വനിതാ കൂട്ടായ്മയിൽ അംഗമായ രമ്യ നമ്പീശൻ ശക്തമായ നിലപാടെടുക്കും; കൂട്ടായ്മയെ പിന്തുണച്ച പൃഥ്വിരാജ് എന്തു പറയും എന്നറിയാനും ആകാംക്ഷ; നിർണായകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടുകൾ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളടക്കം ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടിവ് ഇന്ന് ചേരും; ദിലീപും പങ്കെടുക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കുമ്പോൾ താരസംഘടനയുടെ നിർണായകമായ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സംഘടനയുടെ 23 ാമത് വാർഷിക പൊതുയോഗത്തിന് മുന്നോടിയായുള്ള എക്സിക്യൂട്ടീവ് യോഗമാണ് കൊച്ചിയിൽ ചേരുന്നത്. വാർഷിക പൊതുയോഗത്തിന്റെ അജണ്ട യോഗത്തിൽ നിശ്ചയിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാളസിനിമ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് യോഗം. നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യണമെന്നം അജണ്ടയിലെ വിഷയമായി ഉൾപ്പെടുത്തണം എന്നുള്ള ആവശ്യം ശക്തമായി ഉയരാൻ തന്നെയാണ് സാധ്യത. മലയാള സിനിമയിലെ വനിതാ കൂട്ടായമയുടെ ഭാഗമായ രമ്യാ നമ്പീശനാകും ഇക്കാര്യം ശക്തമായി ഉന്നയിക്കുക. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങൾ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.
18 അംഗങ്ങളാണ് എക്സിക്യൂട്ടീവിൽ ഉള്ളത്. ഇതിൽ രമ്യനമ്പീശൻ വിഷയം വാർഷിക പൊതു യോഗത്തിൽ ചർച്ച ചെയ്യണമെന്ന് എക്സിക്യൂട്ടിൽ ആവശ്യപ്പെട്ടേക്കും. ഈ വിഷയം അജണ്ടയായി ഉൾക്കൊള്ളിച്ചില്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്' രൂപീകരിച്ച ശേഷം താരങ്ങൾ ഒത്തുചേരുന്ന അമ്മ യോഗം കൂടിയാണിത്. വനിതാ കൂട്ടായ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകുകയും നടിയെ ആക്ഷേപിച്ച സലീം കുമാർ അജു വർഗീസ് എന്നിവർക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
വാർഷിക പൊതുയോഗത്തിൽ വിഷയം ഉന്നയിക്കുന്നതിന് മുന്നോടിയായാണ് വനിതാ കൂട്ടായ്മ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അക്രമിക്കപ്പെട്ട നടിക്ക് പ്രതി പൾസർസുനിയുമായി ബന്ധമുണ്ടെന്ന ദിലീപിന്റെ പ്രസ്താവനയും ചർച്ചയായേക്കും. അക്രമണത്തിന് ഇരയായ നടിക്ക് അമ്മ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദീലീപിന്റെ പ്രസ്താവന ഗൗരവമായി സംഘടനക്ക് കാണേണ്ടിവരും. വിവാദങ്ങളിൽ അമ്മയുടെ നിലപാട് വാർഷിക പൊതുയോഗത്തിന് ശേഷം വ്യക്തമാക്കും. വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് അംഗങ്ങളെ സംഘടന വിലക്കിയേക്കും അനാവശ്യ പ്രതികരണങ്ങൾ താരങ്ങൾക്കിടയിൽ വലിയ തോതിൽ അഭിപ്രായഭിന്നതയുണ്ടാക്കയതാണ് സംഘനയുടെ വിലയിരുത്തൽ.
വൈകീട്ട് ഏഴ് മണിക്ക് ഹോട്ടൽക്രൗൺ പ്ലാസയിലാണ് യോഗം ചേരുന്നത്. അമ്മയിൽ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയർന്ന് കേൾക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. യോഗത്തിൽ നിർണായകമാകുക മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തീരുമാനങ്ങൾ തന്നെയാകും.
പൊലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിർത്താത്ത ദിലീപിനെതിരെ ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ധാർമിക പിന്തുണ നൽകണം എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ നാളത്തെ യോഗത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്. പ്രത്യേകിച്ചും ഇന്നലെ നടിയുടെ വാർത്താക്കുറിപ്പു കൂടി പുറത്തുവന്ന സാഹചര്യത്തിൽയ നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തിൽ അമ്മ നേതൃത്വം ശ്രമിക്കുക.
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയിൽ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടർന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേർന്ന് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറൽ ബോഡിയാണ് ഇന്ന് ചേരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കിൽ അമ്മയ്ക്കുള്ളിലെ പെൺപട തങ്ങളുടെ പ്രവർത്തനം ശക്തമാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
നടിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ അമ്മയുടെ നേതൃത്വത്തിൽ താരങ്ങൾ ഒത്തുചേർന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഗൂണ്ടാലോചന നടന്നിട്ടുണ്ടെന്ന് മഞ്ചുവാര്യർ അന്നാണ് ആദ്യമായി ആരോപിച്ചത്. മമ്മൂട്ടിയും ദിലീപുമടക്കമുള്ള താരങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. എക്സിക്യൂട്ടിവിൽ രണ്ട് സ്ത്രീകൾ മാത്രമാണുള്ളത്. അതിനാൽ വിവാദ വിഷയങ്ങൾ സംബന്ധിച്ച ചർച്ച ഉയർത്തികൊണ്ടുവരുക അസാധ്യമായാണ് വനിത സംഘടന താരങ്ങൾ കാണുന്നത്. സിനിമ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ചർച്ച അജണ്ടയിൽ ഉൽപ്പെടുത്തണമെന്ന് രമ്യാ നമ്പീശൻ ആവശ്യപ്പെടും. കുക്കുപരമേശ്വരനും പൃഥ്വിരാജും ആസിഫ് അലിയും നിവിൻപോളിയും മണിയൻപിള്ള രാജുവും അടക്കമുള്ള താരങ്ങൾ ഇതിനെ പിന്തുണയ്ക്കും. അജണ്ട ജനറൽ ബോഡിയിലെത്തുന്നതോടുകൂടി വലിയ ചർച്ചകൾക്ക് വഴിതുറക്കാനാകുമെന്നാണ് സ്ത്രീ സംഘടന താരങ്ങൾ കണക്കുകൂട്ടുന്നത്.
വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉടനെ കത്ത് നൽകുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച ചർച്ച ജനറൽ ബോഡിയിൽ ഉയർത്തിക്കൊണ്ടുവരാനാണ് വനിത സംഘടനയുടേ നേതൃത്ത്വത്തിൽ ശ്രമിക്കുന്നത്. നടിക്ക് നേരെ കൊച്ചിയിൽ ആക്രമണമുണ്ടായതിന് പിന്നാലെ മറ്റുചില നടിമാരും തങ്ങൾക്കുനേരേയും അപമാന ശ്രമം ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതും സിനിമ സെറ്റുകളിലെ വനിത താരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ചർച്ചയ്ക്ക് കൊഴുപ്പേകും.
ഇന്നസെന്റ്, ഗണേശ് കുമാർ, മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ്, നെടുമുടി വേണു, ദേവൻ, ലാലു അലക്സ്, മുകേഷ്, സിദ്ധീക്, മണിയൻപിള്ള രാജു, കലാഭവൻ ഷോജോൺ, പൃഥ്വിരാജ്, നിവിൻപോളി, ആസിഫ് അലി, രമ്യ നമ്പീശൻ, കുക്കു പരമേശ്വരൻ എന്നിവരടങ്ങുന്നതാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍