ആസന്ന ഭാവിയിൽ പശ്ചിമബംഗാൾ കിഴക്കൻ പാക്കിസ്ഥാന്റെ കാശ്മീരായി മാറുമോ? അതിർത്തി ഗ്രാമങ്ങളിൽ വർഗീയ കലാപം രൂക്ഷമാകുന്നതായും ഹിന്ദുക്കൾ വീടുവിട്ട് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ; കൊള്ളയും കൊള്ളിവയ്പ്പും വ്യാപകമായി നടന്നിട്ടും ചാനലുകളും ദേശീയ മാദ്ധ്യമങ്ങളും വാർത്തകൾ മുക്കുന്നതായി ആക്ഷേപിച്ച് ഹിന്ദു സംഘടനകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമങ്ങളിൽ അതിരൂക്ഷമായ വർഗീയ കലാപം നടക്കുന്നതായും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലെ ഹിന്ദുസമൂഹം ഒന്നടങ്കം ആക്രമണം ഭയന്ന് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ.
മൂന്നുവർഷം മുമ്പ് ഒരു മൗലവി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിനേക്കാൾ രൂക്ഷമായ രീതിയിലാണ് ഇപ്പോൾ ഗ്രാമങ്ങളിൽ കലാപം പടരുന്നതെന്നും നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കരയാക്കിയതായും അക്രമം ഭയന്ന് ഹിന്ദു സമൂഹം ഒന്നടങ്കം ഗ്രാമങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനാൽ വെസ്റ്റ് ബംഗാൾ മറ്റൊരു പാക്കിസ്ഥാനായി മാറുന്ന സ്ഥിതിയാണെന്നും സീ ന്യൂസ് റിപ്പോർട്ടുചെയ്തു.
മുസ്ളീം പ്രീണനത്തിന്റെ പേരിൽ ദേശീയ മാദ്ധ്യമങ്ങളെല്ലാം ഈ കലാപ വാർത്തയെ തമസ്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സഹിതം സോഷ്യൽ മീഡിയയിലും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഹിന്ദുവായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടുൾപ്പെടെ അക്രമികൾ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടും മുസ്ളീം പ്രീണനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമത ബാനർജി അതിർത്തി ഗ്രാമങ്ങളിലെ കലാപവും ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹിന്ദു പോസ്റ്റ് ഡോട് ഇൻ എന്ന ഹിന്ദു അനുകൂല വെബ്സൈറ്റ് ഇന്ന് റിപ്പോർട്ടുചെയ്തു.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സൂചിപ്പിക്കുന്നതും വ്യാപകമായി അതിർത്തി ഗ്രാമങ്ങളിൽ അക്രമം നടക്കുന്നതായാണ്. 2013ലും സമാനമായ രീതിയിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു.
മതപരമായ ഒരു ചടങ്ങുകഴിഞ്ഞ് മടങ്ങുകയായിരുന്ന രോഹുൽ കുഡൂസ് എന്ന മൗലവി അജ്ഞാതരുടെ വെടിയേറ്റു മരിച്ചതിനെ തുടർന്നാണ് അന്ന് ഫെബ്രുവരി 18ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. മതപരമായ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങവേ മൗലവിയും ഒപ്പമുണ്ടായിരുന്ന അബ്ദുൽ വഹാബ് എന്നയാളുമാണ് ആക്രമിക്കപ്പെട്ടത്.
നലിയാഖാലി മെയിൻ റോഡിൽ വച്ചുണ്ടായ അക്രമത്തിൽ മൗലവി മരിച്ചതിനു പിന്നാലെ സൗത് പർഗാന ജില്ലയിലെ നാലിയാഖലി, ഹീറോ ബൻഗ, ഗോപാൽപുർ, ഗോലോദോഗ്ര ജില്ലകളിൽ വൻ അക്രമം അരങ്ങേറി. നിരവധി കടകളും നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും ആക്രമിക്കപ്പെട്ടു. ഒരാഴ്ചയോളം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടില്ല. മൗലവിയുടെ പക്കലുണ്ടായിരുന്ന 11.5 ലക്ഷം രൂപ അക്രമികൾ തട്ടിയെടുത്തതായി ചില പ്രാദേശിക പത്രങ്ങളിൽ പിന്നീട് വാർത്തവന്നതോടെ അക്രമം വ്യാപിക്കുകയും ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അന്നും പ്രശ്നങ്ങളിൽ ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. മൗലവിയുടെ കൊലപാതകംപോലും കലാപത്തിനുവേണ്ടി ആസൂത്രിതമായി നടത്തിയതാണെന്ന ആരോപണവും ഉയർന്നിരുന്നു.
അന്ന് കലാപം അടങ്ങിയെങ്കിലും പിന്നീട് പലപ്പോഴും ബംഗാളിൽ ഇതേ സാഹചര്യമുണ്ടായി. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബറിലും ദുർഗപൂജ, മുഹറം ആഘോഷ വേളകളിൽ അക്രമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. മുഹറം ഘോഷയാത്രയും ദുർഗാവിഗ്ര നിമജ്ജനയാത്രയും നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. മുർഷിദാബാദ്, ഹൗറ, ഹൂഗ്ളി, പർഗൻസ്, മിഡ്നാപൂർ, മാൾഡ ജില്ലകളിൽ അക്രമം നടന്നു. ഇതിനു ശേഷം പലപ്പോഴായി അതിർത്തി ജില്ലകളിൽ ഹിന്ദു ഭവനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകളിൽ പറുയന്നത്.
നിരന്തരം ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടാകുന്നതോടെ ഹിന്ദുക്കൾ ജനിച്ചുവളർന്ന നാടും വീടും ഉപേക്ഷിച്ച് രക്ഷപ്പെടുകയാണെന്നും കാശ്മീരിൽ നിന്ന് പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള ഹിന്ദുസമൂഹം പലായനം ചെയ്തതിന് സമാനമായ സാഹചര്യമാണ് ബംഗാളിൽ ഉണ്ടാകുന്നതെന്നും സീ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ബംഗാൾ സർക്കാർ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഹിന്ദു ഭവനങ്ങൾ ആക്രമിക്കുന്നവരെ തടയാൻ പൊലീസ് ഇടപെടുന്നില്ലെന്നും വീടുകളും കടകളും ഹിന്ദു ആരാധനാലയങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയം ഉന്നയിച്ച് ജനങ്ങളുടെ അഭിമുഖങ്ങൾ സഹിതം സുദീർഘമായ ചർച്ചയാണ് ചാനൽ നടത്തിയത്.
മമതയുടെ വെസ്റ്റ് ബംഗാൾ ഹിന്ദുക്കൾക്ക് മറ്റൊരു പാക്കിസ്ഥാനായി മാറുകയാണോ എന്ന ചോദ്യമുയർത്തി സീ ന്യൂസ് നടത്തിയ ചർച്ചയിൽ നിരവധി പേരാണ് തങ്ങളുടെ നേരേ നടന്ന അക്രമങ്ങളുടെ വിവരങ്ങൾ നൽകുന്നത്. ചില മേഖലകളിൽ ഹിന്ദുക്കളെ ഒന്നടങ്കും വീടുകളിൽ നിന്ന് വിരട്ടിയോടിച്ച ശേഷം വീട്ടുസാധനങ്ങളും പണവും സ്വർണവുമുൾപ്പെടെ കൊള്ളയടിച്ചതായും പലരുടേയും വീടുകൾ തകർത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖരക്പൂർ, മുസാഫിറാബാദ്, മാൽഡ പ്രദേശങ്ങളിൽ അക്രമം വ്യാപകമാണ്. ഇത്തരത്തിൽ ബംഗാളിൽ ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സോഷ്യൽ മീഡിയയിലും പോസ്റ്റുകൾ വന്നതോടെ ഹൈന്ദവ സംഘടനകൾക്കിടയിലും പ്രശ്നം സജീവ ചർച്ചയായിട്ടുണ്ട്. അടിയന്തിരമായി കേന്ദ്രസർക്കാർ പ്രശ്നത്തിലിടപെടണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.
ഹിന്ദു പോസ്റ്റ് എന്ന ഹിന്ദു അനുകൂല വെബ്സൈറ്റ് നൽകിയ വീഡിയോ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍