പണം മുൻകൂർ വാങ്ങാതെ അത്യാവശ്യക്കാരെ ചികിത്സിക്കുന്ന ആശുപത്രി മുതലാളി; കള്ളക്കടത്തിൽ പേര് ചേർക്കപ്പെട്ടാത്ത ജ്വവല്ലറി ഉടമ; ജീവനക്കാരെ പൊന്നു പോലെ നോക്കുന്ന തൊഴിലുടമ; ഊരാത്ത കോട്ടു ധരിച്ച ലാളിത്യത്തിന് ഉടമ; ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മ മാത്രം; പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് കരുത്താക്കിയ ജീവിതം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്ലസ് രാമചന്ദ്രൻ മാറിയത് ഇങ്ങനെ
ആവണി ഗോപാൽ
കൊച്ചി: തങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി കണ്ണിൽ ചോരയില്ലാതെ പ്രവർത്തിക്കുന്ന മുതലാളിമാരെ കുറിച്ചേ മലയാളിക്കറിയൂ. പത്രങ്ങളിൽ മഹാന്മാരായി വിലസുമ്പോഴും തനി നിറം അറിയുന്നവർ നിശബ്ദം മൗനം പാലിക്കയാണ് പതിവ്. അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. അറ്റ്ലസ് ജീവനക്കാർക്കും അറ്റ്ലസ് ഇടപാടുകാർക്കും രാമചന്ദ്രന്റെ നന്മയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ഒ രിക്കൽ എങ്കിലും രാമചന്ദ്രന്റെ അടുത്ത് ഇടപെട്ടവരൊക്കെ അദ്ദേഹത്തിന്റെ തകർച്ച വിശ്വസിക്കാനാവാതെ പകച്ച് നിന്നു്. നന്മയുടെ നൂറ് കഥകൾ പറഞ്ഞ് രാമചന്ദ്രന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ പ്രാർത്ഥനയോടെ കാത്തിരുന്നു. അത് വെറുതെയായില്ല.
വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രൻ കെട്ടിപൊക്കിയതായിരുന്നു അറ്റ്ലസ് എന്ന ജ്യൂവലറി സാമ്രാജ്യം. കള്ളവും ചതിവുമില്ലാതെ സ്വർണം വാങ്ങാൻ മലയാളികൾ അറ്റ്ലസിലേക്ക് ഒഴുകി. സ്വർണ്ണക്കച്ചവടം പൊടിപൊടിക്കുമ്പോഴും അറ്റ്ലസ് രാമചന്ദ്രൻ മലയാളിക്ക് മുന്നിൽ വിനയത്തോടെ എത്തി. വിശ്വസ്തതയുടെ സ്വന്തം സ്ഥാപനാണ് അറ്റ്ലസ് എന്ന് മലയാളിക്ക് പറഞ്ഞ് ഉറപ്പിച്ചു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായെത്തി ഇടപാടുകാരെ ആകർഷിക്കാനും അത് നിലനിർത്താനും രാമചന്ദ്രനായത് സ്വർണ്ണത്തിന്റെ വിശ്വാസ്യത കൊണ്ട് കൂടിയാണ്. കള്ളക്കടത്ത് സ്വർണ്ണമെത്തിച്ച് നാട്ടിൽ കോടികളുണ്ടാക്കുന്ന കച്ചവട തന്ത്രങ്ങളൊന്നും രാമചന്ദ്രൻ പയറ്റിയിരുന്നില്ല. ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മയായിരുന്നു ഈ മുതലാളി നിറച്ചത്. അതുകൊണ്ട് കൂടിയാണ് രാമചന്ദ്രന്റെ വീഴ്ചയിൽ മലയാളിയും ദുഃഖിക്കുന്നത്.
അറ്റ്ലസിന്റെ ആശുപത്രികളും സ്വർണവ്യാപാര ശാകകളും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു വന്നതല്ല. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടും. ഒരു അനുഭവ സാക്ഷ്യം ഇങ്ങനെ-മസ്കറ്റിൽ അറ്റ്ലസിന്റെ നന്മ തൊട്ടറിഞ്ഞ ആൾ എന്നാ നിലയിൽ ഒരു കാര്യം കൂടി.. അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയുമായി അവിടെ ഞങ്ങളുടെ ഒരു കൂട്ടായ്മ ചികിത്സയ്ക്ക് എത്തുകയും ആതുരാലയം എന്താണ് എന്ന് അവർ നമുക്ക് കാട്ടി തരുക ഉണ്ടായി, ഒരു പൈസ പോലും മുൻകൂർ വാങ്ങാതെ അവർ ചികിത്സ നടത്തി, ഇനിയും ഉണ്ട് ലക്ഷങ്ങൾ തിരികെ നൽകാൻ. പക്ഷെ അത് ചോദിച്ചു ആരും ഒരു തവണ പോലും വിളിച്ചിട്ടില്ല, കുറച്ചു കുറച്ചു അത് അടച്ചുകൊണ്ടിരിക്കുന്നു.... ഇതുപോലെ ഗൾഫിലെ മലയാളികൾക്ക് രാമചന്ദ്രന്റെ നന്മയെ പറ്റിപ്പറയാൻ നിരവധി അനുഭവങ്ങളുണ്ട്.
ഒരു പവൻ സ്വർണം വിറ്റാൽ 500 രൂപ പോലും ലാഭം കിട്ടില്ല. പിന്നെ എങ്ങനെ കോടികൾ മുടക്കി ഈ ജൂവലറികൾ പരസ്യം ചെയ്യുന്നു.... നാട്ടുകാരെയും ബാങ്കുകളേയും തട്ടിക്കുന്ന പണം തന്നെ. അറ്റ്ലസ് രാമചന്ദ്രൻ ബാങ്കുകളിൽ നിന്നല്ലേ കടം വാങ്ങിയത്. എന്നാൽ ചട്ടമുതലാളി അടക്കം വമ്പൻ സ്വർ്ണ്ണക്കച്ചവടക്കാർ റിസർവ്വ് ബാങ്ക് നിയമങ്ങൾ ലംഘിച്ച് സ്വർണ്ണാഭരണ പദ്ധതികതളുടെ പേരിൽ ജനങ്ങളിൽ നിന്നും കോടികളാണ് പിരിക്കുന്നത്. ആ പണം ഉപയോഗിച്ച് പരസ്യം നൽകുന്നു. മാധ്യമങ്ങളെ വിലക്ക് വാങ്ങുന്നു. ആട് തേക്ക് മാഞ്ചിയം സ്റ്റൈലിൽ നൂറുകണക്കിന് ഏജന്റന്മാരെ വച്ചാണ് ഇവരുടെ പണപ്പിരിവ്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ പൊലീസ് മേലാളന്മാർക്കും പിരിക്കുന്നതിന്റെ ഒരു വീതം കോഴ നൽകുന്നുണ്ട്. ഇത്തരം കുപ്രസിദ്ധികളൊന്നും രാമചന്ദ്രനില്ല. പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് മാത്രമായിരുന്നു കരുത്ത്. അതുകൊണ്ട് കൂടിയാണ് ചതിക്കുഴികളിൽ ഈ മലയാളിയായ മുതലാളി അകപ്പെട്ടതും.
രാമചന്ദ്രൻ അറസ്റ്റിലായപ്പോൾ പലരും വേദന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അന്ന് കുറ്റ്യാടിയിലെ ചെറുകിട കച്ചവടക്കാരനായ ഷംസീർ അപരിചനായ അറ്റ്ലസ് രാമചന്ദ്രനെ ഫോണിൽ വിളിച്ച കഥയാണ് പുറം ലോകത്തെ അറിയിച്ചു. സരിതയുടെ കാൾ ലിസിറ്റിന്റെ ഭാഗമായി പത്രങ്ങളിൽ വന്ന നമ്പരിൽ വിളിച്ചപ്പോൾ രാമചന്ദ്രനെ കട്ടിയ കഥ ഷംസീർ ഇങ്ങനെയാണ് വിവരിക്കുന്നത്. 'ഞാൻ ഷംസീർ എന്ന ഒരാളാണ് നിങ്ങൾക്ക് പരിചയം കാണില്ല'. 'എന്താ ഷംഷീരേ','പത്രത്തിലൊക്കെ ഒരു സരിതാകണക്ഷൻ വാർത്ത കണ്ടു....''ഹഹഹ... അതേ ഷംഷീരേ ഷംഷീരിനു സമയമുണ്ടേൽ ഞാൻ മുഴുവൻ പറയാം..''ഹേയ് വേണ്ട ഞാൻ വെറുതേ ന്യൂസ് കണ്ടപ്പോ ...' 'അത് കുഴപ്പമില്ല.. നമ്മളേ ഏത് പുതിയ കാര്യം കേട്ടാലും എടുത്ത് ചാടുന്ന ഒരു സ്വഭാവം ഉണ്ട് അങ്ങനേ ഇവരീ സോളാർ പരിപാടിയും ആയി വന്നപ്പോൾ എനർജ്ജിയും മണിയും സേവ് ചെയ്യുന്ന കാര്യമാണല്ലോ എന്ന് കരുതി അവരോട് സംസാരിക്കുകയും ഓർഡർ ചെയ്യുകയും ആണ് ഉണ്ടായത്...ഇങ്ങനെ കൃത്യമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു. അതായിരുന്നു രാമചന്ദ്രൻ.
അറസ്റ്റിന്റെ സമയത്ത് സോഷ്യൽ മീഡിയയുടെ മനസ്സ് പൊതുവേ രാമചന്ദ്രന് അനുകൂലമായിരുന്നു. അറ്റ്ലസിന്റെ തകർച്ച എഫ്.ബി.യിലെ മലയാളികൾ ആഘോഷിക്കുന്നോ.... ഇന്നു നിലവിലുള്ള പല മുതലാളിമാരിലും ഭേദമായിരുന്നു രാമചന്ദ്രൻ എന്നായിരുന്നു അറിവ്. സ്വർണ്ണ വ്യാപാരത്തിലുള്ള പലരും വ്യക്തികളിൽ നിന്നു നിശ്ചിത തുക പലശയ്ക്ക് കടം വാങ്ങിയവരാണ്. പലിശ കൃത്യമായി കൊടുക്കുന്നവരും കൊടുക്കാത്തവരുമുണ്ട്. പലിശയ്ക്ക് ലാഭവിഹിതം എന്നു പരിഭാഷ നൽകുന്നവരുമുണ്ട്. അവർക്ക് ഇദ്ദേഹം ബാങ്കിൽ ചെന്നു തല വച്ച് കൊടുക്കുകയായിരുന്നുവെന്നു തോന്നുന്നു. സൗദിയിൽ ഒരു മലയാളി മുതലാളി തൊഴിലാളികളുടെ ശാപം വാങ്ങിക്കൂട്ടി മുന്നേറുന്നുണ്ട്. അവാർഡുകളൊക്കെ പുള്ളിക്ക് സ്വന്തമാണ്. അയാൾ തകരില്ല. അത്രക്ക് ശക്തനാണ്. എന്തായാലും രാമചന്ദ്രന്റെ തകർച്ചയിലുള്ള എന്റെ ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു. കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു-ഇങ്ങയായിരുന്നു വേദന പങ്കുവച്ചത്. പണം തട്ടിച്ച് കടക്കുന്ന കള്ളന്മാരായ ബിസിനസുകാരനായി അറ്റ്ലിസിനെ ആരും കണ്ടില്ല.
യഥാർത്ഥത്തിൽ സമ്പന്നരിൽ നിന്നും തികച്ചും വിത്യസ്ഥനായ.. മനുഷ്യസ്നേഹിയായാണ് രാമചന്ദ്രനെ മലയാളി കണ്ടിരുന്നത്. 500 ൽ കൂടുതൽ തൊഴിലാളികൾ ഇപ്പോഴും അറ്റ്ലസ് സ്ഥാപനങ്ങളിലുണ്ടായിരുന്നു. രാമചന്ദ്രൻ അഴിക്കുള്ളിലായപ്പോൾ ഇവരെല്ലാം പ്രതിസന്ധിയിലായി. അറ്റ്ലസ് രാമ ചന്ദ്രൻ ഒരു വ്യവസായി മാത്രമല്ല ഒരു നല്ല ഒരു മനുഷ്യസ്നേഹിയും ഒരു പാടു ജീവ കാരുണ്യ പ്രവർത്തകൻ കൂടിയാണ്. ഈ മനസ്സിന്റെ നന്മ സ്ഥാപനത്തിലെ ജീവനക്കാരും അറിഞ്ഞിട്ടുണ്ട്. പണവുമായി രാമചന്ദ്രൻ നാടുവിട്ടുവെന്നും ജനങ്ങളെ പറ്റിച്ചുവെന്നുമാണ് വാർത്തകൾ പ്രചരിപ്പിച്ചത്. 1000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വിശദീകരണമെത്തി. അപ്പോഴെല്ലാം ആരേയും പറ്റിക്കാൻ കഴിയാത്ത മനുഷ്യനാണ് രാമചന്ദ്രനെന്നായിരുന്നു മലയാളികളുടെ പ്രതികരണം. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അറസ്റ്റ് വാർത്ത എത്തിയത്. ഇതോടെ മലയാളികൾ പ്രാർത്ഥനയിലേക്ക് പോയി.
'ഊരാത്ത കോട്ടിന്റെ കഥ'
വൈശാലി അടക്കമുള്ള വിഖ്യാത സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ എന്നയാളുടെ സംവിധാന മോഹവും ഏറെ ചർച്ചയായിരുന്നു. ഇങ്ങനെ പലപ്പോവും ബലംപിടിച്ചും സ്വന്തം കാപട്യം മറച്ചുവച്ചും സംസാരിക്കുന്നവർക്കിടയിൽ വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. കൈരളി ടിവിയിൽ അഞ്ച്വർഷം മുമ്പ് ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖം തന്നെ ഇത് വ്യക്തമാക്കുന്നതായിരുന്നു. മുഖംമൂടികളില്ലാതെയാണ് രാമചന്ദ്രൻ ബ്രിട്ടാസുമായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത്. രസകരമായ ഈ അഭിമുഖത്തിൽ തന്റെ കോളേജ് കാലവും ബിസിനസിനെകുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അറ്റ്ലസ് രാമചന്ദ്രൻ അനുഭവം പങ്കുവച്ചു.
എപ്പോഴും കോട്ടുധരിക്കുന്ന വ്യക്തിത്വമായ കഥയും രാമചന്ദ്രൻ ബ്രിട്ടാസിനോട് പങ്കുവെക്കുന്നുണ്ട്. കോട്ടുമായി പ്രണയം തുടങ്ങിയതോ ബാങ്ക് ഓഫീസറായിരുന്ന കാലത്താണെനെന്നാണ് രാമചന്ദ്രൻ പറയുന്നത്. കോട്ടു ധരിക്കുന്നതിന്റെ പേരിൽ തന്നെ കളിയാക്കി പലരും പറയുമ്പോഴും അത് തന്നെ സന്തോഷവാനാക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. സ്വന്തം പരസ്യത്തിലൂടെ ബിസിനസ് മെച്ചപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. സിനിമാ കമ്പത്തെ കുറിച്ചും രാമചന്ദ്രൻ ബ്രിട്ടാസിനോട് മനസു തുറന്നു. സിനിമ ജനങ്ങളുടെ ഹൃദയത്തിൽ കയറി ചെല്ലാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നായിരുന്നു അദ്ദേഹം അഭിമുകത്തിൽ പറഞ്ഞത്. സിനിമയിലെ തന്റെ കഥാപാത്രങ്ങൾ ബിസിനസിന് ഗുണം ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും ബുദ്ധിമുട്ടുള്ള കാര്യവും സിനിമയാണെന്നും അദ്ദേഹം പറയുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലെ സംവിധായകനായി ശ്രീനിവാസൻ എത്തുന്ന രംഗം ഉപയോഗിച്ച് ബ്രിട്ടാസ് കളിയാക്കിയപ്പോഴും ആ കളിയാക്കലിനെയും ആസ്വദിക്കുന്ന വ്യക്തിത്വമായിരുന്നു രാമചന്ദ്രന്റേത്. 'ഹോളിഡേയ്സ്' എന്ന സിനിമ സംവിധാനം ചെയ്തത് രാമചന്ദ്രൻ ആയിരുന്നു. ഇത് ചൂണ്ടിയായിരുന്നു രാമചന്ദ്രന്റെ വിമർശനം.
ഈ സിനിമ എട്ടിൽ പൊട്ടാൻ കാരണമായി രാമചന്ദ്രൻ പറയുന്നത് എല്ലായിടത്തും തന്റെ കണ്ണെത്തിയില്ലെന്നാണ്. മൂന്നാറിൽ പോയി ഷൂട്ട് ചെയ്തതു കൊണ്ട് എന്റെ കണ്ണെത്തിയില്ലെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. എന്തായാലും ഇനി സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാദിവസവു ഉറങ്ങാൻ കിടക്കുമ്പോൽ സുന്ദരമായ കാര്യങ്ങളെ കുറിച്ചാണ് താൻ ആലോചിക്കുന്നതെന്നാണ് ബ്രിട്ടാസിനോട് അറ്റ്ലസ് രാമചന്ദ്രൻ വ്യക്തമാക്കിയത്. രാവിലെ ദൈവത്തെ പ്രാർത്ഥിച്ചാണ് തുടങ്ങുന്നത്. പ്രണയിച്ചിട്ടുണ്ടോ? എന്നും ഗായികയെ പ്രണയിച്ചിട്ടുണ്ടോ.. എന്നുമുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഗാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഗായികമാരെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം സുറുമയെഴുതി മിഴികളേ... എന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
കോളേജ് കാലത്ത് പ്രണയിച്ചിട്ടില്ലെന്നാണ് രാമചന്ദ്രൻ ബ്രിട്ടാസിനോട് വെളിപ്പെടുത്തിയ മറ്റൊരു കാര്യം. ഇക്കാലത്ത് അമ്മയുടെ കർശന നിബന്ധകാരണം പെൺകുട്ടികളുടെ മുഖത്തു നോക്കിയിരുന്നില്ല. കാലിൽ നോക്കിയാണ് നടന്നിരുന്നത്. എന്നാൽ, പെൺകുട്ടികളാരും തന്നെ നോക്കിയിരുന്നില്ലെന്നും രാമചന്ദ്രൻ മുഖംമൂടികളില്ലാതെ വ്യക്തമാക്കുന്നു. ഞാൻ എന്റെ ഭാര്യയെ ഇപ്പോഴു പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു് അദ്ദേഹത്തിന്റെ പക്ഷം. മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു അന്ന്. ബോഡി ബിൽഡിങ് കഴിഞ്ഞപ്പോഴാണ് പെൺകുട്ടികൾ നോക്കി തുടങ്ങിയതെന്നും രാമചന്ദ്രൻ ചമ്മലില്ലാതെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്