രാജീവ് വധക്കേസിൽ പ്രതി ചേർത്തിട്ടും മുതിർന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി; അറസ്റ്റ് ചെയ്യേണ്ട ചോദ്യം ചെയ്താൽ മതിയെന്ന നിലപാട് അസ്വസ്ഥമാക്കുന്നത് സമാന കുറ്റത്തിന് 85 ദിവസം ജയിലിൽ കിടന്ന ദിലീപിന്റെ അനുയായികൾക്ക്; ജിഷ്ണു കേസിലെ പബ്ലിക് പ്രോസിക്യൂഷൻ പദവിയിൽ നിന്നും ഈ ആഴ്ച തന്നെ ഉദയഭാനുവിനെ പുറത്താക്കിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജനപ്രിയ നായകനായിട്ടും ദിലീപിന് ഇരട്ട നീതിയാണോ ലഭിച്ചത്? അതേ എന്നാണ് ഫാൻസുകാർ പറയുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ വി.എ. രാജീവ് ചാലക്കുടിയിൽ കൊല്ലപ്പെട്ട കേസിൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിന് നോട്ടീസ് നൽകി ചോദ്യംചെയ്യാൻ തടസ്സമില്ലെന്ന് ഹൈക്കോടതി പറയുന്നു. അറസ്റ്റിനുള്ള വിലക്കുണ്ട്. ഉദയഭാനുവിനെതിരെ ആരോപിച്ച അതേ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. എന്നിട്ടും ദിലീപിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചത് 85 ദിവസമാണ്. ഹൈക്കോടതി ഉദയഭാനുവിനോട് കാട്ടിയ നീതി ദിലീപിന് നിഷേധിച്ചുവെന്നാണ് ഫാൻസുകാരുടെ നിലപാട്. ഇതും വരും ദിനങ്ങളിൽ ചർച്ചയാക്കും.
ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജിയിലാണ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിലപാട് എടുത്തത്. കേസിൽ ഉദയഭാനു പ്രതിയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഒന്നുമുതൽ ആറുവരെ പ്രതികളെ അറസ്റ്റ് ചെയ്തു. അതിനാൽ സ്വാഭാവികമായും ഏഴാംപ്രതിയാകും. ഫോൺസംഭാഷണങ്ങളുടെ വിവരം ഉൾപ്പെടെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ പൊലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ഹർജി 23-ലേക്ക് മാറ്റി. ഇതേ ആരോപണങ്ങൾ തന്നെയാണ് ദിലീപിനെതിരേയും ഉന്നയിച്ചത്. പക്ഷേ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ എടുത്ത അതേ നിലപാട് ഉദയഭാനുവിനെതിരെ പ്രോസിക്യൂഷൻ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുൻകൂർജാമ്യഹർജിയിൽ കക്ഷിചേരാൻ കൊല്ലപ്പെട്ട രാജീവിന്റെ മകൻ വി.ആർ. അഖിൽ കോടതിയെ സമീപിച്ചത്. അപേക്ഷ കോടതി അനുവദിച്ചു. മുൻകൂർജാമ്യം അനുവദിക്കരുതെന്നാണ് അപേക്ഷയിൽ പറയുന്നത്.
അതായത് മരിച്ചയാളുടെ കുടുംബം തന്നെ ഉദയഭാനുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ദിലീപിന്റെ കാര്യത്തിൽ ആക്രമണത്തിന് ഇരയായ നടിക്ക് ദിലീപിനെതിരെ പ്രത്യക്ഷ പരാതികളൊന്നും ഇല്ല. തെളിവുകളും ഇല്ല. ചില സംശയങ്ങൾ മാത്രം. അത്തരമൊരു കേസിൽ ദിലീപിനെ 85 ദിവസം ജയിലിലടച്ചത് നീതി നിഷേധമല്ലേ എന്നാണ് ഫാൻസുകാരുടെ ചോദ്യം. ചാലക്കുടി പരിയാരം തവളപ്പാറയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29-നാണ് രാജീവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തെളിവുകൾ എല്ലാം ഉദയഭാനുവിന് എതിരാണെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രോസിക്യൂഷൻ കോടതിയിലെത്തുമ്പോൾ വീറും വാശിയും നഷ്ടമാകുന്നു. ഇതാണ് ദിലീപ് ഫാൻസ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ജിഷ്ണു പ്രണോയ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു സി.പി.ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ടു സർക്കാരിനു പൊലീസ് റിപ്പോർട്ട് നൽകി. ചാലക്കുടി രാജീവ് വധക്കേസിൽ ഉദയഭാനു പ്രതിയായ സാഹചര്യത്തിലാണ് നടപടി. ജിഷ്ണു കേസ് അന്വേഷിക്കുന്ന സംഘത്തിലംഗമായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് വധക്കേസിലെ സാക്ഷിയാണ്. വ്യത്യസ്ത കേസുകളിലാണെങ്കിലും പ്രതിയും സാക്ഷിയും ഒന്നിച്ചു പ്രവർത്തിക്കേണ്ടി വരുന്നതിലെ വൈരുധ്യവും പൊലീസ് റിപ്പോർട്ടിന് ഇടയാക്കിയതായി വിവരമുണ്ട്. ചേലക്കര പാമ്പാടി നെഹ്റു കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥി ജിഷ്ണുവിന്റെ ദുരൂഹ മരണക്കേസിൽ വീട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ഉദയഭാനുവിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
കേസന്വേഷണത്തിലും നടത്തിപ്പിലും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശത്തോടെയാണ് സർക്കാർ ഉദയഭാനുവിന്റെ നിയമനം പ്രഖ്യാപിച്ചത്. എന്നാൽ, രാജീവ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഉദയഭാനുവിനെ മാറ്റണമെന്നു പൊലീസ് നിലപാടെടുത്തു. രാജീവ് കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതി ചക്കര ജോണിയും ഉദയഭാനുവും തമ്മിൽ 19 തവണ ഫോൺവിളികൾ ഉണ്ടായെന്ന സൈബർസെൽ കണ്ടെത്തലും പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയത്. കേസ് അന്വേഷണം തുടരാൻ തടസ്സമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 41 (എ) പ്രകാരം നോട്ടിസ് നൽകി അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നും പറഞ്ഞു. കേസ് 23ലേക്കു മാറ്റി.
ഒന്നു മുതൽ ആറു വരെ പ്രതികളെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. ഉദയഭാനു പ്രതിയാണോ എന്ന ചോദ്യത്തിന് ആണെന്നും ഏഴാം പ്രതിയാകുമെന്നും മറുപടി പറഞ്ഞു. മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അറിയിച്ചു. മുൻ ഉത്തരവിൽ കേസന്വേഷണം നടത്തരുതെന്നോ പ്രതിയാക്കാൻ പറ്റില്ലെന്നോ പറഞ്ഞിരുന്നില്ലെന്നു കോടതി പ്രതികരിച്ചു. വ്യക്തിക്കെതിരെ അറസ്റ്റ് നടപടി പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും പൊലീസിന് ആശയക്കുഴപ്പമുണ്ടെന്നു തോന്നുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് അന്വേഷണത്തിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ ഹാജരാക്കി. ഉദയഭാനുവും മറ്റു പ്രതികളുമായുള്ള ഫോൺകോൾ വിശദാംശങ്ങളുടെ വിവരണവും ഹാജരാക്കി. ഉദയഭാനു കൊലപാതകത്തിന്റെ സൂത്രധാരനാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും രാജീവിന്റെ മകൻ അഖിലിന്റെ അപേക്ഷയിൽ പറയുന്നു.
കഴിഞ്ഞ 29നു രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ചാലക്കുടി പൊലീസ് ആണു കേസെടുത്തത്. കൊലക്കേസുമായി ബന്ധമില്ലെന്നും പൊലീസ് കേസിലുൾപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി. മരിച്ച രാജീവ് തന്റെ കക്ഷിയായിരുന്നുവെന്നും ചില കേസുകൾ നടത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍