന്നില്ല. അഴിക്കുള്ളിലായ യുവാക്കളുടെ ദുരിതം പോലത്തെന്നെയാണ് പുറത്ത് കഴിയുന്ന ഭാര്യമാരായ പെൺകുട്ടികളുടെ അവസ്ഥയും. ചിലർ ഗർഭിണികളാണ്. മറ്റു ചിലർ കൈക്കുഞ്ഞുങ്ങളുള്ളവരും. ജയിലിൽ കഴിയുന്ന ഭർത്താക്കന്മാരെ കാണാൻ എത്തുന്ന ഈ ബാലികമാർ ജയിൽ ജീവനക്കാർക്കും വേദനക്കാഴ്ചയാണ്.
അതേസമയം വിഷയം സേഷ്യൽമീഡിയയിലടക്കം കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ മന്ത്രി ജയലക്ഷ്മി പ്രതികരണവുമായി രംഗത്തത്തെിയിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാൻ 2012ൽ നിലവിൽ വന്ന പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് പ്രകാരം നിരപരാധികളായ ആദിവാസികൾ തടവറയിലാക്കപ്പെടുന്നതിനെതിരെ വിശദമായ പഠനം നടത്തുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി തിരുവനന്തപുരത്ത് അറിയിച്ചത്. പണിയകാട്ടുനായ്ക്ക ഗോത്രവിഭാഗത്തിൽപെട്ട നിരവധി യുവാക്കൾ ജയിലിൽ കഴിയുന്നതായ വാർത്തയത്തെുടർന്ന് ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി (പട്ടികവർഗ വകുപ്പ്) സുബ്രതോ ബിശ്വാസിന് മന്ത്രി നിർദ്ദേശം നൽകി.
ഇത്തരം സമൂഹങ്ങൾക്കിടയിൽ ഇത് തടയാൻ ശക്തമായ ബോധവത്കരണം നടത്താനും കേസിൽ കുടുങ്ങി ജയിലിൽ കഴിയുന്ന നിരപരാധികൾക്ക് നിയമപരിരക്ഷ നൽകാനും പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ വിവാഹപ്രായമത്തെുന്നതിനുമുമ്പ് ഗോത്രാചാരപ്രകാരം വിവാഹിതരാകുന്നവർക്ക് ജയിൽ ശിക്ഷയിൽനിന്ന് നിയമപരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് വിശദമായി പഠിക്കണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ജയലക്ഷ്മി അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്