അമൃതയിൽ എംബിബിഎസ് പഠിക്കാൻ വേണ്ടത് ഒരു കോടി രൂപ; എംഡിക്കാണെങ്കിൽ രണ്ട് കോടി കടക്കും..! എന്നിട്ടും മകൻ മാനേജ്മെന്റ് സീറ്റിൽ പഠിച്ച് ഡോക്ടറായി; ഡോ. രോഹിത്തിന്റെ സ്വാശ്രയ മെഡിക്കൽ പഠനം ആയുധമാക്കി ഭരണപക്ഷം; നട്ടെല്ലുള്ള പ്രതിപക്ഷ നേതാവാകാൻ ശ്രമിച്ച് സമരമുഖം തുറന്ന ചെന്നിത്തല സ്വയം വെട്ടിലാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നട്ടെല്ലില്ലാത്ത പ്രതിപക്ഷ നേതാവെന്ന പേരുദോഷം മാറ്റാനും പാർട്ടിയിൽ ഇമേജുയർത്തി കരുത്തനാകാനും രമേശ് ചെന്നിത്തല തന്നെയാണ് സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയം ഉന്നയിച്ച് സമരം തുടങ്ങിയത്. യൂത്ത് കോൺഗ്രസിനേയും കെഎസ് യുവിനേയും അണിനിരത്തി ഐ ഗ്രൂപ്പിന്റെ മുഴുവൻ ശക്തിയും ആവാഹിച്ച് രമേശ് ചെന്നിത്തല സമരത്തിനിറങ്ങി. കോൺഗ്രസിലെ ഒന്നാം നമ്പറുകാരനാവുകയായിരുന്നു ലക്ഷ്യം. എന്നാൽ സ്വന്തം മകനെ അമൃതാ കോളേജിലെ മാനേജ്മെന്റ് സീറ്റിൽ പഠിച്ച വാർത്ത പുറത്തുവരുന്നതോടെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിക്കൂട്ടിലാക്കുകയാണ്. തലവരിപ്പണം പിരിക്കുന്നതിൽ നിന്നും സ്വാശ്രയ കോളേജുകളെ പിന്തിരിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഫീസ് കൂട്ടാൻ അനുവദിച്ചതെന്നും സർക്കാർ മെരിറ്റിൽ പഠിക്കുന്ന കുട്ടികൾക്ക് ഫീസ് കൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിട്ടും രമേശ് ചെന്നിത്തല വീറോടെ വാദിച്ചു. സ്വാശ്രയ കോളേജുകളുടെ കൊള്ള അവസാനിപ്പിക്കുമെന്നും പറഞ്ഞു. ഇതിനിടെയാണ് അമൃതയുടെ സ്ഥാപനത്തിൽ രമേശ് ചെന്നിത്തലയുടെ മകൻ പഠിച്ചെന്ന വാർത്ത കൈരളിപീപ്പിൾ ടിവി പുറത്തു വിടുന്നത്. ഇത് പ്രതിപക്ഷ സമരത്തെ വെട്ടിലാക്കുന്നതാണ്.
അമൃതയിൽ എംബിബിഎസിന് ഒരു കോടിയോളം രൂപ ചെലവുണ്ട്. തലവരിയായി തന്നെ 40 ലക്ഷത്തോളം രൂപ നൽകണം. അതീവ രഹസ്യമായാണ് ഇടപാടുകൾ നടക്കുന്നത്. കോയമ്പത്തൂർ ക്യാമ്പസിലാണ് പണമിടപാട്. ഇതിന് നേതൃത്വം കൊടുക്കുന്ന ആൾ ഫോണിൽ പോലും ആരോടും സംസാരിക്കുകയുമില്ല. ഇത്തരത്തിൽ എംബിബിഎസ് കോഴ്സിന് ആളെ ചേർക്കുന്ന അമൃതയ്ക്ക് കൽപ്പിത സർവ്വകലാശാലാ പദവിയുമുണ്ട്. കോയമ്പത്തൂരാണ് സർവ്വകലാശാലയുടെ ആസ്ഥാനമെങ്കിലും കൊച്ചിയിലാണ് എംബിബിഎസ് കോഴ്സ് നടത്തുന്നത്. കൽപ്പിത സർവ്വകലാശാല ആയതിനാൽ മുഴുവൻ സീറ്റിലും സ്വന്തമായി അഡ്മിഷൻ നടത്തും. മെരിറ്റിൽ കുറച്ചു കുട്ടികളെ എടുക്കുമെങ്കിലും അവിടേയും തലവരി നൽകേണ്ടി വരുമെന്ന ആരോപണം സജീവമാണ്. എംഡിക്ക് അമൃതയിൽ പഠിക്കണമെങ്കിൽ രണ്ട് കോടിയലധികം ചെലവുണ്ട്. ഇതാണ് ഫീസ് ഘടന എന്നിരിക്കേ രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് എങ്ങനെ കോടികൾ കൊടുത്ത് അമൃതയിൽ പഠിച്ചുവെന്ന ചോദ്യമാണ് സർക്കാർ സജീവമാക്കുന്നത്. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ വിജിലൻസ് പരിശോധിക്കും. ഫലത്തിൽ രമേശ് ചെന്നിത്തലയുടെ സ്വത്തുക്കളിലേക്ക് അന്വേഷണം നീട്ടാനുള്ള സാധ്യതയാണ് ഇടത് സർക്കാർ തേടുന്നത്.
അമൃതാ മാനേജ്മെന്റുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ ചില ഇടപെടലുകൾ നേരത്തെ ചർച്ചയായിരുന്നു. സ്തനാംസിങ് മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിച്ചതിൽ ചെന്നിത്തലയുടെ സ്വാധീനം ആരോപിക്കപ്പെട്ടിരുന്നു. അമൃതാനന്ദ മയീ മഠത്തിലെ പല പ്രമുഖരും ഹരിപ്പാട് നിന്നുള്ളവരാണ്. ഇവരിൽ ചിലർ ചെന്നിത്തലയ്ക്കൊപ്പം പഠിച്ചവരും കെഎസ് യു പ്രവർത്തനത്തിൽ ഏർപ്പെട്ടവരുമാണ്. ഈ ബന്ധത്തിലൂടെയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്തനാംസിങ് മരണത്തിലെ അന്വേഷണം അട്ടിമറിച്ചതെന്ന ആരോപണം സജീവമായിരുന്നു. അമൃതാ ആശ്രമത്തിലെ അന്തേവാസി നടത്തിയ പീഡന ആരോപണങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നില്ല. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ യുഡിഎഫ് സർക്കാർ മഠത്തെ പിന്തുണച്ചിരുന്നു. ഇതിന് ശേഷം അമൃതയിലെ മാദ്ധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം അട്ടിമറിച്ചു. ഈ സമയം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു. അമൃതയുമായി ബന്ധപ്പെട്ട പീഡനക്കേസും പൊലീസ് അട്ടിമറിച്ചു. എല്ലാത്തിനും പുറമേ അമൃതാ ടിവിയിലെ തൊഴിൽ പ്രശ്നങ്ങളിലും യുഡിഎഫ് സർക്കാർ അനുകൂല തീരുമാനങ്ങൾ എടുത്തു. ഇതിനുള്ള പ്രത്യുപകാരമായി ചെന്നിത്തല ഒപ്പിച്ചെടുത്തതാണ് അമൃതയിലെ മകന്റെ എംഡി പ്രവേശനമെന്നാണ് ആരോപണം.
വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് അമൃതയിൽ ഉയർന്നത്. ഈ കേസ് അട്ടിമറിക്കാൻ അമൃതാ മഠത്തിലെ അന്തേവാസിയായ ബിജെപി നേതാവും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്നു. ധർമ്മടം പൊലീസ് അന്വേഷിക്കുന്ന ഈ കേസിൽ ആഭ്യന്തര വകുപ്പ് പ്രത്യക്ഷത്തിൽ തന്നെ ഇടപെട്ടു. തലശ്ശേരിയിലെ സർക്കാർ അഭിഭാഷകയിൽ നിന്ന് തെറ്റായ നിയമോപദേശം വാങ്ങി കേസ് അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചു. ഇത് സംബന്ധിച്ച നിരവധി പരാതികൾ കിട്ടിയിട്ടും പൊലീസ് അനങ്ങിയില്ല. മുതിർന്ന മാദ്ധ്യമ പ്രവർത്തകന്റെ ഇടനിലയും ഇക്കാര്യത്തിൽ ഉണ്ടായി. പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അമൃതയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പോയതും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായണ്. സൈനിക കേന്ദ്രങ്ങളിൽ കയറി ഫോട്ടോയെടുത്ത് തീവ്രവാദ കേന്ദ്രങ്ങൾക്ക് ഇയാൾ നൽകിയെന്നതായിരുന്നു ആരോപണം. ഇക്കാര്യത്തിൽ ചെന്നിത്തലയ്ക്കൊപ്പം ബിജെപി നേതാവും കൈകോർത്തോടെ കേന്ദ്ര സർക്കാരിന്റെ അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടു. മറ്റൊരു മുതിർന്ന നേതാവ് ഹൈക്കോടതിയിൽ അമൃതയിലെ മാദ്ധ്യമ പ്രവർത്തനായി ഹാജരായി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലുണ്ടായിരുന്നു.
ഈ കേസിൽ നിന്ന് അമൃതയെ രക്ഷിച്ചെടുത്തതിന് പ്രത്യുപകാരമാണ് രമേഷ് ചെന്നിത്തലയുടെ മകൻ ഡോ: രോഹിത് ചെന്നിത്തലയ്ക്കുള്ള എംഡി സീറ്റെന്നാണ് സോഷ്യൽ മീഡിയയിൽ സിപിഐ(എം) അണികൾ പ്രചരിപ്പിക്കുന്നത്. അമൃത ആശുപത്രിക്ക് പോസ്റ്റ്മോർട്ടം ചെയ്യാൻ ഉമ്മൻ ചാണ്ടി സർക്കാർ , എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അനുമതി നൽകിയെന്ന ആക്ഷേപവുമുണ്ട്. ചെന്നിത്തലയുടെ മകൻ , അവിടെ മാനേജ്മന്റ് സീറ്റിൽ എംഡിക്ക് പഠിക്കുന്നതിന്റെ പിന്നിലെ ഇതാണെന്ന വാദവും അവർ ഉയർത്തുന്നുണ്ട്. അമൃതയുമായുള്ള ചെന്നിത്തലയുടെ ബന്ധം ഊട്ടിവളർത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായി പിണറായി വിജയനുള്ള ശത്രുതയും ഈ ഘട്ടത്തിൽ ചർച്ചയാവുകയാണ്. അമൃതയുമായി ബന്ധപ്പെട്ട പീഡനക്കേസുകളിലും രമേശ് ചെന്നിത്തല പൊലീസ് മന്ത്രിയാകുമ്പോൾ ഇരകൾക്ക് നീതി കിട്ടിയിരുന്നില്ല. വനിതാ കമ്മീഷൻ ഇനിയും തീരുമാനം എടുക്കാതെ ഫയൽ പൂഴ്ത്തി വച്ചിരിക്കുന്ന കേസുകളും ഇക്കൂട്ടത്തിലുണ്ട്. അമൃതയുമായി ബന്ധപ്പെട്ട് നൽകുന്ന പരാതികളെല്ലാം പൊലീസ് മന്ത്രിയെന്ന നിലയിൽ അട്ടിമറിച്ചു. എന്നാൽ അമൃതാ മാനേജ്മെന്റിനെ പരാതി അറിയിക്കാനായി അയച്ച ഇമെയിലുകളിൽ പോലും പൊലീസിനെ കൊണ്ട് അന്വേഷിക്കാൻ വ്യഗ്രതകാട്ടുകയും ചെയ്തിരുന്നു. ഇതിനെല്ലാമുള്ള പ്രത്യുപകാരമായി ചെന്നിത്തലയ്ക്ക് സമ്മാനം നൽകിയതാണ് എംഡി സീറ്റെന്ന ആരോപണമാണ് സജീവമാകുന്നത്.
ഈ നിയമസഭാ സമ്മേളനത്തിനിടയിൽ സ്വാശ്രയ പ്രശ്നം ഉയർത്തിയപ്പോൾ തന്നെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പ്രതിപക്ഷത്തെ ചിലരുടെ മക്കൾ സ്വാശ്രയ കോളേജിൽ മാനേജ്മെന്റ് സീറ്റിൽ പഠിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ പേരുകൾ പറഞ്ഞിരുന്നില്ല. ഈ സമയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷത്ത് നിന്ന് ചാടിയെണീറ്റു. ആ പേര് പുറത്തു പറയാൻ വെല്ലുവിളിക്കുകയും ചെയ്തു. കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ തമ്മിലെ അടിയുടെ ഭാഗമായിരുന്നു ഇത്. ശൈലജ ടീച്ചർ രമേശ് ചെന്നിത്തലയുടെ പേരു പറഞ്ഞാൽ പ്രതിപക്ഷ നേതാവ് നിയമസഭയിൽ പ്രതിക്കൂട്ടിലാകുമായിരുന്നു. ഇതിലൂടെ ഐ ഗ്രൂപ്പിന്റെ ശക്തിക്ഷയം ഉണ്ടാകുമെന്നും മറ്റും എ ഗ്രൂപ്പ് കണക്കു കൂട്ടിയിരുന്നു. എന്നാൽ ശൈലജ ടീച്ചർ ബോധപൂർവ്വം പേരുകൾ നിയമസഭയിൽ പറഞ്ഞിരുന്നില്ല. എന്നാൽ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും ചെന്നിത്തല സ്വാശ്രയ സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൈരളി ടിവി പേരുവിവരങ്ങൾ പുറത്തുവിടുകയായിരുന്നു. ഇതിൽ ചെന്നിത്തലയുടെ മകൻ ഫീസ് എങ്ങനെ നൽകിയെന്ന ചോദ്യം കൈരളി ഉയർത്തുന്നുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് ചെയ്തതെന്ന ആരോപണമാണ് കൈരളി ഉയർത്തുന്നത്. ഇതിലൂടെ അഴിമതിയുടെ കുരുക്കിലേക്ക് ചെന്നിത്തലയുടെ മകന്റെ എംഡി പ്രവേശനവും എത്തിക്കുകയാണ് ലക്ഷ്യം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് എംഡി പ്രവേശനം മകന് തരപ്പെടുത്തിയതെന്നാണ് കൈരളിയുടെ ആരോപണം. ഇതും ജേക്കബ് തോമസിന്റെ വിജിലൻസ് അന്വേഷിക്കട്ടേയെന്നാണ് സിപിഐ(എം) നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കൾ വിദേശത്ത് പഠിച്ചതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടിരുന്നു. അതിന് ശേഷമാണ് ചെന്നിത്തലയുടെ മകന്റെ എംബിബിഎസ്, എംഡി പഠനവും നിയമസഭയിൽ സമരമിരിക്കുന്ന എംഎൽഎ ആയ ഷംസുദീന്റെ മകളും സ്വാശ്രയ എഞ്ചിനിയറിങ് കോളേജിൽ പഠിക്കുന്ന കാര്യം വിവാദമായത്. കൈരളി ഇത് വാർത്തയാക്കിയതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്