ശത്രുക്കൾ പ്രചരിപ്പിച്ചത് വ്യാജ കഥകൾ; അവസരങ്ങൾ കിട്ടിയതിനെയും സിനിമയിലെ വളർച്ചയെയും കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ചുള്ള കള്ളപ്രചരണം; ജീവിതത്തിൽ ഈ നടി കരഞ്ഞിട്ടുള്ളയത്ര ഒരു സിനിമാക്കാരിയും കരഞ്ഞിട്ടുണ്ടാകില്ല; പൃഥ്വിരാജിനെ പുകഴ്ത്തിയും പുരുഷാധിപത്യത്തിൽ ആഞ്ഞടിച്ചും വാർത്തയിലെ താരമായി; നടിയെ മിന്നു കെട്ടിയത് വിവാദങ്ങളിലും ഒപ്പം നിന്ന പ്രിയ സുഹൃത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഒരു കാലത്ത് മലയാള സിനിമയിലെ തിരിക്കു പിടിച്ച നടിയായിരുന്നു ഭാവന. തന്റേതല്ലാത്ത കാരണങ്ങളാൽ മലയാള സിനിമയിൽ ഒതുക്കപ്പെട്ട നടി. അപ്പോഴും തെന്നിന്ത്യയിലാകെ ചർച്ചായകുന്ന വേഷങ്ങളുമായി സിനിമയിൽ തന്നെ നിറഞ്ഞു. അച്ഛന്റെ മരണത്തോടെ വീട്ടിലേക്ക് മാറിയ ഭാവന മലയാളത്തിൽ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ചിലർ സമ്മതിച്ചില്ല. പൃഥ്വി രാജിനൊപ്പം ആദം ജോണിൽ തകർത്തഭിനയിച്ച് വീണ്ടും രംഗത്ത് വന്നു. ഹണി ബി 2വും ശ്രദ്ധിക്കപ്പെട്ടു. എന്നിട്ടും ഭാവനയ്ക്ക് മാത്രം അവസരങ്ങൾ കിട്ടിയില്ല. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റിയില്ല. പ്രതിസന്ധികളെ തന്റേടത്തോടെ നേരിടുന്ന സ്വഭാവമാണ് ഭാവനയെ സിനിമാക്കാരുടെ കണ്ണിലെ കരടാക്കിയത്.
ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാൽ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞിരുന്നു. താനിപ്പോൾ സന്തോഷവതിയാണ്. മലയാളത്തിൽ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകൾ കിട്ടിയാൽ ചെയ്യും എന്നും നടി പ്രതികരിച്ചിരുന്നു. പതിനഞ്ചാം വയസ്സിൽ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേർ നോക്കി നിൽക്കുമ്പോൾ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാൻ. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താൽപര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാൻ. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാൻ എനിക്കാവില്ല. എല്ലാ മാസവും ഞാൻ ദിനചര്യകൾ എഴുതി വയ്ക്കും. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാൻ സാധിക്കാറുള്ളൂ ഇതായിരുന്നു സിനിമയിൽ നിന്ന് അകറ്റിയവർക്കുള്ള ഭാവനയുടെ മറുപടി.
മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളും ഗോസിപ്പുകളും കേട്ട് ഞാൻ തലകറങ്ങി വീണിട്ടുണ്ട്. അപവാദങ്ങൾ കേട്ട് ഞാൻ കരഞ്ഞത്രയൊന്നും മറ്റാരും കരഞ്ഞിട്ടുണ്ടാവില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാൽ തനിക്ക് നഷ്ടങ്ങളാണ് കൂടുതലും ഉണ്ടായത്. ഒരു കാര്യം നേടാൻ ഒരാളെ കൂട്ടുപിടിക്കുക, പിന്നീട് അയാളെ തള്ളിപ്പറയുക എന്ന സ്വഭാവം എനിക്കില്ല. ചെയ്യാത്ത തെറ്റിന് മാപ്പ് പറയുന്നതിനെക്കാൾ ഭാവന അഹങ്കാരിയാണെന്ന് പറയുന്നതാണ് ഇഷ്ടം-ഇതായിരുന്നു ഭാവനയുടെ പല തുറന്നു പറച്ചിലുകളുടേയും ഉള്ളടക്കം. അതുകൊണ്ട് തന്നെ സൂപ്പർ താരങ്ങളും ജനപ്രിയ താരങ്ങളുമെല്ലാം ഭാവനയെ കണ്ടില്ലെന്ന് നടിച്ചു. മലയാളത്തിന്റെ പരിമളമായി സ്ക്രീനിൽ നിറഞ്ഞ ഭാവനയ്ക്ക് അതുകൊണ്ട് തന്നെ വേഷങ്ങളും കുറഞ്ഞു.
ദിലീപ്-മഞ്ജുവാര്യർ വിവാഹ മോചനത്തോടെ മലയാള സിനിമയിൽ പല ചേരി തിരിവുകളും ഉണ്ടായി. അതാണ് ഭാവനയ്ക്കും സിനിമയിൽ അവസരം കുറച്ചത്. ദിലീപ്-കാവ്യാ മാധവൻ വിവാഹത്തിന് ക്ഷണം കിട്ടാത്ത ചുരുക്കം മലയാള സിനിമാ പ്രവർത്തകരിൽ ഒരാളുമായിരുന്നു നടി. അച്ഛന്റെ മരണവും അതിനപ്പുറത്തേക്ക് പല പ്രതിസന്ധി ഘട്ടങ്ങളുമെത്തി. ഇതിനെയെല്ലാം ഒറ്റയ്ക്ക് ചങ്കൂറ്റത്തോടെ നേരിടുകയാണ് ഭാവന ചെയ്തത്. പറയേണ്ടത് അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. ഇത് തന്നെയാണ് മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് ഭാവനയെ അകറ്റി നിർത്താൻ തോന്നുന്നതിന് കാരണവും.
മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ടെന്ന് ഭാവന തുറന്നടിച്ചത് ചെന്ന് കൊണ്ടത് സൂപ്പർതാരങ്ങളിലേക്കാണ്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞിരുന്നു. സിനിമകൾ തെരഞ്ഞെടുക്കാൻ നടിമാർക്ക് സ്വാതന്ത്ര്യമില്ല. ആദം ജോണിലെ നായികയാണ് ഭാവന. ഈ സിനിയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കലിനിടെയാണ് സിനിമയിലെ ഏകാധിപത്യത്തിനെതിരെ നടി ആഞ്ഞടിച്ചത്. സിനിമയിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന അഭിപ്രായമാണ് ഭാവനയ്ക്കുണ്ടായിരുന്നത്. വിമൻ കളക്ടീവ് പോലുള്ള സംഘടനകൾ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെന്നും ഭാവന വ്യക്തമാക്കിയിരുന്നു.
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെ. സിനിമാ മേഖലയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായിക അത്യാവശ്യമല്ല എന്നതാണ് പരമാർഥം. ഒരു സിനിമയുടെ വിജയം കൊണ്ട് തനിക്കാരും പ്രതിഫലം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു പറഞ്ഞിരുന്നു. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികൾ വന്നപ്പോൾ താൻ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന വിശദീകരിച്ചിരുന്നു.
സിനിമാ താരങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് നടിമാരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകൾ മെനയുന്നതും പുറത്തുവരുന്നതും പതിവാണ്. ഇത്തരം വാർത്തകളുടെ ആധികാരികത പരിശോധിക്കാതെതന്നെ പലരും വിശ്വസിച്ചുപോകും. നടി ഭാവനയ്ക്കെതിരേയും ഏറെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംവിധായകരുടെ കൂടെക്കിടന്നു, അബോർഷൻ ചെയ്തു തുടങ്ങിയ വാർത്തകളായിരുന്നു അവ. ഇവയ്ക്കെല്ലാം പൊതു ജനമധ്യത്തിൽ എത്തി ഉറച്ച മറുപടികൾ ഭാവന നൽകി. 15 വയസുള്ളപ്പോൾ സിനിമയിലെത്തിയ തന്നെക്കുറിച്ച് അപവാദ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ കുട്ടികളായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെയൊക്കെ പറയുമോയെന്ന ചോദ്യമാണ് ഭാവന ഉയർത്തിയത്. അപവാദങ്ങൾ കേട്ട് താൻ കരഞ്ഞിട്ടുള്ളതയത്രയും മറ്റാരും കരഞ്ഞിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
പതിനഞ്ചാം വയസ്സിലാണ് സിനിമയിൽ വരുന്നത്. അന്ന് മുതൽ കേൾക്കുന്ന അപവാദങ്ങൾക്ക് കൈയും കണക്കുമില്ല. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ അധികവും അബോർഷനെ കുറിച്ചാണ്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. ആലുവയിൽ പോയി അബോർഷൻ ചെയ്തു. തൃശ്ശൂരിൽ പോയി ചെയ്തു എന്നൊക്കെയാണ് പറഞ്ഞത്. ഒരു വർഷം കുറഞ്ഞത് പത്ത് തവണയെങ്കിലും എന്റെ പേരിൽ അബോർഷൻ കഥകൾ പ്രചരിക്കാറുണ്ട്. പല സംവിധായകരുടെയും കൂടെ ഞാൻ കിടന്നു എന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ധാരാളം അവസരം കിട്ടിയത് എന്നൊക്കെയാണ് പറഞ്ഞ് പ്രചരിപ്പിച്ചത്.
അപ്പോൾ എനിക്ക് 16 വയസ്സാണ് എന്ന് പോലും ഓർത്തിരുന്നില്ല ആരും. സ്വന്തം വീട്ടിലെ പെൺകുട്ടികളെ കുറിച്ചായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ?-ഭാവനയുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മാത്രം ആരും എത്തിയില്ല. വിവാദങ്ങൾ ഏറെയുണ്ടായപ്പോഴും നവീൻ മാത്രം ഭാവനയെ കൈവിട്ടില്ല. ആ വിശ്വാസമാണ് ഇന്നത്തെ കല്ല്യാണ ആഘോഷത്തിന്റെ അടിത്തറയും.
Stories you may Like
- വലിയ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നയാളാണ് പി.ടി. തോമസെന്ന് നടി ഭാവന
- ആറാം വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവന് ആശംസയുമായി ഭാവന
- നസ്ലിനും മമിത ബൈജുവും; 'പ്രേമലു' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
- പിഎസ് 2 പറയാത്ത ചോളരുടെ ത്രസിപ്പിക്കുന്ന ചരിത്രം!
- സിനിമകൾ കുറവെങ്കിലും മുഖ്യധാരയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ദിലീപ് ശക്തൻ തന്നെ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍