സിനിമക്കമ്പം മൂത്തു പഠിക്കാൻ പോയപ്പോൾ ഉപജീവനത്തിനു വഴി കണ്ടെത്തിയതു സാൻഡ്വിച്ച് കടയിൽ ജോലി ചെയ്ത്; ഒരു ലക്ഷം രൂപയ്ക്കു വേണ്ടി ഭാര്യയുടെ ആഭരണങ്ങൾ വിറ്റു; സഹോദരിയായ നടി ഭാവന തിരിഞ്ഞു നോക്കാതിരുന്നിട്ടും ജയദേവന്റെ ആദ്യ പടം പുറത്തിറങ്ങുന്നു
തൃശൂർ: നടി ഭാവനയുടെ സഹോദരൻ ജയദേവന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നു. നടിയായ സഹോദരി തിരിഞ്ഞുനോക്കാതിരുന്നിട്ടും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണു തന്റെ ആദ്യ ചിത്രം ജയദേവൻ പുറത്തിറക്കുന്നത്.
ദക്ഷിണേന്ത്യൻ സിനിമയിൽ സ്വന്തമായൊരിടമുള്ള നായികയാണ് ഭാവനയെങ്കിലും ആ താരപരിവേഷം സഹോദരന്റെ സിനിമക്ക് വേണ്ടി ഉപയോഗിക്കാൻ ഒരുക്കമായിരുന്നില്ല. സഹോദരനായ ജയദേവ് കാനഡയിൽ പോയി സിനിമ പഠിച്ച് പുറത്തിറങ്ങിയിട്ടും ആറു വർഷമാണ് സിനിമ ചെയ്യാനായി അലഞ്ഞത്. മുബൈയിലും ചെന്നൈയിലുമെല്ലാം സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ടാണ് ജയദേവൻ ജീവിതം തള്ളിനീക്കിയത്. താമസവും ഭക്ഷണവുമെല്ലാം സ്നേഹിതരുടെ സഹായമായിരുന്നുവെന്ന് ജയദേവൻ പറയുന്നു.
കാനഡയിലെ വാൻകൂർ ഫിലിം സ്കൂളിലെ ഒരുവർഷത്തെ പഠനത്തിനുശേഷമാണ് സിനിമയാണ് ജയദേവ് പഠിക്കുന്നതെന്ന് അച്ഛൻപോലും മനസ്സിലാക്കിയത്.അന്നു മുതൽ കുടുംബത്തിൽ നിന്നുമുള്ള സാമ്പത്തികസഹായങ്ങൾ നിലച്ചു.ടിവി ചാനലുകളിലും സാൻഡ്വിച്ച് ഷോപ്പുകളിലും ജോലി ചെയ്താണു കാനഡയിൽ പിന്നീടുള്ള ഒരുവർഷം ജീവിതമാർഗം കണ്ടെത്തിയത്. കാനഡയിലെ പത്തോളം ഇംഗ്ലീഷ് ചിത്രങ്ങളിൽ ചെറിയതോതിൽ സഹകരിക്കാനും സാധിച്ചു.
സിനിമയിൽ ജോലി ചെയ്യുന്നത്,പ്രത്യേകിച്ച് സംവിധായകനാകുന്നത് സിനിമ ക്യാമറമാനുമായിരുന്ന അച്ഛൻ ബാലചന്ദ്രന് ഒട്ടും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ശക്തമായ എതിർപ്പാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.പിന്നീട് സ്വന്തം ജീവിതത്തിന് വക കണ്ടെത്തേണ്ട അവസ്ഥയിലെത്തുകയായിരുന്നു ജയദേവ്.ഈ പ്രശ്നങ്ങൾ രൂക്ഷമായ സമയത്ത്,വീട്ടിൽ നിന്നും രക്ഷപ്പെടാൻ മുംബൈയിലേക്ക് ലോക്കൽ ട്രെയിനിൽ കയറി നിന്നുപോയിട്ടുണ്ടെന്ന് ജയദേവ് ഓർക്കുന്നു.
നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് പുതിയ സിനിമയുടെ റിലീസിങ് നീട്ടിവച്ചിരിക്കുകയായിരുന്നു. ജോലികൾ എല്ലാ പൂർത്തിയായ ചിത്രം അടുത്തമാസം തീയറ്ററുകളുലെത്തും. ഭാവനയുടെ സഹോദരൻ സിനിമ സംവിധായകനാകുന്ന വാർത്ത ഷൂട്ട് ചെയ്യാൻ വീട്ടിലെത്തിയ ചാനൽ സംഘത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനും താരം വിസമ്മതിച്ചു. ചേട്ടനൊപ്പം ഒന്നു നിൽക്കാമോ എന്നു ചോദിച്ചപ്പോൾ താരം നിഷ്കരുണം നിരസിക്കുകയായിരുന്നു. തൃശ്ശൂരിലെത്തിയ ചാനൽ പ്രവർത്തകനോട് കൊച്ചിയിൽ വന്നാൽ ബൈറ്റ് തരാമെന്നാണ് ഭാവന പറഞ്ഞതത്രെ. ഇങ്ങനെയെല്ലാം ആണെങ്കിലും അവർ തന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്ന് ജയദേവ് പറയുന്നു.
പഠനം പൂർത്തിയാക്കി രണ്ടുവർഷത്തിനുശേഷം കാനഡയിൽ നിന്നും മുബൈയിലെത്തി പല സംവിധായകരെയും സമീപിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. ഒരു വർഷത്തോളം വിജയവാഡയിലെ ഒരു ഫിലിം സ്കൂളിൽ അദ്ധ്യാപകന്റെ വേഷവുമണിഞ്ഞു. യാത്രയും ഭക്ഷണവുമെല്ലാം വലിയ പ്രശ്നമായിരുന്നു. അവിടെ നിന്നാണ് ചെന്നൈയിലെത്തുന്നത്. ഭാവനയുടെ സഹോദരൻ എന്ന മേൽവിലാസമുള്ളതിനാൽ പല സംവിധായകരും അറിയാം.എന്നാൽ പല കാരണങ്ങളാൽ ഒഴിവാക്കപ്പെടുകയായിരുന്നു.
സംവിധായകൻ സിദ്ദിഖിനെ പോയികണ്ടപ്പോൾ അഭിനയിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അവസരവും നൽകി എന്നാൽ ലക്ഷ്യം ഒരിക്കലും മാറ്റാൻ താൽപര്യമില്ലാത്തതിനാൽ സംവിധാന മോഹവുമായി വീണ്ടും അലഞ്ഞു. മമ്മൂട്ടിയോടും കഥ പറഞ്ഞു. വളരെ സൗഹാർദപൂർവം ഇരുപതു മിനിറ്റ് കഥ കേൾക്കുകയും തന്റെ പ്രായത്തിനു യോജിക്കാത്ത സംഘട്ടനരംഗങ്ങൾ ഉള്ളതിനാൽ, യോജിച്ച ഒരു കഥയുമായി വരണമെന്ന് പറയുകയുമായിരുന്നു. അതുമാത്രമല്ല ആ സിനിമക്ക് നിർമ്മാതാവിനെ അന്വേഷിക്കേണ്ടെന്നും താൻ നിർമ്മിക്കാമെന്നും മമ്മുക്ക ജയദേവന് വാക്കു കൊടുത്തു.എന്നാൽ പിന്നീട് അദ്ദേഹത്തിനു പറ്റിയ ഒരു കഥയുമായി പോകാൻ കഴിഞ്ഞില്ല. തന്റെ പ്രായത്തിന് പറ്റിയതല്ലെന്ന് മമ്മുക്ക അന്നു പറഞ്ഞത് ശരിയാണെന്ന് ഇന്നു തോന്നുന്നുണ്ട്.
മമ്മുക്ക ഡേറ്റ് നൽകിയിട്ടും കഥയുമായി വരാത്ത ഏക വ്യക്തി നീയാണെന്ന് മമ്മുട്ടിയുടെ സെക്രട്ടറി ജോർജ് പിന്നീട് കണ്ടപ്പോൾ പറഞ്ഞിരുന്നുവെന്നും ജയദേവ് ഓർക്കുന്നു. പുതിയ സിനിമ പട്ടിണപാക്കത്തിന്റെ ട്രയൽ എല്ലാം ജയദേവ് മമ്മുട്ടിയെ കാണിച്ചിരുന്നു. അഞ്ചാതെ എന്ന ചിത്രത്തിലൂടെ തമിഴിൽ സുപ്പർ സംവിധായകനായ മിഷ്കിന്റെ സഹസംവിധായകനായി പ്രവർത്തിച്ചതാണ് ജയദേവന് മുതൽക്കൂട്ടാകുന്നത്. സ്വന്തം സിനിമയുടെ നായകനായി തെരഞ്ഞെടുത്ത കലൈയരശന്‍ അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപ നൽകേണ്ട ഘട്ടത്തിൽ രണ്ടാമത്തെ പ്രൊഡ്യൂസറും മുങ്ങി.സിനിമയിൽ വാക്കിന്റെ വിലയാണ് വിലയെന്ന സത്യം മനസ്സിലാക്കി ഭാര്യ നൽകിയ ആഭരണങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് മുൻ പരിചയമില്ലാത്ത ഒരു വ്യക്തിയെ സുഹൃത്ത് പരിചയപ്പെടുത്തുന്നത്. അദ്ദേഹമാണ് പട്ടിണപാക്കമെന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കലൈയരശനുള്ള പണം നൽകിയത്. പലരും വന്നുപോയെങ്കിലും അഞ്ചാമത്തെ പ്രൊഡ്യൂസർ ആണ് സിനിമക്കു വേണ്ടി മുതൽ മുടക്കിയത്.
മനോജ്.കെ.ജയൻ, ഛായസിങ്, അനശ്വരകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ജയദേവിന്റെ -പട്ടിണപാക്കം- എന്ന ക്രൈം ത്രില്ലർ സിനിമയുടെ കഥാതന്തു ഈയടുത്തക്കാലത്ത്- എന്ന മുരളി ഗോപിയുടെ മലയാളചിത്രമാണ്. റാണ ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിൽ സംഭാഷണം എഴുതിയിരിക്കുന്നത് ജയദേവും അരശും സംയുക്തമായാണ്. തിരുവനന്തപുരത്തെ ചെങ്കൽചൂള എന്ന രാജാജി നഗർ പോലെ ചെന്നൈയിലെ ഒരു പ്രത്യേകസ്ഥലമാണ് പട്ടിണപാക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍