തുഞ്ചൻ പറമ്പിൽ സസ്യേതര ഭക്ഷണങ്ങൾക്കു വിലക്ക്; പുറത്തുവരുന്നത് ലിംഗ വിവേചനത്തിന്റെയും ദളിത് ന്യൂനപക്ഷ അവഗണനയുടെയും മുഖം; ചെറുവിരൽ അനക്കാതെ പുരോഗമന പ്രസ്ഥാനങ്ങൾ
എം പി റാഫി
മലപ്പുറം: മലയാളഭാഷാ പിതാവിന്റെ ജന്മസ്ഥലവും മലയാളിയുടെ ഭാഷാ പൈതൃക തറവാടുമായ തിരൂർ തുഞ്ചൻ പറമ്പിൽ മാംസാഹാരങ്ങൾക്ക് വിലക്ക്. മലയാളി ഏറെ അഭിമാനിക്കുകയും സാസകാരിക കേന്ദ്രമായി താലോലിക്കുകയും ചെയ്യുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേരിലുള്ള തുഞ്ചൻ പറമ്പിലാണ് സസ്യേതര ഭക്ഷണങ്ങൾക്ക് അപ്പാടെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇഷ്ടമുള്ളത് ഭക്ഷിക്കാനും ഇഷ്ടമുള്ളത് ധരിക്കാനും മുറവിളികൂട്ടുന്ന സാസ്കാരിക നായകരുടെയും ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളുടെയും ഈറ്റില്ലമായ തുഞ്ചൻ സ്മാരക ട്രസ്റ്റിലാണ് ഇത്തരമൊരു വിലക്കുള്ളതെന്ന് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൗരന് ഇഷ്ടമുള്ളത് ഭക്ഷിക്കാൻ വിലങ്ങുതടിനിൽക്കുന്ന ഫാസിസ്റ്റ് ചെയ്തികൾക്കെതിരെ നിരന്തരം സമരം ചെയ്യുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരത്തുള്ളവർ തന്നെ നേതൃത്വം കൊടുക്കുന്ന തുഞ്ചൻ പറമ്പിലാണ് ഇത്തരമൊരു വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഒരു വശത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോൾ മറുവശത്ത് മലയാളിയുടെ അസ്ഥിത്വത്തിൽ നിന്നും മണ്ണൊലിച്ചു പോകുന്ന കാഴ്ചയാണ്. വർഷങ്ങളായി തുഞ്ചൻ പറമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ദളിത്, ന്യൂനപക്ഷ അവഗണനയുടെ മുഖം മാത്രമാണിപ്പോൾ പുറത്തായിരിക്കുന്നത്. തുഞ്ചൻ ഉത്സവങ്ങളിലെ സവർണ്ണ കലാരൂപങ്ങളുടെ മേധാവിത്വവും ദളിത് ന്യൂനപക്ഷ കലാരൂപങ്ങൾ പൂർണമായും അവഗണിക്കുകയും ചെയ്യുന്നത് ഇതിന് തെളിവാണ്.
ബീഫ് വിവാദങ്ങളും അനുബന്ധ പ്രശ്നങ്ങളും വരുത്തി വച്ച പ്രത്യാഘാതങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെയാണ് തുഞ്ചൻ ട്രസ്റ്റ് അധികൃതർ തുഞ്ചൻ പറമ്പ് പോലുള്ള സാംസ്കാരിക കേന്ദ്രത്തിൽ സസ്യേതര ഭക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻ പറമ്പിൽ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളടങ്ങിയ നിയമാവലിയുടെ കൂട്ടത്തിലാണ് സസ്യേതര ഭക്ഷണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എഴുതിച്ചേർത്തിരിക്കുന്നത്. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിന്റെ നോട്ടീസ് ബോർഡിൽ ഇക്കാര്യം പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ കാലങ്ങളായി ഇതേ സമീപനങ്ങളും നിയമാവലിയും തുഞ്ചൻ പറമ്പിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പരസ്യമായി എഴുതി വച്ചിരിക്കുന്നത്.
തുഞ്ചൻ പറമ്പിനകത്തുള്ള ഒദ്യോഗിക ഊട്ടുപുരയിലും സസ്യ ഭക്ഷണങ്ങൾ മാത്രമാണ് ലഭിക്കുക. പ്രത്യേക പരിപാടികൾക്ക് മാത്രം തുറന്നു കൊടുക്കാറുള്ള ഭക്ഷണ ശാലയിൽ മീനും ഇറച്ചിയും മുട്ടയും നിരോധിച്ചിരിക്കുകയാണ്. ഇതിനാൽ പുറത്തുനിന്നും കാന്റീൻ നടത്താൻ ആളുകളെ കിട്ടാത്ത അവസ്ഥയുമുണ്ട്.
ദൈനം ദിനം നൂറുകണക്കിന് സന്ദർശകരും പഠനാർത്ഥികളും എത്തുന്ന ഭാഷാപിതാവിന്റെ മണ്ണിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനും വിലക്കുണ്ട്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് തുഞ്ചൻ ട്രസ്റ്റ് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടാൽ പുറത്തു പോകാൻ പറയുക ഇവിടെത്തെ പതിവു രീതിയാണ്. എന്നാൽ ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താൽ, ആണും പെണ്ണും തൊട്ടുരുമ്മി ഇരിക്കൽ കേരളീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന സദാചാര പൊലീസിങ്ങിന്റെ സ്ഥിരം മറുപടിയാണുണ്ടാവുക.
ലിംഗ സമത്വത്തിനും ഇഷ്ട ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ് മുറവിളികൂട്ടുന്ന സാസ്കാരിക നായകരുടെ മൂക്കിൻ തുമ്പിലാണ് ഇതെല്ലാം അരങ്ങേറുന്നത്. ഒരു പുരോഗമന പ്രസ്ഥാനവും ഇതിനെതിരെ ചെറുവിരലനക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
2001 ലായിരുന്നു തുഞ്ചൻ പറമ്പ് ട്രസ്റ്റിനു കീഴിലാക്കാൻ സർക്കാർ തീരുമാനിച്ചത്. എം ടി വാസുദേവൻ നായർ ചെയർമാനായുള്ള ട്രസ്റ്റിൽ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ചാത്തനാത്ത് അച്ചുതനുണ്ണി, കെ.എസ് ആന്റോ മാസ്റ്റർ, പി അപ്പുണ്ണി വാര്യർ,രാധാമണി അഴിങ്കലത്ത് തുടങ്ങി 18 അംഗങ്ങളാണുള്ളത്. സി.പി എം സംസ്ഥാന കമ്മറ്റി അംഗവും സിഐടി.യു ദേശീയ സെക്രട്ടറിയുമായ പി. നന്ദകുമാറാണ് ട്രസ്റ്റ് സെക്രട്ടറി. 2001 മുതൽ തുടരുന്ന ഈ കമ്മറ്റിയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സർക്കാർ പൂർണമായും അധികാരം നൽകിയതിനാൽ ട്രസ്റ്റിന്റെ എല്ലാ ഉത്തരവാദിത്വവും കമ്മറ്റിക്കാണുള്ളത്. കെ.പി രാമനുണ്ണി ട്രസ്റ്റ് അഡ്മിനിസ്ട്രേറ്ററായി പത്ത് ജീവനക്കാരും നിലവിൽ ജോലി ചെയ്യുന്നുണ്ട് ഇവിടെ. ജീവനക്കാരുടെ നിയമനവും ശമ്പളവുമെല്ലാം ട്രസ്റ്റിനു കീഴിലാണ് നടന്നു വരുന്നത്.
എന്നാൽ ജീവനക്കാരുടെ നിയമനത്തിലും വർഷന്തോറും നടന്നുവരാറുള്ള തുഞ്ചൻ ഉത്സവങ്ങളിലും ന്യൂനപക്ഷ, ദളിത് അവഗണന നടക്കുന്നതായി ട്രസ്റ്റിനെതിരെ ഏറെ നാളായി ആക്ഷേപമുണ്ട്. ട്രസ്റ്റ് വരുന്നത് വരെ ജനകീയ ഉത്സവമായി നടന്നിരുന്ന തുഞ്ചൻ ഉത്സവം ചില താൽപര്യങ്ങളിലേക്ക് ഒതുങ്ങിയതായും സവർണ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലേക്കു മാറിയതായും നാട്ടുകാർ തന്നെ പറയുന്നു. ഏറെ കാലമായി ഇത്തരം അടിച്ചമർത്തലുകളും സമത്വരഹിതമായ നിയമങ്ങളും രഹസ്യമായി തിരുകിക്കയറ്റിയിരുന്ന തുഞ്ചൻ ട്രസ്റ്റ് ഇന്ന് അതിന്റെ എല്ലാ നിലപാടുകളും പരസ്യമാക്കി കൊണ്ടിരിക്കുകയാണ്. എല്ലാം കണ്ട് ഒത്താശ ചെയ്തു കൊടുക്കുന്നത് ഇടതുപക്ഷ പുരോഗമന വാദികളുടെ ഇരട്ട നിലപാടുകൾ തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരു വശത്ത് സസ്വേതര ഭക്ഷണങ്ങൾ പാടില്ലെന്ന് തുഞ്ചൻ പറമ്പിൽ നിയമം അടിച്ചേൽപിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ തുഞ്ചൻ ഗസ്റ്റ് ഹൗസിലേക്ക് മാംസവും മദ്യവും ചില എഴുത്താകാർക്കായി എത്തിക്കുന്നു എന്നത് നഗ്ന സത്യമാണ്. മലയാള ഭാഷയെ അതിരറ്റ് സ്നേഹിക്കുന്ന അനേകമാളുകളെ അതിശയിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് തുഞ്ചൻപറമ്പിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലും മറ്റും നടന്ന ഫാസിസത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തിയും തെരുവിലിറങ്ങിയും സമരം ചെയ്ത സിപിഐഎം അടക്കമുള്ള ഇടതുപക്ഷ സംഘടനകൾ എല്ലാം കണ്ട് മൗനത്തിലിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍