ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: മഴയ്ക്ക് പെയ്തൊഴിയാനുള്ള ഭാവമില്ല. അതുകൊണ്ട് തന്നെ കണക്ക് കൂട്ടൽ എല്ലാം തെറ്റി. എത്ര ദിവസം എത്ര തോതിൽ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ലെന്നും വ്യക്തമാകുന്നു. മഴ പെയ്യില്ലെന്ന കണക്ക് കൂട്ടലിൽ ഇടുക്കിയിൽ വെള്ളം കെട്ടി നിർത്തിയ അധികൃതർക്ക് തെറ്റുകയാണ്. രൗദ്രഭാവത്തോടെ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു. ഇതിനെ സമാനതകളില്ലാതെ പുറത്തേക്ക് ഒഴുക്കി വിടേണ്ട അവസ്ഥയിലാണ് വൈദ്യുത ബോർഡ്. ഇതിന്റെ ദുരിതം മുഴുവൻ ഏറ്റുവാങ്ങുന്നത് ആലുവയും കാലടിയുമാണ്. ഡാമിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ പാച്ചലിൽ ചെറുതോണി അടക്കമുള്ള ടൗണുകൾ അപ്രത്യക്ഷമാകുമെന്നും ഉറപ്പ്. ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകും. ആലവുയും കാലടിയിലും ദുരന്തം പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കടക്കുകയും ചെയ്യും. ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് പോലും സർക്കാരിന് അറിയില്ല.
ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയോടെ നാല് ഷട്ടറും തുറന്നിരുന്നു. എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ഒന്നേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയർത്തിയത്. ഇതോടെ ചെറുതോണി ടൗണിൽ വെള്ളം കയറി. ഇതു തന്നെ താങ്ങാൻ പെരിയാറിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ആറുലക്ഷം വെള്ളം കുതിച്ചെത്തുന്നതോടെ പെരിയാറിന്റെ തീരം നാമാവിശേഷമാകും, നിലവിൽ 2401.60 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കിയിൽ നിന്നും വെള്ളം കൂടുതൽ ഒഴുക്കിവിടുകയാണെങ്കിൽ ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ ഇടലയാറിലും വെള്ളം ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇതും നടക്കാതെ പോയി.
നിലവിൽ പെരിയാർ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടർ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. പെട്ടെന്ന് തന്നെ അഞ്ചാം ഷട്ടറും. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. പാലത്തിൽ വെള്ളം കയറി. ഈ വെള്ളം ആലുവയിലെത്തുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ആർക്കും ്അറിയാത്തത്. തീരത്ത് അതീവജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ചെറുതോണിയിലെയും തടിയമ്പാട്, കീരിത്തോട് പ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലുവയിലും കാലടിയിലും ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ്. ഇന്ന് മഴ അവസാനിച്ചില്ലെങ്കിൽ അതീവ ഗൗരവതരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ എത്തും.
ഇടുക്കി ഡാം നിറഞ്ഞു ചെറുതോണി ഷട്ടറുകൾ തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായി ഉയരാത്തത് ആശ്വാസമാണ്. തമിഴ്നാട്ടിൽ മഴ തീരെ കുറവായതിനാൽ അവർ നല്ലതോതിൽ വെള്ളം എടുക്കുന്നതാണ് രക്ഷയായത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 134.50 അടിയായി ഉയർന്നു. വ്യാഴാഴ്ചയിത് 133.60 അടിയായിരുന്നു. തേനി ജില്ലയിലും നേരിയ തോതിലുള്ള മഴയാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാടിന് രണ്ട് മാർഗങ്ങളിലൂടെയാണ് വെള്ളം കൊണ്ടുപോകാൻ കഴിയുന്നത്. ആകെയുള്ള നാല് പെൻസ്റ്റോക്ക് പൈപ്പ് വഴി മൊത്തം 1600 ഘനയടിയും ഇറച്ചൽപ്പാലം കനാലിലൂടെ സെക്കൻഡിൽ 800 ഘനയടിയും കൊണ്ടുപോകാനാവും.. ഇതിൽ കൂടുതൽ വെള്ളം കൊണ്ടു പോകാൻ കഴിയില്ല.
അണക്കെട്ട് പ്രദേശത്ത് 24.8 മില്ലീമീറ്ററും തേക്കടിയിൽ 12.4 എംഎം ഉം മഴ പെയ്തു. വ്യാഴാഴ്ചയിത് യഥാക്രമം 115.6 ഉം 56.40 ഉം ആയിരുന്നു. തമിഴ്നാട് സെക്കൻഡിൽ 2000 ഘന അടി കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിലേക്ക് 4167.87 ഘനയടി ഒഴുകിയെത്തുന്നുണ്ട്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയാണ് പെയ്യുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ഏതാനും ദിവസം മുമ്പ് ജലനിരപ്പ് 136 അടിക്ക് അടുത്തെത്തിയിരുന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയതോടെ ജലനിരപ്പ് പടിപടിയായി കുറഞ്ഞ് ബുധനാഴ്ച രാവിലെ ആറിന് 132.80 അടിയെത്തിയിരുന്നു. തുടർന്ന് അവർ വെള്ളം കൊണ്ടുപോകുന്നത് കുറച്ചിരുന്നു.ഇപ്പോൾ വീണ്ടും കൂട്ടി. 2500 ഘന അടി വരെ വെള്ളം കൊണ്ടുപോകാമെങ്കിലും അങ്ങനെ ചെയ്താൽ റോഡ് തകരാനും മറ്റും സാധ്യതയുണ്ട്. മുമ്പ് ഇറച്ചൽപാലത്തും മറ്റും ഇങ്ങനെ റോഡ് തകർന്നിരുന്നു.
മഴ കനത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ തന്നെ തമിഴ്നാട് അത് നന്നായി പ്രയോജനപ്പെടുത്തി. ലോവർ ക്യാമ്പിലെ ആകെയുള്ള നാല് പവർഹൗസിലും വൈദ്യുതോൽപാദനം പൂർണ അളവിൽ നടത്തി. തേക്കടിയിൽ നിന്നും ഭൂഗർഭ ടണൽ വഴി ഒഴുക്കുന്ന വെള്ളം റോസാപ്പൂക്കണ്ടത്തിന് സമീപത്തുള്ള ഫോർബേ അണക്കെട്ടിലാണ് എത്തുന്നത്. ഇവിടെ നിന്നാണ് പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ഒഴുക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ലോവർ ക്യാമ്പിൽ പൂർണതോതിൽ വൈദ്യുതോൽപാദനം നടത്തുന്നു. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്നാട് ദിവസവും ഉൽപാദിപ്പിച്ചിരുന്നത്. ഇതിന് പുറമെ ഇറച്ചൽപാലം കനാലിലൂടെ കാർഷികാവശ്യത്തിനായി തമിഴ്നാട് 700 ഘനയടി വീതം വെള്ളവും കൊണ്ടുപോയി. ഇതിലൂടെ അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് നിർത്താൻ തമിഴ്നാടിന് കഴിഞ്ഞു. സാധാരണ മുല്ലപ്പെരിയാർ മേഖലയിൽ നവംബർ, ഡിസംബർ മാസങ്ങളിലാണ് കനത്ത മഴ പെയ്യാറുള്ളത്. ആ ഘട്ടത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അസാധാരണമായി ഉയരുന്നതും. ഇത്തവണ കാലവർഷം തിമിർത്തതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.
എന്നാൽ ജലം കൊണ്ടു പോകുന്നതിലുള്ള തമിഴ്നാടിന്റെ മാനേജ്മെന്റ് കേരളത്തെ തുണച്ചു. അതുകൊണ്ട് മാത്രം മുല്ലപ്പെരിയാറിൽ നിന്ന് ജലം നിറഞ്ഞു കവിഞ്ഞില്ല. ഇതു സംഭവിച്ചിരുന്നുവെങ്കിൽ ഇടുക്കിയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇനിയും കൂടിയേനേ. മുല്ലപ്പെരിയാറിൽ മഴ അതിശക്തമായി തുടർന്നാൽ കാര്യങ്ങൾ തമിഴ്നാടിന്റേയും കൈവിടും. ഇത് വലിയ പ്രളയത്തിലേക്ക് കേരളത്തെ എത്തിക്കും. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ മലയോര മേഖലയിലും സംസ്ഥാനത്തോട് അതിർത്തി പങ്കിടുന്ന തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. എന്നും തർക്കം നിലനിൽക്കുന്ന അതിർത്തിയിൽ നിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽ 11 സെന്റീമീറ്റർ കനത്തമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വാൽപ്പാറയിൽ 17 സെന്റീമീറ്ററും ചിന്നക്കനാൽ, ദേവാല 12, 10 സെന്റീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരിയിൽ ചേച്ചിപ്പാറയിൽ അഞ്ച് സെന്റീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധർമ്മസ്ഥലയിൽ 15സെന്റീമീറ്ററും മടിക്കേരിയിൽ 14സെന്റീമീറ്ററും അഗുംബെയിൽ 13 സെന്റീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ആലുവയിൽ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്ക്
കൊച്ചി: ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കിടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവർക്ക് ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകൾ 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ , പ്രത്യേക റോപുകൾ, സ്കൂബ ടീം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കർശനമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മൂവാറ്റുപുഴ ആർ ഡി ഒ എം ടി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്. കോസ്റ്റ് ഗാർഡ് ടീമിനെ ഇന്നലെ അർധരാത്രി മുതൽ ഇവിടെ വിന്യസിച്ചു. ഫയർ ഫോഴ്സും സംസ്ഥാന പൊലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയർമാരും ഇവിടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ബാരിക്കേഡുകൾ കെട്ടി ബലിതർപ്പണത്തിനെത്തുന്നവർ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാൻ എത്തുന്നവർക്കെല്ലാം കർമം നിർവഹിക്കുന്നതിനും മറ്റു തടസങ്ങൾ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ താലൂക്കിൽ കളക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനങ്ങളെ സംബന്ധിച്ച അവലോകന യോഗം ചേർന്നു. ഡപ്യൂട്ടി കളക്ടർ കെ.മധു, തഹസിൽദാർ കെ ടി സന്ധ്യാദേവി തുടങ്ങിയവർ പങ്കെടുത്തു.
Stories you may Like
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ വിധിയുടെ വിശദാംശങ്ങൾ
- കേരളാ പൊലീസ് വിചാരിച്ചാൽ അസാധ്യമായതൊന്നും ഇല്ല; ഈ ആലുവ ടീമിന് കൈയടിക്കാം
- അസ്ഫാക് ആലവുമായി വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അതിവൈകാരിക രംഗങ്ങൾ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്