സമരം ചെയ്ത നഴ്സിന്റെ ഭർത്താവിന്റെ ജോലി തെറിപ്പിച്ചു; മറ്റൊരാളുടെ പിതാവിന്റെജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തി; വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഒരു നഴ്സ് വേണം എന്നിരിക്കെ നോക്കുന്നത് മൂന്ന് രോഗികളെ: ദേഹപരിശോധനയ്ക്കിടയിൽ അവഹേളനയും: നഴ്സുമാരോടുള്ള പകപോക്കലിൽ രോഗികളുടെ ജീവനും പണയം വെച്ച് ആശുപത്രി മാനേജ്മെന്റ്: കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനുഭവിക്കുന്നത് മറ്റൊരു ആശുപത്രിയിലും നേരിടാത്തത്ര ദുരിതങ്ങൾ
കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ വെളിപ്പെടുത്തൽ കേരളമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് താങ്ങും തണലുമായി മാറുന്ന നഴ്സുമാർ മാത്രമല്ല ഇവരോടുള്ള പക പോക്കലിൽ ഇവിടെ എത്തുന്ന രോഗികളുടെ ജീവിതവും പണയംവച്ചാണ് ഇവർ കളിക്കുന്നതെന്നും ഇവിടുത്തെ നഴ്സുമാർ പറയുന്നു. ഭാരത് ഹോസ്പിറ്റലിലെനഴ്സുമാരുടെ വെളിപ്പെടുത്തലാണ് ഇവിടെകൊടുക്കുന്നത്.
തൊഴിൽപീഡനം
ഭാരത് ഹോസ്പിറ്റലിലെ ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് ഒരു വെന്റിലേറ്റർ പേഷ്യന്റിന്റെ ഒപ്പം മറ്റു മൂന്നു രോഗികളെക്കൂടി നോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വെന്റിലേറ്ററിലുള്ള രോഗികൾക്ക് 1:1 അനുപാതത്തിലെ രോഗികളെ കൊടുക്കാവൂ എന്നിരിക്കെയാണ് ഭാരത് ഹോസ്പിറ്റലിൽ ഇത്രയും വലിയ തൊഴിലാളി ചൂഷണം നടന്നു കൊണ്ടിരിക്കുന്നത്. ഇത് സ്റ്റാഫിനുമേൽ അധിക ജോലിഭാരം നൽകുന്ന സമ്മർദ്ദത്തോടൊപ്പം, രോഗികൾക്ക് ശരിയായ പരിചരണം നൽകാനും കഴിയുന്നില്ല. രോഗികൾ അവർ നൽകുന്ന പൈസയ്ക്ക് തുല്യമായ സേവനം ലഭിക്കുക എന്നത് രോഗികളുടെ അവകാശമാണ്. നഴ്സുമാരോടെന്ന പോലെ രോഗികളോടുമുള്ള കടുത്ത അവകാശ ലംഘനമാണ് ഭാരത് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
മനസികപീഡനം
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരെക്കൊണ്ട് നിർബന്ധിച്ചു വെള്ളപേപ്പറിൽ ഒപ്പിടിച്ചു വാങ്ങിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. അതിനായി അവർ നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുകയും, ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. ഇതുപോലെ ഒപ്പിട്ടു കൊടുക്കേണ്ടി വന്നതിനാലാണ് ഇന്ന് പലരും ഇപ്പോൾ നടക്കുന്ന സമരത്തിൽ നിന്നും പിന്മാറിയത്. ഇതിനൊരു ഉദാഹരണമാണ്, അവിടെ ജോലി ചെയ്യുന്ന നഴ്സിനെക്കൊണ്ട്, അവിടെത്തന്നെ മറ്റൊരു വിഭാഗത്തിൽ ജോലി ചെയ്യുന്ന ആ നഴ്സിന്റെ പിതാവിന്റെ ജോലി ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങി, സമരത്തിൽ നിന്നും പിന്തിരിപ്പിച്ചത്. കൂടാതെ ഭാരത് മാനേജ്മെന്റുകാർ അവരുടെ സ്വാധീനം ഉപയോഗിച്ച്, ജോസ്കോ ജൂവലറിയിൽ ജോലിചെയ്തിരുന്ന ഭാരതിലെ ഒരു നഴ്സിന്റെ ഭർത്താവിനെ ജോലി തെറുപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളെ ഇവർ നഴ്സിങ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
പ്രതികാരനടപടികൾ
യുഎൻഎയിൽ അണിചേർന്നു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അത്യാഹിതവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവരുടെ പ്രവർത്തിപരിചയമുള്ള ഡിപ്പാർട്മെന്റുകളിൽ നിന്നും മാറ്റി, മറ്റു ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യിപ്പിക്കുന്ന പ്രതികാരനടപടികളാണ് ഭാരത് മാനേജ്മെന്റുകൾ കൈകൊണ്ടിട്ടുള്ളത്.. ഇതുമൂലം രോഗികളുടെ ജീവന് വരെ ഭീഷണി ആയേക്കാവുന്ന വെല്ലുവിളിയാണ് ഭാരത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കാരണം പ്രവർത്തിപരിചയം ഇല്ലാത്ത നഴ്സുമാരെയാണ് ഇവർക്ക് പകരം മാനേജ്മറ്റുകാർ അത്യാഹിതവിഭാഗങ്ങളിൽ പോലും നിയമിച്ചിട്ടുള്ളത്.. ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങൾ പൊതുജനങ്ങൾ തന്നെയാണ്.
ഭാരത് ഹോസ്പിറ്റലിൽ നഴ്സിങ് സമരം തുടങ്ങിയ സമയത്ത് അതിനെ അടിച്ചമർത്താനായി മാനേജ്മെന്റ് പുതിയതായി എടുത്ത പ്രവർത്തിപരിചയം പോലുമില്ലാത്ത നഴ്സുമാർക്ക് നിലവിൽ 15000 രൂപയും മൂന്നുമാസം കഴിഞ്ഞ് 20000 രൂപയും നൽകാമെന്ന വാഗ്ദാനത്തിൽ ജൂനിയർ നഴ്സായിട്ടാണ് ഇപ്പോൾ എടുത്തിട്ടുള്ളത്.. എന്നാൽ ഇതിനിമുൻപ് ജോലിക്കു കയറിയ 3-4 വർഷം എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകൾ വെറും 6000 രൂപയ്ക്കു ട്രെയിനീ എന്ന പോസ്റ്റിൽ ആണ് അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.. ഇങ്ങനെയൊരു സാഹചര്യത്തിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ മാനസികാവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമല്ലോ..
ദേഹപരിശോധന
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ജോലിക്കു കയറുന്നതിനു മുൻപും അതിനു ശേഷവും ദേഹപരിശോധനയ്ക്കു വിധേയരാവണം. സ്ത്രീകൾ ആയിട്ടുള്ളവർ തന്നെയാണ് ഇത് ചെയ്യുന്നതെങ്കിലും, പരിശോധിക്കുന്നവർ അതിനിടയിൽ നഴ്സുമാരുടെ ശരീരഭാഗങ്ങളെപ്പറ്റി പറ്റി പറഞ്ഞു അവഹേളിക്കാറുണ്ട് എന്നതാണ് സത്യം.. മറ്റൊന്നാണ് ബാഗ് പരിശോധന.. നൂറു രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ അത് അവരുടെ ബുക്കിൽ എഴുതി ഒപ്പിട്ടു കൊടുക്കണം..അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇത്രയധികം പരിശോധനകളും മറ്റും നടത്താൻ ഭാരത് ഹോസ്പിറ്റലിൽ ജോലിക്കു വരുന്ന നഴ്സുമാർ പാക്കിസ്ഥാനിൽ നിന്നും വന്നവരാണോ.. എയർപോർട്ടുകളിൽ പോലും ഇത്രയും വലിയ പരിശോധന കാണാത്തില്ലല്ലോ..
കാമറ വിവാദം
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാ വിഭഗങ്ങളിൽ പെട്ടവർക്കും വസ്ത്രം മാറാൻ ബേസ്മെന്റിൽ തന്നെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.. ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നവർക്ക് അതിന്റെ അടുത്തായി ഒരു റൂമിലാണ് ഈ സൗകര്യം ഉള്ളത്.. ഈ റൂം ഒരു കർട്ടൻ ഉപയോഗിച്ച് രണ്ടായി തിരിച്ചിരിക്കുവാണ്.. ഒരു ഭാഗം നഴ്സുമാർക്ക് ഭക്ഷണം കഴിക്കാനും, മറുഭാഗം വസ്ത്രം മാറാനും..ഒരാൾപ്പൊക്കത്തിന് കുറച്ചു മുകളിൽ ആയിട്ട് മാത്രമേ ഈ കർട്ടണിന് ഉയരമുള്ളൂ.. കാമറ സ്ഥാപിച്ചിരിക്കുന്നത് ഭക്ഷണം കഴിക്കുന്ന ഭാഗത്താണെങ്കിൽ പോലും, കർട്ടൻ പൂർണ്ണമായും മറക്കാത്തതിനാൽ ഇപ്പുറം വസ്ത്രം മാറുന്ന ഭാഗവും ക്യാമെറയിൽ പതിയും.. ഇതുകൊണ്ട് തന്നെയാണ് നഴ്സുമാർ അവിടെ നിന്നും കാമറ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്..
സമരം തുടങ്ങിയ നാളുകളിൽ ഇതിനെ പറ്റി അന്വേഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ വരുന്നതിനുമുമ്പ് ഇവർ ഒരു തെളിവും കൂടാതെ ആ കാമറ അവിടെ നിന്നും ഊരിമാറ്റിയെങ്കിലും, അവിടെ അങ്ങനെ ഒരു കാമറ ഉണ്ടായിരുന്നുവെന്ന് ഭാരത് ഹോസ്പിറ്റലിലെത്തന്നെ മറ്റൊരു മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ്, അന്വേഷിക്കാൻ വന്നവരോട് വെളിപ്പെടുത്തിയിരുന്നു.. മാത്രമല്ല രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവർ ആ കാമറ അവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.. സ്റ്റാഫുകൾ ഭക്ഷണം കഴിക്കുന്നതും, അധികസമയം റെസ്റ്റ് എടുക്കുന്നുണ്ടോ എന്ന് മാത്രം അറിയാനായിരുന്നെങ്കിൽ, പിന്നെയെന്തിനാണ് ഇവർ പരിശോധിക്കാൻ ആളുകൾ വരുന്നതിനുമുമ്പ് ഈ കാമറ അവിടെനിന്നും ഊരിമാറ്റിയത്.. ഇവിടെയാണ് ഭാരത് മാനേജ്മെന്റിന്റെ ഉദ്ദേശശുദ്ധിയെ നഴ്സുമാർ ചോദ്യം ചെയ്യുന്നത്..
കരിങ്കാലികൾ
ഭാരത് ഹോസ്പിറ്റലിലെ കരിങ്കാലികളിൽ പ്രമുഖയാണ് അവിടത്തെ നഴ്സിങ് സൂപ്രണ്ട് ആയിട്ടുള്ള മിനി എന്ന കാര്യം എല്ലാവര്ക്കും അറിയാം.. മാനേജ്മെന്റുകൾക്ക് വേണ്ടി സ്വന്തം വർഗത്തിൽപ്പെട്ട ഒരു നഴ്സിനെ തല്ലുകയും, നഴ്സുമാരുടെ ശക്തമായ പ്രക്ഷോപത്തിന് മുൻപിൽ മുട്ടുകുത്തി മാപ്പു പറയുകയും ചെയ്തുവെങ്കിലും, ഇപ്പോഴും അവർ തന്റെ യജമാനസ്നേഹം കളയാത്തൊരു വാലാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍