ഇന്നലെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ വന്നിരുന്നു; വീട്ടിൽ വരുന്നതിൽ നിന്നെങ്കിലും തടയാൻ ഒരാളും സഹായിച്ചില്ല; ആർക്കും വില ഇല്ലെങ്കിൽ വില ഇല്ലാത്തിടത്ത് തല ഇട്ട് പണി വാങ്ങി കൂട്ടേണ്ട കാര്യമില്ല; അതുകൊണ്ട് ഇനി മുതൽ നാട്ടിലെ പാർട്ടിയിൽ പ്രവർത്തിച്ചോളാം; ഫേസ്ബുക്കിൽ ന്യായീകരണ രാഷ്ട്രീയം പറയാൻ ഇനി അനീഷ് ഷംസുദ്ദീനെ കിട്ടില്ല; രമയെ കളിയാക്കിയ കളി കാര്യമായപ്പോൾ പിണറായിയുടെ പൊലീസിനും ബെഹ്റയ്ക്കും പരിഹാസ നന്ദിയുമായി സൈബർ സഖാവ് കളം വിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഒടുവിൽ സൈബർ സഖാവിനും പിണറായി ഭരണത്തിൽ പണി കിട്ടി! ഭരിക്കുന്ന സർക്കാരിൽ വിശ്വസിച്ച് സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ നിറഞ്ഞ അനീഷ് ഷംസുദ്ദീനാണ് തനിക്ക് കിട്ടിയ പണി തുറന്നു പറഞ്ഞ് ഫെയ്സ് ബുക്ക് പോസ്റ്റിടുന്നത്. അനീഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നു. പക്ഷേ സഹായിക്കാൻ ആരുമില്ല. അതുകൊണ്ട് ഇനി താൻ സൈബർ ഇടത്തിൽ ആർക്കുവേണ്ടിയും പ്രതികരണ തൊഴിലാളിയാകാൻ ഇല്ലെന്ന സൂചനയുമായാണ് അനീഷ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടത്. കേസിൽ കുടുങ്ങുമ്പോൾ സഹായിക്കാൻ സിപിഎമ്മുകാർ രംഗത്ത് വരാത്തതാണ് ഇതിന് കാരണം. സിപിഎമ്മിനായി സോഷ്യൽ മീഡിയയിൽ ന്യായീകരണവുമായി നിറയുന്നവരിൽ പ്രമുഖനാണ് അനീഷ് ഷംസുദ്ദീൻ. സിപിഎം വിരുദ്ധരെ കടന്നാക്രമിക്കാൻ ഏത് അറ്റം വരെ പോവുകയും ചെയ്യുമായിരുന്നു.
അത്തരത്തിലൊരു ന്യായീകരണ പോരാളിയാണ് പൊലീസ് നടപടിയുടെ സൂചന നൽകി ഈ മേഖലയിൽ നിന്ന് വിരമിക്കുമെന്ന പരോക്ഷ സൂചനയുമായി പോസ്റ്റ് ഇട്ടത്. ഫേസ്ബുക്കിൽ രാഷ്ട്രീയം പറയുന്നതിൽ നിന്ന് എന്നെ നിശബ്ദ്ധനാക്കാൻ പലരും പല തവണ ശ്രമിചിട്ടുണ്ട് , വിജയിച്ചട്ടില്ല . ഇപ്പോൾ അതിൽ വിജയിച സഖാവ് പിണറായിയുടെ പൊലീസിനും , ആഭ്യന്തര വകുപ്പിനും , ഡിജിപി ലോകനാഥ് ബഹ്റക്കും കേരള ഫയർ ഫോർസ്സിന്റെ പേരിലും എന്റെ പേരിലും ഒരായിരം നന്ദി അർപ്പിച്ചു കൊള്ളുന്നു- ഫെയ്സ് ബുക്കിൽ അനീഷ് ഷംസുദീൻ കുറിച്ചത് ഇങ്ങനെയാണ്. സോഷ്യൽ മീഡിയയിലെ കളിയാക്കലിൽ അതിശക്തമായ നടപടി കൂടിയേ തീരൂവെന്നാണ് ഡിജിപിയുടെ പക്ഷം. കണ്ണൂർ എസ് പിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതോടെയാണ് ഷംസിദീനെ സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ തിരിഞ്ഞു കൊത്തിയത്. ഇത് തന്നെയാണ് സൈബർ സഖാവ് ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്.
എന്റ നാട്ടിൽ ബ്രാഞ്ചുണ്ട് , പാർട്ടിയുണ്ട് , കാൻഡിഡേറ്റ് മെംബർഷിപ്പിൽ വന്നിട്ടുണ്ട് . ഞാൻ അവിടെ പ്രവർത്തിചോളാം . ഇന്നലെ അറസ്റ്റ് ചെയാൻ പൊലീസ് വീട്ടിൽ വന്നിരുന്നു . പലരോടും സഹയം അഭ്യർത്ഥിച്ചിരുന്നു . എന്നിട്ടും വീട്ടിൽ വരുന്നതിൽ നിന്നെങ്കിലും തടയാൻ ഒരാളും സഹായിച്ചില്ല . ആർക്കും വില ഇല്ലെങ്കിൽ വില ഇല്ലാത്തിടത്ത് തല ഇട്ട് പണി വാങ്ങി കൂട്ടേണ്ട കാര്യമില്ല . ഞാൻ അതുകൊണ്ട് നാട്ടിലെ പാർട്ടിയിൽ പ്രവർത്തിചോളാം ഇനി മുതൽ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ .. നിങ്ങൾ മുന്നോട്ട് പോകൂ-ഇങ്ങനേയും ഷംസുദീൻ കുറിക്കുന്നു. അതായത് സഹായിക്കാൻ ആരുമില്ലാത്തതു കൊണ്ട് ഇനി സോഷ്യൽ മീഡിയയിൽ ന്യായീകരിക്കാൻ ഇറങ്ങാൻ കഴിയില്ലെന്നാണ് ഷംസുദീൻ പറയാതെ പറയുന്നത്. പരിവാറുകാരുടെ സൈബർ യുദ്ധങ്ങളെ സിപിഎമ്മിന് വേണ്ടി മുന്നിൽ നിന്ന് നയിച്ച സഖാവാണ് മടുത്ത് പിന്മാറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുമ്മനം അടക്കമുള്ള പ്രാദേശിക നേതാക്കളേയും സിപിഎം പക്ഷത്ത് നിന്ന് ട്രോൾ ചെയ്യുന്നവരിൽ പ്രമുഖനായിരുന്നു അനീഷ്.
ആർ എം പി നേതാവ് രമയുമായി ബന്ധപ്പെട്ട് പ്രചരിച്ച പോസ്റ്ററാണ് അനീഷിന് വിനയാകുന്നതെന്നാണ് സൂചന. കോൺഗ്രസ് നേതാക്കളുമായി കൂട്ടിച്ചേർത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട അശ്ലീല പോസ്റ്റുകൾ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെ.കെ രമ നേരത്തെ പ്രതികരിച്ചിരുന്നു. 2012 മുതൽ ഇത്തരം അനുഭവങ്ങളുണ്ട്. താൻ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും അനീതികളെ ചെറുക്കുകയും ചെയ്യുന്ന മുഴുവൻ സ്ത്രീകളും നേരിടുന്ന വിഷയമാണിതെന്നും രമ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗികമായി അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകൾ ഇടുക എന്നത് സ്ഥിരം രീതിയാണ്. തന്നെ സംബന്ധിച്ചിടത്തോളം അതൊന്നും തെല്ലും മനോബലം തകർക്കില്ലെന്നും രമ വിശദീകരിച്ചിരുന്നു. അതിന് ശേഷമാണ് പരാതിയുമായെത്തിയത്. ഇതിൽ നടന്ന അന്വേഷണം എത്തിയത് അനീഷ് ഷംസുദീനിലേക്കാണെന്നാണ് സൂചന. കുമ്മനവും തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു.
പൊലീസ് നടപടി എടുത്തില്ലെങ്കിൽ ഇവർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്. രമയുടെ നിലപാട് കടുപ്പമേറിയതാണെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുകയും അവർ പൊതുരംഗത്ത് വരണം എന്ന് പറയുകയും ചെയ്യുന്ന പുരോഗമനവാദികളായ ആളുകളുള്ള സിപിഐ.എമ്മാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും രമ ആരോപിച്ചിരുന്നു. അവരുടെ സംഘടനയ്ക്കെതിരെ പറയുമ്പോൾ സ്ത്രീയും പുരുഷനുമില്ല. സ്ത്രീയാണെങ്കിലും അവർ ഒരു പരിഗണനയും നൽകുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളിൽ നിന്ന് മനസിലാകുന്നത്. തങ്ങൾക്കെതിരെ പറഞ്ഞാൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ ഏത് വിധേനെയും കായികമായും മാനസികമായും അടിച്ചമർത്തണമെന്നാണ് അവർ കരുതുന്നതെന്നും രമ ആരോപിച്ചിരുന്നു.
ആശയപരമായി നേരിടാതെ അശ്ലീല പരാമർശങ്ങളുമായി സൈബറിടം നിറയ്ക്കുകയായിരുന്നു സഖാക്കൾ. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയോടുള്ള കലി അടങ്ങാതെ സിപിഐഎം സൈബർ സഖാക്കൾ അശ്ലീല കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് . വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം അക്രമ സംഭവങ്ങൾക്കെതിരെ നടന്ന ബഹുജന മാർച്ചിൽ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്ക്കെതിരായുള്ള അശ്ലീല സൈബർ ആക്രമണം രൂക്ഷമായത്. യു.ഡി.എഫ്, ആർ.എംപി.ഐ, സിപിഐ(എം.എൽ)റെഡ്സ്റ്റാർ തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇതിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പമുള്ള രമയുടെ ചിത്രങ്ങൾ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബർ സഖാക്കൾ രംഗത്ത് വന്നത്.
വാലന്റെയിൻസ് ഡേയായായ കഴിഞ്ഞ 14 യു.ഡി.എഫ് നേതാക്കൾക്കൊപ്പം കറങ്ങുന്ന ആർ.എംപി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, കെ.സി.വേണുഗോപാൽ എംപി, പാറക്കൽ അബ്ദുള്ള എംഎൽഎ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആർ.എംപി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, കെ.എസ് ഹരിഹരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത മാർച്ചിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബർമീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിച്ചതും. ഇക്കാര്യത്തിലാണ് പൊലീസ് ഉറച്ച നിലപാടുകളെടുത്തത്.
ഇതോടെയാണ് അന്വേഷണം പ്രധാന സൈബർ സഖാവായ അനീഷ് ഷംസുദ്ദീനിലേക്ക് എത്തിയത്. സ്ത്രീയെ അപമാനിക്കലായതു കൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ടിയും വരും. ഇതോടെയാണ് അനീഷ് ഷംസൂദ്ദീൻ പാർട്ടി സഹായിച്ചില്ലെന്ന ആരോപണുമായി ഫെയ്സ് ബുക്കിലെത്തിയത് എന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍