മരണത്തിനു തൊട്ടുമുമ്പു ബഷീർ പറഞ്ഞു; എനിക്ക് ആമിനയെ കല്യാണം കഴിക്കണം; രണ്ടു കുട്ടികളുടെ അമ്മയെ തേടി സുഹൃത്തുക്കൾ നടന്നു; ആദ്യം മടിച്ചു നിന്ന ആമിന മക്കൾ നിർബന്ധിച്ചപ്പോൾ മിന്നുകെട്ടിനു സമ്മതിച്ചു; ഒരു ജീവിതം മുഴുവൻ നെഞ്ചിൽ കൊണ്ടു നടന്ന കാമുകിയുടെ മടിയിൽ തലവച്ചു ബഷീറിന് മരണം: നെടുമങ്ങാടു നിന്നും കാഞ്ചനയെയും മൊയ്തീനേയും തോൽപ്പിക്കുന്ന ഒരു പ്രണയകഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തെ വെല്ലുന്ന മറ്റൊരു കഥയുണ്ടോ? മുക്കത്തെ പ്രണയം അഭ്രപാളികളിലെ താരമായപ്പോൾ മലയാളിയുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി. ഈയിടെ മറ്റൊരു വിവാഹ കഥയും മലയാളി കേട്ടു. ഓച്ചിറ പായിക്കുഴി തോണ്ടലിൽ വീട്ടിൽ 52കാരിയായ അനിതയുടേയും ഓച്ചിറ പഞ്ചായത്തംഗവുമായ ജി വിക്രമന്റേയും കല്ല്യാണം നടന്നത് അനിതയുടെ മക്കളുടെ ആശിർവാദത്തോടെയായിരുന്നു. പൊതുപ്രവർത്തനവുമായി ജീവിതം മുന്നോട്ടു പോകുമ്പോഴും ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയമായിരുന്നു വർഷങ്ങൾക്ക് ശേഷം സാഫല്യത്തിലെത്തിയത്. ഇതും പൊതു സമൂഹം ഏറെ ചർച്ചയാക്കി. ഇതിന് അപ്പുറത്തേക്കാണ് ബഷീറിന്റേയും ആമിനയുടേയും സ്വപ്ന തുല്യമായ പ്രണയം.
സുഹൃത്തുക്കളായിരുന്നു ബഷീറിന്റെ അവസാന ആഗ്രഹമെന്നോണം പ്രണയിനിയുമായുള്ള വിവാഹത്തിന് സൗകര്യങ്ങൾ ഒരുക്കിയത്. വെല്ലുവിളികളെ മറികടന്ന് ബഷീറിന്റെ ആഗ്രഹം സഫലമാക്കിയത് ആമിനയുടെ മക്കളുടെ നല്ല മനസ്സായിരുന്നു. കവിയും ആർസിസിയിലെ റേഡിയോളജിസ്റ്റുമായ ശാന്തനിലൂടെയാണ് ഈ അത്യപൂർവ്വ വിവാഹകഥ പുറം ലോകം അറിയുന്നത്. ക്യാൻസർ രോഗിയുടെ അവസാന നാളുകളിലെ ആഗ്രഹപൂർത്തീകരണത്തിന് മുന്നിൽ നിന്ന സുഹൃത്തിന് ഇപ്പോഴും വധഭീഷണിയുമുണ്ട്. മറുനാടനോട് ഈ അത്യുപൂർവ്വ പ്രണയത്തിന് സാക്ഷിയായ ശാന്തൻ ബഷീറിന്റേയും ആമിനയുടേയും അപൂർവ്വ പ്രണയം തുറന്നു പറഞ്ഞു.
ശാന്തന്റേയും അടുത്ത സുഹൃത്തായിരുന്നു ബഷീർ. കവിതയും പാട്ടും ഫോട്ടോഗ്രഫിയുമായി ജീവിതം ആനന്ദമാക്കിയ ബഷീർ. അപ്പോഴും മനസ്സിൽ എവിടേയോ ബഷീറന്റെ ഉള്ളിലെ വിങ്ങൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. ആ കനൽ പുറത്ത് പറയാതെ ഉള്ളിലൊതുക്കി ബഷീർ. തലസ്ഥാനത്ത് കവി അയ്യപ്പൻ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തായിരുന്നു ബഷീർ. നല്ലൊരു വേട്ടക്കാരൻ. ഇതിനിടെയാണ് വില്ലനായി ശ്വാസകോശാർബുദം ബഷീറിനെ പിടികൂടുന്നത്. ചികിൽസയ്ക്കായി ആർസിസിയിലെത്തി. ഇതിനിടെയാണ് ബഷീറിന്റെ അടുത്ത സുഹൃത്തായ അയൂബ് സുഹൃത്തിന്റെ യഥാർത്ഥ വേദന ശാന്തനോട് പങ്കുവച്ചത്. എന്തുകൊണ്ട് ബഷീർ അവിവാഹതിനായി തുടരുന്നുവെന്നതായിരുന്നു ഈ കഥ. ഇത് കേട്ട് ശാന്തൻ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. പക്ഷേ എല്ലാം ഭംഗിയായി പരിഹരിക്കാൻ അയൂബിനും ശാന്തനും കഴിഞ്ഞതോടെ ബഷീറിന്റെ ആഗ്രഹം സഫലമാവുകയായിരുന്നു. ആമിനയുടെ മടിയിൽ കിടന്നായിരുന്നു ബഷീറിന്റെ മരണം.
ബഷീർ അവിവാഹിതനായി കഴിയുന്നത് ആർക്ക് വേണ്ടിയാണോ അവളുമായി ഒരു ദിവസമെങ്കിലും ഒരുമിച്ച് ജീവിക്കണം-ഇതായിരുന്നു ശാന്തനോട് അയൂബ് പറഞ്ഞ വാചകം. അതിന് ശേഷം ഈ ലക്ഷ്യത്തിലെത്താനായി അയൂബിന്റെ യാത്ര. ആദ്യമായി ആമിനയെ കണ്ടെത്തി. രണ്ട് കുട്ടികളുള്ള ആമിന വിധവയായിരുന്നു. ബഷീറിന്റെ രോഗവിവരവും ആഗ്രഹവും ആമിനയോട് പങ്കുവച്ചു. ഞാൻ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഞാൻ എങ്ങനെ അയാളെ വിവാഹം ചെയ്യുമെന്നായിരുന്നു അയൂബിനോട് ആമിനയുടെ ആദ്യ ചോദ്യം. പിന്നെ കുട്ടികളോട് ചോദിക്കട്ടേ എന്ന മറുപടിയുമെത്തി. ബഷീറിനോട് തനിക്കുണ്ടായിരുന്ന പ്രണയം അവർ മക്കളോട് തുറന്നു പറഞ്ഞു. പ്രണയത്തെ തകർക്കാനായി വീട്ടുകാർ കല്ല്യാണം കഴിപ്പിച്ച് നാട് കടത്തിയതും വിശദീകരിച്ചു.
എഞ്ചിനിയറിംഗിന് പഠിക്കുന്ന മകൾക്ക് അമ്മയുടെ വികാരം ഉൾക്കൊള്ളാനായി. ബഷീറിനെ വിവാഹം കഴിച്ചേ മതിയാകുവെന്ന് മകൾ അമ്മയോട് തറപ്പിച്ചു പറഞ്ഞു. അൽപ്പമെങ്കിലും പ്രണയം ഉമ്മയുടെ മനസ്സിലുണ്ടെങ്കിൽ വിവാഹം കഴിക്കണമെന്ന മക്കളുടെ വാക്ക് അയൂബിനെ പ്രതീക്ഷയായി. അപ്പോഴും തടസ്സങ്ങൾ ഏറെയുണ്ടായിരുന്നു. അതിനേയും അയൂബ് മറികടന്നുവെന്ന് ശാന്തൻ ഓർക്കുന്നു. തന്റെ സഹോദരിമാരുടേയും സഹോദരന്മാരുടേയും എതിർപ്പ് ആമിന ഓർമിപ്പിച്ചു. ആരെതിർത്താലും ആമിന സമ്മതിച്ചാൽ വിവാഹം നടക്കുമെന്ന് ആയൂബ് തറപ്പിച്ച് പറഞ്ഞതോടെ കാര്യങ്ങൾ കല്ല്യാണത്തിലേക്ക എത്തി. അങ്ങനെ ആരുമറിയാതെ ബഷീറും ആമിനയും രജിസ്റ്റർ മാരീജ് ചെയ്തെന്ന് ശാന്തൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. വീട്ടുകാരൊന്നും അറിയാതെ ബഷീറിന്റേയും ആമിനയുടേയും വിവാഹ സൽക്കാരവും നടന്നു.
രജിസ്റ്റർ വിവാഹത്തിന് ഏറെ നൂലാമാലകളുണ്ട്. അത് പൂർത്തിയായാൽ മാത്രമേ ഒന്നിച്ച്
ജീവിക്കാൻ ബഷീറിനും ആമിനയ്ക്കും കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വിവാഹ സൽക്കാര ശേഷം ആമിന വീട്ടിലേക്ക് പോയി. സഹോദരങ്ങൾ അറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഇതെന്ന് ശാന്തൻ പറയുന്നു. രജിസ്ട്രേഷൻ പൂർത്തിയായാൽ കല്ല്യാണത്തിന് നിയമസാധുത കിട്ടും. പക്ഷേ ബഷീറിന്റെ ആരോഗ്യം ഈ ഒത്തുചേരലിന് തടസ്സമാകുമോ എന്ന സംശയം സജീവമായിരുന്നു. ദിവസങ്ങൾ മാത്രമേ ബഷീർ ജീവിക്കൂവെന്ന ആശങ്ക സജീവമാക്കിയ ദിവസങ്ങളായിരുന്നു അത്. എന്നാൽ സഹോദരിയുടെ സംരക്ഷണയിൽ കഴിഞ്ഞ ബഷീർ പ്രതീക്ഷയുടെ കരുത്തിൽ അതിജീവനം തുടർന്നു. കത്തിലൂടെ ആശയ വിനിമയവും നടന്നു. സിനിമകളിലേതിന് സമാനമായി വിവാഹകഥ ബഷീറിന്റെ വീട്ടുകാരറിഞ്ഞു.
ആമിന എഴുതിയ കത്ത് ബഷീറിന്റെ അനന്തരവനാണ് കിട്ടിയത്. പ്രണയത്തിന്റെ തീവ്രത ഇതോടെ ബഷീറിന്റെ വീട്ടുകാർക്ക് മനസ്സിലായി. അവർ നിക്കാഹ് നടത്താൻ സമ്മതിച്ചു. ആമിനയുടെ വീട് നിക്കാഹിന് ഒരുങ്ങി. ബഷീറിന്റെ സഹോദരിമാരുടെ ആശിർവാദത്തോടെ പിന്നെ നിക്കാഹ്. ആമിനയുടെ സഹോദരൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ബഷീറുമൊത്തായി ആമിനയുടെ താമസം. ആഹാരവും പരിചരണവുമായി ബഷീറിനെ ആമിന പൊന്നു പോലെ നോക്കി. അങ്ങനെ ദിവസങ്ങൾ കൊണ്ട് മരിക്കേണ്ട ബഷീർ മാസങ്ങൾ ജീവിച്ചു. ഒടുവിൽ ആമിനയുടെ മടിയിൽ തലവച്ച് സുഖമരണവും. അതിന് ശേഷമാണ് ആമിനയുടെ സഹോദരൻ കാര്യങ്ങൾ അറിഞ്ഞത്. ഇതോടെ കല്ല്യാണത്തിന് മുന്നിൽ നിന്ന് അയൂബിന് ഭീഷണികളെത്തി. അതിപ്പോഴും തുടരുന്നുവെന്ന് ശാന്തൻ പറയുന്നു. പക്ഷേ ബഷീറിനേയും
ആമിനയേയും ഒന്നിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഈ ഭീഷണികളെ അയൂബും അവഗണിക്കുകയാണ്. ഇന്നും ബഷീറിന്റെ ഓർമ്മയിൽ മക്കൾക്കൊപ്പം ആമിന കഴിയുകയാണ്.
തിരുവനന്തപുരത്ത് നെടുമങ്ങാടിന് അടുത്താണ് ആമിനയുടെ താമസം. ആമിനയുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബഷീർ. വീട്ടിലെത്തുമായിരുന്ന ബഷീറുമായി ആമിന അറിയാതെ അടുത്തു. അത് പ്രണയമായി. എന്നാൽ ബഷീറിന്റെ പ്രായക്കുടുതൽ വില്ലനായപ്പോൾ അച്ഛൻ വിവാഹത്തെ എതിർത്തു. ഇതോടെ ആമിനയ്ക്ക് മറ്റൊരു നിക്കാഹ് നടന്നു. അപ്പോഴും പ്രണയത്തെ മനസ്സിൽ സൂക്ഷിച്ച് കവിതയും പാട്ടുമായി ബഷീർ യാത്ര തുടർന്നു. ജീവിതാവസാനമെത്തിയപ്പോൾ തന്റെ പ്രണയിനി വിധവയായത് ബഷീർ തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക് മുമ്പത്തെ പ്രണയത്തിന്റെ കനൽ ഇപ്പോഴും ആമിനയുടെ മനസ്സിൽ അവേശിക്കുന്നുണ്ടെന്ന ബഷീറിന്റെ പ്രതീക്ഷ തെറ്റിയില്ല. സുഹൃത്തുക്കളുടെ ഇടപെടൽ കൂടിയായപ്പോൾ അന്ത്യനാളുകളിൽ ബഷീറിന് ആമിന താങ്ങും തണലുമായി.
തന്റെ ആർസിസിയിലെ അനുഭവങ്ങൾ കലാകൗമുദിയിൽ ശാന്തൻ കുറിക്കുന്നുണ്ട്. അത്തരമൊരു കുറിപ്പിലാണ് ആമിനയുടേയും ബഷീറിന്റേയും ജീവിതം ശാന്തൻ വിശദീകരിച്ചത്. ഇതിനെ തുടർന്നായിരുന്നു ശാന്തനുമായി മറുനാടൻ ബന്ധപ്പെട്ടത്. അപ്പോഴാണ് ബഷീറിന്റെ പ്രണയത്തിന്റെ തുടക്കമുതലുള്ള കാര്യങ്ങൾ ശാന്തൻ വിശദീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍