കർണാടകയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ചങ്ക് പൊട്ടിയലറി ഏഷ്യാനെറ്റ്; എല്ലാ കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിച്ചും പണം ഒഴിക്കിയും നീങ്ങുന്ന രാജീവ് ചന്ദ്രശേഖരന്റെ ചാനലിന് ഇത് ചോദിക്കാൻ എന്ത് ധാർമ്മികതയെന്ന ചർച്ചയുമായി സോഷ്യൽ മീഡിയ; എഷ്യാനെറ്റിന്റെ കർണാടക ചർച്ച വിവാദമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കർണാടക ഇലക്ഷനും തുടർന്ന് അരങ്ങേറുന്ന നാടകങ്ങളിലും എഷ്യാനെറ്റ് ന്യൂസ് ചങ്ക്പൊട്ടി അലമുറയിടുന്നത് ആർക്കുവേണ്ടി..? ഗോവയിലെ സംഭവവികാസങ്ങൾ ഉയർത്തി ബിജെപിയുടെ ധാർമികതയെ ചോദ്യം ചെയ്യുകയാണ് വിനു വി ജോൺ. യെദൂരിയപ്പയും കൂട്ടരും ചെയ്യുന്നത് ശുദ്ധ രാഷ്ട്രീയ അധാർമികതയാണെന്ന കാര്യത്തിൽ ഏഷ്യാനെറ്റിന് സംശയമില്ല. ഏഷ്യാനെറ്റ് ന്യൂസിൽ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ ഉയർത്തുന്നത് ഈ വികാരമാണ്. എല്ലാ ജനാധിപത്യമൂല്യങ്ങളും തകർത്തെറിഞ്ഞുവെന്ന രാഷ്ട്രീയ വിശകലനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളികളിലേക്ക് എത്തിക്കുന്നത്. ഇവിടെയാണ് സോഷ്യൽ മീഡിയ മറ്റൊരു വിഷയം ചർച്ചയാക്കുന്നത്. യെദൂരിയപ്പയുടെ കളികളിൽ വലംകൈയനാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ്. അപ്പോൾ ഈ കണ്ണീരൊഴുക്കൽ ശരിയാണോ എന്നാണ് ഉയർത്തുന്ന ചോദ്യം.
നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി ഒരുക്കുന്ന നിയമവിരുദ്ധമായ സാഹചര്യം. അതിന് ഗവർണ്ണർ കൂട്ടു നിൽക്കുന്നുവെന്നാണ് കർണ്ണാടക വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഉയർത്തുന്ന ചർച്ച. ബിജെപി അധികാരത്തിലെത്തിയതിനെ എല്ലാ അർത്ഥത്തിലും വിമർശിക്കുകയാണ് അവർ. അതിശക്തമായ വിമർശനങ്ങളാണ് ബിജെപിയുടെ നേതാക്കൾ ചർച്ചയിൽ അതിഥികളായെത്തുമ്പോൾ അവതാരകർ ഉയർത്തുന്നത്. ബിജെപിയുടെ അവിശുദ്ധ ഇടപെടലുകളാണെന്നും പറയുന്നു. എന്നാൽ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി തന്നെയല്ലേ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രസക്തമായ ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഔദ്യോഗികമായ പദവികളൊന്നും രാജീവ് ചന്ദ്രശേഖറിനില്ല. അപ്പോഴും ചാനലിന്റെ കൂടുതൽ ഓഹരികളും കൈയാളുന്ന ബിജെപിയുടെ മാധ്യമ ശക്തികേന്ദ്രമാണ് രാജിവ് ചന്ദ്രശേഖർ. കർണ്ണാടകാ ബിജെപിയുടെ കണ്ണിലുണ്ണി. യെദൂരിയപ്പയുടെ പ്രിയപ്പെട്ടവൻ. ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് ഏഷ്യാനെറ്റ്. എന്നാൽ വാർത്തകൾ കേട്ടാൽ അങ്ങനെ തോന്നുകയുമില്ല. അതായത് ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണും പറയുന്നതെല്ലാം ചെന്നുകൊള്ളുന്നത് ചാനലിന്റെ എല്ലാമെല്ലാമായ രാജീവ് ചന്ദ്രശേഖറിന്റെ നെഞ്ചത്താണ്. സ്വന്തം ചാനൽ പറയുന്നതാണ് ശരിയെങ്കിൽ രാജീവ് ചന്ദ്രശേഖർ ബിജെപി എംപി സ്ഥാനം രാജിവയ്ക്കണമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.
കർണ്ണാടകയിൽ ബിജെപി നടത്തുന്ന വല്ലാത്ത കളികളാണ്. ഇതെല്ലാം നിയന്ത്രിക്കുന്നവരിൽ പ്രമുഖനാണ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസുകാരെ മറുപക്ഷം ചാടിക്കാൻ കരുക്കൾ നീക്കുന്നവരിലും ചന്ദ്രശേഖർ ഉണ്ട്. എങ്ങനേയും കർണ്ണാടകയിൽ ഭരണം സാധ്യമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചവരിൽ പ്രധാനിയാണ് ഈ മലയാളി. ബംഗളൂരുവിൽ വമ്പൻ ബിസിനസ് ബന്ധങ്ങൾ രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി ജെഡിയു-കോൺഗ്രസ് നേതാക്കളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന നേതാവ് കൂടിയാണ് രാജീവ്. യെദൂരിയപ്പയ്ക്കും അമിത് ഷായ്ക്കും ഇടയിൽ പാലമായി പ്രവർത്തിക്കുന്നതും രാജീവ് ചന്ദ്രശേഖറാണ്. ഇത്തരത്തിലൊരു നേതാവിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് മുന്നോട്ട് പോകൂന്നത്.
കർണ്ണാടകയിലെ ഈ കളികളിൽ പ്രധാന പങ്കുവഹിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് ഒരു വാക്ക് പോലും ഏഷ്യാനെറ്റ് ന്യൂസ് പറയുന്നില്ല. തെരഞ്ഞെടുപ്പുകാലത്തും ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചത് രാജീവാണെന്ന് ആരോപണം ഉയർന്നിരുന്നു. ബിജെപിയുടെ രാജ്യസഭാ അംഗമായതോടെ നേതൃത്വവുമായി കൂടുതൽ അടുത്തു. പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി അദ്ദേഹം മാറി. ഏത് സമയത്തും അദ്ദേഹം മോദി മന്ത്രിസഭയിൽ എത്താനും സാധ്യതയുണ്ട്. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസിലെ ഓരോ ജീവനക്കാരനും അറിയാം. അങ്ങനെ മുതലാളി കാട്ടുന്ന അധാർമികതകളെ ഏഷ്യാനെറ്റ് ന്യൂസ് തുറന്നുകാട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്. അങ്ങനെ കർണ്ണാടക തെരഞ്ഞെടുപ്പ് പുതിയ തലത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.
ബിജെപിയുടെ രാജ്യസഭാ അംഗമായത് മാസങ്ങൾ മുമ്പാണ്. ഇതോടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന രണ്ടു ചാനലുകളിൽ നിന്നും ഓഹരികൾ നിലനിർത്തി സാങ്കേതികമായാണ പദവികൾ രാജിവ് ചന്ദ്രശേഖരൻ രാജി വച്ചു. ഒന്ന് ഏഷ്യാനെറ്റ് ന്യൂസും മറ്റൊന്ന് അർണാബിന്റെ റിപ്പബ്ലിക്കും. കന്നഡയിൽ സുവർണ്ണയും രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷ ഓഹരികളുള്ള ചാനലാണ്. 2006ൽ കർണാടകയിൽ നിന്ന് സ്വതന്ത്ര എംപിയായാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ എത്തിയത്. യെദൂരിയപ്പയായിരുന്നു രാജീവിനെ രാജ്യസഭയിലേക്ക് എത്തിച്ചത്. 2006 മുതൽ ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപി എംപിയുടെ ചാനലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ചാനലിനെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വതന്ത്രനിൽ നിന്ന് ബിജെപിയുടെ രാജ്യസഭാ അംഗമായപ്പോഴുള്ള രാജീവിന്റെ രാജി.
അർണാബ് ഗോസ്വാമിയെ മുന്നിൽ നിർത്തി ദേശീയ തലത്തിൽ തുടങ്ങിയ റിപബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവച്ചതും എആർജി ഔട്ട്ലൈനർ- എഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ്ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചതും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തിയതിനാലാണ്. അപ്പോഴും എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അദ്ദേഹം ഓഹരി നിലനിർത്തി. കരളത്തിലെ ബിജെപിയുടെ മാധ്യമ പിന്തുണയും രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചാണ് ചന്ദ്രശേഖരനെ എൻ.ഡി.എ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തൽ. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കു നേതൃത്വം നൽകിയവരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തിൽ എൻ.ഡി.എ സഖ്യ കക്ഷികളെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയും ഇദ്ദേഹമാണ്.
ബിജെപി കേരള നേതാക്കളുടെ എതിർപ്പ് മറികടന്നാണ് ചന്ദ്രശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. സി.കെ ജാനു ഉൾപ്പെടെയുള്ള മറ്റു ഘടകക്ഷികളേയയും ബിജെപി നേതാക്കളേയും അവഗണിച്ച് ചാനൽ മേധാവിയെ വൈസ് ചെയർമാനാക്കിയതിൽ യോഗത്തിൽ തന്നെ മുറുമുറുപ്പുണ്ടായതായാണ് അറിവ്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് ചന്ദ്രശേഖരനെ തുണച്ചത്. കേരള ഘടകത്തെ കൂടാതെ അമിത്ഷായും മോദിയും കേരളത്തിലെ വിഷയങ്ങൾ രാജീവ് ചന്ദ്രശേഖറുമായി ചർച്ച ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു അന്ന് ഇത്തരം ഇടപെടലുകളിൽ നിന്ന് പിന്മാറാണമെന്ന് രാജീവിനോട് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് എൻഡിഎയുടെ വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിയതെന്ന വാദവും എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍