ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ കമ്പനി രൂപീകരിക്കാനൊരുങ്ങി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ; തൊഴിലാളി വിരുദ്ധ പ്രവർത്തനത്തിന് സിഐടിയു ഒത്താശ ചെയ്യുന്നതായും ആരോപണം; ആരോപണങ്ങൾക്കെതിരേ ശക്തമായി തിരിച്ചടിച്ച് സിഐടിയുവും രംഗത്ത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിൽ നിന്നും ജീവനക്കാരെ പിരിച്ച് വിടാനും പുതിയ കമ്പനി രൂപീകരിക്കാനും മാനേജ്മെന്റിന് സിഐടിയുവിന്റെ ഒത്താശ. തൊഴിലാളിവിരുദ്ധ തീരുമാനങ്ങൾക്ക് കൂട്ടുനിന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ സിഐടിയു വിട്ട് എഐടിയുസിയിലേക്ക് പോയി. കമ്പനി വെട്ടിമുറിച്ച് പുതിയ ഒന്നു കൂടി രൂപീകരിച്ച് പഴയ കമ്പനിയിലെ ജീവനക്കാരെ പുതിയതിലേക്ക് മാറ്റി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് കമ്പനി നീക്കമെന്നും ആരോപണമുണ്ട്. മാനേജ്മെന്റിന്റെ ഈ നീക്കത്തിനെതിരെ എഐടിയുസി, ബിഎംഎസ് എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടെക്നോപാർക്കിലെ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവും നടക്കുന്നുണ്ട്. അതേസമയം തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിഐടിയു നേതാക്കളും അവകാശപ്പെട്ടു.
ഏഷ്യാനെറ്റ് കേബിൾ ടിവി, ഇന്റർനെറ്റ് കണക്ഷൻ, എസിവി ലോക്കൽ ചാനലുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ കീഴിൽ വരുന്നത്. ഭൂരിഭാഗം ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമ്പോൾ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഗണ്യമായി കുറയുമെന്ന ആശങ്കയാണ് ജീവനക്കാർക്ക്. ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രണ്ടാമത്തെ കമ്പനി നിലവിൽ വരുന്നത്.ഏഷ്യാനെറ്റ് കേബിൾ ടിവി, എസിവി ലോക്കൽ ചാനലുകൾ എന്നിവ പുതിയ കമ്പനിക്ക് കീഴിൽ വരും. ഇന്റർനെറ്റ് സർവ്വീസുകൾക്ക് മാത്രമായി ഉപയോഗിക്കുന്ന കമ്പനിയായി ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് മാറുകയും ചെയ്യും. പുതിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആയിട്ടാണ് രൂപീകരിക്കുന്നത്. പുതിയ ഒന്ന് രൂപീകരിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പുതിയതിലേക്ക് ആളെയെടുക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രക്ഷോഭത്തിലുള്ള തൊഴിലാളി സംഘടനകളുടെ വാദം.
സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും ചേർത്ത് ഏകദേശം രണ്ടായിരത്തോളം ജീവനക്കാരാണ് ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിലുള്ളത്. പുതിയ കമ്പനി രൂപീകരിക്കുവാനും ഇന്റർനെറ്റ് സർവ്വീസ് ഒഴികയുള്ളവയുടെ പ്രവർത്തനം പുതിയ കമ്പനിയിൽ നടത്തിക്കാനുമാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 600ൽപ്പരം ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കമാണ് മാനേജ്മെന്റ് ആദ്യം ചെയ്തത്. പ്രൊഡക്റ്റിവിറ്റി കൗൺസിൽ നടത്തിയ പരിശോധനയിലും തുടർന്നുള്ള റിപ്പോർട്ടിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം വരികയും ചെയ്തു. എന്നാൽ ഈ റിപ്പോർട് പോലും സ്വാധനം ചെലുതി എഴുതിപ്പിച്ചതാണെന്നാണ് സമര രംഗത്തുള്ള എഐടിയുസി ആരോപിക്കുന്നത്.
തൊഴിലാളികളെ പിരിച്ച് വിടാനുള്ള മാനേജ്മെന്റ് തീരുമാനം സിഐടിയു എതിർത്തതുമില്ല. തൊഴിലാളികൾക്ക് ഒരു പ്രശ്നം വരുമ്പോൾ ഒപ്പം നിൽക്കേണ്ട സിഐടിയു തന്നെ മാനേജ്മെന്റ് താൽപര്യങ്ങൾ സംരക്ഷിക്കാനൊരുങ്ങുന്നുവെന്നാരോപിച്ച് വാക്പോരുണ്ടാവുകയും തുടർന്ന് ഒരു വിഭാഗം എഐടിയുസിയിൽ ചേരുകയുമായിരുന്നു. കമ്പനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള തൊഴിലാളികളെ ക മ്പനി നല്ല നിലയിലെത്തുമ്പോൾ പിരിച്ച് വിടുന്ന നടപട് അംഗീകരിക്കാനാകില്ലെന്നാണ് എഐിയുസിയുടെ അഭിപ്രായം.
ലക്ഷങ്ങളിൽ നിന്നും ഈ കമ്പനിയുടെ മാസാവരുമാനം 40കോടിയിൽ പരം രൂപയിലേക്കു എത്തിനിൽക്കുന്ന ഈ അവസരത്തിൽ കമ്പനിയുടെ വളർച്ചയ്ക്കുവേണ്ടി രാപകൽ അത്യധ്വാനം ചെയ്ത കാഷ്വൽ വർക്കേഴ്സ് തൊഴിലാളികൾ ഉൾ്പടെയുള്ള തൊഴിലാളികളെ കമ്പനിയുടെ മെച്ചപ്പെട്ട അവസ്ഥയിൽ നിഷ്കരുണം പിരിച്ചുവിടുന്നു കാഴ്ചയാണ് കഴിഞ്ഞ കുറേ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നതെന്നും എഐടിയുസി ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
കമ്പനി രൂപീകൃതം ആയിട്ട് കാൽനൂറ്റാണ്ടിനോട് അടുക്കുന്നു. ഈ ഒരു കാലയളവിൽ കമ്പനിയുടെ അഭൂതപൂർവമായ വളർച്ച ഈ കമ്പനിയിൽ ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ ജീവനക്കാരുടെ ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് എന്നകാര്യം ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്. ഈ കാലയളവിൽ ബാഹുഭൂരിപക്ഷ സമയവും തുച്ചമായ സേവന വേതന വ്യവസ്ഥയിൽ ആണ് ഇവിടെ ഉള്ള എല്ലാ ജീവനക്കാരും ജോലിചെയ്തിരുന്നത്. ഭാവിയിൽ കമ്പനിയുടെ വളർച്ചയിൽ തങ്ങൾക്ക് ഉണ്ടാകുന്നനേട്ടങ്ങളിൽ പ്രതീക്ഷ അർപ്പിച്ചു അരവയർ മുറുക്കി ഉടുത്തു സ്വന്തം സ്ഥാപനം പോലെ രാപകൽ നോക്കാതെ ഈ കമ്പനിക്ക് വേണ്ടി ഇവിടുത്തെ തൊഴിലാളികൾ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എഐടിയുസി ഭാരവാഹികൾ പറയുന്നു.
ഇതിനിടയിൽ സിഐടിയു, ശിവസേന എന്നിവരുടെ തൊഴിലാളി നേതാക്കളുമായി ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മാനേജ്മെന്റ് പ്രതിനിധികൾ ചർച്ച നടത്തിയെന്നും സമരക്കാർ ആരോപിക്കുന്നു.ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലെ എല്ലാ തസ്തികളും കൂടാതെ തൊഴിലാളികളെയും ഇതെ കമ്പനിയിൽ തന്നെ നിലനിർത്തുമെന്ന് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ ഏഷ്യാനെറ്റ് സാറ്റ ലെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലെ മാനേജ്മെന്റ് രേഖാമൂലം എഴുതി ഒപ്പിട്ടു നല്ക്കാതെ ഈ പ്രക്ഷോഭ സമരപരിപാടികൾ അവസാനിപ്പിക്കില്ലെന്ന് ഏഷ്യാനെറ്റ് എംപ്ലോയീസ് ഫെഡറേഷനും ബിഎമഎസ്സും ആവശ്യപ്പെടുന്നു.
എഐടിയുസിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിലെ സിഐടിയു നേതാക്കൾ മറുനാടനോടു പറഞ്ഞു. മാനേജ്മെന്റുമായി സിഐടിയു സഹകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും ലേബർ കമ്മീഷനിലും തൊഴിൽവകുപ്പിനും പരാതി നല്കി ആദ്യം സമരവുമായി രംഗത്തുവന്നതും ഇപ്പോൾ സജീവമായി സരമരംഗത്തു നിൽക്കുന്നതും സിഐടിയുവാണെന്നും നേതാക്കൾ പറഞ്ഞു. തങ്ങൾ തൊഴിലാളികൾക്കൊപ്പം തന്നെയാണെന്നും മാനേജ്മെന്റുമായി ഒത്തുതീർപ്പിലല്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു, നാളെ തൊഴിൽ മന്ത്രിയുമായി ചർച്ച
- ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം തീർക്കാൻ നാളെ യോഗം
- ബസിൽ കൊടികുത്തി സമരം; ഉടമയും നേതാക്കളുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
- സിഐടിയു- ബസുടമ തർക്കം ഒത്തുതീർപ്പായി; ബസ് സർവീസ് നാളെ മുതൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍