കൃഷിമന്ത്രി സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയതിൽ വിവാദം; റിക്രൂട്ട്മെന്റ് വിംഗിൽ തന്നെ പോസ്റ്റിങ് കൊടുത്തത് 300 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം നടക്കാനിരിക്കെ; ഓരോ പോസ്റ്റിംഗിനും അരക്കോടിയോളം വാങ്ങി ലേലംവിളി തുടങ്ങിയതായും പ്രചരണം; വിജിലൻസ് കേസ് നേരിടുന്ന ഡോ. അരവിന്ദാക്ഷനെ ജനറൽ കൗൺസിലിൽ എത്തിച്ചതും ചർച്ചയാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ് കുമാറിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് വൻ അഴിമതിക്ക് കളമൊരുക്കാനെന്ന് ആക്ഷേപം. കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രെഫസർമാരുടെ ഉൾപ്പെടെ നിരവധി ഒഴിവുകളിൽ നിയമനം നടക്കാനിരിക്കെ മന്ത്രിയുടെ പിഎയുടെ ഭാര്യയ്ക്ക് നിർണായക തസ്തികയിൽ തന്നെ നിയമനം നൽകിയത് വൻതോതിൽ കോഴ ഇടപാട് നടത്താനാണെന്ന ആരോപണമാണ് ഉയരുന്നത്.
സുനിൽകുമാറിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഏ ഐ വൈ എഫ് സംസ്ഥാന നേതാവുമായ ടി പ്രദീപ് കമാറിന്റെ ഭാര്യ പി. വി മുംതാസ് സിന്ധുവിന് ഇക്കഴഞ്ഞ ദിവസമാണ് കാർഷിക സർവകലാശാല ഹെഡ്ക്വാർട്ടേഴ്സ് ആസ്ഥാനത്ത് ഗ്രേഡ് 2 കമ്പ്യൂട്ടർ അസിസ്റ്റന്റായി നിയമനം നൽകിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇതേ തസ്തികയിൽ പ്രവർച്ചുവരികയായിരുന്നു മുംതാസ് സിന്ധു. സിന്ധുവിന് നൽകിയ നിയമന ഉത്തരവിൽ സിന്ധുവിന് ഫെയർ കോപ്പി സെക്ഷനിലാണ് പോസ്റ്റിങ് എന്നും കാർഷിക സർവകലാശാല ഹെഡ്ക്വാർ്ട്ടേഴ്സിൽ റിക്രൂട്ട്മെന്റ് വിംഗിലാണ് ചുമതലയെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് പ്രൊഫർമാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ജോലികളാണ് ചുമതലയെന്നും നിയമന ഉത്തരവിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചർച്ചയാവുന്നത്. ഈ മാസം അഞ്ചാം തീയതി കാലിക്കറ്റി്ൽ നിന്ന് റിലീവ് ചെയ്ത് ആറാം തിയതി ചുമതലയേൽക്കാനാണ് ഉത്തരവ്.
കാർഷിക യൂണിവേഴ്സിറ്റിയിൽ ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട് അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഇതിനായി പണപ്പിരിവ് വൻതോതിൽ നടക്കുന്നതായ പ്രചരണവും ഉണ്ട്. രണ്ടാഴ്ച മുമ്പാണ് അക്കാഡമിക് കൗൺസിൽ യോഗത്തിൽ കൂടുതൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് വഴിവയ്ക്കുന്ന രീതിയിൽ തീരുമാനങ്ങൾ വന്നത്. അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രം കാർഷിക കോളേജായി മാറ്റുന്നതോടെ നിരവധി ഒഴിവുകളാണ് ഉണ്ടാവുക. ഇവിടെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ചട്ടങ്ങൾ പ്രകാരം 45-50 നിയമനങ്ങൾ പുതുതായി നടക്കും. കുമരകത്തെ പ്രാദേശിക ഗവേഷണ കേന്ദ്രം, പാലക്കാട്ടെ ഫാം കാർഷിക കോളേജാക്കി മാറ്റൽ തുടങ്ങിയ നീക്കങ്ങളും നടക്കുന്നതോടെ മൊത്തം 300 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിന് കളമൊരുങ്ങുകയാണ്.
ഈ സാഹചര്യത്തിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയ്ക്ക് ഇവരുടെ റിക്രൂട്ട്മെന്റ് സെക്ഷനിൽ തന്നെ നിയമനം നൽകിയിരിക്കുന്നത് വൻതോതിൽ അഴിമതി നടത്താനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതിന് പുറമെ സിപിഐ.ക്കാരനും കൃഷിമന്ത്രിയുടെ അടുപ്പക്കാരനുമായ ഡോ. കെ. അരവിന്ദാക്ഷൻ കാർഷിക സർവ്വകലാശാലക്ക് രണ്ടര കോടിയിലേറെ രൂപ നഷ്ടം വരുത്തിവച്ചെന്ന ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നതോടെ മന്ത്രിയുടെ പങ്കാളിത്തവും ഇക്കാര്യത്തിലും ചർച്ചയായിട്ടുണ്ട്.
സിപിഐ. മന്ത്രിമാർക്കെതിരെ നിശിത വിമർശനം തൃശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയുടെ കൃഷിമന്ത്രി വി എസ്.സുനിൽകുമാറിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിൽ കാർഷിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയരുന്നത്. സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കെഇ ഇസ്മായിൽ പക്ഷത്തിന് എതിരെ കാനം വിഭാഗം പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട ആക്ഷേപം ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
കൃഷിമന്ത്രി സുനിൽകുമാറിന്റെ ഒത്താശയോടെയാണ് സർവ്വകലാശാല ജനറൽ കൗൺസിലിലും എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഡോ. കെ. അരവിന്ദാക്ഷൻ കടന്നുകൂടിയതെന്ന ആരോപണവും ചർച്ചയാകുന്നു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2015-2016 വർഷത്തെ കാർഷിക സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ കൃഷിമന്ത്രിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
സിപിഐ.ക്ക് മേൽക്കൈയുള്ള കാർഷിക സർവകലാശാലയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ഇസ്മായിൽ പക്ഷത്തിനും മന്ത്രി സുനിൽകുമാറിനും പങ്കുണ്ടെന്ന പ്രചരണം സജീവാണ്. ഡോ. കെ. അരവിന്ദാക്ഷന് കാർഷിക സർവ്വകലാശാലയുടെ റിവോൾവിങ് ഫണ്ടിൽ നിന്ന് കൊടുത്ത 1.39 കോടിയുടെ ഫണ്ടിന് യഥാർത്ഥ വരവ്-ചെലവ് കണക്കില്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. മാത്രമല്ല, സർവ്വകലാശാലക്ക് ഇയാൾ ഏകദേശം രണ്ടര കോടിയുടെ നഷ്ടവും വരുത്തിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അരവിന്ദാക്ഷനെതിരെ നേരത്തെ ഒരു 1.37 കോടിയുടെ അഴിമതി കേസും വിജിലൻസിലുണ്ടായിരുന്നു. ഈ കേസിൽ സിപിഐ ഇടപെട്ട് വിജിലൻസിന്റെ കുരുക്കിൽനിന്ന് രക്ഷപ്പെടുത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ അഴിമതി ആരോപണങ്ങളൊക്കെ നിലനിൽക്കുമ്പോഴാണ് അരവിന്ദാക്ഷന് മൂന്നുമാസത്തേക്ക് സർവ്വകലാശാല രജിസ്റ്റ്രാർ ആയി നിയമനം കൊടുത്തിരുന്നു. രജിസ്റ്റ്രാർ ആയിരുന്ന സമയത്ത് തനിക്കെതിരെയുള്ള ഓഡിറ്റ് രേഖകളെല്ലാം തന്ത്രപൂർവ്വം പൂഴ്ത്തിവച്ച് സർവ്വകലാശാലയിൽ നിന്ന് മുഴുവൻ ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാൻ അരവിന്ദാക്ഷന് സുനിൽകുമാർ മന്ത്രിയായിരിക്കെ സാഹചര്യമൊരുക്കിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കെ.അരവിന്ദാക്ഷൻ വിരമിച്ചശേഷം അദ്ദേഹത്തെ ഹോർട്ടി കോർപ്പ് എം.ഡിയാക്കാനും നീക്കം നടന്നു. സിപിഐ.യിലെ ധാർമ്മിക വാദികൾ എതിർത്തതുമൂലം അത് നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് അരവിന്ദാക്ഷൻ ഈയ്യിടെ സർവ്വകലാശാലയുടെ ജനറൽ കൗൺസിലിലേക്കും എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെുക്കപ്പെടുന്നത്.
ഇതിനെല്ലാം പിന്നാലെയാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമന ചുമതലയുള്ള റിക്രൂട്ട്മെന്റ് വിംഗിൽ തന്നെ നിയമനം നൽകുന്നത്. ഇതോടെ ഇതിലെല്ലാം മന്ത്രി സുനിൽകുമാറിന്റെ ഒത്താശയുണ്ടെന്നും അഴിമതിക്ക് കളമൊരുക്കാനാണ് ഈ നീക്കങ്ങളെല്ലാം എന്നും എതിർപക്ഷം ആക്ഷേപിക്കുന്നു. ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കും നാൽപത് മുതൽ അമ്പതുലക്ഷംവരെ കോഴവാങ്ങിയാണ് നിയമനം നൽകുന്നതെന്നും ഇതിനായി ലേലംവിളി തുടങ്ങിയെന്നും പ്രചരണം ശക്തമാണ് സർവകലാശാലാ ആസ്ഥാനത്ത്.
- TODAY
- LAST WEEK
- LAST MONTH
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
- പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍