സംഘപരിവാർ ദമ്പതികൾക്ക് വി സിയുടെ ഓഫീസിലും ലീഗൽ വകുപ്പിലും നിയമനം; കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്ക് താൽക്കാലിക നിയമനം വേറെ; ഇഷ്ടക്കാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ പരിചയ സമ്പന്നരെ പോലും കാരണമില്ലാതെ പിരിച്ചുവിട്ടും ഗിമ്മിക്കുകൾ; മികവിന്റെ കേന്ദ്രമാകേണ്ട കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നത് ഇങ്ങനെ
രഞ്ജിത് ബാബു
കാസർഗോഡ്: മികവിന്റെ കേന്ദ്രമാകേണ്ട കേന്ദ്ര സർവ്വകലാശാല സ്വജന പക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും വീർപ്പുമുട്ടുന്നു. കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവ്വകലാശാല അടുത്ത കാലത്തായി വാർത്തയിൽ ഇടം നേടുന്നത് കുപ്രസിദ്ധിയുടെ പേരിലാണ്. പരിചയ സമ്പന്നരായാൽ പോലും ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടാനും സ്വന്തക്കാരെ താക്കോൽ സ്ഥാനത്ത് ഇരുത്താനും വഴിവിട്ട് നിയമനം നടത്തുകയാണിവിടെ. സംഘപരിവാർ പ്രവർത്തകരായ ദമ്പതികളെ ഈ സർവ്വകലാശാലയിൽ നിയമിച്ചത് വിവാദങ്ങൾക്ക് കാരണമാവുകയാണ്. ഭർത്താവിന് വൈസ് ചാൻസലറുടെ ഓഫീസിൽ അസിസറ്റ്ന്റ് തസ്തികയിലും ഭാര്യയും മഹിളാ മോർച്ച നേതാവുമായ യുവതിക്ക് യൂണിവേഴ്സിറ്റിയിലെ ലീഗൽ വകുപ്പിലും നിയമനം നൽകിയതും പുറത്ത് വന്നിരിക്കയാണ്. ഇല്ലാത്ത പദവി ഉണ്ടാക്കിയാണ് മഹിളാ മോർച്ചാ നേതാവിന് ഈ തസ്തിക നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ താത്ക്കാലിക നിയമനം നൽകിയിട്ടുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് സർവ്വകലാശാലയിൽ ഇടക്കിടെ വരാറുമുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾക്ക് രാഷ്ട്രീയ അഭയം നൽകാൻ സർവ്വകലാശാലയിലെ ചില അധികാരികൾ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഉന്നത ബിരുദധാരികളായ താത്ക്കാലിക ജീവനക്കാരെ കഴിഞ്ഞ ദിവസം ഇവിടെനിന്ന് പിരിച്ചു വിട്ടു. മൂന്ന് മുതൽ ഏഴ് വർഷം വരെ സേവനം ചെയ്ത ലൈബ്രറി അസിസ്ന്റന്റ് ഓഫീസ് അസിസ്സ്റ്റന്റ് എന്നീ തസ്തികകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് ഈ നടപടിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിച്ച വിദ്യാ സമ്പന്നരായ ഇവർക്ക് ഇനി എന്ത് ജോലി ചെയ്യാനാകുമെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
സർവ്വകലാശാലയുടെ അജണ്ട തീരുമാനിക്കുന്നതു തന്നെ ഉപജാപക വൃന്ദങ്ങളാണെന്നാണ് ആരോപണം. എൽ.ഐ.സിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ആൾ സർവ്വകലാശാലയിൽ എത്തിയപ്പോൾ എക്സിക്യൂട്ടീവ് എഞ്ചിനീയറായി. ഡബിൾ പ്രമോഷനാണ് ഇയാൾക്ക് ലഭിച്ചത്. നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതലയുള്ള ഇയാൾ ഇന്ന് സർവ്വകലാശാല ഭരിക്കുകയാണ്. ക്യാമ്പസിന്റെ ചുവരുകളിൽ മാസങ്ങൾക്കു മുമ്പ് ഇക്കാര്യത്തിൽ പ്രതികരണമുണ്ടായി. സർവ്വകലാശാലയിലെ വിവിധോദ്ദേശ്യ ഹാൾ നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര വിജിലൻസിൽ പരാതി നിലനിൽക്കുന്നുണ്ട്. അതിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. അനധികൃതമായി രണ്ട് ഇൻക്രിമെന്റ് നേടിയെടുക്കാനും ഇയാൾ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
ഐ.ഐ.എമ്മിൽ എൽ.ഡി. ക്ലാർക്കായ മറ്റൊരാൾ ഡബിൾ പ്രമോഷനോടെയാണ് കേന്ദ്ര സർവ്വകലാശാലയിലെ ഫിനാൽസ് ഓഫീസ് തസ്തികയിൽ വിരാജിക്കുന്നത്. എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായ ഇയാളും യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി എത്തുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയറുമാണ് സർവ്വകലാശാലയിലെ അജണ്ട തീരുമാനിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സംഘപരിവാർ നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ഇവിടെ താത്ക്കാലിക നിയമനങ്ങളെല്ലാം നടക്കുന്നതെന്നാണ് ആക്ഷേപം. സർവ്വകലാശാലാ നിയമനങ്ങളിൽ കാവിവൽക്കരണം നടക്കുകയാണെന്നും വി സി.യുടെ മുറിയിൽ പോലും ക്രിമിനൽസംഘങ്ങൾ താവളമാക്കിയിരിക്കയാണെന്ന് ഉദുമ എം. എൽ.എ. കെ. കുഞ്ഞിരാമൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
നേരത്തെ താത്ക്കാലിക ജീവനക്കാരെ നിയമിച്ചത് മാതാ ഏജൻസി എന്ന സ്ഥാപനമായിരുന്നു. അവരെ മാറ്റി സെക്കന്ററാബാദിലെ ഗുരുമാനി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ സർവ്വകലാശാല നിയോഗിച്ചിരിക്കയാണ്. ഇതോടെയാണ് ഏറെക്കാലം ജോലി ചെയ്തവർ പിരിച്ചു വിടപ്പെട്ടത്. സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റുന്നതിലൂടെ സർവ്വകലാശാലക്ക് വൻബാധ്യത വരുത്തുന്നുമുണ്ട്. സർവ്വകലാശാലക്കു വേണ്ടി വീടും സ്ഥലവും ഒഴിഞ്ഞുകൊടുത്ത ആദിവാസികൾക്ക് തൊഴിൽ നൽകാമെന്ന ഉടമ്പടി നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. പൊതു പരിപാടികളിൽ തത്പരനായ വി സി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മാധ്യമങ്ങളിൽ നിറയുന്നു. ഉത്ഘാടനവും നിലവിളക്ക് കൊളുത്തലുമാണ് അദ്ദേഹത്തിന്റെ മുഖ്യ പരിപാടി. നാഥനില്ലാത്ത സർവ്വകലാശാലയെന്ന നിലയിലേക്ക് കേന്ദ്ര സർവ്വകലാശാല കൂപ്പു കുത്തുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍