കേരളാ ബാർ കൗൺസിലിന്റെ ചരിത്രം തിരുത്തി കുറിച്ച് ഒന്നാംഘട്ട വോട്ടിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക ബാർ കൗൺസിൽ മെമ്പറായി സന്തോഷ് കുമാർ; 1000 വോട്ട് കടന്ന് വിജയശ്രീ ലാളിതനായി അനേകം വിദ്യാർത്ഥികളുടെ വൽസല ഗുരു: വക്കീൽ പണിക്ക് സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖം നൽകിയ തിരുവനന്തപുരംകാരന്റെ വിജയത്തിൽ കയ്യടിച്ചു അഭിഭാഷക ലോകം
മറുനാടൻ മലയാളി ബ്യൂറോ
കേരളാ ബാർ കൗൺസിൽ മെമ്പറാകാൻ ലക്ഷങ്ങളാണ് അഭിഭാഷകർ വാരി എറിയുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള വക്കീലന്മാർ മാത്രം വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിൽ അത്രയേറെ ചൂടേറിയ മത്സരമാണ് നടക്കുക. ഇത്തവണ 91 സ്ഥാനാർത്ഥികളാണ് ഭാഗ്യ പരീക്ഷണത്തിനായി എത്തിയത്. 25 സീറ്റുകളിലേക്ക് പ്രിഫറൻസ് വോട്ട് അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ കഴിഞ്ഞത് ഇന്നലെ രാത്രിയിലാണ്. ഫലം വന്നപ്പോൾ ഒരത്ഭുതം സംഭവിച്ചു. ഒരു പൈസ പോലും മുടക്കാതെ മത്സരത്തിനിറങ്ങിയ ഒരു തിരുവനന്തപുരംകാരൻ മാത്രമാണ് ആദ്യ കടമ്പ കടന്നു കൂടിയത്. ആദ്യ ഘട്ടത്തിൽ ജയിക്കാൻ വേണ്ടത് 662 വോട്ടുകളാണ്. സന്തോഷ് കുമാറിന് ലഭിച്ചതാവട്ടെ 1028 വോട്ടുകളും. മറ്റൊരു സ്ഥാനാർത്ഥിക്ക് പോലും അത് ലഭിക്കാതെ പോയതിനാൽ ഇനി സെക്കൻഡ് വോട്ട് നോക്കി വേണം തീരുമാനിക്കാൻ.
ഒരു പൈസ പോലും മുടക്കാതെ ശിഷ്യഗണങ്ങളുടെ മെച്ചത്തിൽ വിജയം നേടിയ സന്തോഷ് കുമാറിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അന്വേഷിക്കുകയാണ് ഇപ്പോൾ ബാക്കി അഭിഭാഷകർ. എങ്ങനെയാണ് വമ്പൻ ടീമുകളെ പോലും കടത്തി വെട്ടി ഈ നേട്ടം കൊയ്തത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സംസ്ഥാനം മുഴുവനുള്ള ശിഷ്യഗണങ്ങളുടെ ബലം മാത്രമല്ല കഴിഞ്ഞ രണ്ട് തവണ ബാർ കൗൺസിലിൽ ചുമതല വഹിച്ചപ്പോൾ എടുത്ത ധീരമായ നിലപാടുകളും സന്തോഷ് കുമാറിനെ ജനപ്രിയനാക്കി.
സന്തോഷ് കുമാറിന് പ്രിഫറൻസ് വോട്ടിൽ 1028 വോട്ടുകൾ കിട്ടിയപ്പോൾ മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും 500ൽ താഴെ വോട്ടുകളാണ് ലഭിച്ചത്. ഇനി ബാക്കി 24 മെമ്പർമാരെയും ഫസ്റ്റ് പ്രിഫറൻസ് വോട്ടിലെ സെക്കൻഡ് പ്രിഫറൻസ് അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുക്കുക. ഇത് വരെയുള്ള ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഒരു സ്ഥാനാർത്ഥിക്ക് ആയിരം വോട്ട് ലഭിക്കന്നത്. 1028 വോട്ട് ലഭിച്ച സന്തോഷ് കുമാറിന് ഇന്നേ വരെ ഈ സംസ്ഥാനത്ത് ഒരു അഭിഭാഷകന് ലഭിച്ചിട്ടുള്ളതിൽ വെച്ച് റെക്കോർഡ് വോട്ടാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് സന്തോഷ് കുമാർ ബാർ കൗൺസിലിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കഴിഞ്ഞ തവണ 624 വോട്ടാണ് സന്തോഷ് കുമാറിന് ലഭിച്ചത്. അന്ന് ഫസ്റ്റിന് കയറാൻ 639 ആയിരുന്നു വേണ്ടത്. രണ്ടാം ലവലിലാണ് കഴിഞ്ഞ പ്രാവശ്യം കയറിയത്. അഞ്ച് വർഷമാണ് ബാർ കൗൺസിലിന്റെ കാലാവധി. ഇതോടെ ബാർ കൗൺസിലിലെ തന്റെ പതിനൊന്നാം വർഷ പ്രവർത്തനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മികവുറ്റ സാമൂഹിക പ്രതിബദ്ധത തന്നെയാണ് അദ്ദേഹത്തെ തുടർച്ചയായി പതിനൊന്നാം വർഷവും ബാർകൗൺസിലിൽ എത്തിച്ചിരിക്കുന്നത്. അഭിഭാഷക വൃത്തിയെ ഒരു തൊഴിലായി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സേവനമായിട്ടു കൂടിയാണ് അദ്ദേഹം കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഈ സാമൂഹിക പ്രതിബദ്ധത തന്നെയാണ് ബാർ കൗൺസിലിൽ 11-ാം വർഷവും അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യതയും.
കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി ശിഷ്യന്മാരുള്ള സന്തോഷ് കുമാർ ഇതുവരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ കൗൺസിലിൽ കുറച്ച് കാലം വൈസ് ചെയർമാനായിരുന്നു. കൂടാതെ ജൂനിയർ ലോയേഴ്സിന്റെ വെൽഫെയർ കമ്മറ്റി ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ഒക്ടോബറിൽ കാലാവധി കഴിഞ്ഞ് ഇലക്ഷൻ നടക്കുന്നത് വരെ അഡ്വക്കേറ്റ് ജനറൽ ചയർമാനായി കൺസ്റ്റിറ്റിയൂട്ട് ചെയ്ത സ്പെഷ്യൽ കമ്മറ്റിയിൽ ട്രഷററും ആയിരുന്നു ഇദ്ദേഹം. അക്കാലത്താണ് 2007 മുതൽ മുടങ്ങി കടന്ന വെൽഫെയർ ഫണ്ട് ഓഡിറ്റ് ചെയ്തത്. ഇതിന് മുൻകൈ എടുത്തതും സന്തോഷ് കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് അന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതി വെളിയിൽ വരാൻ കാരണമായത്.
വക്കീലന്മാർക്കിടയിൽ പ്രിയങ്കരനായ ഇദ്ദേഹം കൊല്ലത്തും എറണാകുളത്തും പ്രാക്ടീസ് ചെയ്യുന്നുണ്ട്. കൂടാതെ ജുഡീഷ്യൽ എക്സാമിനേഷൻ തയ്യാറാകുന്ന കുട്ടികൾക്ക് ഫലേച്ഛ കൂടാതെ ക്ലാസ് എടുത്തും ഇദ്ദേഹം യുവതലമുറയ്ക്ക് പ്രിയങ്കരനാണ്. കുട്ടികളെയും പരിചയക്കാരെയും ഫോണിൽ കൂടി ബന്ധപ്പെട്ടാണ് ഇദ്ദേഹം വോട്ട് അഭ്യർത്ഥിച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും അടുത്തറിയാവുന്ന സുഹൃത്തുക്കളും ഒന്നിച്ച് നിന്നപ്പോൾ റെക്കോർഡ് ഇട്ട് വോട്ടുകൾ വാരികൂട്ടുകയായിരുന്നു അദ്ദേഹം.
ദി ലോ എന്ന പേിരൽ തിരുവനന്തപുരത്ത് ഒരു ട്രസ്റ്റും അദ്ദേഹം നടത്തുന്നുണ്ട്. നിയമ ബോധവൽക്കരണം ലക്ഷ്യമിട്ട് 2012 മുതൽ ഇത് പ്രവർത്തിച്ചു വരുന്നു. ഈ ട്രസ്റ്റ് മികച്ച സാമൂഹിക പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്നവർക്കായി ജസ്റ്റിസ് കൃഷ്ണയ്യരുടേ പേരിൽ ഒരു പുരസ്ക്കാരവും നൽകുന്നുണ്ട്. അവയവദാനം നൽകിയ ദീനകണ്ട ശർമ എന്നയാൾക്കാണ് ഈ ട്രസ്റ്റിന്റെ ആദ്യ പുരസ്ക്കാരം ലഭിച്ചത്. കഴിഞ്ഞ വർഷം വി എസ് അച്യുതാനന്ദന് നൽകി. ഇത്തവണ പിണറായി വിജയനാണ് പുരസ്ക്കാരം ലഭിച്ചത്. 25000 രൂപയും കൃഷ്ണയ്യരുടെ പടം ആലേഖനം ചെയ്ത ശിൽപവുമാണ് പുരസ്സ്കാരമായി ലഭിക്കുക. ഇതു കൂടാതെ ഈ ട്രസ്റ്റ് വഴി ബോധവത്ക്കരണ ക്ലാസുകളും രണ്ട് മാസത്തിൽ ഒരിക്കൽ നടത്തുന്നു. പിരിവെടുക്കാതെ വരുമാനത്തിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന്റെ വീട് കരിംകുളത്താണ്. റിട്ടയേർഡ് കെഎസ്ആർടിസ് ഡ്രൈവർ പ്രഭാകര പണിക്കരുടെ മകനാണ്. പ്രീതയാണ് ഭാര്യ. മക്കൾ മഹാലകഷ്മിയും വെങ്കിടേഷും അച്ഛന്റെ പാത പിന്തുടർന്ന് അഭിഭാഷകരാകാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരും എൽഎൽബി വിദ്യാർത്ഥികളാണ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍