ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് വമ്പൻ വ്യവസായി ആയി; യോഗാ ഗുരുവിന്റെ അടുത്ത ലക്ഷ്യം സാമ്രാജ്യം ബ്രിട്ടനിലേക്ക് വ്യാപിപ്പിക്കൽ; ഇനി മേഡ് ഇൻ യുകെ ലേബലിൽ കച്ചവടം പൊടിപൊടിക്കും; യോഗ ദിനാഘോഷത്തിന് രാംദേവ് തിരഞ്ഞെടുത്തത് ലണ്ടനും ബർമിങ്ഹാമും; പതഞ്ജലി നിർമ്മാണം യുകെയിൽ നിന്നും ഉടൻ; ബാബയുടെ പ്രതിമയും വൈകാതെ മെഴുകു മ്യൂസിയത്തിലെത്തും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഉപ്പു മുതൽ കർപ്പൂരം വരെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന യോഗാചാര്യൻ ബാബ രാംദേവിന്റെ സാമ്രാജ്യം ഇന്ത്യൻ അതിർത്തി പിന്നിട്ടു യുകെയിലേക്കും. ആരാധകരും വിമർശകരും ഒരു പോലെ ബാബയുടെ പിന്നിൽ വളരുമ്പോൾ വിദേശ രാജ്യങ്ങളിൽ ബാബയുടെ പതഞ്ജലി ഉൽപ്പന്നങ്ങൾ ഇനി മുതൽ മെയ്ഡ് ഇൻ യുകെ ലേബൽ പതിയാനുള്ള സാധ്യതയാണ് ബാബ തന്നെ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിന ആഘോഷത്തിന് ബ്രിട്ടൻ വേദിയാക്കിയ ബാബ ലണ്ടനിലും ബർമിങ്ഹാംഇന്ത്യൻ കോൺസുലേറ്റ് ആഭിമുഖ്യത്തിലും നടത്തിയ ചടങ്ങുകളിലാണ് ഇക്കാര്യം പുറത്തു വിട്ടത്.
പ്രവാസി മലയാളിയായ യൂസഫലി ബ്രിട്ടനിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പായ്ക്ക് ചെയ്തു കൂടിയ വിലയിൽ ഗൾഫ് രാജ്യങ്ങളിൽ വിപണനം ചെയ്യുന്ന അതേ മാർക്കറ്റിങ് തന്ത്രമായിരിക്കും ബാബ രാംദേവും പയറ്റുക. മെയ്ഡ് ഇൻ യുകെ സ്റ്റിക്കർ ഉണ്ടെങ്കിൽ ഗുണനിലവാരം കൂടുതലായിരിക്കും എന്നതും പ്രത്യേകിച്ച് ഭക്ഷ്യോത്പന്നങ്ങളിൽ മായം കലരാതിരിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും എന്ന പൊതു ചിന്ത പണമാക്കി മാറ്റാൻ ഉള്ള തന്ത്രമാണ് യൂസഫലിക്ക് പിന്നാലെ ബാബാ രാംദേവും പയറ്റാൻ തയ്യാറെടുക്കുന്നത്.
ഗുണനിലവാരം കൂടുതൽ എന്ന ചിന്തയിൽ കൂടുതൽ വിലയിട്ടു ഉൽപ്പന്നങ്ങൾ ഉപയോക്താവിലേക്കു എത്തിക്കാം എന്നതാണ് പാക്കേജിങ് കേന്ദ്രം യുകെയിൽ ആരംഭിക്കാൻ പ്രധാന കാരണം. പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വനം ഇന്ത്യയിൽ മുഴങ്ങുമ്പോഴാണ് ഗുണമേന്മ പാലിക്കുന്നതിൽ കടുത്ത നിയന്ത്രണമുള്ള യുകെയിലേക്കു ബാബ രാംദേവ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ മോദി ഭരണത്തിന്റെ തണലിൽ വളർന്ന ബാബ, ബ്രിട്ടനിൽ സാമ്രാജ്യം വളർത്തുന്നതിൽ രാഷ്ട്രീയ നയതന്ത്രവും കാണുന്നവർ ഏറെയാണ്. തീർച്ചയായും കച്ചവട കണ്ണിൽ ബാബക്കു ന്യായങ്ങൾ ഏറെയാണെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ മോദിയുടെ നില പരുങ്ങലിൽ ആയാലും തന്റെ നില സുരക്ഷിതം ആയിരിക്കണം എന്ന കൂർമ്മ ബുദ്ധിയാകും ഈ നീക്കത്തിന്റെ പിന്നിൽ എന്ന് കരുതുന്നവരും കുറവല്ല.
യുകെയ്ക്കു പിന്നാലെ യൂറോപ്പിലെ മറ്റു നഗരങ്ങളിൽ കൂടി ബാബ സാമ്രാജ്യം വളർത്താൻ ഉള്ള പദ്ധതിയും പതഞ്ജലി പങ്കു വയ്ക്കുന്നുണ്ട്. നാലാമത് അന്തർദേശീയ യോഗ ദിനത്തിന്റെ ആഘോഷം ലണ്ടൻ, കവൻട്രി, ഗ്ലാസ്ഗോ എന്നിവിടങ്ങളിലാണ് അദ്ദേഹം പങ്കു വച്ചത്. ലണ്ടനിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ബാബ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും പങ്കിടുന്നുമുണ്ട്. ലണ്ടനിൽ തെംസ് നദിക്കു മുകളിൽ ലണ്ടൻ ഐ പശ്ചാത്തലമാക്കി നമസ്കാരം ചെയ്യുന്ന ബാബയുടെ ചിത്രം ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റിയത്. ലണ്ടൻ ഒളിമ്പിയ കോംപ്ലെക്സിൽ ശനിയാഴ്ച നടന്ന യോഗ പരിശീലനത്തിൽ രണ്ടു ഘട്ടങ്ങളിലായി നൂറു കണക്കിന് ആരാധകരാണ് പങ്കെടുത്തത്. ബ്രിട്ടീഷ് വംശജരായ അനേകരെ ആകർഷിക്കാൻ ബാബക്ക് കഴിഞ്ഞത് കടൽ കടന്നും വളർന്ന അദ്ദേഹത്തിന്റെ പ്രീതിക്ക് ദൃഷ്ടാന്തമാകുകയാണ്. നാല് വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്ത യോഗ പ്രചാരണം ബ്രിട്ടനിലും തരംഗം സൃഷ്ടിച്ചിരുന്നു.
ഇന്നലെ ബർമിങ്ഹാമിൽ നടന്ന ചടങ്ങിലും മുഴുവൻ സീറ്റുകളും മുൻകൂട്ടി വിറ്റുപോയത് ബാബയുടെ ജനപ്രീതി ബ്രിട്ടനിലും ഏറെ ഉയരത്തിലാണ് എന്നതിന് വ്യക്തമായ തെളിവായി. യോഗ പ്രചാരണ പദ്ധതിയുടെ ഭാഗമായി അവസാന ചടങ്ങ് ഗ്ലാസ്ഗോയിൽ നാളെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജരായ ബാബയുടെ ആരാധകർ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹത്തിന്റെ ബ്രിട്ടീഷ് സന്ദർശനം ആഘോഷിക്കുന്ന ട്രെന്റ് ട്വിറ്ററിലും ഫേസ്ബുക്കിലും ദൃശ്യമാണ്. നല്ല ആരോഗ്യം ജന്മാവകാശവും അത് ലോകത്തിനു സാധ്യമാവും വിധം ആയുർവേദവും യോഗയും ഭാരതത്തിൽ പിറവി എടുത്തത് ഭാഗ്യമായി കരുത്തണമെന്നും ബാബ ചടങ്ങുകളിൽ സൂചിപ്പിച്ചു. ഭാഗ്യവശാൽ യോഗ യാതൊരു ചിലവും കൂടാതെ ആർക്കും പരിശീലിക്കാവുന്നതു ആയതിനാൽ വ്യാപകമായ പ്രചാരണം വഴി കൂടുതൽ ആരോഗ്യമുള്ള ജനതയെ ആയാസം കൂടാതെ സൃഷ്ടിക്കാൻ കഴിയും എന്നദ്ദേഹം വ്യക്തമാക്കി. നിർഭാഗ്യവശാൽ, ഏതൊരു കാര്യത്തിലും എന്ന പോലെ ഒരു പറ്റം ആളുകൾ യോഗയ്ക്ക് എതിര് നിൽക്കുന്നതിൽ എന്താണ് ലക്ഷ്യമാക്കുന്നത് എന്നും അറിയാൻ ആഗ്രഹം ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
യോഗയുടെ എതിർ പ്രചാരകർ എന്തണ് പരിഹാരം എന്ന് കൂടി നിർദ്ദേശിക്കണം എന്നും ബാബ ആവശ്യപ്പെട്ടു. ഹൈന്ദവികതയുടെ ഭാഗമാണ് യോഗ എന്ന പ്രചാരണം ഗൂഢ ശക്തികളുടെ തന്ത്രമാണ്. ഭാരതീയത ഹൈന്ദവികം ആണെങ്കിൽ തീർച്ചയായും യോഗയും ഹൈന്ദവികം തന്നെ. ഭാരതീയതയിൽ നിന്നും യോഗയെ വേറിട്ട് കാണാമെങ്കിൽ അങ്ങനെ കണ്ടെങ്കിലും യോഗ പരിശീലനം സാധ്യമാക്കി ആരോഗ്യമുള്ള മനസും ശരീരവും സ്വന്തമാക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിദേശികൾക്ക് പോലും യോഗ പ്രിയങ്കരം ആകുമ്പോൾ സ്വദേശികളായ ഏതാനും ഇന്ത്യക്കാർക്ക് യോഗ പിടിക്കാതെ പോകുന്നു എങ്കിൽ അതിനു കാരണം വേറെയാകുമെന്നും അദ്ദേഹം പരിഹാസ രൂപേനെ സൂചിപ്പിച്ചു. ചില പ്രത്യേക വിഭാഗം ആളുകളാണ് യോഗയുടെ എതിർ പ്രചാരകരെന്നും ഇവർ ഭാരത്തിന്റെ ശത്രു പക്ഷത്തു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നും മനസിലാക്കേണ്ടി വരുമെന്നും ബാബ വ്യക്തമാക്കി.
ആയുർവേദത്തെ പ്രധാനമായും മാർക്കറ്റ് ചെയ്യുന്ന ബാബ രാംദേവിന് യുകെ നിയമം അനുസരിച്ചു എത്രത്തോളം ഉൽപ്പന്നങ്ങൾ ബ്രിട്ടനിൽ നിർമ്മിക്കാൻ കഴിയും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്. നിലവിൽ 140 ലേറെ ഉൽപ്പന്നങ്ങളാണ് 52 കാരനായ ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ് വിപണിയിൽ എത്തിക്കുന്നത്.
ബാബയുടെ യുകെ നിർമ്മാണ പ്രവർത്തനങ്ങൾക്കു പതഞ്ജലി യോഗ പീഠ യുകെ ട്രസ്റ്റ് ആയിരിക്കും നേതൃത്വം വഹിക്കുക. ഐക്യ രാഷ്ട്ര സഭ ആഹ്വനം അനുസരിച്ചാണ് ഇപ്പോൾ ജൂൺ 21 നു അന്തരാഷ്ട്ര യോഗ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. ലണ്ടനിലെ സുപ്രസിദ്ധമായ മാഡം തുസാഡ് മെഴുകു മ്യുസിയത്തിൽ ഉടൻ ബാബ രാംദേവിന്റെ രൂപവും ഇടം പിടിക്കാൻ എത്തുകയാണ്. National Indian Students & Alumni Union UK (NISAU-UK) നൽകുന്ന പരമോന്നത ബഹുമതിയായ ഫെല്ലോഷിപ്പ് സ്വീകരിക്കുന്നതിന് കൂടിയാണ് ബാബ രാംദേവ് ലണ്ടനിൽ എത്തിയത്. ശ്രീ ശ്രീ രവിശങ്കർ, ശബ്നം ആസ്മി, ജാവേദ് അക്തർ, ഡോ. എസ്. വൈ ഖുറേഷി എന്നിവരാണ് മുൻപ് ഈ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ പ്രമുഖർ.
Stories you may Like
- പതഞ്ജലിക്കെതിരെ സുപ്രിംകോടതിയിൽ കേന്ദ്രസർക്കാറിന്റെയും വിമർശനം
- സുപ്രീം കോടതിയിൽ വിശദമായ മാപ്പ് അപേക്ഷ നൽകി ബാബാ രാംദേവ്
- ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി
- 'അത്ര നിഷ്കളങ്കൻ അല്ല', മാപ്പ് പറഞ്ഞ ബാബ രാംദേവിനോട് സുപ്രീംകോടതി
- ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കും
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍