സഹോദരന്റെ രാജിയിൽ അഞ്ജു പറഞ്ഞത് പച്ചക്കള്ളം; അജിത് മാർക്കോസിന് ചട്ടപ്രകാരം നിഷ്കർഷിച്ച യോഗ്യതയൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് ശമ്പളവും ബത്തകളും നൽകിയതുമില്ല; ഒളിമ്പ്യന്റെ അവകാശവാദങ്ങൾ തള്ളി കായികവകുപ്പിന്റെ വിശദീകരണം
അരുൺ ജയകുമാർ
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയായി അഞ്ജു ബോബി ജോർജിന്റെ സഹോദരനെ നിയമിച്ചത് യോഗ്യതകളില്ലാതെ തന്നെയെന്ന് കായിക വകുപ്പിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ അജിത് മാർക്കോസിന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകയതുമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷം അനവധി ആരോപണങ്ങളാണ് അഞ്ജു ബോബി ജോർജ് ഉന്നയിച്ചത്. സഹോദരൻ അജിത് മാർക്കോസിന്റെ നിയമനവുമായി ബന്ധപ്പെട്ട് അഞ്ചു നൽകിയ മറുപടി സഹോദരന് അഡീഷണൽ സെക്രട്ടറി (ടെക്നിക്കൽ) തസ്തികയിലേക്ക് വേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്നാണ്.എന്നാൽ എല്ലാ യോഗ്യതകളുമുണ്ടെന്ന് സഹോദരി വാദിക്കുമ്പോഴും അജിത് മാർക്കോസിന് തസ്തികയിൽ ജോലി ചെയ്തതിന്റെ ശമ്പളം ലഭിച്ചിരുന്നില്ല. തനിക്കൊപ്പം താൻ അദ്ധ്യക്ഷയായ ഭരണ സമിതിയും സഹോദരൻ അജിത് മാർക്കോസും രാജി വെക്കുന്നുവെന്നാണ് അഞ്ജുു പ്രഖ്യാപിച്ചത്. എന്നാൽ അജിത് മാർക്കോസ് രാജി വച്ചത് ശമ്പളം ലഭിക്കാത്തതിനാലാണ് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണത്തിൽ നിന്നും മനസിലാകുന്നത്. തസ്തികയ്ക്ക് ആവശ്യമായ യോഗ്യതകളില്ലാത്തതിനാലാണ് അജിത് മാർക്കോസിന് ശമ്പളം നൽകാത്തതെന്നാണ് ഇതിൽ നിന്നും മനസിലാക്കാനാകുന്നത്.
എന്നാൽ അജിത് മാർക്കോസിന്റെ നിയമനം സംബന്ധിച്ച് നൽകിയ വിവരാവകാശിന് സ്പോർട്സ് കൗൺസിൽ ഒരിക്കലും കൃത്യമായ മറുപടി നൽകിയിരുന്നില്ല. എല്ലാ യോഗ്യതകളുമുണ്ടെന്ന വിശദീകരണമാണ് ഞങ്ങൾക്കും ലഭിച്ചത്. എന്നാൽ അത്തരത്തിലൊരു വിശദീകരണം വെറും പൊള്ളയായ ഒന്നായിരുന്നുവെന്നാണ് ഇതോടെ മനസിലാകുന്നത്. ദേശീയ ഗെയിംസിൽ അജിത് മാർക്കോസിന്റെ കീഴിൽ പരിശീലിച്ച് മെഡൽ നേടിയ താരങ്ങൾ തങ്ങളുടെ പരിശീലകന് ജോലി നൽകണമെന്ന് ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് ഇത് പരിഗണിച്ചതെന്നാണ് അന്ന് സ്പോർട്സ് കൗൺസിൽ നൽകിയ വിശദീകരണം. ഇതിന് വിരുദ്ധമയാണ് ഇപ്പോൾ സർക്കാർ നൽകുന്ന വിശദീകരണം. അജിത്തിന് ഒരു യോഗ്യതയുമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ശമ്പളം നൽകാൻ പോലും കഴിഞ്ഞില്ല. ഇതോടെ അജിത്തിന്റെ നിമയനത്തിൽ വ്യാപക ക്രമക്കേടുണ്ടായി എന്നും വ്യക്തമായി.
അജിത് മാർക്കോസിന്റെ പരിശീലന മികവ് കണക്കിലെടുത്ത് സർക്കാർ ജോലി നൽകണം എന്നാണ് സ്പോർട്സ് കൗൺസിൽ ഭരണസമിതി സർക്കാരിന് നൽകിയ ശുപാർശയിൽ ആവശ്യപ്പെടുന്നത്. വിശദമായി പരിശോധിച്ച ശേഷം ഒരു സ്പെഷ്യൽ കേസായി പരിഗണിച്ചാണ് ജോലി നൽകിയത് ന്നൊണ് കഴിഞ്ഞ സർക്കാരിന്റെ വിശദീകരിച്ചിരുന്നത്. തുടർന്നാണ് കരാർ അടിസ്ഥാനത്തിൽ അജിത്തിന് ജോലി നൽകാൻ കൗൺസിന് മുൻ സർക്കാർ നൽകിയ ശുപാർശയിലും ക്രമക്കേടുണ്ടന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതോടൊപ്പം തന്നെ തന്റെ ഭരണസമിതി അല്ല മറിച്ച് മുൻ ഭരണ സമിതിയാണ് ഇതിന് അനുമതി നൽകിയത് ന്യായീകരണവും നൽകിയിരുന്നു. 2015 ഡിസംബർ നാലിനാണ് അവർ അധ്യക്ഷയായി ചുമതല ഏറ്റെടുത്തത്. 2015ൽ ജോലിക്കായി അപേക്ഷിച്ചുവെന്ന് പറയപ്പെടുന്ന അജിതിന് നിയമനം നൽകിയതാകട്ടെ 2016 മാർച്ച് നാലിനും.
എന്നാൽ അജിത് മാർക്കോസിന്റെ ശിക്ഷമത്തിൽ സിനിമോൾ പൗലോസ്, പ്രീജ ശ്രീധരൻ, സജീഷ് ജോസഫ് എന്നിവർ 5 മെഡൽ നേടിയെന്നും എന്നാൽ എംസിഎ ബിരുദധാരിയായ താൻ ജോലി ഉൾപ്പടെ രാജിവച്ചാണ് പരിശീലനം നൽകുന്നതെന്നും അതിനാൽ സർക്കാരിൽ ഒരു ജോലി നൽകണമെന്നും അപേക്ഷിച്ചിരുന്നു. ഇതിൽ സിനിമോൾ പൗലോസ് അജിത് മാർക്കോസിന്റെ ഭാര്യയാണ്. പ്രീജാ ശ്രീധരൻ കളിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഭാര്യ സിനിമോൾ പൗലോസിനോപ്പം തിരുവനന്തപുരത്ത് കഴിയാൻ വേണ്ടിയാണ് അജിത് മാർക്കോസ് പിൻവാതിലിൽ കൂടി സ്പോർട്സ് കൗൺസിലിൽ പ്രവേശിച്ചതെന്നതായിരുന്നു ഉയർന്ന ആരോപണം. അതോടൊപ്പം തന്നെ മെഡൽ നേടിയ അത്ലറ്റുകളും തങ്ങളുടെ അദ്ധ്യാപകന് ജോലി നൽകണം എന്ന് അപേക്ഷിച്ചതായും കൗൺസിൽ പറയുന്നു.
എന്നാൽ യോഗ്യതയുള്ളവരെ പരിഗണിക്കാതെ സ്വന്തം സഹോദരനെ തിരുകി കയറ്റുകയായിരുന്നു എന്നതിന്റെ തെളിവാണ് സർക്കാരിൽ നിന്നും ലഭിച്ച ചില രേഖകൾ സൂചിപ്പിക്കുന്നത്. അഞ്ജുു ബോബി ജോർജ് പറയുന്നത് പോലെ മുൻ ഭരണ സമിതി അല്ല അജിത് മാർക്കോസിനെ നിയമിച്ചത്. അഞ്ജുു അധ്യകഷയായി സ്ഥാനമേറ്റെടുത്ത ശേഷം ഒൻപത് പേരെയാണ് കരാർ അടിസ്ഥാനത്തിൽ കൗൺസിലിൽ നിയമിച്ചത്. സർക്കാർ രേഖകൾ പ്രകാരം അഞ്ചുവിന്റെ കാലത്തെ കരാർ നിയമനങ്ങളുടെ കൂട്ടത്തിലാണ് അജിത് മാർക്കോസിന്റെ പേരും ഉൽപ്പെടുത്തിയിരിക്കുന്നത്. സഹോദരനെ ഉൾപ്പെടെ ഒൻപത് പേരെയാണ് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. ദിവസവേതന അടിസ്ഥാനത്തിൽ ആറ് പേരെയുമാണ് വെറും ആറ് മസത്തിനുള്ളിൽ കൗൺസിലിൽ നിയമിച്ചത്.
സഹോദരന്റെ അനധികൃത നിയമനമുൾപ്പടെയുള്ളവ ചോദ്യം ചെയ്തതിന്റെ പേരിലാണ് അഞ്ജു ബോബി ജോർജും കായിക മന്ത്രി ഇപി ജയരാജനും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. കൗൺസിലിൽ മുഴുവൻ അഴിമതിയാണെന്ന് മന്ത്രി ആരോപിച്ചുവെന്നും ആരോട് ചോദിച്ചിട്ടാണ് ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് യാത്രാ ബദ്ധ ഇനത്തിൽ എഴുതിയെടുത്തതെന്നും മന്ത്രി ചോദിച്ചെന്നതും അവർ വിവാദമാക്കിയിരുന്നു. അഞ്ചുവിന്റെ ഭരണസമിതിയുടെ കീഴിൽ നടന്ന അഴിമതികളും അനധികൃത നിയമനങ്ങളും ചോദ്യം ചെയ്ത ശേഷമാണ് മുൻ പ്രസിഡന്റ് ടിപി ദാസന്റെ കാലത്തെ സ്പോർട്സ് ലോട്ടറി അഴിമതിയെക്കുറിച്ച് അവർ പുറത്ത് പറയുന്നത്. എന്നാൽ സ്വന്തം കാലത്തെ അഴിമതി പുറത്ത് വന്നപ്പോഴുള്ള പ്രകസനമായി മാത്രമാണ് അവർ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതും.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം 7 തവണയാണ് അവർ വിമാനയാത്ര നടത്തിയത്. ഈ ഇനത്തിൽ 40,552 രൂപയാണ് അവർ സർക്കാരിൽ നിന്നും കൈപറ്റിയത്. ഓണറേറിയമായി 56,032 രൂപയും ടിഎ ഡി എന്നീ ഇനത്തിൽ 6660 രൂപയും കൈപറ്റിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍