ഒരു കൊല്ലം പൊലീസിനെ നയിച്ച സെൻകുമാറിന് ഇനി മേസ്തിരിപ്പണിയുടെ മേൽനോട്ടം; അഴിമതികൾ മൂടിവെക്കാൻ വിജിലൻസ് ഡയറക്ടറാക്കിയ ശങ്കർ റെഡ്ഡിക്ക് ഫയർഫോഴ്സ്; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ മൂലക്കിരുത്തിയ ജേക്കബ് തോമസ് ഇനി അഴിമതിക്കാർക്ക് പണി കൊടുക്കും: കാർക്കശ്യക്കാരനായ ബഹ്റ പുതിയ പൊലീസ് തലവൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ കുളിച്ച മുൻസർക്കാർ മാറി പുതിയ സർക്കാർ അധികാരമേറ്റപ്പോൾ പൊലീസിനും പുതിയ മുഖം. നിരവധി ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന ഉന്നത ഉദ്യോഗസ്ഥരെ മാറ്റി അഴിമതി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മുൻ സർക്കാർ നടപടി സ്വീകരിച്ചവരെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു കൊണ്ട് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. രണ്ടു ഡിജിപിമാരെ മാറ്റി നിയമിച്ചാണ് എൽഡിഎഫ് സർക്കാർ പൊലീസ് തലപ്പത്ത് മാറ്റം വരുത്തിയത്. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിനെ മാറ്റി ഫയർഫോഴ്സ് മേധാവി ലോക്നാഥ് ബഹ്റയെ തൽസ്ഥാനത്തു നിയമിച്ചതാണ് ഇതിൽ സുപ്രധാനമായ മാറ്റം.
കുറ്റാന്വേഷണരംഗത്തും ക്രമസമാധാന പാലന രംഗത്തും മികവു പ്രകടിപ്പിച്ചതാണ് ലോക്നാഥ് ബഹ്റ കേരളാ പൊലീസ് സേനയുടെ തലപ്പത്ത് എത്താൻ കാരണം. വിജിലൻസ് ഡിജിപിയായി ജേക്കബ് തോമസിനെ നിയമിച്ചു. പാറ്റൂർ ഭൂമിയിടപാടിലെ അഴിമതിയടക്കം മുൻസർക്കാരിന്റെ അഴിമതിക്കെതിരേ ജേക്കബ് തോമസ് എടുത്ത കർക്കശ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇതിന്റെ പേരിൽ പൊലീസ് കൺസ്ട്രക്ഷൻ മേധാവിയാക്കി മൂലക്കിരുത്തി ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാറിന് പുതിയ മുഖം കൊണ്ടുവരാൻ വേണ്ടി കൈപിടിച്ചുയർത്തിയിരിക്കുന്നത്.
മുൻ വിജിലൻസ് എ.ഡി.ജി.പി. കൂടിയാണ് പൊലീസ് ഹൗസിങ് കോർപ്പറേഷൻ ഡയറക്ടറായ ജേക്കബ് തോമസ്. ലോക്നാഥ് ബഹ്റയും ജേക്കബ് തോമസും 1985 ബാച്ച് ഐ.പി.എസുകാരാണ്. ഇതു സംബന്ധിച്ച ഉത്തരവിൽ ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. സെൻകുമാർ പൊലീസ് ഹൗസിങ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറാകും.
അവധിയിലായ ശങ്കർ റെഡ്ഡിക്ക് പകരംചുമതല നൽകിയിട്ടില്ല. വിജിലൻസ് ഡയറക്ടർ പദവിയിൽനിന്ന് നീക്കം ചെയ്ത എൻ. ശങ്കർ റെഡ്ഡിയെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചേക്കും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥ പദവിയിൽ നിന്നും കാര്യമായ പണിയൊന്നുമില്ലാത്ത പൊലീസ് കൺസ്ട്രക്ഷൻ തസ്തികയിലേക്കാണെ ടി പി സെൻകുമാറിനെ മാറ്റിയിരിക്കുന്നത്. വിരമിക്കാൻ ഒരുവർഷം ശേഷിക്കെയാണ് സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുന്നത്. മന്ത്രിസഭ അധികാരമേറ്റയുടനെ ദക്ഷിണ മേഖല എ.ഡി.ജി.പി കെ. പത്മകുമാറിനെ മാറ്റി ബി. സന്ധ്യയെ നിയമിച്ചിരുന്നു. എന്നാൽ, ഈ അന്വേഷണ സംഘത്തെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഡിജിപിക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
ഉന്നതപദവികളിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നിരിക്കെ സെൻകുമാറിന്റെ സ്ഥാനചലനം വലിയ വിവാദങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. സെൻകുമാറിനെ തുടരാൻ അനുവദിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇതിന് വഴങ്ങിയില്ല. പുതിയ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടും മുൻപേയാണ് സംസ്ഥാന പൊലീസ് മേധാവിയെ അടക്കം മാറ്റിക്കൊണ്ടുള്ള അഴിച്ചു പണി പൊലീസ് തലപ്പത്ത് നടന്നിരിക്കുന്നത്. നേരത്തെ ഉത്തരമേഖല എഡിജിപി പത്മകുമാറിനേയും എറണാകുളം റൂറൽ എസ്പി യതീഷ് ചന്ദ്രയേയും സർക്കാർ സ്ഥലം മാറ്റിയിരുന്നു. ഇവർക്ക് ആർക്കും ഇതുവരെ പകരം നിയമനം നൽകിയിട്ടില്ല.
തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ. ജേക്കബ് തോമസും ബെഹ്റയും 1986 ബാച്ചിലെ ഐ.പി.എസ് ഓഫിസർമാരാണ്. ആലപ്പുഴ എ.എസ്പിയായാണ് ബെഹ്റയുടെ തുടക്കം. ആലപ്പുഴ, കണ്ണൂർ എസ്പി ചുമതലകൾ വഹിച്ചു. എൻ.ഐ.എ അഡീഷനൽ ഡയറക്ടറായിരുന്നു. മുംബൈ സ്ഫോടനക്കേസിലെ ഡേവിഡ് കോൾ മാൻ ഹെഡ്ലിയുടെ അറസ്റ്റ്, കാലിത്തീറ്റ കുംഭകോണക്കേസിലെ ലാലു പ്രസാദിന്റെ അറസ്റ്റ് എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളിൽ അന്വേഷണചുമതല വഹിച്ചിട്ടുണ്ട്.
അതേസമയം വിജലൻസ് ഡയറക്ടറായി ജേക്കബ് തോമസ് ഐപിഎസിനെ നിയമിക്കാനുള്ള തീരുമാനം പൊതുസമൂഹം വലിയ തോതിൽ കൈയടികളോടെ സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. മുൻ സർക്കാറിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് രണ്ട് പേരെയും അപ്രധാനമായ തസ്തികകളിൽ നിയമിച്ചത്. ജേക്കബ് തോമസിന് വിജിലൻസ് തലപ്പത്തേക്ക് കൊണ്ടുവന്നാൽ അത് സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്ന കാര്യം നേരത്തെ മറുനാടൻ മലയാളി എഡിറ്റോറിയലിലും അഭിപ്രായപ്പെട്ടിരുന്നു.
ക്രമസമാധാന നിലയുടെ ചുമതല വഹിക്കുന്ന ഡിജിപി സെൻകുമാർ കഴിഞ്ഞാൽ കേരള പൊലീസിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ശ്രീ ജേക്കബ് തോമസ്. ഡിജിപി റാങ്ക് നൽകിയ ശേഷം പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ എന്ന മേസ്തിരി പണി ചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒതുക്കിയിരുന്ന അദ്ദേഹത്തെ തിരികെ പ്രധാന്യമുള്ള വകുപ്പിൽ നിയമിക്കണമെന്നാണ് മറുനാടൻ എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
അിജിലൻസിൽ അഡീഷണൽ ഡിജിപി ആയിരുന്നപ്പോൾ ബാർ കോഴ അടക്കമുള്ള അഴിമതി ആരോപണങ്ങളിൽ നിയമം നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് ജേക്കബ് തോമസിന് ആദ്യം സ്ഥാനഭ്രംശം ഉണ്ടാകുന്നത്. വിജിലൻസിൽ നിന്നും ഫയർ ഫോഴ്സ് ചുമതലയിലേക്ക് മാറ്റിയ ജേക്കബ് തോമസ് ബഹുനില കെട്ടിടങ്ങൾ നിയമനം ലംഘിച്ച് നിർമ്മിക്കുന്നത് തടഞ്ഞതോടെ അവിടെ നിന്നും നേരെ അയച്ചത് പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിന്റെ മേധാവിയാക്കുകയായിരുന്നു.
ആദ്യം മുതലെ ഉറച്ച നിലപാട് എടുക്കുന്ന ഈ ഉദ്യോഗസ്ഥനെ വർഷങ്ങളായി ഇങ്ങനെ അപ്രധാന തസ്തികകളിൽ ഇട്ടു വട്ടം കറക്കുകയാണ്. എന്നിട്ടും നട്ടെല്ല് വളക്കാതെ നിമയം നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ജേക്കബ് തോമസിന് അർഹിക്കുന്ന സ്ഥാനം നൽകിയിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ. യുഡിഎഫ് സർക്കാർ കട്ടുമുടിച്ചതൊക്കെ തിരിച്ചുപിടിക്കാനും അഴിമതിക്കാരെ ഒക്കെ ജയിലിൽ അടയ്ക്കാനും ഉത്തരവാദിത്തം സർക്കാരിന് ഉള്ളതുകൊണ്ട് അതിന് പറ്റിയ നിയമനം തന്നെ ആണ് വിജിലൻസ് തലപ്പത്തെത്തുന്നത്.
ക്രമസമാധാന നിലയുടെ ചുമതല കഴിഞ്ഞാൽ അടുത്ത പദവി വിജിലൻസ് ഡയറക്ടറുടേതാണ്. ജേക്കബ് തോമസ് അടക്കം നിരവധി സീനിയർ ഡിജിപിമാർ ഒരു പണിയും ഇല്ലാതെ നടന്നപ്പോൾ ഡിജിപി ആയിരുന്ന ശങ്കർ റെഡ്ഡിയെ ആണ് ഡിജിപി പദവിയുള്ള വിജിലൻസ് ഡയറക്ടർ തസ്തികയിലേക്ക് ചെന്നിത്തല നിമയിച്ചത്. പിന്നീട് അതു കുഴപ്പമാകുമെന്ന് അറിഞ്ഞപ്പോൾ ആണ് ശങ്കർ റെഡ്ഡിക്ക് പ്രൊമോഷൻ നൽകാൻ വേണ്ടി മറ്റ് ചിലർ കൂടി ഡിജിപിമാരിക്കി മാറ്റി ഡിജിപിമാരുടെ എണ്ണം ഒൻപതാക്കിയത്. ബാർ കോഴ വിവാദത്തിൽ സർക്കാരിനെ രക്ഷിച്ചതിനുള്ള പ്രതിഫലനം ആയിരുന്നു ഈ സ്ഥാനക്കയറ്റവും ചട്ട ലംഘനവും.
വിജിലൻസ് ഡയറക്ടറായി നിയമനം ലഭിക്കേണ്ടിയിരുന്ന ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സിൽ നിയമിച്ചതിൽ നേരത്തെ അദ്ദേഹം തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എഡിജിപി റാങ്കിലുള്ള ശങ്കർ റെഡ്ഡിയെ ചട്ടംമറികടന്നു വിജിലൻസ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബഹ്റ അവധിയിൽ പ്രവേശിക്കുകയും ഉണ്ടായി. ഡിജിപി ഇരിക്കേണ്ട വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തിക ഒഴിച്ചിട്ട് തന്നെ ഫയർഫോഴ്സ് മേധാവി ആക്കിയതിനെതിരെ ഡിജിപി ലോകനാഥ് ബഹ്റ ശക്തമായ പ്രതിഷേധത്തിലായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്