കല്ല്യാണ പാർട്ടിക്ക് കണ്ടപ്പോൾ ഇത് ശരിയാകില്ലെന്ന് കുമ്മനം ചെവിയിൽ പറഞ്ഞു; അക്ഷരംപ്രതി അനുസരിച്ച് ലോ അക്കാദമി ചെയർമാനും; നാരായണൻ നായരേയും ലക്ഷ്മി നായരേയും പ്രതിസന്ധിയിലാക്കി അയ്യപ്പൻപിള്ള രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ ഇടപെൽ മൂലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് പുതുമാനം നൽകി അക്കാദമി ചെയർമാൻ കെ അയ്യപ്പൻപിള്ള രാജി പ്രഖ്യാപനം നടത്തി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചി്ല്ലെങ്കിൽ താൻ സ്ഥാനമൊഴിയുമെന്നാണ് അയ്യപ്പൻപിള്ള വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ലക്ഷ്മി നായരും നാരായണൻ നായരും കടുത്ത പ്രതിസന്ധിയിലായി. ലക്ഷ്മി നായരുടെ രാജിയിൽ അക്കാദമിയിലെ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ കർശന നിർദ്ദേശമാണ് അയ്യപ്പൻപിള്ളയെ ഇത്തരമൊരു നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത്. എംഎൽഎ കൂടിയായ രാജഗോപാലും പാർട്ടി നിലപാടിനൊപ്പം വരണമെന്ന് അയ്യപ്പൻ പിള്ളയോട് നിർദ്ദേശിച്ചു.
ലോ അക്കാദമി വിഷയത്തിൽ സമരത്തിനിറങ്ങിയ ബിജെപിയെ വെട്ടിലാക്കാൻ അയ്യപ്പൻപിള്ളയെ ഉയർത്തിയാണ് ലോ അക്കാദമി നീങ്ങിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ സ്ഥാപകരിൽ ഒരാളാണ് അയ്യപ്പൻപിള്ള. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. തെരഞ്ഞെടുപ്പി വേദികളിലെല്ലാം സജീവമായി നിറയുന്ന അയ്യപ്പൻപിള്ള ലോ അക്കാദമിയുടെ ചെയർമാനായത് ബിജെപിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന നേതാവാണ് അയ്യപ്പൻപിള്ള. നൂറു വയസ്സ് പിന്നിട്ട അയ്യപ്പൻപിള്ളയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വ്യക്തമാക്കി. ഇതിനിടെയിൽ എസ് എഫ് ഐയ്ക്ക് ഒത്തുതീർപ്പ് വിഷയത്തിൽ കത്ത് ഒപ്പിട്ട് നൽകിയതും അയ്യപ്പൻപിള്ളയായിരുന്നു.
ഇത് ചൂണ്ടിയാണ് വി മുരളീധരന്റെ സമരത്തെ പ്രതിരോധിക്കാൻ എസ് എഫ് ഐയും സിപിഎമ്മുമെല്ലാം ശ്രമിച്ചത്. എന്നാൽ അയ്യപ്പൻപിള്ളയോട് പ്രശ്നം അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിജെപിയിൽ ആരും ഏറ്റെടുത്തില്ല. അതിനിടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച പാരമ്പര്യമുള്ള പ്രമുഖന്റെ മകന്റെ വിവാഹം തിരുവനന്തപുരത്ത് നടന്നത്. സൽക്കാര ചടങ്ങിൽ കുമ്മനം ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെല്ലാം പങ്കെടുത്തു. ഒ രാജഗോലും എത്തി. ഇതിനിടെയാണ് അയ്യപ്പൻ പിള്ളയും വന്നത്. സൗഹൃദ സംഭാഷണത്തിന് ശേഷം കുമ്മനം തന്നെയാണ് പാർട്ടിക്കുണ്ടായ പ്രതിസന്ധി അയ്യപ്പൻപിള്ളയോട് വിശദീകരിച്ചത്. ലോ അക്കാദമിയുടെ ചെയർമാനായി തുടരുന്നത് ബിജെപിക്ക് കടുത്ത പ്രശ്നമാണെന്നും കുമ്മനം അറിയിച്ചു.
സമരം ന്യായമായി പരിഹരിക്കാൻ ലക്ഷ്മി നായരും നാരായണൻ നായരും തയ്യാറായില്ലെങ്കിൽ കടുത്ത നിലപാട് എടുക്കണമെന്നായിരുന്നു അയ്യപ്പൻപിള്ളയോട് കുമ്മനത്തിന്റെ ആവശ്യം. ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കുമ്മനം നടത്തിയ ആവശ്യം രാജഗോപാലുമായും അയ്യപ്പൻപിള്ള ചർച്ച ചെയ്തു. എന്നും രാജഗോപാലിനോട് അടുപ്പം പുലർത്തിയ നേതാവാണ് അയ്യപ്പൻപിള്ള. കുമ്മനം പറയുന്നത് പോലെ ചെയ്യണമെന്നായിരുന്നു രാജഗോപാലിന്റേയും നിർദ്ദേശം. ഇതോടെയാണ് നാരായണൻനായരേയും ലക്ഷ്മി നായരേയും കൈവിടാൻ അയ്യപ്പൻപിള്ള തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വത്തെ തന്റെ നിലപാട് അറിയിക്കുകയും ചെയ്തു.
അങ്ങനെയാണ് ലോ അക്കാദമിക്ക് മുമ്പിലെ സമരപന്തലിൽ ഉച്ചയോടെ അയ്യപ്പൻപിള്ള എത്തിയത്. ബിജെപിയുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് ചെയർമാൻ അയ്യപ്പൻപിള്ള ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി വിളിച്ച ചർച്ചയിൽ പ്രശ്നങ്ങൾ തീരണം. ഇല്ലെങ്കിൽ താൻ സ്ഥാനം ഒഴിയും. വിദ്യാർത്ഥികളുടെ സമരം തുടർന്നാൽ രാജിവയ്ക്കുമെന്നും ചെയർമാൻ പറഞ്ഞു. ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് മാറ്റി നിർത്തിയാൽ മതിയെന്നതാണ് മാനേജ്മെന്റിന്റെ തീരുമാനം. രാജി വേണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ഫാക്കൽറ്റിയായിട്ടുപോലും കോളജിൽ പ്രവേശിപ്പിക്കില്ലെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു.
ലോ അക്കാദമി പ്രിൻസിപ്പലിനെതിരേ ബിജെപി നടത്തുന്ന സമരം നാടകമെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കുമ്മനം ഇടപെട്ട് അയ്യപ്പൻപിള്ളയുടെ മനസ്സ് മാറ്റിയത്.. അക്കാദമിയുടെ മാനേജ്മെന്റ് തലപ്പത്തിരിക്കുന്ന വ്യക്തി ബിജെപിയുടെ സമുന്നത നേതാവാണെന്ന വസ്തുത പുറത്തായതോടെയാണ് പാർട്ടി നടത്തുന്ന സമരത്തിന്റെ ആത്മാർഥത ചോദ്യംചെയ്യപ്പെടുന്നത്. അഡ്വ. അയ്യപ്പൻപിള്ളയാണ് ലോ അക്കാദമിയുടെ ചെയർമാൻ. ഇദ്ദേഹം ബിജെപി കേരള ഘടകത്തിന്റെ സ്ഥാപകനേതാക്കളിലെ പ്രമുഖനാണ്. അയ്യപ്പൻപിള്ള ഇപ്പോൾ ലോ അക്കാദമി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് ഡയറക്ടർ ബോർഡ് അംഗം കൂടിയായ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായരും അക്കാദമി ഡയറക്ടർ നാരായണൻ നായരുമാണെന്ന വാദമുയർത്തിയാണ് ബിജെപി ഇപ്പോൾ ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്.
ബിജെപി കേരള ഘടകം രൂപീകരിച്ചതു മുതൽ അഡ്വ. അയ്യപ്പൻപിള്ള അതിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഒ രാജഗോപാൽ എംഎൽഎ പ്രസിഡന്റായ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍