ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കാതെ പകുതിക്കിട്ട് പോയ കരാറുകാരന് മുഴുവൻ തുകയും നൽകാൻ തീരുമാനം; മന്ത്രി മാത്യു ടി തോമസിനെതിരേ തിരുവല്ലയിൽ നവമാധ്യമകൂട്ടായ്മ നാളെ; നേതൃത്വം നൽകുന്നത് കോൺഗ്രസ് നേതാവ്; എതിർക്കാൻ മറന്ന് സിപിഐഎം; ഒറ്റപ്പെട്ട് മാത്യു ടി തോമസ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഭാഗ്യം കൊണ്ട് ജയിച്ച്, ഭാഗ്യം കൊണ്ട് മന്ത്രിയായ ആൾ എന്നാണ് ജനതാദൾ നേതാവും തിരുവല്ല എംഎൽഎയുമായ മന്ത്രി മാത്യു ടി തോമസിനെ കുറിച്ച് പറയുന്നത്. ആദർശത്തിന്റെ മേലങ്കിയണിഞ്ഞ് നടന്ന് സ്വന്തം പ്രതിഛായ വർധിപ്പിക്കുന്നുവെന്നല്ലാതെ മണ്ഡലത്തിന് ഇദ്ദേഹത്തെക്കൊണ്ട് പ്രയോജനമില്ലെന്ന് സിപിഐഎമ്മുകാർ വരെ പറയുന്നു. കഴിഞ്ഞ സിപിഐഎം സമ്മേളനങ്ങളിലെല്ലാം ഉയർന്ന മുഖ്യ ആരോപണവും ഇതു തന്നെയായിരുന്നു.
തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം നിലച്ചതോടെ മാത്യു ടി വെട്ടിലായിരിക്കുകയാണ്. കോടികളുടെ അഴിമതിക്ക് കളമൊരുക്കി, ബൈപ്പാസ് നിർമ്മാണം വീണ്ടും ടെൻഡർ ചെയ്യാനുള്ള മന്ത്രിയുടെയും സർക്കാരിന്റെയും നീക്കം പൊളിച്ചടുക്കിക്കൊണ്ട് നവമാധ്യമ കൂട്ടായ്മ രംഗത്ത്. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ ഇപ്പോൾ സജീവ പ്രവർത്തകനല്ലാത്ത കോൺഗ്രസ് നേതാവ്. നവമാധ്യമകൂട്ടായ്മ കാരണം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് വന്നതോടെ കോൺഗ്രസ് സമരമെന്ന പേരിൽ ചില പ്രഹസനങ്ങൾ നടത്തി രംഗത്തു വന്നിട്ടുണ്ട്. പക്ഷേ, കൂട്ടായ്മയിൽ ആയിരങ്ങൾ പങ്കെടുക്കുമെന്ന് ഉറപ്പായി. മാത്യു ടി യെ രക്ഷിക്കാൻ ഒറ്റ സിപിഐഎം നേതാവ് പോലും രംഗത്തില്ല. ദേശാഭിമാനിയുടെ പ്രാദേശിക ലേഖകൻ മാത്രം സ്വന്തം നിലയിൽ ഫേസ് ബുക്കിൽ പോരാടി ദുരന്തമായി മാറുകയാണ്.
എംസി റോഡിന് സമാന്തരമായിട്ടാണ് കെഎസ്ടിപി ബൈപ്പാസ് നിർമ്മിക്കുന്നത്. നിർമ്മാണം പകുതി പോലുംഎത്തുന്നതിന് മുൻപ് എസ്റ്റിമേറ്റ് തുക പൂർണമായും കൊടുത്ത് നിലവിലുള്ള കരാറുകാരനെ ഒഴിവാക്കാനാണിപ്പോൾ നീക്കം നടക്കുന്നത്. കരാറുകാരൻ ആർബിട്രേഷന് പോയാൽ പണികൾ തടസപ്പെടുമെന്ന് കാരണമാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ മാത്യു ടി തോമസ് അടക്കമുള്ള ഇടതുപക്ഷം നിരത്തുന്നത്. കരാറുകാരൻ ആവശ്യപ്പെട്ട തുക പൂർണമായും നൽകുന്നതിന് പുറമേ ശേഷിക്കുന്ന പണികൾക്കായി ഇനിയൊരു 37 കോടി രൂപ കൂടി അനുവദിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിങ് കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്.
32.69 കോടിയുടെ എസ്റ്റിമേറ്റിൽ 2014 ലാണ് തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം ആരംഭിക്കുന്നത്. മുന്മന്ത്രിയുടെ അടുത്ത ബന്ധുവായ പെരുമ്പാവൂർ സ്വദേശിയാണ് കരാർ ഏറ്റെടുത്തത്. എംസി റോഡിൽ മഴുവങ്ങാട് ചിറയിൽ നിന്ന് ആരംഭിച്ച് രാമൻ ചിറയിൽ വന്നിറങ്ങുന്ന ബൈപ്പാസിന് 2.30 കി മീറ്ററാണ് ദൈർഘ്യം. ഒരു മേൽപ്പാലം അടക്കം പദ്ധതിയുടെ ഭാഗമാണ്. മേൽപ്പാലത്തിന്റെ പണി പകുതി പൂർത്തിയാവുകയും ശേഷിച്ച ഭാഗത്തേക്കുള്ള സ്ഥലമെടുപ്പ് നടക്കാതെ വരികയും ചെയ്തതോടെ ബൈപ്പാസ് നിർമ്മാണം ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്.
ഇതിനിടെയാണ് കരാറുകാരൻ 35 കോടി രൂപയ്ക്കുള്ള ബിൽ സമർപ്പിച്ച ശേഷം തന്നെ കരാറിൽ നിന്നൊഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഴുവങ്ങാട് മുതൽ ബി 1 ബി1 വൺ റോഡു വരെ പുതിയ റോഡ് നിർമ്മാണം, ഓട നിർമ്മാണം, സ്റ്റേഡിയത്തിന്റെ ഭാഗത്ത് മണ്ണിട്ടു ഉയർത്താനുള്ള പിച്ചിങ് നിർമ്മാണം, മേൽപ്പാലത്തിന്റെ പകുതി ഭാഗം, കലുങ്ക്, പാലം എന്നിവയുടെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കിയ ശേഷം കരാറുകാരൻ 17 കോടിയുടെ ബിൽ ആദ്യം സർക്കാരിൽ സമർപ്പിച്ചിരുന്നു. ഇതിനെതിരേ തിരുവല്ലയിലെ റസിഡൻസ് അസോസിയേഷൻ നൽകിയ കേസിൽ വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. ഇതു നിലനിൽക്കേ തന്നെയാണ് കരാറുകാരൻ 35 കോടിയുടെ ബിൽ നൽകി കരാറിൽ നിന്ന് പിന്മാറാൻ സർക്കാരിന് നോട്ടീസ് നൽകിയത്.
മണ്ണുപണി-5.70കോടി, പ്രവൃത്തി സ്ഥലം ഒരുക്കാൻ- 75 ലക്ഷം, പൊതു ചെലവ്-33 ലക്ഷം, ഓട നിർമ്മാണം-3.68 കോടി, ടാർ ഇടുന്നതിന്റെ അടിയിൽ നിക്ഷേപിക്കുന്നതിനുള്ള സാമഗ്രികൾ-4.70 കോടി, മേൽപ്പാലത്തിനും കലുങ്കിനുമായി 11.60 കോടി, വഴിവിളക്കിനു-81.25 ലക്ഷം, പലവക ചെലവ്-20 ലക്ഷം, ടാർ ചെയ്യുന്നതിന്-2.79 കോടി എന്നിങ്ങനെയാണ് എസ്റ്റിമേറ്റിലുള്ള തുക. ഇവയൊന്നും പൂർണതയിൽ എത്തിയിട്ടില്ല. മറ്റുള്ള പണികളൊക്കെ പകുതിയോളം ചെയ്തിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റിലെ ആറാമത്തെ ഇനമായ ബിറ്റുമെൻ ടാറിങ്, ഒമ്പതാമത്തെ ഇനമായ തെരുവു വിളക്ക് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള സാഹചര്യമായിട്ടില്ല.
യുക്തിസഹമായ രൂപരേഖ തയാറാക്കാതെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാതെയും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് യു.ഡി.എഫ് സർക്കാർ തിരക്കിട്ട് നിർമ്മാണം ആരംഭിച്ചതാണ് ബൈപ്പാസിന് വിനയായത് എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഭൂമി ഏറ്റെടുക്കലിനെ തുടർന്നുണ്ടായ നിയമ നടപടികളിൽ യുഡിഎഫ് സർക്കാർ വീഴ്ച വരുത്തിയത് കാരണം വസ്തു, ഉടമകൾക്ക് തിരികെ നൽകേണ്ടി വന്നു. നിലവിലുള്ള രൂപരേഖയിൽ മേൽപ്പാല നിർമ്മാണം ബുദ്ധിമുട്ടാണ്. കൂടുതൽ വീതിയിൽ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മേൽപ്പാല നിർമ്മാണത്തിന്റെ പണികൾ നടത്തുന്നത് അപ്രായോഗികമാണെന്ന് കണ്ടെത്തിയാണ് കരാറുകാരൻ പിന്മാറാൻ സർക്കാരിന് നോട്ടീസ് നൽകിയത്. ആ സമയത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരികയും മാത്യു ടി തോമസ് മന്ത്രിയായതും.
തുടർന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സ്റ്റിയറിങ് കമ്മറ്റി രൂപീകരിച്ചു. പുതുക്കിയ ബൈപ്പാസ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇതുവരെ ചെലവഴിച്ചത് കൂടാതെ 37 കോടി അധികമായി ചീഫ് സെക്രട്ടറി അനുവദിച്ചുവെന്നും എൽഡിഎഫ് നേതാക്കൾ പറയുന്നു. ആദ്യ കരാറുകാരനെ ഒഴിവാക്കുമ്പോൾ നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർണമായും കൃത്യമായും പാലിക്കപ്പെടുന്നില്ലെങ്കിൽ ആർബിട്രേഷന് സാധ്യത ഏറെയാണ്. അതിനാൽ നിയമപ്രകാരം കരാറുകാരനെ ഒഴിവാക്കി 37 കോടിയുടെ പുതിയ ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. ഫലത്തിൽ, ആർബിട്രേഷൻ എന്ന ഉമ്മാക്കിയിലൂടെ കരാറുകാരന് ലഭിക്കാൻ പോകുന്നത് ചെയ്യാത്ത ജോലിക്കുള്ള കൂലിയാണെന്ന് സാരം.
കോൺഗ്രസ് മുൻ ബ്ലോക്ക്സെക്രട്ടറിയും കവിയൂർ മുൻപഞ്ചായത്ത് പ്രസിഡന്റുമായ ടികെ സജീവിന്റെ നേതൃതത്വത്തിലാണ് ബൈപ്പാസ് നിർമ്മാണത്തിനായി ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചത്. ആദ്യമൊക്കെ അകന്നു നിന്നവർ കൂട്ടായ്മയുമായി സഹകരിച്ചതോടെ സംഗതി വൈറലായി. മാത്യു ടിക്കും മുൻ സർക്കാരിനുമെതിരേ ആഞ്ഞടിച്ച് കൂട്ടായ്മ മുന്നേറിയതോടെ ആദ്യം അപകടം മണത്തത് കോൺഗ്രസുകാർക്കാണ്. സജീവിനെതിരേ കോൺഗ്രസിൽ തന്നെ പടയൊരുക്കം തുടങ്ങി. സജീവ് കോൺഗ്രസിനെ നാണം കെടുത്തുമെന്നും അത് അനുവദിക്കരുതെന്നും പറഞ്ഞ് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ സമരം തുടങ്ങിയിട്ടുണ്ട്. പക്ഷേ, പങ്കാളിത്തം കുറവായിരുന്നു.
സജീവ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ദേശാഭിമാനി ഏരിയാ ലേഖകൻ മാത്രമാണ് സിപിഐഎമ്മിന് വേണ്ടി പോരാട്ടം നടത്തിയത്. റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ, എല്ലാ പാർട്ടികളിൽ നിന്നുമുള്ള അനുഭാവികൾ എന്നിങ്ങനെ നിരവധിപ്പേർ നാളത്തെ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇടതും വലതും വെട്ടിലുമായി. നാളെ വൈകിട്ട് അഞ്ചിനു മഴുവങ്ങാട്ടിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത നവമാധ്യമ കൂട്ടായ്മയുടെ തിരികൊളുത്തും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ബിജെപി നേതാവ് കെ.ആർ. പ്രതാപചന്ദ്രവർമ, മുതിർന്ന മാധ്യമ പ്രവർത്തകൻ ക്രിസ് തോമസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പേർ പങ്കെടുക്കും.
വൈഎംസിഎ, വിജിലൻസ് കൗൺസിൽ, റസിഡന്റ്സ് അസോസിയേഷൻ സംഘടന ഫോർട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ്സ് അസോസിയേഷൻ, വാട്സാപ്പ് കൂട്ടായ്മ നമ്മുടെ തിരുവല്ല, ഹോർട്ടികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി, ജൂനിയർ ചേംബർ തുടങ്ങിയ സംഘടകളിൽ നിന്നുള്ള പ്രതിനിധികളും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളിൽ നിന്നുള്ളവരും തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും കൂട്ടായ്മയിൽ അവതരിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്