വിദ്യാർത്ഥിനികളോടു അപമര്യാദ, അസമയത്തെ പരിശോധന, മാനസിക പീഡനം; അസി. പ്രൊഫസർക്കെതിരേ പരാതിപ്രളയം; പുറത്താക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് വാഴ്സിറ്റി; മലപ്പുറം കാമ്പസിൽ ആറുദിവസമായി വിദ്യാർത്ഥി സമരം
എം പി റാഫി
മലപ്പുറം: അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം കേന്ദ്രത്തിൽ വിദ്യാർത്ഥി സമരം ആറാം ദിവസത്തിൽ. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സമരം പ്രധാനമായും ഉന്നയിക്കുന്നത് പെൺകുട്ടികളോട് അപമര്യദയായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്ന ആവശ്യമാണ്.
ആംബുലൻസ് വിട്ടു നൽകുന്നതിനും അനുബന്ധ നടപടികൾക്കുമായി സംഘടിച്ചപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തലും പരാതികളുമായി അദ്ധ്യാപകനെതിരെയുള്ള സമരത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ അദ്ധ്യാപകനെതിരെ പരാതിയുണ്ടായിട്ടും പുറത്തു പറയാൻ ഭയന്നിരുന്ന നിരവധി കുട്ടികൾ സമരമുഖത്ത് നിലയുറപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ സർവകലാശാലയുടെ പ്രധാനപ്പെട്ട ദക്ഷിണേന്ത്യൻ കാമ്പസായ മലപ്പുറം സെന്ററിൽ നിന്നും ഒട്ടും പന്തിയല്ലാത്ത വിവരങ്ങളാണ് പുറത്തു വരുന്നത്. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങളാണ് മലപ്പുറം പെരിന്തൽ മണ്ണയിൽ സ്ഥിതിചെയ്യുന്ന അലിഗഢ് ഓഫ് കാമ്പസിൽ നടന്നത്. ഇതിനെതിരെ സന്ധിയില്ലാതെ സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ് കാമ്പസിലെ ഒന്നടങ്കം വിദ്യാർത്ഥികളും.
കഴിഞ്ഞ ആഴ്ച വാഹനാപകടത്തിൽപ്പെട്ട് ക്യാമ്പസിലെ നാലു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആശുപത്രിയിൽ പോകാൻ സെന്ററിനു കീഴിൽ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവറില്ലെന്ന കാരണത്താൽ അധികൃതർ വിട്ടു കൊടുത്തിരുന്നില്ല. ഈ സമയം ഡയറക്ടർ ചുമതലയിൽ ഉണ്ടായിരുന്നത് അസിസ്റ്റന്റ് പ്രൊഫസർ എം.എച്ച് ഫരീദിയായിരുന്നു. വിദ്യാർത്ഥികൾ പലതവണ ആവശ്യപ്പെട്ടിട്ടും ആംബുലൻസ് വിട്ടു നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെ കാമ്പസിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി സമരം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മാനേജ്മെന്റ്, ലോ, ബി.എഡ് ഡിപ്പാർട്ട്മെന്റുകളിലായി ആകെ 320 വിദ്യാർത്ഥികളാണ് നിലവിൽ മലപ്പുറം സെന്ററിൽ പഠനം നടത്തുന്നത്.
ഇതിൽ 70 മലയാളികളും ബാക്കി ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്നുമുള്ള വിദ്യാർത്ഥികളുമാണ്. എന്നാൽ കാമ്പസ് ആരംഭിച്ചതിനു ശേഷം എല്ലാവരും ഒരുമിച്ചു ചേർന്നുള്ള സമരം ആദ്യമായിട്ടായിരുന്നു പെരിന്തൽമണ്ണ കാമ്പസിൽ നടന്നത്. ഇത്തരമൊരു സമരകൂട്ടായ്മ ഉണ്ടായതോടെ മലയാളികളും ഉത്തരേന്ത്യൻ വിദ്യാർത്ഥിനികളും അദ്ധ്യാപകനിൽ നിന്നും നേരിട്ടു കൊണ്ടിരുന്ന നിരന്തര പീഡനങ്ങളുടെയും പ്രയാസങ്ങളുടെയും കഥ പുറത്തുപറയുകയായിരുന്നു. അറുപതു ശതമാനം ഇന്റേണൽ മാർക്ക് നഷ്ടപ്പെടാതിരിക്കാൻ പല സംഭവങ്ങളും പുറത്തുപറയാതിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പലരോടും മുറിയിലേക്കു വരാൻ ആവശ്യപ്പെടുമായിരുന്നുവെന്നും വിദ്യാർത്ഥിനികൾ ഇപ്പോൾ പറയാൻ ധൈര്യപ്പടുന്നുണ്ട്.
ലോ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബീഹാർ സ്വദേശിയുമായ ഡോ. എം.എച്ച് ഫരീദിക്കെതിരെയാണ് വിദ്യാർത്ഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. അസമയങ്ങളിൽ ഈ അദ്ധ്യാപകൻ ഗേൾസ് ഹോസ്റ്റലിൽ കയറി നിരങ്ങുന്നതായും പല പെൺകുട്ടികൾക്കും മോശമായ പെരുമാറ്റം നേരിട്ടതായും വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. രാത്രിസമയങ്ങളിൽ അദ്ധ്യാപക- വിദ്യാർത്ഥി പരിധിവിട്ട് പെൺകുട്ടികളെ വിളിക്കുന്നതും ഫോട്ടോകൾ അയക്കുന്നതുമായ സംഭവങ്ങൾ വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഒരു വർഷം മുമ്പ് മലപ്പുറം അലിഗഢ് കാമ്പസിൽ ഇതേ അദ്ധ്യാപകന്റെ ചെയ്തികളിൽ പൊറുതിമുട്ടി ഒരു വിദ്യാർത്ഥിനി ആത്മഹത്യയുടെ വക്കിലെത്തുകയും ഒടുവിൽ ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്നുള്ള ഈ വിദ്യാർത്ഥി സെന്റർ മാറി മുർഷിദാബാദ് സെന്ററിലേക്ക് മാറിപ്പോകുകയും ചെയ്തിരുന്നു.
സെന്ററിലെ അദ്ധ്യാപിക ഈ വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണം ചോർത്തുകയും ഇതു പ്രചരിപ്പിക്കുകയുമായിരുന്നു ഫരീദി ചെയ്തിരുന്നത്. ഇതിൽ മാനസികമായി തകർന്ന ഈ കുട്ടി സെന്റർ മാറി പോകുകയാണുണ്ടായത്. എന്നാൽ സ്വകാര്യതയിൽ കടന്നുകയറുകയും ഫോൺ സംഭാഷണം ചോർത്തുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി അദ്ധ്യാപിക എം.എച്ച് ഫരീദിക്കെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടന്നു വരികയാണ്. കാമ്പസിന്റെ അധികാരവും ആക്റ്റിങ് ഡയറക്ടർ പദവിയുമുള്ള എം.എച്ച് ഫരീദി ഈ അദ്ധ്യാപികയെ മാനസികമായി പീഡിപ്പിച്ചതോടെ ഇവിടെനിന്നും ജോലി മാറ്റം വാങ്ങി ഫിഷറീസ് യൂണിവേഴ്സിറ്റിയിലേക്ക് മാറി.
ഇതിനു പുറമെ ഗേൾസ് ഹോസ്റ്റൽ വാർഡനായി ജോലി ചെയ്തിരുന്ന മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറും എം.എച്ച് ഫരീദിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. അസമയങ്ങളിൽ കാരണം കൂടാതെ ഹോസ്റ്റലിലെത്തി പെൺകുട്ടികൾക്ക് ഉപദ്രവമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാതി. പിന്നീട് വാർഡൻ സ്ഥാനത്തു നിന്നും ഈ അദ്ധ്യാപികയെ മാറ്റുകയും ചെയ്തു. ഈ വർഷം വീണ്ടും വാർഡൻ തസ്തികയ്ക്കായി ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ബോർഡിൽ ഉണ്ടായിരുന്ന എം.എച്ച് ഫരീദി ഈ അദ്ധ്യാപികയെ തഴയുകയും ഫരീദിയുടെ നാട്ടുകാരിയായ മറ്റൊരു അദ്ധ്യാപികയെ നിയമിക്കുകയുമായിരുന്നു. ഈ അദ്ധ്യാപികയും സ്ഥലം മാറി മറ്റൊരു കാമ്പസിലേക്ക് പോകുകയാണുണ്ടായത്.
ആളൊഴിഞ്ഞ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ വിദ്യാർത്ഥി യൂണിയനോ സംഘടനാ പ്രവർത്തനങ്ങളോ അനുവദനീയമല്ല. വിദ്യാർത്ഥി യൂണിയനുകൾ അലിഗഢ് മെയിൻ കാമ്പസിലടക്കം അനുവദനീയവും സുശക്തവുമാണെന്നിരിക്കെയാണിത്. മലപ്പുറം കേന്ദ്രത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പുറം ലോകമറിയാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരങ്ങൾ മീഡിയാ ശ്രദ്ധ പിടിച്ചുപറ്റിയതോടെ പുറം ലോകമറിഞ്ഞു തുടങ്ങി. മന്ത്രി മഞ്ഞളാംകുഴി അലിയുടെ മണ്ഡലത്തിലാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. മന്ത്രിയോടും മറ്റു ജനപ്രതിനിധികളോടും വിഷയം സൂചിപ്പിച്ചിട്ടുണ്ട്. വനിതാ കമ്മീഷൻ അടക്കമുള്ളവർക്ക് ഇന്ന് പരാതി നൽകുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കാമ്പസിന്റെ സമാധാന അന്തരീക്ഷവും വികസന മുരടിപ്പും ഇല്ലാതാക്കണമെങ്കിൽ പ്രൊഫസർ എം.എച്ച് ഫരീദിയെ മാറ്റണമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
അതേസമയം സമരത്തിൽ നിന്നും പിൻതിരിയാൻ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഫരീദി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കേന്ദ്രത്തിലും അലിഗഢ് യൂണിവേഴ്സിറ്റിയുടെ ഭരണസിരാ കേന്ദ്രങ്ങളിലും വ്യക്തമായ സ്വാധീനമാണ് ഫരീദിക്ക് ബലം നൽകുന്നത്. താൽകാലിക നിയമനത്തിൽ ജോലിചെയ്യുന്ന ഫരീദിക്ക് ഉന്നതങ്ങളിലുള്ള ബന്ധമാണ് നടപടിയെടുക്കാൻ അധികൃതർ മടിക്കുന്നതും. രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ഇന്നലെ യോഗം ചേർന്നിരുന്നു. എന്നാൽ അദ്ധ്യാപകന്റെ മാറ്റമല്ലാതെ യാതൊരു വിട്ടു വീഴ്ചക്കും ഇവർ തയ്യാറല്ലെന്നും അദ്ധ്യാപകൻ താൽക്കാലികമായി അവധിയിൽ പ്രവേശിക്കണമെന്നും ഇവർ ഡയറക്ടർ ഡോ.അബ്ദുൽ അസീസിനെ അറിയിച്ചിരുന്നു. അലിഗഢ് മെയിൻ കാമ്പസിൽ നിന്നും പുറപ്പെട്ട അന്വേഷണ കമ്മറ്റി ഇന്ന് കാമ്പസിൽ എത്തുമെന്നും ഇതിൽ പരിഹാരമുണ്ടാകുമെന്നും അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമരത്തിൽ വിദ്യാർത്ഥികൾ ഇപ്പോഴും ഉറച്ചു നിൽക്കുകയും കാമ്പസിലെ ഡിപ്പാർട്ട്മെന്റുകളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്യുന്ന കാഴ്ചയാണിപ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍