അടുർ പ്രകാശിനും കലമണ്ണലിനുമൊപ്പം കളക്ടറും കൂടി? ആറന്മുളയിലെ ഒരു ലോഡ് മണ്ണ് വിൽക്കുന്നത് 7000മുതൽ 9000വരെ രൂപയ്ക്ക്; സർക്കാരിന് റോയൽറ്റിയായി നൽകുന്നത് 120 രൂപയും; വിമാനത്താവളത്തിലെ മണ്ണ് മാറ്റലിലും അഴിമതിയോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഉഡായിപ്പ് കാണിക്കാൻ ഏബ്രഹാം കലമണ്ണിലെന്ന പ്രവാസി വ്യവസായിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ആദ്യം ആറന്മുളയിലെ കൃഷിയില്ലാതെ കിടക്കുന്ന വയലെല്ലാം നക്കാപ്പിച്ച കൊടുത്ത് വാങ്ങിക്കൂട്ടി. പിന്നെ മൗണ്ട് സിയോൺ ഏവിയേഷൻ ഗ്രൂപ്പിന്റെ പേരിൽ എയർസ്ട്രിപ്പ് നിർമ്മിക്കാനെന്നു പറഞ്ഞ് ഒന്നൊഴിയാതെ നികത്തി. കൂട്ടത്തിൽ സർക്കാരിന്റെ തോടും ജലാശയങ്ങളും കൈയേറി നികത്തി.
ഒടുവിൽ ഈ ഭൂമിയെല്ലാം കൂടി കോടികൾക്ക് കെ.ജി.എസ് ഗ്രൂപ്പിനു വിറ്റു. പിന്നെ, കൈയേറി നികത്തിയ സർക്കാർ ഭൂമി പഴയ പടിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ, മികച്ച കലക്ടർക്കുള്ള അവാർഡ് നേടിയ ജില്ലാ കലക്ടർ എസ്. ഹരികിഷോർ മണ്ണു നീക്കുന്നതിനായി മുൻ ഉടമയായ ഏബ്രഹാം കലമണ്ണിലിനെത്തന്നെ ഏൽപിച്ചു. 3000 ലോഡ് മണ്ണു നീക്കാനായിരുന്നു നിർദ്ദേശം. ലോഡ് ഒന്നിന് സർക്കാരിന് റോയൽറ്റി 120 രൂപ. കലമണ്ണിൽ പുറത്തു വിറ്റത് ഏഴായിരം മുതൽ ഒമ്പതിനായിരം വരെ രൂപയ്ക്ക്.
ആറന്മുള വിമാനത്താവള പ്രദേശത്തെ നികത്തിയ തോട് പുനരുജ്ജീവിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവിൽ സർക്കാരിനു നഷ്ടമായത് കോടികൾ. പോക്കറ്റ് വീർത്ത ഏബ്രഹാം കലമണ്ണിലിന് ലഭിച്ചത് ആ കോടികളാണ്. ജില്ലാ കലക്ടർ എസ്. ഹരികിഷോർ കാണിച്ച മണ്ടത്തരത്തിന്റെ ഫലമെന്ന് പറഞ്ഞ് ആറന്മുള എംഎൽഎ ശിവദാസൻ നായർ കലക്ടർക്ക് കത്തെഴുതി. യഥാർഥത്തിൽ നടന്നതാകട്ടെ അടൂർ പ്രകാശ്-കലമണ്ണിൽ-ജില്ലാഭരണകൂടം എന്നീ കോക്കസുകളുടെ ഒത്തുകളി. അതു മനസിലാക്കാൻ ശിവദാസൻ നായർ എംഎൽഎയ്ക്ക് ഒട്ടു കഴിഞ്ഞതുമില്ല.
ഒരു ലോഡ് മണ്ണ് പദ്ധതി പ്രദേശത്തുനിന്ന് നീക്കുമ്പോൾ സർക്കാരിന് റോയൽറ്റി വിഹിതമായി ലഭിക്കുന്നത് ഒരു ക്യുബിക് മീറ്ററിനു വെറും 40 രൂപ മാത്രമാണ്. 3 മുതൽ 4 ക്യുബിക് മീറ്റർ വരെയാണ് ഒരു ലോഡ് മണ്ണ് . ഇപ്പോൾ ഒരു ലോഡിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വെറും 120 രൂപ. അതേസമയം ഒരു ലോഡ് 5 ക്യുബിക് മീറ്റർ വരെ കയറ്റുമെന്നും ഈ മണ്ണ് 7000 രൂപ മുതൽ 9000 രൂപ വരെ വാങ്ങി വിൽക്കുന്നതെന്നും വ്യക്തമായി. പദ്ധതിപ്രദേശത്തു നിന്നും കുറഞ്ഞത് 3000 ലോഡ് മണ്ണ് നീക്കം ചെയ്യേണ്ടി വരുമെന്ന കണക്കു കൂടി പരിഗണിക്കുമ്പോൾ ആണ് മാഫിയ നേടുന്ന വരുമാനം ഊഹിക്കേണ്ടത്.
ഒരു ലോഡിന് കുറഞ്ഞ തുക 7000 രൂപ ലഭിക്കുമെങ്കിലും പല ഇടങ്ങളിലേക്ക് വിഹിതം നൽകേണ്ടി വരുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ പൂർണ അറിവും സമ്മതവും ഈ നീക്കത്തിനുണ്ട്. മന്ത്രി അടൂർ പ്രകാശ് സ്വന്തം മണ്ഡലത്തിലേക്ക് എയർപോർട്ട് പദ്ധതി കൊണ്ടുപോകാനായി ആറന്മുളയെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയാണ്. പദ്ധതിപ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം ഇപ്പോൾ പറയുന്ന കാരണം ഹൈക്കോടതിയുടെ നടപടികളാണ്. പുറത്തേക്ക് കൊണ്ടുപോകുന്ന മണ്ണ് റെയിൽവേ ട്രാക്ക് ഇരട്ടിപ്പിക്കുന്ന മേഖലകളിലാണ് നിക്ഷേപിക്കുന്നത് എന്നാണു ജില്ലാ ഭരണകൂടം പറയുന്നത്.
10 ലോഡ് കൊണ്ടുപോകുമ്പോൾ ഒരു ലോഡ് റെയിൽപ്പാത ഇരട്ടിപ്പിക്കലിനും ബാക്കിയുള്ളത് മറ്റു സ്വകാര്യമേഖലകളിലേക്കും ആണെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച ആരോപണങ്ങൾ മുളയിലേ നുള്ളാൻ ജില്ലാ ഭരണകൂടം നടത്തുന്ന ചില കളികളാണ് ജില്ലയുടെ തലവനെയും സംശയനിഴലിലേക്ക് കൊണ്ടുവരുന്നത്. മാന്യനും കളങ്ക രഹിതനും അഴിമതിയെ ശക്തമായി എതിർക്കുന്നവനും എന്ന ധാരണ വളർത്തി ഉപായത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവരുടെ പട്ടികയിലേക്കാണ് ജില്ലാ ഭരണകൂടത്തിലെ പ്രമുഖരുടെ പേരുകൾ ഉൾപ്പെടുന്നത്.
നിയമവിരുദ്ധമായി ഭൂമി നികത്തിയ എബ്രഹാം കലമണ്ണിലിനു തന്നെ മണ്ണ് നീക്കം ചെയ്യാൻ അവസരം നല്‍കിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. നിയമവിരുദ്ധമായി മണ്ണിട്ട് നികത്തിയ പ്രദേശം നിയമവിരുദ്ധമായി ചെന്നൈ ആസ്ഥാനമായുള്ള കെ. ജി എസ് എന്ന കമ്പനിക്കു വിറ്റ വ്യക്തി ആ രീതിയിൽ പണം നേടിക്കഴിഞ്ഞു. ഇപ്പോൾ ആ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുവാൻ വീണ്ടും അയാളെ തന്നെ നിയോഗിക്കുന്നു. ആ പണവും അയാളുടെ കീശയിലേക്ക് പോകുന്നു.
നിയമ പ്രകാരം സർക്കാരിന് ഒരു ലോഡ് മണ്ണിനു വെറും 40 രൂപ റോയൽറ്റി നൽകിയാൽ മതി. അതിനു കഴിയുമെങ്കിൽ ആ മണ്ണ് ആർക്കും നീക്കം ചെയ്യാം. എന്തുകൊണ്ട് ലേലം വിളിച്ചു ഈ മണ്ണുനീക്കത്തിന് കലക്ടർ ശ്രമിച്ചില്ല? ഈ ചോദ്യത്തിന് ജില്ലാ ഭരണകൂടം നല്കുന്ന മറുപടി കള്ളനെ വീടിന്റെ ചുമതല എല്പിക്കുന്നതിനു സമമാണ്. ജില്ലാ ഭരണകൂടം പറയുന്നത് നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടുപോകുന്നത് കലമണ്ണിലിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രദേശത്തു കൂടിയാണ് എന്നാണ്. ഇയാളെ മണ്ണ് നീക്കം ചെയ്യാൻ അനുവദിക്കുന്നില്ല എങ്കിൽ തന്റെ സ്ഥലത്തു കൂടി മണ്ണ് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന വിചിത്രമായ മറുപടി. ജില്ലാ ഭരണകൂടം പറയുന്ന ഈ വാദം ശുദ്ധ അസംബന്ധമാണ്. കാരണം ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് കലക്ടർക്ക് ഏതു നടപടിയും സ്വീകരിക്കാം. അതായത് മണ്ണ് കൊണ്ടുപോകാൻ ഏതു പ്രദേശവും കലക്ടർക്ക് ഏറ്റെടുക്കാം. മാത്രമല്ല പദ്ധതി പ്രദേശം കലക്ടർ പറയുന്നതുപോലെ കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ളതല്ല. അത് നിർമ്മാണ കമ്പനിയായ കെ. ജി എസിന്റെ ഉടമസ്ഥതയിലുള്ളതാണ്.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു ചേർന്ന ആലോചനായോഗത്തിൽ തങ്ങളുടെ പ്രദേശത്തു കൂടി മണ്ണ് കൊണ്ടുപോകുന്നതിൽ കെ. ജി എസ് കമ്പനി എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ എതിർപ്പ് കലക്ടർ വകവച്ചില്ല. മണ്ണ് എങ്ങനെ കൊണ്ടുപോകണം എന്ന് തനിക്ക് അറിയാമെന്ന് കലക്ടർ ഭീഷണിയുടെ സ്വരത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുവാൻ കരാർ വിളിക്കണമെന്ന ആവശ്യം എന്തുകൊണ്ട് ജില്ല കലക്ടർ പരിഗണിച്ചില്ല എന്ന ചോദ്യം ഉയരുന്നത്. ഈ ഘടകം കൂടി പരിഗണിക്കുമ്പോൾ ജില്ലാ ഭരണകൂടത്തിനു പല കാര്യങ്ങൾ ആറന്മുളയിൽ ഒളിപ്പിക്കാനുണ്ട് എന്ന് ശക്തമായ സംശയം ഉയരുന്നു. മറ്റു പലയിടത്തുമെന്നതു പോലെ കലമണ്ണിലിന് കൈ നനയാതെ മീൻപിടിക്കാൻ കഴിഞ്ഞിരിക്കുകയാണ്.
വലിയ ചെലവൊന്നുമില്ലാതെ കോടികൾ കലമണ്ണിലിന്റെ പോക്കറ്റിൽ എത്തി എന്നു പറയാം. വിമാനത്താവള പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മണ്ണ് എടുത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ഇടാൻ കെ.ജി.എസ് ഗ്രൂപ്പ് തയാറായിരുന്നു. യഥാർഥത്തിൽ ഈ പ്രദേശത്തിന്റെ ഉടമസ്ഥത കെ.ജി.എസ് ഗ്രൂപ്പിനാണ്. എന്നാൽ, അവരുടെ അപേക്ഷ നിഷ്കരുണം തള്ളുകയാണ് കലക്ടർ എസ്. ഹരികിഷോർ ചെയ്തത്. ഇതിന് പിന്നിൽ മന്ത്രി അടൂർ പ്രകാശ് ആണെന്നാണ് ആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍