സിപിഐ(എം) നിയന്ത്രണത്തിലുള്ള എകെജി ആശുപത്രിയിൽ നഴ്സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പീഡനം; 34 നഴ്സിങ് ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം; നടപടിയെ ചോദ്യം ചെയ്ത രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ; മിന്നൽ പണിമുടക്കുമായി നഴ്സുമാർ രംഗത്തെത്തിയത് സഹികെട്ട്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പാവങ്ങളുടെയും തൊഴിലാളികളുടെയും മിശിഹയായിരുന്ന സഖാവ് എം കെ ഗോപാലന്റെ പേരിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ നഴ്സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പീഡനം. മറ്റ് സ്വകാര്യ ആശുപത്രികളേക്കാൾ കുറഞ്ഞ തോതിൽ ശമ്പളം നൽകുകയും തൊഴിൽസുരക്ഷ ഉറപ്പാകാതെ തോന്നിയതു പോലെ പിരിച്ചുവിടുന്ന നടപടികളിലും ജീവനക്കാർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുകയാണ്. ആശുപത്രി മാനേജ്്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ തെറ്റായ നടപടികളെ ചൂണ്ടിക്കാട്ടുകയും ശമ്പള കാര്യത്തിലെ അസമത്വം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഴ്സിങ് ജീവനക്കാർ സംഘടിച്ച് രംഗത്തെത്തിയതോടെയാണ് തൊഴിലാളി മുന്നേറ്റത്തെ തടയിടാൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാർ പ്രതികാര നടപടികളുമായി രംഗത്തെത്തിയത്.
ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യത്തിന്റെ കാര്യത്തെയും ചൊല്ലി ഏറെക്കാലമായി എകെജി ആശുപത്രി മാനേജ്മെന്റുമായി ജീവനക്കാർ ശീത സമരത്തിലാണ്. ഇത് ഇന്ന് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത് സഹികെട്ടാണ്. ഇന്ന് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. ആശുപത്രിയിലെ 34 നഴ്സിങ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തെ എതിർത്തതിന്റെ പേരിൽ രണ്ടു സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു സമരം നടത്തിയത്. സമരം നടക്കുന്നത് അറിഞ്ഞ് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ നേരിട്ടെത്തി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്.
ദിവസവേതനക്കാരായ 34 നഴ്സുമാരോടാണ് അടുത്ത മാസം മുതൽ ജോലിക്കു ഹാജരാകേണ്ടെന്നു ആശുപത്രി ഭരണസമിതി നിർദ്ദേശിച്ചത്. വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവന്ന ജീവനക്കാർക്ക് ഇതോടെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ തൊഴിൽ നഷ്ടമാകുന്ന അവസ്ഥ സംജാതമായി. ശമ്പളവർധനയ്ക്കായി കഴിഞ്ഞ മാസം ആശുപത്രിയിൽ നടന്ന സമരത്തിൽ പങ്കെടുത്തിന്റെ പ്രതികാര നടപടിയാണിതെന്നാണു സമരക്കാരുടെ ആരോപണം. എന്നാൽ, മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വേതനമാണ് സിപിഐ(എം) ഭരണ സമിതി നടത്തുന്ന ഈ ആശുപത്രിയിൽ നൽകിപോന്നത്. സർക്കാർ നിശ്ചയിച്ചത് പ്രകാരമുള്ള ശമ്പളമല്ല, ഇവിടെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ജീവനക്കാർക്കും ലഭിക്കുന്നത്.
സ്ഥിരനിയമനം ലഭിച്ച നഴ്സിങ് ജീവനക്കാർക്ക് പോലും അർഹതപ്പെട്ട ആനുകൂല്യം തടഞ്ഞുവെക്കുന്ന സ്ഥിതി സംജാതമായതോടെയാണ് ജീവനക്കാരിൽ നിന്നും എതിർപ്പ് ശക്തമായത്. നിയമപ്രകാരം ജീവനക്കാർക്ക് നൽകാനുള്ള ശമ്പളം നൽകുന്നതിൽ വീഴ്ച്ച വരുത്തിയതിന്റെ പേരിലാണ് സമരത്തിലേക്കിറങ്ങാനും നഴ്സുമാർ തീരുമാനിച്ചത്. നേരത്തെ ശമ്പള പ്രശ്നം ജീവനക്കാർ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇത് പരിഹരിക്കാനുള്ള ശ്രമം ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. 34 ജീവനക്കാരെ പിരിച്ചുവിട്ട് കോൺട്രാക്ട് അടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കാനായിരുന്നു ആശുപത്രി അധികൃതർ നടത്തിയ ശ്രമം. ഇത് ചോദ്യം ചെയ്ത രണ്ടു നഴ്സുമാരെയാണു ഇന്നു രാവിലെ സസ്പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണു നഴ്സുമാർ ഇന്നു രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ തൊഴിലാളി സംഘടനകൾക്ക് പ്രവർത്തിക്കാൻ പോലും അനുവദിക്കാത്തതിനെയാണ് നഴ്സിങ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്. നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനായായ യുണൈറ്റഡ് നേഴ്സ്സസ് അസോസിയേഷനെ പ്രവർത്തിക്കാൻ പോലും ആശുപത്രി മാനേജ്മെന്റ് അനുവദിച്ചിരുന്നില്ല. സിഐടിയുവിന് കീഴിലുള്ള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ കീഴിലാണ് ആശുപത്രിയിലെ ജീവനക്കാർ. ഈ യൂണിയനിൽപ്പെട്ട രണ്ട് അംഗങ്ങളെയാണ് ആശുപത്രി അധികൃതർ സസ്പെന്റ് ചെയ്തത്.
പാർട്ടിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ജീവനക്കാരാണ് ഇവിടെയുള്ളതെങ്കിലും ആശുപത്രിയുടെ നടത്തിപ്പുകാരായ എം പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിനോട് ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും മുതിർന്ന നേതാക്കളാണ് ഇവിടെ ആശുപത്രി ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. എന്നാൽ, സംഘടനാ പ്രവർത്തനത്തെ നിഷേധിക്കുന്ന വിധമാണ് ആശുപത്രി മാനേജ്മെന്റിലെ ചിലർ പ്രവർത്തിക്കുന്നത്. ഒരു വിഭാഗം നേതാക്കളുടെ തോന്നിവാസമാണ് ഇവിടെ നടക്കുന്നതെന്ന് ജീവനക്കാരിൽ തന്നെ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.
എന്തായാലും തൊഴിലാളി വർഗപാർട്ടി നടത്തുന്ന ആശുപത്രിയിലെ നീതിനിഷേധം സോഷ്യൽ മീഡിയയിൽ സിപിഐ(എം) വിരുദ്ധർ ആഘോഷമാക്കിയിട്ടുണ്ട്. കല്യാൺ സിൽക്സിലെ വനിതാ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റിയതും സംഘടനാ പ്രവർത്തനത്തിന്റെ പേരിലായിരുന്നു. എകെജിയുടെ പേരിലുള്ള ആശുപത്രിയിലെ ജീവനക്കാർക്ക് നീതി നിഷേധിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുകയാണ് ചിലർ. കണ്ണൂരിൽ എം വി രാഘവൻ ശക്തനായിരുന്ന കാലത്ത് സഹകരണമേഖലയിൽ കെട്ടിപ്പെടുത്തിയതാണ് ഈ ആശുപത്രി. പിന്നീട് അദ്ദേഹം പാർട്ടി വിട്ടപ്പോൾ ഈ ആശുപത്രിയുടെ പേരിൽ സിപിഐ(എം) അദ്ദേഹവുമായി കൊമ്പുകോർത്തിരുന്നു. ഒടുവിൽ സിപിഐ(എം) തന്നെ ആശുപത്രി ഭരണം പിടിച്ചെടുക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍